tag:blogger.com,1999:blog-64368969853722036072024-03-21T03:37:13.981-07:00കരിയിലVinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.comBlogger57125tag:blogger.com,1999:blog-6436896985372203607.post-72269998064160694762018-03-27T21:37:00.004-07:002018-03-27T21:37:48.034-07:00വീണയേന്തിയ അർജുനൻ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഒടുവിൽ അർജുനൻ മാഷെ തേടി കേരള സർക്കാരിന്റെ അവാർഡ് എത്തിയിരിക്കുന്നു. തന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ. അവാർഡിനർഹമായ പാട്ട് ഇതുവരെ കേൾക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അതിന്റെ ഗുണമേന്മയെ പറ്റി പറയാൻ കഴിയില്ല. പക്ഷേ ഈ അവാർഡിനെ ഒരു പ്രായശ്ചിത്തമായി കണ്ടാൽ പോലും തെറ്റാകില്ലെന്ന് തോന്നുന്നു. നാടക ഗാനങ്ങൾക്ക് 16 തവണ കേരള സർക്കാരിന്റെ അവാർഡ് അർജുനൻ മാഷ്ക്ക് കിട്ടിയിട്ടുണ്ട് എന്ന് കൂടി ഓർക്കുക. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മാഷ് നല്ല പാട്ടുകൾ ചെയ്യാഞ്ഞിട്ടല്ല അവാർഡിന് പരിഗണിക്കപ്പെടാതിരുന്നത്. ഇന്നും നമ്മൾ മൂളിനടക്കുന്ന ഒരു പാട് നല്ല പാട്ടുകൾ മാഷ് ചെയ്തിട്ടുണ്ട്. ‘അനുരാഗമേ മധുരമധുരമാമനുരാഗമേ’ ‘ദ്വാരകേ ദ്വാരകേ’ - ‘ഹലോ ഡാർളിംഗ്’, ‘പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു’, ‘യമുനേ യദുകുല രതിദേവനെവിടെ’ - ‘റസ്റ്റ് ഹൗസ്’, ‘ഹൃദയമുരുകി നീ’ - ‘കറുത്ത പൗർണമി’ ‘ചമ്പകതൈകൾ പൂത്ത മാനത്ത്’ - ‘കാത്തിരുന്ന നിമിഷം’ ഇവയൊക്കെ അതി സുന്ദരങ്ങളായ പാട്ടുകൾ തന്നെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6SLp7g3Xs6j5t7wtc5R4NOG2MGfeXN9hhxvDlj36ZFbuOXhP5C0v0-z5v3LP3PUg8iev7n7goRumxHlmlZP9GR0DDo3uRXh_3kvRuPHzF2DJNEd8a9k5xlg_L28LOyPEu8aaU0XF5mYJv/s1600/weekend.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1575" data-original-width="1600" height="315" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6SLp7g3Xs6j5t7wtc5R4NOG2MGfeXN9hhxvDlj36ZFbuOXhP5C0v0-z5v3LP3PUg8iev7n7goRumxHlmlZP9GR0DDo3uRXh_3kvRuPHzF2DJNEd8a9k5xlg_L28LOyPEu8aaU0XF5mYJv/s320/weekend.jpg" width="320" /></a>പക്ഷേ അർജുനൻ മാഷ് ചെയ്ത പാട്ടുകൾ ഒട്ടുമിക്കവയും അക്കാലത്തെ ജനപ്രിയ സംവിധായകരായ ശശികുമാർ, എ.ബി. രാജ് പോലുള്ളവരുടെ പടങ്ങളായിരുന്നു. അവയൊന്നും അവാർഡിന് അയക്കാനുള്ള സാഹസം ആരും കാണിച്ചിരുന്നില്ല. മുന്നിലെത്തുന്ന സിനിമകൾക്കപ്പുറത്ത് നല്ല പാട്ടുകൾ തേടുന്ന രീതി അന്നുണ്ടായിരുന്നില്ല. പക്ഷേ ഇതിലൊരു പരാതിയും പരിഭവവും മാഷുക്കുണ്ടായിരുന്നില്ല. അനാഥാലയത്തിൽ തുടങ്ങിയ ജീവിതത്തിൽ നേടിയതൊക്കെ വലിയ കാര്യങ്ങൾ എന്ന വിനയമായിരുന്നു, അദ്ദേഹത്തിന്. ഇത് ഒരിക്കൽ നേരിട്ട് പറഞ്ഞതുമാണ്. മലയാളത്തിന്റെ മഹാ ഗായകൻ യേശുദാസിന്റെ ശബ്ദം ആദ്യം റെക്കോഡ് ചെയ്തത് താനാണെന്നുള്ള സത്യം പോലും അദ്ദേഹം ഈയടുത്താണ് തുറഞ്ഞു പറഞ്ഞത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അർജുനൻ എന്ന പേര് കേൾക്കുമ്പോൾ ഉള്ളിലെത്തുന്ന രൂപം മാർച്ചട്ടയും കിരീടവുമണിഞ്ഞ വില്ലാളിവീരന്റെ രൂപം തന്നെ. മഹാഭാരതത്തിലെ ഏറ്റവും വീരനായ യോദ്ധാവ്. എന്നാൽ ഈ അർജുനൻ താടി നീട്ടി ഒരു ശാന്തസമുദ്രം തന്നെ കണ്ണുകളിൽ വഹിക്കുന്ന സാത്വികൻ. ഒരാളോടും ഒന്നിനോടും വെറുപ്പോ കന്മഷമോ ഇല്ലാതെയിരിക്കുന്ന മൃദുഭാഷി. സംഗീതം കൊണ്ടുപോലും ഒരു സ്ഥാനവും വെട്ടിപ്പിടിക്കാൻ ആഗ്രഹിക്കാത്ത നിസ്സംഗൻ. ഉള്ളിൽ നിറയെ സംഗീതവും ഭക്തിയും മാത്രം. മാതാ പിതാ ഗുരു ദൈവം എന്ന പാരമ്പര്യ രീതി അക്ഷരം പ്രതി വിശ്വസിക്കുകയും പാലിക്കുകയും ചെയ്യുന്നവൻ. ദേവരാജൻ മാഷെ ഗുരുവായി കാണുമ്പോഴും ഗുരുവിന്റെ നാസ്തികത ശിഷ്യനെ തീണ്ടിയില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlbNtYO-XgaitspbvtzDXaeY3R86ZphN6-_U16l1ycOdTH8s5gbZTOS_jxDMYYR38NX00H5bcehpf-1Xs63p8FrDOikGKr00lxmxZFqzIxj7tnQxLMebCFaFeykOp4axGTrjokWh0wG6m5/s1600/20170423_194505.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1600" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlbNtYO-XgaitspbvtzDXaeY3R86ZphN6-_U16l1ycOdTH8s5gbZTOS_jxDMYYR38NX00H5bcehpf-1Xs63p8FrDOikGKr00lxmxZFqzIxj7tnQxLMebCFaFeykOp4axGTrjokWh0wG6m5/s1600/20170423_194505.jpg" width="200" /></a>ദേവരാജൻ മാഷാണ് അർജുനൻ എന്ന യുവാവിനെ നാടക സംഗീതത്തിലേക്കെത്തിക്കുന്നത്. കെ.പി.എ.സിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് ഓ.എൻ.വിയും ദേവരാജൻ മാഷും കാളിദാസകേന്ദ്രത്തിലെത്തിയ കാലം. ഒരു ഹാർമോണിസ്റ്റിനുവേണ്ടിയുള്ള അന്വേഷണം എത്തിയത് അർജുനനിൽ. കെ.പി.എ.സി നാടകങ്ങളിലെ പാട്ടുകളിലൂടെ കേട്ട് മാത്രം അറിയുന്ന പറവൂർ .ജി. ദേവരാജൻ എന്ന മാഹാനെ നേരിട്ട് കാണുവാനുള്ള മോഹമാണ് അർജുനൻ മാഷെ കൊല്ലത്തെത്തിച്ചത്. കണിശക്കാരനായ ദേവരാജൻ മാഷ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചുപോരേണ്ടി വരുമെന്ന് പറഞ്ഞിരുന്നതിനാൽ തിരിച്ചുപോരാൻ തയ്യാറായി തന്നെയാണ് അർജുനൻ എത്തിയത്. പക്ഷെ ദേവരാജൻ മാഷ് അർജുനനെ ഹാർമോണിസ്റ്റായി കൂടെ കൂട്ടി. വർഷങ്ങൾ നീണ്ട ഗുരു ശിഷ്യ ബന്ധം അന്ന് തുടങ്ങുകയായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1968-ൽ പുറത്തുവന്ന ‘കറുത്ത പൗർണമി’ എന്ന സിനിമയിലെ ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ’ എന്ന പാട്ടാണ് അർജുനൻ മാഷ് സിനിമയിൽ ആദ്യമായി ചെയ്തത്. സാക്ഷാൽ ദേവരാജൻ മാഷും ബാബുരാജും ദക്ഷിണാമൂർത്തിയും രാഘവൻ മാഷും നിറഞ്ഞുനിന്നിരുന്ന സിനിമാഗാനരംഗത്ത് സ്വന്തമായൊരു ശബ്ദം കേൾപ്പിക്കാൻ ആദ്ദ്യ സിനിമ കൊണ്ട് തന്നെ അർജുനൻ മാഷ്ക്ക് സാധിച്ചു. ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലല കെട്ടും’, ‘പൊൻകിനാവിൻ പുഷ്പരഥത്തിൽ’, ശിശുവിനെ പോൽ പുഞ്ചിരി തൂകി‘, എന്നീ പാട്ടുകൾ യേശുദാസിന്റെ ശബ്ദത്തിൽ മികച്ചതായി. ‘പൊന്നിലഞ്ഞി ചോട്ടിൽ വെച്ചൊരു കിന്നരനെ കണ്ടു’ എന്ന പാട്ട് ബി. വസന്തയോടൊപ്പം പാടിയതും യേശുദാസ്. മറ്റൊരു സ്ത്രീ ശബ്ദം എസ്. ജാനകിയായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പാട്ടുകൾ ചെയ്യുന്നതിനുമുമ്പായി ഗുരുവായ ദേവരാജൻ മാഷുടെ അനുഗ്രഹം വാങ്ങിയിരുന്നു. മാത്രമല്ല സിനിമയുടെ രീതികളും റെക്കോഡിംഗ് കാര്യങ്ങളുമൊന്നും അറിയാത്ത പുതുക്കകാരനായ അർജുനനെ സഹായിക്കാൻ ആർ.കെ. ശേഖർ എന്ന മ്യൂസിക് കണ്ടക്ടറെ വിട്ടുകൊടുത്തതും ദേവരാജൻ മാഷ് തന്നെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പക്ഷേ അർജുനൻ മാഷ് താരമാവുന്നത് 1969-ൽ പുറത്തുവന്ന ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലെ പാട്ടുകളിലൂടെയാണ്. അതോടുകൂടി മലയാളത്തിൽ പുതിയൊരു കൂട്ടുകെട്ടിന്റെ ഉദയവുമുണ്ടായി. ശ്രീകുമാരൻ തമ്പി-എം.കെ.