Tuesday, September 13, 2016

മലയാളികളായ നാം

മലയാളിയുടെ പൊതു ബോധത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രണ്ട്‌ കാര്യങ്ങൾ ഈയടുത്ത ദിവസങ്ങളിൽ സംഭവിച്ചു. ഒന്ന്‌ കോടതിയുടെ ഭാഗത്തുനിന്നാണെങ്കിൽ മറ്റൊന്ന്‌ ഇന്ത്യയുടെ ഭാവിയെ മാത്രമല്ല ഭൂതകാലത്തേയും മാറ്റിയെഴുതാൻ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ ശക്തിയുടെ ഭാഗത്തുനിന്നാണ്‌ ഉണ്ടായത്‌. 

*******
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക്‌ സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ്‌ എന്ന പെൺകുട്ടിയ്ക്ക്‌ ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന്‌ കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്‌. 
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക്‌ സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ്‌ എന്ന പെൺകുട്ടിയ്ക്ക്‌ ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന്‌ കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്‌. 

ഗോവിന്ദച്ചാമി എന്ന ഒറ്റക്കൈയ്യൻ ഒരു പക്ഷേ സമീപകാലത്ത്‌ മലയാളി കണ്ട ഏറ്റവും വലിയ ക്രൂരനായ കൊലയാളിയായ്‌ മലയാളി മനസ്സിൽ ഇടം നേടി. തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്റിലുമൊക്കെ ഒറ്റക്കൈയ്യൻ കൊലയാളിയെ മലയാളി കണ്ണുകൾ ഭീതിയോടെ പരതി. ഭിക്ഷക്കാരെ നമ്മൾ അതുവരെ കാണാത്ത കണ്ണുകളോടെ നോക്കിത്തുടങ്ങി. 

കേസന്വേഷണം കാര്യമായ ഇടപെടലൊന്നുമില്ലാതെ മുന്നോട്ട്‌ നീങ്ങി എന്ന തോന്നലാണുണ്ടാക്കിയത്‌. തമിഴ്‌ നാട്ടുകാരനായ ഒരു ഭിക്ഷക്കാരന്‌ കേരളാപോലീസിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന്‌  പരിദിഹി ഉണ്ടാവുമല്ലോ.സർക്കാർ സൗജന്യമായി ഏല്പ്പിച്ചു കൊടുക്കുന്ന വക്കീൽ ആണ്‌ ഈ കേസിൽ പ്രതിക്കുവേണ്ടി ഉണ്ടാവേണ്ടിയിരുന്നത്‌. എന്നാൽ ഒരവതാരം പോലെ ഒരു വക്കീൽ കേരളത്തിനുപുറത്തുനിന്ന്‌ പ്രത്യക്ഷപ്പെടുകയാണുണ്ടായത്‌. ഹൈക്കോടതിയിൽ പ്രതിക്ക്‌ കിട്ടിയത്‌ ഏറ്റവും  വലിയ ശിക്ഷ തന്നെ. വന്നത്‌ അവതാരമല്ല പ്രശസ്തി കൊതിച്ച്‌ ആളാവാൻ വന്നവൻ മാത്രമാണ്‌ ആളൂർ എന്ന്‌ നമ്മൾ വിധിച്ചു. ഇപ്പോഴിതാ സുപ്രീം കോടതിയിൽ നിന്ന്‌ കേരളത്തിന്റെ പൊതുസമൂഹത്തിന്റെ നേരെ വലിയൊരു ചോദ്യചിഹ്നമായി പരാമർശങ്ങൾ വന്നിരിക്കുന്നു. ആളൂർ വെറും ആളല്ല എന്ന്‌ നമ്മൾ മനസ്സിലാക്കുന്നു. ഗൊവിന്ദച്ചാമി വെറും ഒറ്റക്കൈയൻ ഭിക്ഷക്കാരനല്ല എന്നും ഇപ്പോൾ നമ്മളറിയുന്നു. 

നടന്നത്‌ രാത്രിയിലാണെങ്കിലും പകൽ വെളിച്ചത്തിലെന്ന പോലെ തേളിച്ചമുള്ള  ഒരു കേസായിരുന്നു, സൗമ്യ വധക്കേസ്‌. പ്രതി കുറ്റം സമ്മതിച്ചെന്നും പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ കോടതി ചോദിച്ചിരിക്കുന്നു, പ്രതി കുറ്റം ചെയ്തതിന്‌ തെളിവെവിടെയെന്ന്‌. പ്രതി ബലാൽസംഗം ചെയ്തതായി തെളിഞ്ഞിട്ടുമുണ്ട്‌. ജീവനുള്ള മനുഷ്യരേക്കാൾ അവരുടെ ജീവൻ കൊണ്ട്‌ കൊടുക്കുന്ന തെളിവുകളേക്കാൾ മുന്നിലിരിക്കുന്ന കടലാസിനെയാണോ കോടതി പരിഗണിക്കേണ്ടത്‌ എന്ന കാതലായ ചോദ്യതന്നെയാണ്‌ ഈ കേസ്‌ ഉയർത്തുന്നത്‌.

