Thursday, September 29, 2016

ഒരു വിമാന അപകടം ബാക്കിവെക്കുന്നത്‌



ഇൻഡ്യൻ എയർഫോഴ്സിന്റെ എ.എഫ്.330 വിമാനം പോർട്ബ്ലെയറിലേക്കുള്ള യാത്രയിൽ തകർന്നുവീണിട്ട് രണ്ട് മാസമാകാനായിരിക്കുന്നു. ഇതുവരേയും വിമ്മനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. 

എ.എഫ്‌ 330 വെറും ഒരു ഫ്ലൈറ്റിന്റെ നമ്പർ മാത്രമായിരുന്നില്ല, എന്നെ സംബന്ധിച്ചേടത്തോളം. വർഷങ്ങളായി ഏറെക്കുറെ നിത്യേനയെന്നോണം കേൾക്കുന്നതിനാൽ ഒരു ഹൃദയബന്ധം ഉണ്ടായിരുന്നു, ഇന്ത്യൻ എയർഫോഴ്സിന്റെ ഒരു പ്രധാന ഫ്ലൈറ്റ്‌ നമ്പരായ അതിനോട്‌. ചെന്നൈ വിമാനത്താവളത്തിലെ ഉച്ച ആവൃത്തിയിലുള്ള വാർത്താവിനിമയ സംവിധാനത്തിൽ ജോലിചെയ്യുന്ന ഒരാളെ സംബന്ധിച്ചേടത്തോളം ആ നമ്പർ സുപരിചിതം. മിക്കപ്പോഴും താംബരം എയർ ഫോഴ്സ്‌ സ്റ്റേഷനിൽ നിന്നും പോർട്ബ്ലെയറിലേക്കും തിരിച്ചും ആളുകളെയും മിലിട്ടറിയ്ക്കുള്ള സാമഗ്രികളും വഹിച്ച്‌ പറന്നിരുന്ന ഒരു ഫ്ലൈറ്റ്‌ ആയിരുന്നു, എയർഫോഴ്സ്‌ 330. 

ജൂലൈ 22 വെള്ളിയാഴ്ച വരെ. അന്നും രാവിലെ 08:30 മണിക്കാണ്‌ താംബരം എയർഫോഴ്സ്‌ ബേസിൽ നിന്ന്‌ വിമാനം പറന്നുയർന്നത്‌. 08:45 മണിക്ക്‌ ചെന്നൈ വിമാനത്താവളവുമായി റേഡിയോ ബന്ധം പുലർത്തിയിരുന്നു, 8861 എന്ന ഫ്രീക്വൻസിയിൽ. ഏതാണ്ട്‌ 09:15 മണിയോടെ അടുത്ത സന്ദേശം എത്തേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഏറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നിരുന്ന വിമാനം അതിനുമുമ്പ്‌ തന്നെ പൊടുന്നനെ റഡാറിൽ നിന്ന്‌ അപ്രത്യക്ഷമാവുകയായിരുന്നു. 

വിമാനത്തിന്‌ എന്തെങ്കിലും അപകടം സംഭവിച്ചാൽ, വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടാൽ, വിമാനം ആരെങ്കിലും റാഞ്ചിയാൽ ഒക്കെ ഒരു ബട്ടൻ ഉപയോഗത്തിലൂടെ അടുത്ത വിമാനനിലയത്തിൽ അറിയിക്കാനുള്ള സംവിധാനം വിമാനത്തിലുണ്ട്‌. ഇവിടെ അതുപോലും ഉണ്ടായിട്ടില്ല. വിമാനം അപകടത്തിലാണെന്ന്‌ മനസ്സിലാക്കാൻ പോലും പൈലറ്റിന്‌ സാധിച്ചില്ലെന്ന്‌ വേണം കരുതാൻ. 