അർജുനൻ. 1970-കളിൽ മലയാളത്തിൽ നിറഞ്ഞുനിന്ന കൂട്ടുകെട്ട് ഇതായിരുന്നു. കൂട്ടുകെട്ടിൽ നിന്ന് ആകെ പുറത്തുവന്ന 241 പാട്ടുകളിൽ 200-ൽ കൂടുതൽ പാട്ടുകൾ പുറത്തുവന്നത് 1970-കളിൽ ആയിരുന്നു. അർജുനൻ മാഷ് 1975-ൽ മാത്രം 88 പാട്ടുകൾ ചെയ്തിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. എന്നാൽ 1980-കളോടെ ഈ കൂട്ടുകെട്ടിന്റെ പ്രതാപകാലം കഴിഞ്ഞുപോയി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദേവരാജൻ മാഷെ ഗുരുവായി എന്നും അർജുനൻ മാഷ് കണ്ടു. ഒരിക്കൽ ഒരു നാടകത്തിനുവേണ്ടി ദേവരാജൻ മാഷ് ചെയ്തുവെച്ച ഒരു പാട്ട് മാറ്റി ചെയ്യാൻ അർജുനൻ മാഷ് നിർബ്ബന്ധിതനായി. പുതിയൊരു ഗാനം ഓ.എൻ.വി സാറിനെ കൊണ്ട് എഴുതിക്കാൻ സമയമില്ല എന്നതിനാലാണ് കാളിദാസ കലാകേന്ദ്രത്തിന്റെ നിർബ്ബന്ധത്തിനുവഴങ്ങി ചെയ്തു വെച്ച പാട്ട് തന്നെ മാറ്റി ചെയ്യേണ്ടിവന്നത്. കലാകാരന്റെ ആത്മാഭിമാനത്തിന് വലിയ വിലകൽപ്പിക്കുന്ന ദേവരാജൻ മാഷ്ക്ക് ഒരിക്കലും പൊറുക്കാൻ കഴിയാത്ത കാര്യമായിരുന്നു, അത്. ഒരു കത്ത് വഴി അർജുനൻ മാഷുമായുള്ള എല്ലാ ബന്ധവും നിർത്തുന്നതായി ദേവരാജൻ മാഷ് അറിയിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗുരുവിനെ വഞ്ചിച്ചതായി തോന്നിയ വിനീത ശിഷ്യൻ ഇനി സംഗീതസംവിധാനം ചെയ്യില്ലെന്ന് പ്രഖ്യാപിക്കാൻ വരെ തയ്യാറായി. പക്ഷേ മറ്റുള്ളവരുടെ നിർബ്ബന്ധത്തിന് വഴങ്ങി അദ്ദേഹം നിലപാട് തിരുത്തുകയായിരുന്നു. ഒടുവിൽ തൊണ്ണൂറുകളിലാണ് ദേവരാജൻ മാഷ് പിണക്കം മറന്ന് അർജുനൻ മാഷോട് പൊറുത്തത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ സംഭവത്തിനുമുമ്പ് ഒരിക്കൽ കെ.എസ്.സേതുമാധവൻ വിളിച്ചതനുസരിച്ച് മദ്രാസിലെത്തിയ അർജുനൻ മാഷ് പടം ചെയ്യില്ലെന്ന് പറഞ്ഞ് വണ്ടിക്കൂലിയും വാങ്ങി തിരിച്ചു പോന്ന കഥ കൂടിയുണ്ട്. സിനിമ ‘ആദ്യത്തെ കഥ’. അക്കാലത്ത് സേതുമാധവൻ മഞ്ഞിലാസിന്റെ സ്ഥിരം സംവിധായകൻ. പാട്ടുകൾ വയലാർ ദേവരാജൻ. പുതിയ സിനിമയ്ക്ക് പാട്ട് അർജുനൻ മാഷ് ചെയ്യണമെന്ന് സേതുമാധവന് തോന്നി. അത് ചെയ്താൽ ഗുരു നിന്ദ ആകുമോ എന്ന പേടി കാരണമാണ് വയ്യെന്ന് പറഞ്ഞ് അവരുടെ വീട്ടിൽ നിന്ന് തിരിച്ചുപോന്നത്. ഒടുവിൽ ദേവരാജൻ മാഷുടെ തന്നെ നിർബ്ബന്ധം കാരണം ആ പടം അർജുനൻ മാഷ് തന്നെ ചെയ്തു. പാട്ടുകൾ എഴുതിയത് വയലാർ. ‘ഭാമിനീ ഭാമിനീ പ്രപഞ്ചശില്പിയുടെ വെറുമൊരു പഞ്ചലോഹ പ്രതിമയല്ല നീ’ എന്ന പാട്ട് ഈ സിനിമയിലേതാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നാൽ അർജുനൻ മാഷെ ഗുരുസ്ഥാനീയനായി കാണുന്നത് വേറൊരു മഹാപ്രതിഭയാണ്. സാക്ഷാൽ എ.ആർ. റഹ്മാൻ. ഓസ്കാർ അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, കാര്യമായി ഗുരുക്കന്മാർ ആരുമില്ലെന്നും ഗുരുസ്ഥാനത്ത് കാണുന്നത് എം.കെ.അർജുനനെയാണെന്നും. ഇത് അർജുനൻ മാഷ് നേരിട്ട് പറഞ്ഞ കാര്യമാണ്. റഹ്മാനെ ആദ്യമായി സ്റ്റുഡിയോവിൽ കൊണ്ടുപോകുന്നതും കീ ബോർഡ് വായിപ്പിക്കുന്നതും താനാണെന്നും അർജുനൻ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. ‘അടിമച്ചങ്ങല’ എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് സമയത്ത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ ഗുരുഭക്തി കാരണം സിനിമാ ലോകത്ത് ഒരു പക്ഷേ മറ്റാർക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു ‘അഗ്നിപരീക്ഷ’ അർജുനൻ മാഷ്ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ‘പുഷ്പാഞ്ജലി’ എന്ന സിനിമയുടെ റെക്കോഡിംഗുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. പാട്ടുകൾ എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പി. ശ്രീകുമാരൻ തമ്പി-അർജുനൻ മാഷ് കൂട്ടുകെട്ട് പ്രശസ്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളു. പാട്ടുകൾ ചിട്ടപ്പെടുത്താൻ അർജുനൻ മാഷെ നിശ്ചയിക്കുന്നു. കേരളത്തിലുള്ള അർജുനൻ മാഷ്ക്ക് ടെലഗ്രാം അയച്ച് മദ്രാസിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം തീവണ്ടിയിൽ പുറപ്പെടുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രാത്രിയിൽ പ്രൊഡക്ഷൻ ടീം സംസാരിച്ചിരിക്കുമ്പോൾ സംഗീതസംവിധായകനെ കുറിച്ച് പരാമർശിച്ചപ്പോൾ ആരോ പറഞ്ഞുവത്രേ, ‘പാട്ടുകൾ ചെയ്യുന്നതെല്ലാം ദേവരാജൻ മാഷാണ്: അർജുനൻ എന്ന പേര് വെക്കുന്നതേ ഉള്ളൂ’ എന്ന്. അതോടെ നിർമ്മാതാവിന് സംശയമായി. അർജുനൻ മാഷ് തീവണ്ടി കയറിയ വിവരം കൂടി അറിഞ്ഞപ്പോൾ മറ്റ് വഴികളില്ലാതെ മാഷ്ക്ക് ഹോട്ടൽ മുറിയൊന്നും തരപ്പെടുത്താതെ അവരുടെ ഓഫീസ് മുറിയിൽ തന്നെ താമസിക്കാൻ ഏർപ്പാട് ചെയ്യുന്നു. ടെലെഫോൺ കൂടി ഇല്ലാത്ത മുറി നിശ്ചയിച്ചത് മനപ്പൂർവമായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
രണ്ട് ദിവസം മാഷ് പുറത്തുപോവുന്നില്ലെന്നും ആരുമായും ബന്ധപ്പെടുന്നില്ലെന്നും ഉറപ്പു വരുത്താൻ ആളെ വരെ ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മാഷ് പാട്ട് കേൾപ്പിക്കുന്നു, ‘പ്രിയതമേ പ്രഭാതമേ’ എന്ന പാട്ട്. ആദ്യം പല്ലവി കേൾപ്പിച്ചപ്പോൾ ആരും ഒന്നും പറയാതെയിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു തെലുങ്ക് സംഗീതസംവിധായകന്റെ നിർദ്ദേശപ്രകാരം മൂന്ന് വ്യത്യസ്ത രാഗങ്ങളിൽ ആ പാട്ട് കേൾപ്പിക്കുന്നു. പാട്ട് മനോഹരമായിരുന്നു. മറ്റ് പാട്ടുകൾ കൂടി കേൾപ്പിച്ചപ്പോൾ നിർമ്മാതാവിന് സന്തോഷമായി. ഒടുവിൽ പാട്ടുകളുടെ ബാക്കി ചിട്ടപ്പെടുത്തലുകൾ സത്യം എന്ന ആ തെലുങ്ക് സംഗീതസംവിധായകന്റെ വീട്ടിൽ വെച്ചാണ് ചെയ്തത്. അങ്ങനെ ആ പരീക്ഷണത്തിൽ അർജുനൻ മാഷ് വിജയിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അർജുനൻ മാഷ് ആദ്യം വരികളെഴുതി ഈണമിടുന്ന രീതിയാണിഷ്ടപ്പെടുന്നത്. ചെയ്തിട്ടുള്ള പാട്ടുകളെല്ലാം അങ്ങനെ തന്നെയാണ് ചെയ്തത്. 2014-ൽ പുറത്തുവന്ന ‘നായിക’ എന്ന സിനിമയ്ക്ക് വേണ്ടി ഒരു പാട്ട് മാത്രം ആദ്യം ഈണമിട്ട് വരികൾ എഴുതി ചേർത്തിട്ടുണ്ട്. അതിൽ സംതൃപ്തി തോന്നിയിട്ടുമില്ല എന്നും മാഷ് പറയുന്നു. വരികൾ കിട്ടിയാൽ ആദ്യം മനസ്സിരുത്തി വായിക്കും. എന്നിട്ട് രണ്ടോ മൂന്നോ ഈണങ്ങൾ ചെയ്യും. വീണ്ടും ഓർമ്മിക്കുമ്പോൾ മനസ്സിൽ തങ്ങി നില്ക്കുന്ന ഈണം നിശ്ചയിക്കും. അതാണ് തന്റെ രീതി എന്ന് മാഷ് പറയുന്നു. വരികൾ കിട്ടിയാൽ മനസ്സിൽ ഈണം കൊടുത്ത്, കിടന്നുറങ്ങുമായിരുന്നത്രേ ദേവരാജൻ മാഷ്. പുലർച്ചക്ക് ഉണർന്നെണീറ്റ് ഓർമ്മിക്കുമ്പോൾ മനസ്സിൽ തങ്ങി നില്‍ക്കുന്നെ ഈണം നിശ്ചയിച്ച് അതിന്റെ നൊട്ടേഷനും മറ്റും നിശ്ചയിക്കുകയായിരുന്ന്, ദേവരാജൻ മാഷുടെ രീതി. മാഷ് അതിന് പറഞ്ഞ കാരണം വളരെ ശ്രദ്ധേയമായിരുന്നു: ഈണമിട്ട എനിക്ക് തന്നെ ഓർമ്മയിൽ നില്ക്കുന്നില്ലെങ്കിൽ പിന്നെ കേൾവിക്കാരുടെ മനസ്സിലെങ്ങനെ തങ്ങും: എന്ന്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ രീതി കാരണം തന്നെയല്ലേ ‘റസ്റ്റ് ഹൗസ്’ എന്ന സിനിമയിലെ ‘പൗർണമി ചന്ദ്രിക തൊട്ടു വിളിച്ചു’ എന്ന പാട്ടിൽ ‘പൗർണമി’ എന്ന വാക്കിൽ ഒരു പൂർണവൃത്തം തെളിയുന്നത്! ‘അന്വേഷണം’ എന്ന