********

ഓണം മലയാളിയുടെ ഏറ്റവും ജനകീയമായ, ജനസ്സമതിയുള്ള ആഘോഷമാണ്‌. ഇതര മതങ്ങളിലെ തീവ്രവിശ്വാസികൾ ഒഴികെ എല്ലാവരും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌. കേരളത്തിനു പുറത്ത്‌ വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ ഓണത്തിനു വളരെ മുമ്പേ തുടങ്ങി ഓണം കഴിഞ്ഞ്‌ മാസങ്ങൾക്കുശേഷവും തുടരും. ഞാൻ ഡെ​‍ീയിലായിരുന്നപ്പോൾ ഓണാഘോഷക്കമ്മറ്റിയുടെ പ്രസിഡന്റ്‌ അവിടത്തെ കൃസ്ത്യൻ പള്ളിയിലെ അച്ചനായിരുന്നു. 

മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ്‌ ഓണം എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്‌. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. 

ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ട്‌, മഹാബലി എന്ന രാജാവ്‌ ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന്‌ ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്‌. ഞാൻ കരുതുന്നത്‌ ഒരു സുന്ദരസ്വപ്നം അതാണ്‌ മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്‌. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന്‌ എന്ന്‌ ആഗ്രഹിക്കാറില്ലേ. എനിക്ക്‌ ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്‌. 

മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ്‌ ഓണം എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരലത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്‌. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. 

ഈ ഐതിഹ്യത്തിലെ എത്രമാത്രം സത്യമുണ്ട്‌, മഹാബലി എന്ന രാജാവ്‌ ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന്‌ ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്‌. ഞാൻ കരുതുന്നത്‌ ഒരു സുന്ദരസ്വപ്നം അതാണ്‌ മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്‌. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന്‌ എന്ന്‌ ആഗ്രഹിക്കാറില്ലേ. എനിക്ക്‌ ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്‌. 

എന്നാൽ ഇപ്പോൾ ചിലർ പറയുന്നു, ഓണം വാമനജയന്തി ആണെന്ന്‌. വാമനജയന്തി ആണെങ്കിൽ നമ്മൾ മലയാളികൾ എന്ന നിലയിൽ ഓണം ആഘോഷിക്കാൻ പാടില്ല. നമ്മളുടെ സ്വന്തം ഉല്ക്കൃഷ്ടമായ ഒരു സങ്കലപ്പത്തെ ചവിട്ടി അരച്ചവൻ ആണ്‌ വാമനൻ. 

മതപരമായ ബിംബങ്ങൾ നിലനില്ക്കുമ്പോൾ തന്നെ ഇത്തരം ആഘോഷങ്ങൾക്ക്‌ പ്രാദേശികമായ ചില മാനങ്ങൾ കൂടി ഉണ്ട്‌. ഭാരതം നിരവധി ഭാഷകളുള്ള, വ്യത്യസ്ഥമായ കാർഷിക സംസ്കാരമുള്ള, പ്രാദേശികമായ അനവധി ഐതിഹ്യങ്ങളുള്ള രാജ്യമാണ്‌. അതുകൊണ്ടാണ്‌ കേരളത്തിൽ ഓണവും തമിഴ്നാട്ടിൽ പൊങ്കലും മഹാരാഷ്ട്രയിൽ ഗണേശോൽസവവും ഉത്തരേന്ത്യയിൽ ഹോളിയും ഒക്കെ പ്രധാന ആഘോഷങ്ങളാവുന്നത്‌. ഗണേശൊൽസവം കേരളത്തിൽ കൊണ്ടാടാൻ തുടങ്ങുന്നതും ഓണത്തിന്റെ ഐതിഹ്യത്തെ തലകുത്തി നിർത്തി അതിനെ വാമനജയന്തി ആക്കുന്നതും ഒരേ താല്പര്യത്തിന്റെ ഭാഗമാണ്‌. മഹാബലി അസുര ചക്രവർത്തിയായിരുന്നു, എന്നതും അസുരന്മാർ ദേവന്മാരുടെ കാൽ തലയിൽ വാങ്ങിക്കൊണ്ട്‌ അനുഗ്രഹം തേടേണ്ടവാരാണെന്ന ബ്രാഹ്മണീയമായ ഒരു സ്വകാര്യ താല്പ്പര്യം കൂടി ഈ പുതിയ നീക്കത്തിന്റെ പിറകിലുണ്ട്‌. 

മാറിയ കാലാവസ്ഥയിൽ ഇത്‌ പറയാ​‍ൂനുള്ള ധൈര്യം ഇവർക്കുണ്ടാവുന്നു എന്നത്‌ ഭാവി ഒട്ടും ശുഭകരമാവില്ല എന്ന സൂചന തന്നെയാണ്‌ തരുന്നത്‌.