ഒരുവർഷം മുമ്പ്‌ ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്‌. 2015 ജൂൺ മാസത്തിന്റെ ആദ്യത്തിലാണ്‌ കോസ്റ്റ്‌ ഗാർഡിന്റെ 791 ഡോർണിയർ വിമാനം പോണ്ടിച്ചേരിക്കടുത്ത്‌ കടലിൽ വീണത്‌. അന്നും വിമാനത്തിന്റെ അവസാനത്തെ സന്ദേശം സ്വീകരിച്ചത്‌ ചെന്നൈയിലെ റേഡിയോ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു. ഇതേ ഫ്രീക്വൻസിയിൽ. കടലിൽ പെട്രോളിംഗ്‌ നടത്തിക്കൊണ്ടിരിക്കെ അപകടം സംഭവിക്കുകയായിരുന്നു. ഓരോ അര മണിക്കൂറിലും ചെന്നൈ റേഡിയോ കമ്യൂണിക്കേഷൻ വിഭാഗത്തിൽ സന്ദേശം കൊടുക്കേണ്ടതുണ്ടായിരുന്നു. ഒരു സന്ദേശം കൊടുത്ത്‌ അര മണിക്കൂറിനകത്ത്‌ വിമാനം തകർന്നു. അന്ന്‌ ഹോസ്റ്റ്‌ ഗാർഡിനെ സഹായിക്കാൻ ചെന്നൈ വിമാനത്താവളത്തിലെ കമ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്നുള്ള ടീമിൽ ഞാനുമുണ്ടായിരുന്നു. 

വ്യോമയാന രംഗത്ത്‌ അപകടം സംഭവിച്ചാൽ അത്‌ അറിയിക്കാനും അങ്ങനെ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച്‌ വിമാനത്താവളങ്ങളിലെ വാർത്താവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കാനും കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്‌. അപകടത്തിൽ പെടുന്ന വിമാനം അപ്പോൾ വാർത്താവിനിമയബന്ധത്തിലുള്ള വിമാനത്താവളത്തിലേക്ക്‌ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഫ്രീക്വൻസിയിൽ അപകടസൂചനയായി ‘മെയ്‌ ഡെ; മെയ്‌ ഡെ; മെയ്‌ ഡെ’ എന്ന കോഡും തുടർന്ന്‌ വിമാനത്തിന്റെ നമ്പറും അറിയിക്കണം. ഈ കോഡ്‌ കേട്ടാൽ ബന്ധത്തിലുള്ള വിമാനനിലയം വിമാനം അപകടത്തിലാണെന്ന്‌ മനസ്സിലാക്കി കടുത്ത ജാഗ്രതയിലാവുന്നു. തുടർന്ന്‌ വിമാനത്തിന്റെ സ്ഥാനം, ഉയരം, അപകടത്തിന്റെ സ്വഭാവം, എന്തുചെയ്യാൻ പോകുന്നു എന്ന കാര്യത്തിൽ പൈലറ്റിന്റെ  ഉദ്ദേശം ഒക്കെ അടങ്ങുന്ന സന്ദേശം വിമാനത്തിൽ നിന്ന്‌ സ്വീകരിക്കുന്നു. ഈ സന്ദേശം ഉത്തരവാദിത്വപ്പെട്ട എല്ലാ വിഭാഗങ്ങളിലേക്കും അയക്കുന്നു. അവർ ഏത്‌ അത്യാഹിതവും നേരിടാൻ സ്വയം സജ്ജരാകുന്നു. 

അതോടൊപ്പം  അപകടത്തിൽ പെട്ട വിമാനവുമായിട്ടുള്ള സുഗമമായ വാർത്താവി
നിമയത്തിന്‌ സഹായിക്കാൻ ആ ഫ്രീക്വൻസിയിലുള്ള മറ്റ്‌ വിമാനത്താവളങ്ങൾക്കും, വിമാനങ്ങൾക്കും വിനിമയ നിരോധനം ഏർപ്പെടുത്തുന്നു. അതനുസരിച്ച്‌ മറ്റ്‌ വിമാനങ്ങളും വിമാനത്താവളങ്ങളും ആ ഫ്രീക്വൻസി വിട്ട്‌ പകരമുള്ള മറ്റ്‌ ഫ്രീക്വൻസിയിലേക്ക്‌ മാറുന്നു. അപ്പോൾ ഈ ഫ്രീക്വൻസിയിൽ അപകടത്തിൽ പെട്ട വിമാനവും ബന്ധപ്പെടുന്ന വിമാനത്താവളവും മാത്രം. അപകടനില തരണം ചെയ്യുന്നതുവരെ ഈ നില തുടരുന്നു.