സിനിമയിലെ ‘ചന്ദ്ര രശ്മി തൻ ചന്ദന നദിയിൽ’ എന്ന പാട്ടിന്റെ ചരണത്തിൽ ‘അവളുടെ രൂപം മാറിലമർന്നു’ എന്ന് കേൾക്കുമ്പോൾ എന്തോ നമ്മുടെ മാറിലമരുന്ന പ്രതീതി ഉണ്ടാവുന്നത്! വരികളുടെ അർത്ഥം മനസ്സിലാക്കി ഈണമിടുമ്പോൾ മാത്രം സാധിക്കുന്ന ഒരു കാര്യമാണിത്. ഈ വെല്ലുവിളി ഏറ്റെടുക്കാൻ അക്കാലത്തെ സംഗീതസംവിധായകർ തയ്യാറായിരുന്നു. ഇന്ന് അത്തരം ഒരു വെല്ലുവിളി നേരിടേണ്ടിവരുന്നത് ഗാനരചന നിർവ്വഹിക്കുമ്പോഴാണ്. പാട്ടുകളിൽ വരികൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് അത്തരം വെല്ലുവിളി ഏറ്റെടുക്കേണ്ടിവരുന്നില്ല ആർക്കും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എഴുപതുകളിൽ മാഷ് ഈണങ്ങളുമായി പറന്നുനടക്കുകയായിരുന്നു. ഒരിക്കൽ ഉദയായുടെ ഒരു സിനിമയ്ക്ക് പാട്ടുകൾ ചെയ്യാൻ കുഞ്ചാക്കോ അർജുനൻ മാഷെ തിരയുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തിനെ സെറ്റിൽ ആയിരുന്നതിനാൽ അർജുനൻ മാഷ്ക്ക് ഉദയായിലെത്താൻ കഴിയുന്നില്ല. ഒടുവിൽ നാടകത്തിന്റെ തിരക്ക് കഴിഞ്ഞ് കൊല്ലത്തുനിന്ന് മടങ്ങുമ്പോൾ ആലപ്പുഴയിൽ ഇറങ്ങുന്നു. ചെന്നപ്പോൾ വയലാർ വരികളെഴുതുന്ന തിരക്കിൽ. ഉടൻ തന്നെ ചിട്ടപ്പെടുത്തണമെന്ന് കുഞ്ചാക്കോ. ഹാർമോണിയം പോലും കൈയിലില്ല, രണ്ട് ദിവസം കഴിഞ്ഞ് ചെയ്യാം എന്ന മാഷ് പറഞ്ഞെങ്കിലും കുഞ്ചാക്കോ സമ്മതിക്കുന്നില്ല. ഒടുവിൽ ഹാർമോണിയം പോലുമില്ലാതെ പാട്ട് ചെയ്യേണ്ടി വന്നു. ആ പാട്ടാണ്, ‘ചീനവല’ എന്ന സിനിമയിലെ ‘തളിർവലയോ താമരവലയോ’ എന്ന പാട്ട് എന്ന് അർജുനൻ മാഷ് ഓർത്തെടുക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ആകെ ചെയ്ത 641 പാട്ടുകളിൽ 250-ഓളം പാട്ടുകളിൽ യേശുദാസിന്റെ ശബ്ദമുണ്ടായിരുന്നുവെബ്ബ് അർജുനൻ മാഷ്. 100-ൽ കൂടുതൽ പാട്ടുകളിൽ ജയചന്ദ്രന്റെ ശബ്ദവും. ഒരു പക്ഷെ ജയചന്ദ്രന് ദേവരാജൻ മാഷ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടാനുള്ള അവസരം കൊടുത്തത് അർജുനൻ മാഷായിരിക്കും. ഗായികമാരിൽ പി.സുശീലയെ ഏറെ ഇഷ്ടപ്പെടുന്ന അർജുനൻ മാഷ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ ഗായിക, പക്ഷേ വാണി ജയറാം ആണ്. മൊത്തം 73 പാട്ടുകളിൽ അർജുനൻ മാഷ് വാണി ജയറാമിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ 43 പാട്ടുകൾ മാഷ്ക്ക് വേണ്ടി പാടിയ എസ്. ജാനകിയാണ്. എന്ത് കൊട്ട് സുശീലയായില്ല എന്ന ചോദ്യത്തിന് ഒരോ പാട്ടിനും യോജിച്ച ശബ്ദം തെരഞ്ഞെടുക്കുകയായിരുന്നു, എന്നാണ് മാഷൊരിക്കൽ പറഞ്ഞത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരിക്കൽ അർജുനൻ മാഷെ കാണാൻ ചെല്ലുമ്പോൾ അദ്ദേഹം മകന്റെ വീട്ടിലാണ്. വീടിനുപുറത്തുള്ള മുറിയിലാണ് മാഷ് പാട്ടുകൾ ചെയ്യാൻ ഇരിക്കാറ്. അവിടെ ഒരു പഴയ ഹാർമോണിയം ഇരിപ്പുണ്ട്. മാഷ് അതിന്റെ കഥ പറഞ്ഞു. സലിൽ ചൗധരി പാട്ടുകൾ ചെയ്യാൻ മദ്രാസിൽ വരുമ്പോൾ എപ്പോഴും കൂടെ മൂന്നും നാലും ഹാർമോണിയം കൊണ്ടുവരുമായിരുന്നത്രേ. അക്കാലത്ത് തന്നെ സ്കെയിൽ ചേഞ്ചറുള്ള ഹാർമ്മോണിയം. ഒരിക്കൽ ഒന്ന് അർജുനൻ കാഷ് എടുത്തു സൂക്ഷിച്ചു വെച്ചു. ഇന്നും ആ ഹാർമോണിയം ഒരു നിധി പോലെ അദ്ദേഹം കൊണ്ടു നടക്കുന്നു. പാട്ടുകൾ ചെയ്യുന്നതെല്ലാം അതിൽ തന്നെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ എൺപത്തിരണ്ടാം വയസ്സിൽ ആദ്യത്തെ സംസ്ഥാന അവാർഡ് അർജുനൻ മാഷെ തേടിയെത്തുമ്പോൾ നിറഞ്ഞ സന്തോഷം തോന്നുന്നു. മറ്റെല്ലാ അംഗീകാരത്തേക്കാൾ വലുത് ജനങ്ങളുടേ മനസ്സിലുള്ള സ്ഥാനം എന്നത് അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിനെ ഇക്കാലമത്രയും പരിഗാണിക്കാതിരുന്നതിൽ സങ്കടം തോന്നിയിരുന്നു. മലയാളത്തിന്റെ എക്കാലത്തേയും മികച്ച മൗലിക സംഗീത സംവിധായകൻ ബാബുരാജിനെ ഒരിക്കൽ പോലും അവാർഡ് കമ്മറ്റി പരിഗണിച്ചിരുന്നില്ലെന്നറിയുമ്പോൾ ഇതിൽ അൽഭുതത്തിന് വകയില്ല തന്നെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com3tag:blogger.com,1999:blog-6436896985372203607.post-36449956061775509092017-12-13T20:26:00.002-08:002017-12-13T20:26:48.129-08:00അതിജീവനത്തിന്റെ മണിപ്പൂർ പാഠങ്ങൾ<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYYBk5IpY5Z8oKdo-Eko-b35dgb3SBKAtxQLt7FQD74WWcIX1QyT5dRHD97Veb6ayJe69uHtXVLKtm9zTRJLR4W7bHqxSei4Xsy5miz9sviXglkD1IzbrGmLAIdwtsQo_7lpoYSMiTgGIr/s1600/Article.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1600" data-original-width="1022" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYYBk5IpY5Z8oKdo-Eko-b35dgb3SBKAtxQLt7FQD74WWcIX1QyT5dRHD97Veb6ayJe69uHtXVLKtm9zTRJLR4W7bHqxSei4Xsy5miz9sviXglkD1IzbrGmLAIdwtsQo_7lpoYSMiTgGIr/s320/Article.jpg" width="204" /></a></div>
<div style="text-align: justify;">
മണിപ്പൂരിൽ ബന്ദും ഹർത്താലും ജീവിതത്തിന്റെ ഒരു ഭാഗമാണ്. പത്താളുകൾ പോലുമില്ലാത്ത സംഘടനകൾ തുടങ്ങി മണിപ്പൂരിൽ സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദി സംഘടനകൾ വരെ ഇടയ്ക്കിടെ ബന്ദും ഹർത്താലും ആഹ്വാനം ചെയ്യും. ആളുകൾ ക്ഷമയോടെ ആഹ്വാനം ചെവിക്കൊള്ളും, കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയും ചെയ്യും. കേരളത്തിൽ അംഗീകാരമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ആഹ്വാനം ചെയ്യറുള്ളതെങ്കിൽ ഇവിടെ തീവ്രവാദി സംഘടനകളാണെന്ന ഒരു വ്യത്യാസമേയുള്ളൂ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിമാനത്താവളവും പരിസരവും ഇവയൊന്നും അറിയാറില്ല. വിമാനത്താവളത്തിനുമുന്നിലുള്ള ഹൈവേയിലുള്ള ചെറിയ കടകൾ ഒക്കെ തുറക്കും. തീവ്രവാദി ഭീഷണിയുള്ളതിനാൽ വിമാനത്താവളം എപ്പോഴും പോലീസിന്റേയും പട്ടാളത്തിന്റേയും നിരീക്ഷണത്തിലായത് കാരണം ഇവിടങ്ങളിൽ കടയടപ്പിക്കാനും മറ്റും ആരും വരാറില്ല. ഒരു ഞായറാഴ്ച ഇംഫാൽ സിറ്റിയിലുള്ള കാംഗ്ല കോട്ട കാണാൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോഴാണറിഞ്ഞത് അന്ന് ഹർത്താൽ ആണെന്ന്. വെറുതെ ചുറ്റിക്കറങ്ങി തിരിച്ചുപോന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നവംബർ 21 മുതൽ 30 വരെ മണിപ്പൂരിലെ പ്രശസ്തമായ സാങ്കായ് ഉൽസവം നടക്കും. ഈ വർഷം ആദ്യത്തെ രണ്ട് ദിവസങ്ങളിൽ ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ നേതൃത്വത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസന സംഗമവും നടന്നു. ഉല്‍ഘാടനം ചെയ്തത് നമ്മുടെ സാക്ഷാൽ രാഷ്ട്രപതി. കേന്ദ്ര മന്ത്രിമാരുടെ ഒരു സംഘം തന്നെ എത്തി. എന്ത് കാര്യം മണിപ്പൂരിലെ തീവ്രവാദി സംഘടനകളെല്ലാം ചേർന്ന് അന്ന് ബന്ദ് പ്രഖ്യാപിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നതല്ലാതെ മറ്റൊരു വ്യത്യാസവുമുണ്ടായില്ല. പരിപാടി ഉല്‍ഘാടനം ചെയ്ത്, കലാപരിപാടികളും കണ്ട് രാഷ്ട്രപതിയും മന്ത്രിമാരും തിരിച്ചുപോവുകയും ചെയ്തു. ആളുകൾ കുറവാണെങ്കിലും ആയുധവും പണവും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ എതിരിട്ട് നില്ക്കാൻ ആർക്കുമാവില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒന്നോ രണ്ടോ ദിവസങ്ങൾ നീണ്ടുനില്‍ക്കുന്ന ബന്ദുകൾ മാത്രമല്ല. ചിലപ്പോൾ മാസങ്ങളോളം ഹൈവേകളിൽ വാഹന നീക്കം തടയുന്ന രീതിയും ഉണ്ട്. കഴിഞ്ഞ വർഷം സപ്റ്റംബർ തുടങ്ങി ഹൈവേ ഉപരോധം ഉണ്ടായിരുന്നുവെന്ന് ആളുകൾ പറയുന്നു. ഇത്തരം ഉപരോധങ്ങളെ പോലീസോ പട്ടാളമോ എതിർക്കാറില്ല. പട്ടാളം ഹൈവേയിൽ കോൺവോയ് അടിസ്ഥാനത്തിൽ അവരുടെ സാധനങ്ങൾ എത്തിക്കും. ഇതിനെ തടയാനൊന്നും തീവ്രവാദികളും നില്‍ക്കാറില്ല. മറ്റ് വാഹനങ്ങൾ പ്രത്യേകിച്ച് ചരക്ക് ലോറികൾ വരുമ്പോൾ ലോറി ഒന്നിന് ഇത്ര രൂപ എന്ന് വെച്ച് വാങ്ങും, അത്രമാത്രം. ഇതിനായി സർക്കാൻ ചെക്ക് പോസ്റ്റ് പോലെ തന്നെ തീവ്രവാദികൾക്ക് അവരുടേതായ ചെക്ക് പോസ്റ്റുകളുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരിക്കൽ വിമാനത്താവളത്തിലേക്ക് വേണ്ട ചില ഉപകരണങ്ങൾ അടങ്ങുന്ന ലോറി 5 ദിവസം മണിപ്പൂർ നാഗാലാന്റ് അതിർത്തിയിൽ കിടക്കേണ്ടി വന്നു. പുതിയ കമ്പനി ആയതിനാൽ അവർക്ക് മാമൂലുകളെ പറ്റി അറിയില്ലായിരുന്നു. 3 ദിവസം കഴിഞ്ഞപ്പോൾ ലോറിയുടെ ഡ്രൈവർ എന്നെ വിളിച്ചു. അപ്പോഴാണറിഞ്ഞത് അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണെന്ന്. അനധികൃത ചെക്ക് പോസ്റ്റിൽ കൊടുക്കാൻ അവരുടെ കൈയിൽ പണമുണ്ടായിരുന്നില്ല. ഒടുവിൽ മണിപ്പൂരിലെ ആർമി ആസ്ഥാനത്ത് ബന്ധപ്പെട്ട് ആർമി കോൺവോയിൽ ഉൾപ്പെടുത്തി ലോറി ഇംഫാലിൽ എത്തിക്കുകയായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇത്തരം ബന്ദുകളിലും ഹൈവേ ബ്ലോക്കുകളിലും പരിചയിച്ചതുകൊണ്ടായിരിക്കാം, ഇതിനെ അതിജീവിക്കാൻ മാർഗങ്ങൾ ഇവിടത്തുകാർ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഇത്തരം ബന്ദുകൾ അവർക്ക് ഒരു വരുമാന മാർഗം തുറന്നുകൊടുക്കുന്നു കൂടിയുണ്ട്. സാധനങ്ങൾ സ്റ്റോക്ക് ചെയ്ത് കൂടിയ വിലയ്ക്ക് വില്ക്കാൻ ബന്ദുകൾ സഹായിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മാസങ്ങൾ നീണ്ട ഉപരോധം കാരണം പെട്രോൾ വില ലിറ്ററിന് 250 രൂപ വരെ ഉയർന്നു. പെട്രോൾ കിട്ടും, ഉയർന്ന വില കൊടുക്കണമെന്ന് മാത്രം. ഇപ്പോഴും നിരത്തുകളിൽ പെട്രോൾ നിറച്ച പ്ലാസ്റ്റിക് കുപ്പികളും ഫണലുമായി കുത്തിയിരിക്കുന്നവരെ കാണാൻ പറ്റും. വലിയ കാനിൽ പെട്രോളും അളന്നൊഴിക്കാൻ പണ്ട് റേഷൻ കടകളിൽ മണ്ണെണ്ണ എടുത്തൊഴിക്കാൻ ഉപയോഗിച്ചിരുന്ന കൈപിടിയുള്ള അറ്റം കൂർത്ത അളവുപാത്രവും. പോയ നല്ല കാലം ഓർത്തുകൊണ്ട് വീണ്ടും ഒരു ഉപരോധത്തിനുള്ള കാത്തിരിപ്പിലാണ്, ഈ പാവങ്ങൽ എന്ന് തോന്നി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്ഥലം മാറ്റമായി എത്തിയപ്പോൾ, എനിക്ക് വേണ്ടി റിസർവ് ചെയ്ത ക്വാട്ടേഴ്സ് അടുക്കളയിൽ പരിമിതമായ സൗകര്യങ്ങളുണ്ടായിരുന്നു. ഒരു വർഷം മാത്രം നീണ്ട പോസ്റ്റിംഗിൽ വരുന്നതുകാരണം മിക്കവരും കുടുംബവുമായി വരാറില്ല. ഒരു വർഷം കഴിയുമ്പോൾ വീട്, വീട്ടുസാധനങ്ങൾ അടക്കം അടുത്ത ആൾക്ക് കൈമാറി തിരിച്ചു പോവുകയാണ് രീതി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എനിക്ക് മുമ്പ് താമസിച്ചയാളും ഒറ്റയ്കായിരുന്നു. ഒരാൾക്ക് പാചകത്തിനുവേണ്ട അത്യാവശ്യം സാധനങ്ങൾ മാത്രം. ഗ്യാസ് ഇല്ല, ഇൻഡക്ഷൻ സ്റ്റൗ മാത്രം. ഇൻഡക്ഷൻ സ്റ്റൗവിൽ എല്ലാം പാചകം ചെയ്യാനാവില്ലല്ലോ. ഞാനാണെങ്കിൽ ശ്രീമതിയുമൊത്താണ് എത്തിയത്. ഗ്യാസ് വേണമെന്ന് ഇവിടെയുള്ള ഒരളോട് പറഞ്ഞതേ ഉള്ളൂ, പിറ്റെ ദിവസം രാവിലെ തന്നെ ഗ്യാസ് സ്റ്റൗവും ഒരു സിലിൻഡറും റഗുലേറ്ററും ഒക്കെയായി ഒരാൾ എത്തി. 7000 രൂപ കൈയോടെ വാങ്ങിച്ചു. ഒരുവർഷം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ അവർ തന്നെ തിരിച്ചുകൊണ്ടു പോയ്ക്കൊള്ളും എന്ന കരാറിൽ. പകുതി പണം തരുമായിരിക്കും. അടുത്തയാൾ വരുമ്പോൾ വീണ്ടും ഇതാവർത്തിക്കാം. ഒരു കടലാസുമില്ല, ആധാർ കാർഡോ റേഷൻ കാർഡോ വേണ്ട, പറയുന്ന പണം കൊടുത്താൽ മാത്രം മതി. ഇവിടത്തെ പലചരക്ക് കടകളിൽ മറ്റ് സാധനങ്ങൾക്കൊപ്പം ഗ്യാസ് കുറ്റി കൂടി നിരത്തി വെച്ചിരിക്കുന്നത് കാണാം. എന്താ ലേ...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പച്ചക്കറികൾക്കെല്ലാം വലിയ വിലയാണ്. സാധാരണ നമ്മൾ കഴിക്കുന്നവയ്ക്കെല്ലാം ശരാശരി 100 രൂപ കിലോയ്ക്ക്. പഴവർഗങ്ങൾക്കും അങ്ങനെ തന്നെ. വിലക്കുറവുള്ളത് മീനിനാണ്. എവിടെ നോക്കിയാലും കുളങ്ങളും തോടുകളുമായതുകാരണം മീൻ സുലഭം. പുരുഷന്മാരുടെ പ്രധാന ജോലി കുളങ്ങളുടേയും തോടുകളുടേയും കരയിൽ ചൂണ്ടയിട്ടിരിക്കുക എന്നതാണ്. ബാക്കി ഒട്ടുമിക്ക ജോലികളിലും സ്ത്രീകളാണ്. പ്രധാന ഭക്ഷണം ചോറും മീനുമായത് കാരണം ഉപരോധങ്ങൾ ഇവരുടെ നിത്യജീവിതത്തെ കാര്യമായി ബാധിക്കുന്നില്ല. ഉപരോധങ്ങളെ എങ്ങനെ അനുകൂലമാക്കി മാറ്റാം എന്ന് ഇവർ പഠിച്ചിരിക്കുന്നു, എന്ന് വേണം കരുതാൻ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈയുടത്ത ദിവസം ഇവിടെ മലയാളികൾ നടത്തുന്ന രണ്ട് സ്കൂളുകളിൽ പോയി. അഴിമതിക്കെതിരായ് ജാഗ്രത എന്ന വിഷയത്തിൽ വിദ്യാർത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു, ഈ സ്കൂൾ സന്ദർശനങ്ങൾ. സ്കൂൾ വിടുന്ന നേരത്ത് ദേശീയ ഗാനത്തിനുപകരം എന്തോ ഒരു പ്രാർത്ഥനാഗീതമായിരുന്നു, കേട്ടത്. അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യം അൽഭുതകരമായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇവിടെ സ്കൂളുകളിൽ ഇന്ത്യൻ പതാക ഉയർത്തുവാനോ ദേശീയഗാനം ആലപിക്കുവാനോ തീവ്രവാദികൾ അനുവദിക്കുകയില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ സ്കൂൾ പിന്നെ മുന്നോട്ട് പോവില്ലത്രേ. മുമ്പൊരു മലയാളി നല്ല രീതിയിൽ നടത്തിക്കൊണ്ടിരുന്ന ഒരു സ്കൂൾ തീവ്രവാദി ഭീഷണി കാരണം ആർക്കോ ഏൽപ്പിച്ച് നാടുവിട്ട് പോവേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്. മണിപ്പൂരിൽ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും തീവ്രവാദി സംഘടനകൾക്ക് കപ്പം കൊടുക്കുന്നവരാണ്. ഇതിൽ സ്കൂളുകളും പെടും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ദേശീയതയുടെ പേരിൽ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ പല നിർബ്ബന്ധങ്ങളും നിബന്ധനകളും അടിച്ചേൽപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന പാർട്ടിയാണ് ഇപ്പോൾ മണിപ്പൂർ ഭരിക്കുന്നത്. ഇവർക്കും ഇത്തരം കാര്യങ്ങളിൽ കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അതിജീവന സമവാക്യങ്ങൾ വ്യത്യസ്തമാണെന്ന പാഠം അവരും ഉൾക്കൊണ്ടിരിക്കുന്നു. </div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com3tag:blogger.com,1999:blog-6436896985372203607.post-8923757059646412562017-11-11T22:57:00.001-08:002017-11-11T22:57:47.564-08:00ഈ വടക്ക് കിഴക്കേ അറ്റത്ത് നിന്ന്....