8 comments:

  1. അസുരന്മാർ ദേവന്മാരുടെ കാൽ തലയിൽ വാങ്ങിക്കൊണ്ട്‌ അനുഗ്രഹം തേടേണ്ടവാരാണെന്ന ബ്രാഹ്മണീയമായ ഒരു സ്വകാര്യ താല്പ്പര്യം

    ReplyDelete
  2. മാനഭംഗത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ സൗമ്യ ചാടിയതാകാം എന്ന് കോടതി വിലയിരുത്തിയാൽ നമുക്കെന്തു ചെയ്യാൻ പറ്റും?മാനഭംഗശ്രമം തന്നെ ഇല്ലാതാക്കണമെങ്കിൽ ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണം.

    പുതുജീവിതത്തിലേയ്ക്ക്‌
    കാലെടുത്ത്‌ വെക്കാൻ നാളുകൾ മാത്രം ബാക്കിയുണ്ടായിരുന്ന ആ പെൺകുട്ടിയുടെ കാര്യം ഓർക്കുമ്പോത്തന്നെ ഉള്ള്‌ ചുട്ട്‌ പൊള്ളും.

    പതിനാറു
    വയസ്സ്‌
    മാത്രം പ്രായമുണ്ടായിരുന്ന സൂര്യനെല്ലിപ്പെൺകുട്ടി നാൽപ്പത്‌ ദിവസം അറുപതോളം ആൾക്കാരുടെ കൂടെ സുഖിക്കുകയായിരുന്നില്ലേ എന്ന് ചോദിച്ച നരാധമൻ ജഡ്ജിമാരുടെ പട്ടികയിലേയ്ക്ക്‌ പരമോന്നതജഡ്ജിമാരും കടന്നു വന്നിരിക്കുന്നു. കഷ്ടം!
    അമർഷം ആരോട്‌ പറയാൻ.??
    പട്ടിയ്ക്കും
    പൂച്ചയ്ക്കും പന്നിയ്ക്കും പശുവിനും വേണ്ടി വാദിയ്ക്കാൻ മാത്രം നേതാക്കന്മാർ !! !




    രണ്ടാം
    ഭാഗത്തിനു
    അത്ര
    പ്രസക്തി
    വരുന്നുണ്ടെന്ന് തോന്നുന്നില്ല .

    ReplyDelete
  3. Good thaughts
    ഇക്കൊല്ലത്തെ 'ലണ്ടനോണം '
    കഴിഞ്ഞപ്പോൾ - മാവേലിയോട് ,
    തൽക്കാലം വിട പറഞ്ഞ് പൊയ്ക്കൊ
    എന്നാണ് അസോസ്സിയേഷൻകാർ ചൊല്ലുന്നത് ....

    അടുത്ത കൊല്ലം മുതൽ എന്നോട്
    വാമനനായി വേഷം കെട്ടണം എന്നാണ്
    പറയുന്നത് ...!

    ഫ്ഫൂ - -*π^$**
    വാമനനാവാൻ എന്റെ പട്ടി പോകും.....!

    അടുത്ത കൊല്ലം മുതൽ
    ഓണക്കാലത്ത് നാട്ടിൽ പോയിട്ട്
    മ്ടെ പുലിക്കളിക്ക് വേഷം കെട്ടാനാണ്
    എന്റെ പരിപാടി...

    ഇപ്പോൾ ഒപ്പം കളിക്കാൻ
    ടിപ്പ് ചുള്ളത്തികളായ അസ്സല്
    പെൺ പുലികൾ ഉണ്ടെത്രെ...! !

    ദേ
    പ്രിയൻ എഴുതിയ
    ഒരു വാമന ചരിതം ആട്ടക്കഥ

    https://m.facebook.com/story.php…

    ReplyDelete
  4. തെളിവ്. കോടതിയുടെ മുന്നിൽ വരുന്ന തെളിവ് മാത്രമാണ് കേസ് വിധി നിർണയത്തിന് ആധാരം. ജഡ്ജി നേരിട്ട് കണ്ടിട്ടുള്ള സംഭവം ആണെങ്കിലും ആ സാക്ഷി മൊഴി തെളിവായി ഇല്ലെങ്കിൽ ജഡ്‌ജിയ്‌ക്ക്‌ മറിച്ചു വിധി പറയേണ്ടി വരും.

    ഗോവിന്ദ ചാമി ആരാണെന്നു അറിയാത്തിടത്തോളം അയാളുടെ പുറകിലുള്ളവരുടെ ശക്തി നിർണയിക്കാൻ കഴിയില്ല.

    ഹിന്ദു പൂജകളെയും അമ്പലങ്ങളെയും തള്ളി പറഞ്ഞിരുന്ന മാർക്സിസ്റ് പാർട്ടി ശ്രീ കൃഷ്ണ ജയന്തിയും ഗണേശോത്സവവും ഒക്കെ ആചരിക്കാൻ ബദ്ധപ്പെടുന്നത് കാണുന്നുണ്ടല്ലോ.

    ReplyDelete