പറക്കലിനിടെ അപകടത്തിൽ പെടുന്ന വിമാനങ്ങൾക്ക്‌ ഈ രീതിയിലുള്ള വാർത്താവിനിമയം  സാദ്ധ്യമാകുന്ന അവസരങ്ങൾ വളരെ വിരളമാണ്‌. എഞ്ചിൻ പ്രവർത്തനക്ഷമമല്ലാതായാൽ തകർന്ന്‌ വീഴുക എന്നതേ സാദ്ധ്യതയുള്ളൂ. നാല്‌ എഞ്ചിനുകളുള്ള വലിയ വിമാനങ്ങൾ, ഒന്നോ രണ്ടോ എഞ്ചിൻ പ്രവർത്തനം നിലച്ചുപോയാലും ചിലപ്പോൾ രക്ഷപ്പെടും. രണ്ട്‌ എഞ്ചിനുകളുള്ള വിമാനങ്ങൾ അപൂർവമായി ഒരു എഞ്ചിന്റെ സഹായത്തോടെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ലാന്റ്‌ ചെയ്ത ചരിത്രമുണ്ട്‌. തികച്ചും അവിശ്വസനീയമായി പ്രവർത്തനം നിലച്ച എഞ്ചിൻ വീണ്ടും പ്രവർത്തനക്ഷമമായി നിയന്ത്രണം തിരിച്ചുകിട്ടി അപകടത്തിൽ നിന്ന്‌ രക്ഷപ്പെട്ട അനുഭവവുമുണ്ട്‌.

കുറച്ചു വർഷങ്ങൾക്കുമുമ്പ്‌ ശ്രീലങ്കയിലെ കോളംബോ വിമാനത്താവളത്തിൽ നിന്ന്‌ യാംഗൂണിലെക്ക്‌ പറക്കുകയായിരുന്നു, ഹോങ്കോങ്ങ്‌ കാത്തേ പസിഫിക്‌ കമ്പനിയുടെ സി.പി.എ 700 വിമാനം. ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പോർട്ബ്ലെയർ കടന്നാണ്‌ ഫ്ലൈറ്റിന്റെ റൂട്ട്‌. വിമാനം ചെന്നൈ വിമാനത്താവളവുമായി 11285 എന്ന ഫ്രീക്വൻസിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പോർട്ബ്ലെയറിനു മുകളിലെത്തുന്നതിനുമുമ്പ്‌ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. വിമാനം അപ്പോൾ 36,000 അടി ഉയരത്തിലായിരുന്നു, പറന്നിരുന്നത്‌. എഞ്ചിന്റെ കുഴപ്പം മനസ്സിലാക്കിയ പൈലറ്റ്‌ വിമാനം അപകടത്തിലാണെന്ന്‌ പ്രഖ്യാപിച്ചു, അപ്പോൾ ബന്ധപ്പെട്ടിരുന്ന ഫ്രീക്വെൻസിയിൽ ‘മെയ്‌ ഡെ’ സന്ദേശം നല്കി. ചെന്നൈ റേഡിയൊ മറ്റുള്ളവർക്ക്‌ ആ ഫ്രീക്വൻസിയിൽ നിരോധനം ഏർപ്പെടുത്തി. ഇതിനകം വിമാനം 36,000 അടി ഉയരത്തിൽ നിന്ന്‌ താഴേക്ക്‌ പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി പറന്നിരുന്ന വിമാനം ഒരു വലിയ അപകടം മുന്നിൽ കണ്ടു. മനസ്സാന്നിദ്ധ്യം വിടാത്ത പൈലറ്റ്‌ എഞ്ചിൻ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. കുറച്ചു മിനുട്ടുകൾക്കുള്ളിൽ പൈലറ്റിന്റെ ശ്രമം വിജയം കണ്ടു. കടലിൽ പതിക്കുന്നതിനു തൊട്ട്‌ മുമ്പായി വിമാനത്തിന്റെ എഞ്ചിൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. പൈലറ്റ്‌ വീണ്ടും പറന്നുയർന്നു, മുഴുവൻ പ്രവർത്തനക്ഷമല്ലാത്ത എഞ്ചിനുമായി യംഗൂണിലേക്ക്‌ പറന്നു. 