<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രണയം കഥകളുടെ ഒരു അക്ഷയ ഖനിയാണ്. സാഹിത്യവും ഇതര കലാരൂപങ്ങളും ഉണ്ടായ കാലം തുടങ്ങി പ്രണയം ആണ് ഏറ്റവും കൂടുതൽ പകർത്തപ്പെട്ടിട്ടുള്ളത്. ലോകത്തിലെ അസംഖ്യം ഭാഷകളിലും രാജ്യങ്ങളിലും പ്രണയം സാഹിത്യത്തിലും, സിനിമയിലും പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഇപ്പോഴും പ്രതിഭാശാലികശ്ൾക്ക് കണ്ടെടുക്കാൻ ഈ ഖനിയിൽ മുത്തുകളും രത്നങ്ങളും ബാക്കിയുണ്ട്. അവ എടുത്ത് മിനുക്കി നമുക്ക് മുന്നിലെത്തിച്ചാൽ ഇനിയും നമുക്ക് ആസ്വദിക്കാം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വളരെ യാദൃശ്ചികമായി ഇന്ന് രാവിലെ യൂട്യൂബിൽ കണ്ട ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ചെറിയ ചിത്രം കണ്ടപ്പോൾ മനസ്സിലൂടെ മിന്നി മറഞ്ഞ കാര്യങ്ങളാണ് മുകളിൽ കുറിച്ചത്. ഇന്ത്യയുടെ വടക്ക് കിഴക്കേ അറ്റത്ത് ഇപ്പോൾ താമസിക്കുന്ന ഞാൻ ഈ മൂലയുടെ പ്രത്യേകതകൾ അറിയാൻ ശ്രമിക്കുകയാണല്ലോ...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രിയയുടെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് ഒരിടമുണ്ട്. എത്തിപ്പെടാൻ എളുപ്പമല്ലാത്തതാണ് ഈ മൂല. വഴിയിൽ കാടുകളും മലകളും പാറക്കെട്ടുകളും ഒക്കെയായി. അവിടെയും പ്രണയത്തിന്റെ ശക്തിയിൽ ഒരാൾ എത്തിപ്പെടുന്നു, അവൾ പോലുമറിയാതെ. അതൊരു അച്ചനായിരുന്നു. അവനെ സ്വന്തമാക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും അവൾ അവനെ അവിടെ കുടിയിരുത്തുകയാണ്. ‘മരിക്കുന്നതുവരെ എന്ന് അവൾ‘. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രണയം കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ കൈയടക്കം വേണം. ഇല്ലെങ്കിൽ വഴുതി പ്പോകും. ഒടുവിൽ അത് അളിഞ്ഞ, വളിച്ച എന്തോ ഒന്നായി മാറും. ഇങ്ങനെ വഴുതിപ്പോകാതെ പ്രണയത്തിന്റെ അതിന്റെ എല്ലാ സൗന്ദര്യത്തോടും സൗരഭ്യത്തോടും അവതരിപ്പിക്കുന്നു, എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രണയം മനോഹരമായ, സുഗന്ധിയായ ഒരു പൂവാണ്. അതിനെ ഞെട്ടറുത്ത് തലയിൽ ചൂടാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ പ്രണയനഷ്ടം എന്നതാണ് ഈ ചിത്രം പറയുന്നത്. ഒരിക്കൽ അച്ചൻ പറയുന്നു, “എന്നെ പോലെ പ്രണയിച്ചവർ ആരുമുണ്ടാവില്ല” എന്ന്. മറ്റൊരിക്കൽ ചോദ്കിക്കുന്നു, “മനസ്സിൽ പ്രണയമില്ലാത്തവനെങ്ങനെയാണ് ദൈവത്തിനടുത്തെത്താൻ പറ്റുക?” എന്ന്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പ്രണയത്തിൽ നിന്ന് ഒളിച്ചോടുകയല്ല ദൈവത്തിലേക്കുള്ള വഴിയെന്ന് അച്ചൻ കാണിച്ചു തരുകയാണ്. താൻ കണ്ട ഏറ്റവും നല്ല പെൺകുട്ടിയാണ് പ്രിയയെന്ന് അച്ചൻ ആത്മഗതം ചെയ്യുന്നുണ്ട്. ’ഭംഗിയുള്ളതെന്തും അതേ പോലെ നില്ക്കട്ടെ‘ എന്നതാണ് അച്ചൻ പറയുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അച്ചനുമായി പിരിയുമ്പോൾ പ്രിയ വിളിച്ചു പറയുന്നുണ്ട്, പ്രതികാരമായി താൻ പ്രസവിക്കുന്ന ഓരോ കുഞ്ഞുങ്ങളേയും അച്ചനെക്കൊണ്ട് മാമോദീസ മുക്കിക്കുമെന്ന്. അവളോട് ’നിർബ്ബന്ധങ്ങളില്ലാത്ത പ്രണയം‘ ഉള്ളിൽ സൂക്ഷിക്കുന്ന അച്ചൻ അത് സന്തോഷപൂർവം സ്വീകരിക്കുന്നു. അവളുടെ കുഞ്ഞുങ്ങളെ മാമോദീസ മുക്കാൻ തയ്യാറാകുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിബന്ധനകളില്ലാത്ത, നിർബ്ബന്ധങ്ങളില്ലാത്ത പ്രണയത്തിന്റെ കഥയാണ് ‘എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്’ എന്ന ഈ ഹ്രസ്വചിത്രം. അനൂപ് നാരായണനും കൂട്ടുകാർക്കും അഭിമാനിക്കാം ഇതരം ഒരു ചിത്രം തയ്യാറാക്കാൻ കഴിഞ്ഞതിൽ. ചിലയിടങ്ങളിൽ ചെറിയ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും തീരെ ചടുലമല്ലാത്ത രീതി ചിത്രത്തിന്റെ മൊത്തം ഫീലിന് യോജിക്കുന്നു. പ്രിയയെ അവതരിപ്പിച്ച അനീഷ ഉമ്മർ നന്നായി ചെയ്തിരിക്കുന്നു. മൊത്തം നടീനടന്മാരുടെ പ്രകടനം നന്നായിരിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റം ഇനിയും വിശുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത, സുന്ദരമായ പ്രകൃതിയാൽ സമൃദ്ധമാണ്. മനുഷ്യന്റെ ആർത്തി കോൺക്രീറ്റ് കാലുകൾ ഇറക്കി കീറിപ്പോളിച്ചിട്ടില്ലാത്ത ഇടം. മണിപ്പൂരും മേഘാലയയും മിസോറാമും നാഗാലന്റും ഒക്കെ ഈ ഇപ്പോഴും വന്യമായ, അകൃത്രിമമായ, സൗന്ദര്യത്തിന്റെ അടയാളങ്ങളങ്ങൾ തന്നെ. സ്വന്തമാക്കി നശിപ്പിക്കാൻ താല്പര്യമില്ലാത്ത പ്രണയത്തിനെ കുടിയിരുത്താൻ പറ്റിയ ഇടം വേറെ എവിടേ കിട്ടാൻ...! </div>
<div style="text-align: justify;">
<span style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px; text-align: start;">http;//m.manoramaonline.com/movies/movie-news/2017/11/11/chat-with-aneesha-ummer.html</span></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com2tag:blogger.com,1999:blog-6436896985372203607.post-14478104412875838602017-09-21T03:45:00.000-07:002017-09-21T03:45:40.366-07:00അരുവികൾ ചേരുന്നിടം<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div style="text-align: justify;">
</div>
<div style="margin-bottom: 4.95pt; margin-left: 0in; margin-right: 0in; margin-top: 0in;">
<span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇംഫാലിലെത്തിയിട്ട്</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആകെ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">രണ്ട്</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മൂന്ന്</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ദിവസമേ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആയിരുന്നുള്ളു</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;">.
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജോലിയുടെ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാര്യങ്ങൾ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മനസ്സിലാക്കിവരുന്നതേ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉള്ളൂ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആളുകളെ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒന്നൊന്നായി</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പരിചയപ്പെട്ടു</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വരുന്നു</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തല്ക്കാലം</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വിമാനത്താവളത്തിലെ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഗസ്റ്റ്</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">റൂമിൽ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">താമസം</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഭക്ഷണം</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പുറത്തുനിന്ന്</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;">.
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പുറത്തുള്ള</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബംഗാളി</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കടയിൽ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അത്യാവശ്യം</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വായ്ക്ക്</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">രുചിയുള്ള</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഭക്ഷണം</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കിട്ടുന്നതുകാരണം</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പട്ടിണി</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കിടക്കാതെ</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കഴിയുന്നു</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;">.<o:p></o:p></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4FOHCiDDYNYGrYA4Tf-Osr63P7s9y03QKIFjqqc-cpxKn5PuZH7oV016HpceYblxeJrRyQhPorhhqezHIsERpCeSrvGRuC8OExJXzt1zNrY_Zg6VoEKI1aoof_xpkKWYBOcQACZwSK93S/s1600/IMG_20170617_143715915.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="899" data-original-width="1600" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4FOHCiDDYNYGrYA4Tf-Osr63P7s9y03QKIFjqqc-cpxKn5PuZH7oV016HpceYblxeJrRyQhPorhhqezHIsERpCeSrvGRuC8OExJXzt1zNrY_Zg6VoEKI1aoof_xpkKWYBOcQACZwSK93S/s320/IMG_20170617_143715915.jpg" width="320" /></a></div>
<div style="margin-bottom: 4.95pt; margin-left: 0in; margin-right: 0in; margin-top: 4.95pt;">
<span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വെള്ളിയാഴ്ച</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാലത്ത്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജോൺ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാറിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഫോൺ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വരുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇംഫാലിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മുമ്പ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജോലിചെയ്തിരുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മാതൃഭൂമിയിലെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബക്കർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പറഞ്ഞിരുന്നു</span><span style="color: #1d2129; font-size: 11.5pt;">, </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജോൺ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാറിനെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പറ്റി</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇംഫാലിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കഴിഞ്ഞ</span><span style="color: #1d2129; font-size: 11.5pt;"> 25 </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വർഷമായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സ്കൂൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നടത്തിവരികയാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജോൺ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാർ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സ്കൂളായതുകാരണം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ശനിയാഴ്ച</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വിളിക്കാം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കരുതിയിരിക്കുമ്പോൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തന്നെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നേരിട്ട്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വിളിച്ചു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അപ്പോൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ലായമായൊന്നും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സംസാരിക്കാൻ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പറ്റിയില്ല</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പിന്നീടാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വിശദമായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സംസാരിച്ചത്</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വളരെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കുറച്ചു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മലയാളികൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മാത്രമുള്ള</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പ്രദേശമാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപ്പൂർ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മലയാളികളായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇവിടെയുള്ളവരെയെല്ലാം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാറിനറിയാം</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപ്പൂരി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഭാഷ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സുന്ദരമായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സംസാരിക്കും</span><span style="color: #1d2129; font-size: 11.5pt;">.</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"><o:p></o:p></span></div>
<div style="margin-bottom: 4.95pt; margin-left: 0in; margin-right: 0in; margin-top: 4.95pt;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi21Qlt4NeZH15irCZgtK0_M-zRKiavQdR3H86HdW6LUrjQL9b7Kqm-o3_8S0jpUclDYwinsQCKTiJi0vz3CGw9HLtwBRFcZEextrJguuAoFMNY5KSCLhuE7Rp-BdM_3NJuDj5NBlQU9Azs/s1600/IMG_20170617_152442859.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="899" data-original-width="1600" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi21Qlt4NeZH15irCZgtK0_M-zRKiavQdR3H86HdW6LUrjQL9b7Kqm-o3_8S0jpUclDYwinsQCKTiJi0vz3CGw9HLtwBRFcZEextrJguuAoFMNY5KSCLhuE7Rp-BdM_3NJuDj5NBlQU9Azs/s320/IMG_20170617_152442859.jpg" width="320" /></a><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പറഞ്ഞതനുസരിച്ച്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ശനിയാഴ്ച</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സ്കൂൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സമയം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കഴിഞ്ഞ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉടനെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എയർപോർട്ടിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്നെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൂട്ടി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">യാത്രയായി</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എങ്ങോട്ടാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പോകുന്നതെന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പറഞ്ഞിരുന്നില്ല</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പറഞ്ഞാലും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എനിക്കറിയില്ലല്ലോ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അദ്ദേഹം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്നെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൊണ്ടുപോയത്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപ്പൂരിലെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ലോക്ടാക്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകത്തിലേക്കാണ്</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ലോക്ടാക്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വാക്കിന്</span><span style="color: #1d2129; font-size: 11.5pt;"> ‘</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അരുവികളുടെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവസാനം</span><span style="color: #1d2129; font-size: 11.5pt;">’ </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഏകദേശം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അർത്ഥം</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകത്തിലേക്കുള്ള</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വഴിയിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിരത്തിനിരുവശവൗം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നീണ്ടുകിടക്കുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നെൽപ്പാടങ്ങൾ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവിടവിടെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചെറിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചെറിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വീടുകൾ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവിടെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൂനിക്കൂടിയിരിക്കുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഗ്രാമീണർ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചെറിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കടകൾ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പച്ചക്കറിയും</span><span style="color: #1d2129; font-size: 11.5pt;">
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അത്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പോലെയുള്ള</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാധങ്ങളും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വില്‍പ്പനയ്ക്ക്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വെച്ചിരിക്കുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വലിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കെട്ടിടങ്ങൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒന്നു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പോലും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാണാനായില്ല</span><span style="color: #1d2129; font-size: 11.5pt;">.</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"><o:p></o:p></span></div>
<div style="margin-bottom: 4.95pt; margin-left: 0in; margin-right: 0in; margin-top: 4.95pt;">
<span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എയർപോർട്ടിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഏതാണ്ട്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നാല്‍പ്പത്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കിലോമീറ്റർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ദൂരെയാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഈ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകം</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കിലോമീറ്ററുകൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നീണ്ടുകിടക്കുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകത്തിനുള്ളിലായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തന്നെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിരവധി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കുന്നുകൾ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചില</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഗ്രാമങ്ങൾ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അതിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഏതാണ്ട്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മധ്യപ്രദേശത്തിലായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വലിയൊരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മലയിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പട്ടാള</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ക്യാമ്പ്</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അതിനോട്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചേർന്നുകിടക്കുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വ്യൂ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പോയിന്റ്</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവിടെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിന്നാൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകത്തിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരേകദേശ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">രൂപം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കിട്ടും</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എങ്കിലും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അതിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അതിരുകളോളം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കണ്ണെത്തില്ല</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അത്ര</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വിശാലമാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകം</span><span style="color: #1d2129; font-size: 11.5pt;">.</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"><o:p></o:p></span></div>
<div style="margin-bottom: 4.95pt; margin-left: 0in; margin-right: 0in; margin-top: 4.95pt;">
<span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകത്തിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവിയടവിടെയായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പുല്ല്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിറഞ്ഞുകിടക്കുന്നുണ്ട്</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചെറുതും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വലുതുമായി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിറയെ</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചെറിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പുല്ക്കൂട്ടങ്ങൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തുടങ്ങി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വലിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പുൽമേടുകൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വരെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉണ്ടെന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പറയുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇവയൊന്നും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണ്ണിലല്ല</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നില്‍ക്കുന്നത്</span><span style="color: #1d2129; font-size: 11.5pt;">, </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകത്തിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉപരിതലത്തിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വെള്ളത്തിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒഴുകിനടക്കുന്നവയാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇവ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്നതാണിതിന്റെ</span><span style="color: #1d2129; font-size: 11.5pt;">
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പ്രത്യേകത</span><span style="color: #1d2129; font-size: 11.5pt;">.</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"><o:p></o:p></span></div>
<div style="margin-bottom: 4.95pt; margin-left: 0in; margin-right: 0in; margin-top: 4.95pt;">
<span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇതിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തന്നെയുള്ള</span><span style="color: #1d2129; font-size: 11.5pt;"> ‘</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൈബുൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ലഞ്ചാവോ</span><span style="color: #1d2129; font-size: 11.5pt;">’ </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വലിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പുല്‍മേടുകളിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വളരുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മാനാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;">‘</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സങ്കായ്</span><span style="color: #1d2129; font-size: 11.5pt;">’. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഈ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മാനാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപൂരിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഔദ്യോഗിക</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചിഹ്നം</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വംശനാശം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നേരിടുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഈ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മാനിനെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സംരക്ഷിക്കാൻ</span><span style="color: #1d2129; font-size: 11.5pt;"> ‘</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൈബുൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ലഞ്ചാവോ</span><span style="color: #1d2129; font-size: 11.5pt;">’ </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നാഷണൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പാർക്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആയി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിലനിർത്തിയിരിക്കുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നവംബർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മാസത്തിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപൂരിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഏറ്റവും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വലിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആഘോഷം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ലോക്ടാക്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തടാകത്തിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നടക്കുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സങ്കായ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉൽസവമണ്</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ധാരാളം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആളുകൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപൂരിലേക്കെത്തിചേരുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉൽസവം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൂടിയാണ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇത്</span><span style="color: #1d2129; font-size: 11.5pt;">.</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"><o:p></o:p></span></div>
<div style="margin-bottom: 4.95pt; margin-left: 0in; margin-right: 0in; margin-top: 4.95pt;">
<span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പട്ടാളക്യാമ്പ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നില്ക്കുന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കുന്നിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചരുവിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൂടി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നാലഞ്ച്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കിലോമീറ്റർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ദൂരം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഏതൊക്കെയോ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഗ്രാമങ്ങളിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൂടി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജോൺ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്നെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കൊണ്ടുപോയി</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്നിട്ട്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചെറിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബോട്ട്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജെട്ടിയുടെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പരിസരത്ത്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നിർത്തി</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇടയ്ക്കിടയ്ക്ക്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വരുന്നത്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാരണം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാറിന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവിടവും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബോട്ട്കാരെയുമെല്ലാം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നല്ല</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പരിചയം</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബോട്ടിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഞങ്ങൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കുറെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നേരം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കറങ്ങി</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉള്ളിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഗ്രാമമുണ്ട്</span><span style="color: #1d2129; font-size: 11.5pt;">.
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവിടെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പോകാൻ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സമയമില്ലാത്തതുകാരണം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പിന്നൊരിക്കലാവാം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എന്ന്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തീരുമാനിച്ച്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തിരിച്ചു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പോന്നു</span><span style="color: #1d2129; font-size: 11.5pt;">.</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"><o:p></o:p></span></div>
<div style="margin-bottom: .0001pt; margin-bottom: 0in; margin-left: 0in; margin-right: 0in; margin-top: 4.95pt;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc85bH1hpJkJ9ps_IMi8vS3szPUDmh3oDd2M-a0tRlaz6urEIZDt-ZX69ztql-PecRKVE5CGhVTgpuADdyffzT83mKdMv1IkwowWffY_NqQaLzwEFjZ3__L32p7wbPTUcnf8mJ7orpyDpA/s1600/IMG_20170617_151604317.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="899" data-original-width="1600" height="179" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc85bH1hpJkJ9ps_IMi8vS3szPUDmh3oDd2M-a0tRlaz6urEIZDt-ZX69ztql-PecRKVE5CGhVTgpuADdyffzT83mKdMv1IkwowWffY_NqQaLzwEFjZ3__L32p7wbPTUcnf8mJ7orpyDpA/s320/IMG_20170617_151604317.jpg" width="320" /></a><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബോട്ടിറങ്ങി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാറെടുക്കാൻ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നോക്കിയപ്പോൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബാറ്ററി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തീർന്നിരിക്കുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അബദ്ധത്തിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാറിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ലൈറ്റ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഓഫാക്കാൻ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മറന്നിരുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പുതിയ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">റോഡ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പണി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">നടക്കുന്നതുകാരണം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാൽപാദം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വരെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചളി</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തള്ളി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സ്റ്റാർട്ടാക്കാൻ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">എത്ര</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ശ്രമിച്ചിട്ടും</span><span style="color: #1d2129; font-size: 11.5pt;">
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാധിച്ചില്ല</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അടുത്തുള്ള</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആളുകൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വന്നിട്ടും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">രക്ഷയുണ്ടായില്ല</span><span style="color: #1d2129; font-size: 11.5pt;">.
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒടുവിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അവിടത്തെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പൗരപ്രമുഖൻ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ബോളെറൊ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വണ്ടിയിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കയർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കെട്ടി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വലിച്ച്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാർ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സ്റ്റാർട്ടാക്കി</span><span style="color: #1d2129; font-size: 11.5pt;">
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">തന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ജോൺ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സാറിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പരിചയവും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപ്പൂരി</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഭാഷയും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സഹായിച്ചു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അദ്ദേഹം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഒരു</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സ്കൂളിന്റെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പ്രിൻസിപൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആണെന്ന</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാര്യവും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വളരെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">പ്രധാനമായിരുന്നു</span><span style="color: #1d2129; font-size: 11.5pt;">.