അന്ന്‌ ആ ഫ്രീക്വൻസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്‌ ഞാനായിരുന്നില്ലെങ്കിലും, എന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിട്ട്‌ സാക്ഷിയാകേണ്ടി വന്ന വിമാനാപകട  അനുഭവമായിരുന്നു, അത്‌. ഇതുപോലെ അപകടം കുറഞ്ഞ അടിയന്തര ഘട്ടത്തിൽ പൈലറ്റ്‌ വിമാനത്താവളങ്ങളെ ബന്ധപ്പെടുന്ന വേറൊരു കോഡാണ്‌, ‘പാൻ പാൻ’. ഈ കോഡ്‌ മൂന്നുതവണ ആവർത്തിച്ചതിനുശേഷം വിമാനത്തിന്റെ നമ്പർ പറയണം. ആരുടേയെങ്കിലും രോഗവുമായി ബന്ധപ്പെട്ടതാണ്‌ അടിയന്തര അവസ്ഥയെങ്കിൽ കോഡ്‌ ‘പാൻ പാൻ മെഡിക്കൽ’ എന്നായിരിക്കും. ഇത്‌ മിക്കപ്പോഴും ഫ്ലൈറ്റിനുള്ളിലെ ഏതെങ്കിലും ഒരു യാത്രക്കാരന്‌ തീവ്രമായ അസുഖം പിടിപെട്ട്‌ അടിയന്തരമായി നിലത്തിറങ്ങേണ്ടി വരുന്ന ഘട്ടത്തിലാണ്‌, ഉപയോഗിക്കാറ്‌. മറ്റ്‌ സന്ദേശങ്ങൾക്കുമേൽ പ്രാധാന്യം ഇവയ്ക്കുണ്ടെങ്കിലും ഫ്രീക്വൻസിയിൽ വാർത്താവിനിമയത്തിന്‌ നിരോധം ഉണ്ടാകാറില്ല, അപകട കാര്യത്തിലെന്ന പോലെ. 

ഇത്തരം കാര്യങ്ങളൊന്നും എ.എഫ്‌330 വിമാനത്തിന്റെ കാര്യത്തിൽ ഉണ്ടായില്ല. അപകടത്തെപ്പറ്റി ഒരു സൂചന പോലും നല്കാൻ പൈലറ്റിനായില്ലെന്ന്‌ വേണം കരുതാൻ. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്‌. കഴിഞ്ഞ വർഷമുണ്ടായ കോസ്റ്റ്‌ ഗാർഡ്‌ ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഒരുമാസത്തിനുശേഷമാണ്‌ കണ്ടെത്താനായത്‌. 2014-ൽ കാണാതായ മലേഷ്യൻ എം.എച്‌370 ഫ്ലൈറ്റിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല, തുവരെ. 

കുറച്ചുമിനുട്ടുകൾക്കുമുമ്പുവരെ താനുമായി ബന്ധപ്പെട്ടിരുന്ന ഒരു വിമാനം അതിലെ യാത്രക്കാരേയും കൊണ്ട്‌ എന്നേന്നേക്കുമായി അപ്രത്യക്ഷമാവുമ്പോൾ അത്‌ ആ ഉദ്യോഗസ്ഥനിലുണ്ടാക്കുന്ന മാനസിക വ്യഥ ചെറുതല്ല. ഓരൊ വിമാന അപകടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഇത്തരം തീവ്ര വ്യഥകൾ നിലനിർത്തിക്കൊണ്ടാണ്‌ വിസ്മൃതിയിലേക്ക്‌ മറയുന്നത്‌.


Tuesday, September 13, 2016

മലയാളികളായ നാം

മലയാളിയുടെ പൊതു ബോധത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രണ്ട്‌ കാര്യങ്ങൾ ഈയടുത്ത ദിവസങ്ങളിൽ സംഭവിച്ചു. ഒന്ന്‌ കോടതിയുടെ ഭാഗത്തുനിന്നാണെങ്കിൽ മറ്റൊന്ന്‌ ഇന്ത്യയുടെ ഭാവിയെ മാത്രമല്ല ഭൂതകാലത്തേയും മാറ്റിയെഴുതാൻ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ ശക്തിയുടെ ഭാഗത്തുനിന്നാണ്‌ ഉണ്ടായത്‌. 

*******
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക്‌ സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ്‌ എന്ന പെൺകുട്ടിയ്ക്ക്‌ ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന്‌ കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്‌. 
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക്‌ സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ്‌ എന്ന പെൺകുട്ടിയ്ക്ക്‌ ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന്‌ കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്‌. 