</span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">കാരണം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപ്പൂരിലെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">വിദ്യാഭ്യാസ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഉയുർച്ചയിൽ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആദ്യകാല</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സ്കൂളുകൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ചെയ്ത</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">സേവനം</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഇപ്പോഴും</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപ്പൂരികൾ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഓർക്കുന്നു</span><span style="color: #1d2129; font-size: 11.5pt;">. </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മണിപ്പൂരിലെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ആദ്യത്തെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">ഔട്ടിംഗ്</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അങ്ങനെ</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">മറക്കാനാവാത്ത</span><span style="color: #1d2129; font-size: 11.5pt;"> </span><span style="color: #1d2129; font-family: "Kartika","serif"; font-size: 11.5pt;">അനുഭവമായി</span><span style="color: #1d2129; font-size: 11.5pt;">.</span><span style="color: #1d2129; font-family: "inherit","serif"; font-size: 11.5pt; mso-bidi-font-family: Helvetica;"><o:p></o:p></span></div>
<span style="font-family: "Calibri","sans-serif"; font-size: 11.0pt; line-height: 115%; mso-ansi-language: EN-US; mso-ascii-theme-font: minor-latin; mso-bidi-font-family: "Times New Roman"; mso-bidi-language: AR-SA; mso-bidi-theme-font: minor-bidi; mso-fareast-font-family: "Times New Roman"; mso-fareast-language: EN-US; mso-fareast-theme-font: minor-fareast; mso-hansi-theme-font: minor-latin;"><a href="https://www.facebook.com/photo.php?fbid=1610062239006547&set=pcb.1610062949006476&type=3"><span style="color: #365899; font-family: "inherit","serif"; text-decoration: none; text-underline: none;"><br /></span></a></span></div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com4tag:blogger.com,1999:blog-6436896985372203607.post-71342713882872680552017-01-19T07:08:00.000-08:002017-01-19T07:08:03.781-08:00വഴിയമ്പലത്തിലെ വാനമ്പാടി<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
“അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം അന്ന്</div>
<div style="text-align: justify;">
നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം</div>
<div style="text-align: justify;">
നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം അന്ന്</div>
<div style="text-align: justify;">
നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം”</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9sHIzU5el6TABFV6qL6NpnXUfmJe_Kf3vOQb3X3A2aIabKtQSstJLGCJmyb1Adsjm3sgW9DyOpcCFMR1YWHbOpugDLIinXAquKCaOIb4PAjW-5bjt9HrnMrkz0ymyThyphenhyphenYgQn0m7VjkZfi/s1600/skshri.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="194" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9sHIzU5el6TABFV6qL6NpnXUfmJe_Kf3vOQb3X3A2aIabKtQSstJLGCJmyb1Adsjm3sgW9DyOpcCFMR1YWHbOpugDLIinXAquKCaOIb4PAjW-5bjt9HrnMrkz0ymyThyphenhyphenYgQn0m7VjkZfi/s320/skshri.jpg" width="320" /></a>1964-ൽ പുറത്തുവന്ന ‘റോസി’ എന്ന പി. എൻ. മേനോൻ ചിത്രത്തിൽ യേശുദാസ് പാടി അനശ്വരമാക്കിയ ഗാനം. ഭാസ്കരൻ മാഷുടെ അനുരാഗക്കരിക്കിൻ വെള്ളം എന്ന പ്രയോഗം കൗമാരത്തിലോ യൗവനാരംഭത്തിലോ പ്രണയത്തിന്റെ ഇളനീർ മധുരം നുണഞ്ഞവർക്കാർക്കും മറക്കാൻ കഴിയില്ല. മലയാളത്തിലെ എക്കാലത്തേയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം. വളരെ കൂടുതൽ ഒന്നുമില്ലെങ്കിലും വേറെയും നല്ല പാട്ടുകൾ ചെയ്ത ജോബ് മാസ്റ്റർ എന്നും അറിയപ്പെടുന്നത് ഈ ഒരു പാട്ടിന്റെ പേരിലാണ്. ഗായകൻ യേശുദാസ് മലയാളികളുടെ ഇഷ്ടഗായകനായി മാറുന്നതിൽ ഈ പാട്ട് വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നാൽ ഈ പാട്ട് ഒരാൾക്ക് കൈവിട്ടുപോയ അവസരത്തിന്റെ ദുഖം സമ്മാനിച്ചു. ഗായകൻ കെ. പി. ഉദയഭാനുവിന്. ജോബ് മാസ്റ്റർ ഈ പാട്ട് ചെയ്യുമ്പോൾ ഗായകനായി മനസ്സിൽ ഉണ്ടായിരുന്നത് ഉദയഭാനുവായിരുന്നു. എന്നാൽ റിക്കാർഡിംഗ് സമയത്ത് ഉദയഭാനുവിന് എന്തോ അസുഖം വന്ന് പാടാൻ കഴിയുന്നില്ല. അങ്ങനെയാണ് താരമ്യേന പുതുമുഖമായ യേശുദാസ് അല്ലിയാമ്പൽ പാടുന്നത്. ഈ പാട്ട് ഉദയഭാനുവിന്റെ ശബ്ദത്തിലാണ് പുറത്തുവന്നിരുന്നതെങ്കിൽ... </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉദയഭാനുവിന്റെ നിർഭാഗ്യങ്ങൾ ഇതിനുമുമ്പേ തുടങ്ങിയിരുന്നു. 1960-ൽ പുറത്തിറങ്ങിയ ‘ഉമ്മ’ എന്ന സിനിമയിൽ ഭാസ്കരൻ മാഷ് രചിച്ച് ബാബുരാജ് ഈണമിട്ട ‘പാലാണ് തേനാണെൻ ഖൽബിലെ പൈങ്കിളിയ്ക്ക്’ എന്ന ഗാനം പഠിച്ച് പാടാൻ തയ്യാറായി സ്റ്റുഡിയോവിലെത്തിയ ഉദയഭാനുവിനെ കാത്തിരുന്ന ദൗത്യം പുതിയ ഗായകന് പാട്ട് പഠിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു. എ. എം. രാജ പാടിയ ആ പാട്ട് വലിയ ജനപ്രീതി നേടി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അക്കാലത്തെ മറ്റു പല കലാകാരന്മാരേയും പോലെ സമൂഹത്തിന്റെ താഴേ തട്ടിൽ നിന്ന് വന്നയാളല്ല ഉദയഭാനു. പാലക്കാട്ടെ തരൂർ ഗ്രാമത്തിലെ കിഴക്കേ പൊറ്റ തറവാട്ടിലെ അംഗം. പിതാമഹന്മാർ രാജകുടുംബാംഗങ്ങൾ. സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി സ്ഥാപകനുമായ കെ. പി. കേശവമേനോന്റെ മരുമകൻ. പക്ഷേ അദ്ദേഹം തിരഞ്ഞെടുത്തത് സംഗീതത്തിന്റെ വഴി. അവിടെയാകട്ടെ അദ്ദേഹത്തിന് അർഹിക്കുന്ന സ്ഥാനം കിട്ടിയതുമില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1958-ൽ ‘നായര്‍ പിടിച്ച പുലിവാൽ’ എന്ന സിനിമയിൽ രാഘവൻ മാഷാണ് ഉദയഭാനുവിനെ ആദ്യമായി പരിചയപ്പെടുത്തുന്നത്. ‘എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലിൽ’ എന്ന പാട്ടും ‘വെളുത്ത പെണ്ണേ’ എന്ന യുഗ്മഗാനം പി. ലീലയോടൊന്നിച്ചും. 1962-ൽ കാല്‍പ്പാടുകൾ എന്ന സിനിമയിൽ യേശുദാസ് ആദ്യമായി പാടിയെങ്കിലും ആ സിനിമയിലും പ്രധാന ഗായകൻ ഉദയഭാനു തന്നെയായിരുന്നു. 1962-ൽ തന്നെ എം. ബി. ശ്രീനിവാസൻ ചെയ്ത ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന സിനിമയിലും ഗായകൻ ഉദയഭാനു തന്നെ. പി. ലീലയോടൊപ്പം പാടിയ ‘താമര തുമ്പീ വാ വാ’ എന്ന സുന്ദര ഗാനം ഈ സിനിമയിലാണ്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1962-ൽ പാടിത്തുടങ്ങിയ യേശുദാസിനേക്കാൾ പടിപ്പതിഞ്ഞ ഗായകനായിരുന്നു, അന്ന് ഉദയഭാനു. ജോബ് മാസ്റ്റർ ഉദയഭാനുവിനെ മനസ്സിൽ കാണാൻ ഇത് തന്നെയായിരിക്കണം കാരണം. അദ്ദേഹം ഓരോ പാട്ടിനും കൊടുക്കുന്ന പ്രത്യേക ഫീൽ ജോബ് മാസ്റ്റർ ശ്രദ്ധിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. അന്നൊക്കെ സിനിമാസംഗീതസംവിധായകർ ചെയ്യുന്ന പാട്ടുകൾക്ക് വേണ്ട ഭാവത്തിന് പ്രാധാന്യം കൊടുത്തിരുന്നു. പിന്നീടാണ് ആലാപനത്തിന്റെ സാങ്കേതികതികവ് ഭാവാത്മകതയെ കടന്ന് മുന്നോട്ട് പോയത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1962 ഉദയഭാനു നിറഞ്ഞുനിന്ന വർഷമായിരുന്നു. ദക്ഷിണാമൂർത്തി സംഗീതം കൊടുത്ത വേലുത്തമ്പി ദളവ എന്ന ചിത്രത്തിൽ പ്രധാന ഗായകൻ ഉദയഭാനു തന്നെ. അതിൽ ‘വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും’ എന്ന തമാശപ്പാട്ട് എ. പി. കോമളയോടൊപ്പം പാടിയത് ഉദയഭാനുവായിരുന്നു. അതേ വർഷം തന്നെയാണ് ലൈല മജ്നു എന്ന ചിത്രം പുറത്തുവരുന്നത്. സംഗീതം എം. എസ്. ബാബുരാജ്. നാലു പാട്ടുകളിൽ ഉദയഭാനുവിന്റെ ശബ്ദമുണ്ടായിരുന്നു. ‘ചുടുകണ്ണീരാലെൻ’ എന്ന തീവ്ര വിഷാദ ഗാനവും പി. ലീലയുമൊത്ത് ‘താരമേ താരമേ’ എന്ന പ്രണയഗാനവും ഈ സിനിമയിലായിരുന്നു. ബാബുരാജിന്റെ യുഗ്മ ഗാനങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ‘താരമേ താരമേ’ എന്ന ഗാനം. അതേവർഷം തന്നെ ‘പാലാട്ട് കോമൻ’ എന്ന ചിത്രത്തിൽ ബാബുരാജ് ചെയ്ത ‘മനസ്സിനകത്തൊരു പെണ്ണ്’ എന്ന പാട്ട്.</div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCcKby2Rj2L246glHgAJkaGYg1GPzZ9E4Mxqpgt9xI6Raym126lazW2ldhFJTmy-KkuYHjOvNmYbj3O53Ff2giR87uDVnJVKhmijDgzG760F525GKVcg9YmXqy1vbA3ol9_wbdIaiwVvlV/s1600/download.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCcKby2Rj2L246glHgAJkaGYg1GPzZ9E4Mxqpgt9xI6Raym126lazW2ldhFJTmy-KkuYHjOvNmYbj3O53Ff2giR87uDVnJVKhmijDgzG760F525GKVcg9YmXqy1vbA3ol9_wbdIaiwVvlV/s1600/download.jpg" /></a></div>