ഗോവിന്ദച്ചാമി എന്ന ഒറ്റക്കൈയ്യൻ ഒരു പക്ഷേ സമീപകാലത്ത്‌ മലയാളി കണ്ട ഏറ്റവും വലിയ ക്രൂരനായ കൊലയാളിയായ്‌ മലയാളി മനസ്സിൽ ഇടം നേടി. തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റാന്റിലുമൊക്കെ ഒറ്റക്കൈയ്യൻ കൊലയാളിയെ മലയാളി കണ്ണുകൾ ഭീതിയോടെ പരതി. ഭിക്ഷക്കാരെ നമ്മൾ അതുവരെ കാണാത്ത കണ്ണുകളോടെ നോക്കിത്തുടങ്ങി. 

കേസന്വേഷണം കാര്യമായ ഇടപെടലൊന്നുമില്ലാതെ മുന്നോട്ട്‌ നീങ്ങി എന്ന തോന്നലാണുണ്ടാക്കിയത്‌. തമിഴ്‌ നാട്ടുകാരനായ ഒരു ഭിക്ഷക്കാരന്‌ കേരളാപോലീസിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന്‌  പരിദിഹി ഉണ്ടാവുമല്ലോ.സർക്കാർ സൗജന്യമായി ഏല്പ്പിച്ചു കൊടുക്കുന്ന വക്കീൽ ആണ്‌ ഈ കേസിൽ പ്രതിക്കുവേണ്ടി ഉണ്ടാവേണ്ടിയിരുന്നത്‌. എന്നാൽ ഒരവതാരം പോലെ ഒരു വക്കീൽ കേരളത്തിനുപുറത്തുനിന്ന്‌ പ്രത്യക്ഷപ്പെടുകയാണുണ്ടായത്‌. ഹൈക്കോടതിയിൽ പ്രതിക്ക്‌ കിട്ടിയത്‌ ഏറ്റവും  വലിയ ശിക്ഷ തന്നെ. വന്നത്‌ അവതാരമല്ല പ്രശസ്തി കൊതിച്ച്‌ ആളാവാൻ വന്നവൻ മാത്രമാണ്‌ ആളൂർ എന്ന്‌ നമ്മൾ വിധിച്ചു. ഇപ്പോഴിതാ സുപ്രീം കോടതിയിൽ നിന്ന്‌ കേരളത്തിന്റെ പൊതുസമൂഹത്തിന്റെ നേരെ വലിയൊരു ചോദ്യചിഹ്നമായി പരാമർശങ്ങൾ വന്നിരിക്കുന്നു. ആളൂർ വെറും ആളല്ല എന്ന്‌ നമ്മൾ മനസ്സിലാക്കുന്നു. ഗൊവിന്ദച്ചാമി വെറും ഒറ്റക്കൈയൻ ഭിക്ഷക്കാരനല്ല എന്നും ഇപ്പോൾ നമ്മളറിയുന്നു. 

നടന്നത്‌ രാത്രിയിലാണെങ്കിലും പകൽ വെളിച്ചത്തിലെന്ന പോലെ തേളിച്ചമുള്ള  ഒരു കേസായിരുന്നു, സൗമ്യ വധക്കേസ്‌. പ്രതി കുറ്റം സമ്മതിച്ചെന്നും പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ കോടതി ചോദിച്ചിരിക്കുന്നു, പ്രതി കുറ്റം ചെയ്തതിന്‌ തെളിവെവിടെയെന്ന്‌. പ്രതി ബലാൽസംഗം ചെയ്തതായി തെളിഞ്ഞിട്ടുമുണ്ട്‌. ജീവനുള്ള മനുഷ്യരേക്കാൾ അവരുടെ ജീവൻ കൊണ്ട്‌ കൊടുക്കുന്ന തെളിവുകളേക്കാൾ മുന്നിലിരിക്കുന്ന കടലാസിനെയാണോ കോടതി പരിഗണിക്കേണ്ടത്‌ എന്ന കാതലായ ചോദ്യതന്നെയാണ്‌ ഈ കേസ്‌ ഉയർത്തുന്നത്‌.

********

ഓണം മലയാളിയുടെ ഏറ്റവും ജനകീയമായ, ജനസ്സമതിയുള്ള ആഘോഷമാണ്‌. ഇതര മതങ്ങളിലെ തീവ്രവിശ്വാസികൾ ഒഴികെ എല്ലാവരും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌. കേരളത്തിനു പുറത്ത്‌ വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ ഓണത്തിനു വളരെ മുമ്പേ തുടങ്ങി ഓണം കഴിഞ്ഞ്‌ മാസങ്ങൾക്കുശേഷവും തുടരും. ഞാൻ ഡെ​‍ീയിലായിരുന്നപ്പോൾ ഓണാഘോഷക്കമ്മറ്റിയുടെ പ്രസിഡന്റ്‌ അവിടത്തെ കൃസ്ത്യൻ പള്ളിയിലെ അച്ചനായിരുന്നു. 

മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ്‌ ഓണം എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്‌. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. 

ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ട്‌, മഹാബലി എന്ന രാജാവ്‌ ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന്‌ ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്‌. ഞാൻ കരുതുന്നത്‌ ഒരു സുന്ദരസ്വപ്നം അതാണ്‌ മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്‌. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന്‌ എന്ന്‌ ആഗ്രഹിക്കാറില്ലേ. എനിക്ക്‌ ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്‌. 

മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ്‌ ഓണം എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരലത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്‌. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. 

ഈ ഐതിഹ്യത്തിലെ എത്രമാത്രം സത്യമുണ്ട്‌, മഹാബലി എന്ന രാജാവ്‌ ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന്‌ ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്‌. ഞാൻ കരുതുന്നത്‌ ഒരു സുന്ദരസ്വപ്നം അതാണ്‌ മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്‌. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന്‌ എന്ന്‌ ആഗ്രഹിക്കാറില്ലേ. എനിക്ക്‌ ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്‌. 

എന്നാൽ ഇപ്പോൾ ചിലർ പറയുന്നു, ഓണം വാമനജയന്തി ആണെന്ന്‌. വാമനജയന്തി ആണെങ്കിൽ നമ്മൾ മലയാളികൾ എന്ന നിലയിൽ ഓണം ആഘോഷിക്കാൻ പാടില്ല. നമ്മളുടെ സ്വന്തം ഉല്ക്കൃഷ്ടമായ ഒരു സങ്കലപ്പത്തെ ചവിട്ടി അരച്ചവൻ ആണ്‌ വാമനൻ. 

മതപരമായ ബിംബങ്ങൾ നിലനില്ക്കുമ്പോൾ തന്നെ ഇത്തരം ആഘോഷങ്ങൾക്ക്‌ പ്രാദേശികമായ ചില മാനങ്ങൾ കൂടി ഉണ്ട്‌. ഭാരതം നിരവധി ഭാഷകളുള്ള, വ്യത്യസ്ഥമായ കാർഷിക സംസ്കാരമുള്ള, പ്രാദേശികമായ അനവധി ഐതിഹ്യങ്ങളുള്ള രാജ്യമാണ്‌. അതുകൊണ്ടാണ്‌ കേരളത്തിൽ ഓണവും തമിഴ്നാട്ടിൽ പൊങ്കലും മഹാരാഷ്ട്രയിൽ ഗണേശോൽസവവും ഉത്തരേന്ത്യയിൽ ഹോളിയും ഒക്കെ പ്രധാന ആഘോഷങ്ങളാവുന്നത്‌. ഗണേശൊൽസവം കേരളത്തിൽ കൊണ്ടാടാൻ തുടങ്ങുന്നതും ഓണത്തിന്റെ ഐതിഹ്യത്തെ തലകുത്തി നിർത്തി അതിനെ വാമനജയന്തി ആക്കുന്നതും ഒരേ താല്പര്യത്തിന്റെ ഭാഗമാണ്‌. മഹാബലി അസുര ചക്രവർത്തിയായിരുന്നു, എന്നതും അസുരന്മാർ ദേവന്മാരുടെ കാൽ തലയിൽ വാങ്ങിക്കൊണ്ട്‌ അനുഗ്രഹം തേടേണ്ടവാരാണെന്ന ബ്രാഹ്മണീയമായ ഒരു സ്വകാര്യ താല്പ്പര്യം കൂടി ഈ പുതിയ നീക്കത്തിന്റെ പിറകിലുണ്ട്‌. 

മാറിയ കാലാവസ്ഥയിൽ ഇത്‌ പറയാ​‍ൂനുള്ള ധൈര്യം ഇവർക്കുണ്ടാവുന്നു എന്നത്‌ ഭാവി ഒട്ടും ശുഭകരമാവില്ല എന്ന സൂചന തന്നെയാണ്‌ തരുന്നത്‌.