<div style="text-align: justify;">
1963-ലാണ് ഉദയഭാനുവിന്റെ ഏറ്റവും നല്ല ഗാനം എന്ന് വിളിക്കാവുന്ന ‘അനുരാഗ നാടകത്തിൻ’ എന്ന ഗാനം ബാബുരാജിന്റെ സംഗീതത്തിൽ പുറത്തുവരുന്നത്. അതേവർഷം തന്നെ ഭാസ്കരൻ മാഷ് എഴുതി രാഘവൻ മാഷ് സംഗീതം കൊടുത്ത ‘അമ്മയെ കാണാൻ’ എന്ന ചിത്രത്തിലെ ‘പെണ്ണായിപ്പിറന്നെങ്കിൽ’ എന്ന പാട്ട്. 1964-ൽ വയലാർ ദേവരാജൻ ടീമിന്റെ ‘എവിടെ നിന്നോ എവിടെ നിന്നോ’ എന്ന പാട്ട് ‘കളഞ്ഞുകിട്ടിയ തങ്കം’ എന്ന ചിത്രത്തിൽ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ പാട്ടുകൾ ശ്രദ്ധിച്ച് കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് ആ ഗായകന്റെ ശബ്ദത്തിലും ആലാപനത്തിലുമുള്ള വൈവിധ്യം തന്നെയാണ്. ഓരോ പാട്ടിനും വേണ്ട പ്രത്യേക ഫീൽ അതനുസരിച്ച് ശബ്ദത്തിൽ വരുത്തുന്ന വ്യതിയാനം, നിയന്ത്രണം ഒക്കെ മറ്റൊരു ഗായകനും സാധിക്കാത്ത കാര്യമാണ്, ചുരുങ്ങിയ പക്ഷം മലയാളത്തിലെങ്കിലും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
‘അനുരാഗ നാടകത്തിൻ’, ‘ചുടുകണ്ണീരാലെൻ’ എന്നിവ തീവ്ര വിഷാദ ഗാനങ്ങളാണ്. ‘താമര തുമ്പീ വാ വാ’, ‘താരമേ താരമേ’ എന്നീ പാട്ടുകൾ പ്രണയഗാനങ്ങൾ. ‘പെണ്ണായിപ്പിറന്നെങ്കിൽ’, ‘എവിടെ നിന്നോ എവിടെ നിന്നോ’, പൊൻവളയില്ലെങ്കിലും‘ എന്നീ പാട്ടുകൾ ഇത്തിരി തത്വചിന്താപരം. ഉദയഭാനു പാടുമ്പോൾ ഇവ തമ്മിൽ ആലാപനത്തിലുള്ള വ്യത്യാസം അനുഭവിച്ചറിയേണ്ടതു തന്നെയാണ്. ’കടത്തുകാരനിലെ‘ ’പാവക്കുട്ടീ പാവാടക്കുട്ടീ‘ എന്ന പാട്ടും ’മായാവിയിലെ‘ ’വളകിലുക്കും വാനമ്പാടി‘ എന്ന പാട്ടുകളും പാടുമ്പോൾ ശബ്ദം നേർപ്പിച്ച് ഒരു കൗമാരക്കാരന്റേതുപോലെ തീർത്തും മധുരതരമാക്കുന്നുണ്ട് ഈ ഗായകൻ. ആദ്യമായി പാടിയ ’എന്തിനിത്ര പഞ്ചസാര‘, ’വിരലൊന്നില്ലെങ്കിലും‘, ’മനസ്സിനകത്തൊരു പെണ്ണ്‘ എന്നീ തമാശപ്പാട്ടുകൾ പാടുമ്പോൾ വേറൊരു ശൈലി. മലയാളത്തിൽ മറ്റേതൊരു ഗായകനുണ്ട് ഇത്ര വൈവിധ്യം?</div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFOiO8aoXZ-6WWjzMJ_Y25Bh2hxcsSkwI7nGHQzuz3QqYwgX6m0oa2vS_tCMSitWNBWUIbnLZICkcWtB-MjrZUsiNt0h5ZV5mCqcaFWqQuGiOFoDTx6GA1yLUROYTRELoQBUUvuokx0z3H/s1600/2004011801910501.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFOiO8aoXZ-6WWjzMJ_Y25Bh2hxcsSkwI7nGHQzuz3QqYwgX6m0oa2vS_tCMSitWNBWUIbnLZICkcWtB-MjrZUsiNt0h5ZV5mCqcaFWqQuGiOFoDTx6GA1yLUROYTRELoQBUUvuokx0z3H/s320/2004011801910501.jpg" width="185" /></a></div>
<div style="text-align: justify;">
1967-ൽ പുറത്തുവന്ന ’രമണൻ‘ എന്ന സിനിമയിൽ പുരുഷ ശബ്ദമായി ഉണ്ടായിരുന്നത് ഉദയഭാനു ആയിരുന്നു. ഒരു പാട്ട് മാത്രം പി. ബി. ശ്രീനിവാസ് പാടി. ആറുപാട്ടുകളിലും ഉദയഭാനു. ’കാനനഛായയിൽ‘ എന്ന പാട്ടിൽ നിന്നെത്ര വ്യത്യസ്ഥമാണ് ’ചപലവ്യാമോഹങ്ങൾ‘ ’വെള്ളിനക്ഷത്രമേ‘ എന്നീ പാട്ടുകൾ. എന്തു കാര്യം. 1968-ൽ ചില പാട്ടുകൾ പാടിയതൊഴിച്ചാൽ പിന്നെ നീണ്ട കാലം മലയാള സിനിമയിൽ നിന്നാരും ആ അനുഗൃഹീത ഗായകനെ തേടിച്ചെന്നില്ല.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇക്കാലത്ത് ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന പരിപാടിയുമായി നാടുനീളെ പാടിക്കൊണ്ട് അലയൗകയായിരുന്നു, ഉദയഭാനു. ഉള്ളിൽ നിറയെ സംഗീതമുള്ള അദ്ദേഹത്തിന് പാട്ടിൽ നിന്ന് മാറിയാൽ ജീവിതമേ ഇല്ലായിരുന്നു. 2009-ൽ പത്മശ്രീ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തോട് ഒരു കരുണയും കാണിച്ചില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
2000-ൽ ‘കണ്ണാടിക്കടവത്ത്’ എന്ന സിനിമയിൽ കൈതപ്രം രചിച്ച് ബാലഭാസ്കർ ഈണമിട്ട ഒരു പാട്ട് ഉദയഭാനു പാടി. ‘ഒന്നുദിച്ചാൽ അന്തിയുണ്ടേ’ എന്ന ഗാനം. അതുപോലെ 2010-ൽ ‘തന്തോന്നി’ എന്ന ചിത്രത്തിൽ ടി. എ. ഷാഹിദ് എഴുതി തേജ് മെർവിൻ ഈണമിട്ട ‘കാറ്റ് പറഞ്ഞതും കടല്‍ പറഞ്ഞതും’ എന്ന ഗാനം. ഈ രണ്ട് പാട്ടുകളും ഒരു കാര്യം തെളിയിക്കുന്നു, ഇത്ര വർഷങ്ങൾക്കുശേഷവും ഉദയഭാനുവിന്റെ ശബ്ദത്തിനോ ആലാപനത്തിനോ ഒരു പോരായ്മയും സംഭവിച്ചിരുന്നില്ല എന്ന്. പക്ഷേ നമ്മുടെ സിനിമാലോകത്തിന് ഇത്രരം ഭാവതീവ്രമായ അലാപനം ആവശ്യമില്ലായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പാട്ടുകൾ ആവശ്യപ്പെടുന്ന മൂഡിനനുസരിച്ച പ്രത്യേക ശബ്ദവിന്യാസം ആലാപനത്തിൽ വരുത്തേണ്ടുന്ന മാറ്റം ഒക്കെ ആവശ്യമില്ലാത്തവിധം ഒരു പൊതു ശൈലി 1970 കളോടെ മലയാളസിനിമയിൽ നിലവിൽ വന്നിരുന്നു. അതുകൊണ്ടുകൂടിയാവണം വ്യത്യസ്ഥ ശബ്ദവും ആലാപനവുമുള്ള ഗായകർ ബഹിഷ്കൃതരായത്. അതിൽ ഉദയഭാനുവും പെട്ടു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1976-ൽ ‘സമസ്യ’ എന്ന ചിത്രത്തിന് ശ്യാമിനോടൊപ്പം സംഗീതം കൊടുത്തത് ഉദയഭാനുവായിരുന്നു. അതിലെ ഓ. എൻ. വി രചിച്ച് ഉദയഭാനു ഈണമിട്ട് യേശുദാസ് മനോഹരമായി പാടിയ ‘കിളി ചിലച്ചു’ എന്ന പാട്ട് ഏറെ ജനപ്രിയമായിരുന്നു. ആകാശവാണിക്കുവേണ്ടി മലയാളത്തിലെ പ്രശസ്ത കവികൾ എഴുതിയ ദേശഭക്തി ഗാനങ്ങൾ അദ്ദേഹം ഈണമിട്ട് പല പ്രശസ്ത ഗായകരും പാടി ശബ്ദലേഖനം ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും അദ്ദേഹത്തിന് ഈ രംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1992-ൽ വീണ്ടും ഒരു സിനിമയ്ക്ക് സംഗീതം ചെയ്യാൻ അദ്ദേഹത്തിന് അവസരം കിട്ടി. ‘മയില്‍പീലി’ എന്ന് പേരിട്ട ചിത്രം പക്ഷേ പുറത്തുവന്നില്ല. തുടക്കത്തിൽ പിറകേ കൂടിയ നിർഭാഗ്യം അവസാന കാലം വരെ അദ്ദേഹത്തെ പിന്തുടർന്നു. ഓ. എൻ. വി രചിച്ച് യേശുദാസ് പാടിയ ‘ഇന്ദുസുന്ദര സുസ്മിതം തൂകും’ എന്ന മനോഹരമായ പാട്ട് അദ്ദേഹത്തിന്റെ ഉള്ളിലെ സംഗീതത്തിന്റെ നിദർശനമായി നില്ക്കുന്നു. വല്ലപ്പോഴും വഴിയമ്പലത്തിൽ വന്ന് പാട്ട് പാടി കടന്നുപോകുന്ന വാനമ്പാടിയാകാൻ മാത്രമായിരുന്നു, അദ്ദേഹത്തിന്റെ നിയോഗം.</div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com2tag:blogger.com,1999:blog-6436896985372203607.post-85318827346060559432016-12-29T22:51:00.000-08:002016-12-29T22:51:58.825-08:00നമ്മൾ ജാനകിയമ്മയെ കേട്ടുകൊണ്ടേയിരിക്കും....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzcNcg26fVSUdjDcF6a8u3-00DLpt0x4y04vWZg1tRMozWBM0P-kttP0X1KI26Ulb9PEDsfdWjlgCmJ29F248cy6tstWfsdUlOV7TqOkpQVEgptRBpahhoLupK4NPzJ-x8s8IELch5_dbN/s1600/V1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzcNcg26fVSUdjDcF6a8u3-00DLpt0x4y04vWZg1tRMozWBM0P-kttP0X1KI26Ulb9PEDsfdWjlgCmJ29F248cy6tstWfsdUlOV7TqOkpQVEgptRBpahhoLupK4NPzJ-x8s8IELch5_dbN/s320/V1.jpg" width="237" /></a></div>
<div style="text-align: justify;">
ആരാധകരൊക്കെ ജാനകിയമ്മ എന്ന് വിളിക്കുന്ന എസ്. ജാനകി പാട്ട് നിർത്തുന്നു, എന്ന് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായി. മലയാളിയല്ലാഞ്ഞിട്ടും ഭാസ്കരൻ-രാഘവൻ ടീമിന്റെ നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ കേരളഗ്രാമീണ വിശുദ്ധിയുടെ ശബ്ദമായിരുന്നു, എസ്. ജാനകി. ഭാസ്കരൻ-ബാബുരാജ് ടീമിന്റെ പാട്ടുകളിലൂടെ മൂകപ്രണയത്തിന്റെ, പ്രണയ നഷ്ടത്തിന്റെ, അത് സൃഷ്ടിച്ച നൊമ്പരത്തിന്റെ ശബ്ദവുമായിരുന്നു. അവർ ഇനി പാടില്ല എന്ന് തീരുമാനിച്ചാലും അവരുടെ ശബ്ദത്തിലുള്ള മനോഹരഗാനങ്ങളും അവ മലയാളികളുടെ ഉള്ളിൽ സൃഷ്ടിച്ചിട്ടുള്ള പാടുകളും ഒരിക്കലും മായാതെ നില്ക്കും.</div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg-huuB9-nfv94dgZB5B77_u5t_WSFm5xNz8EelqfVxpE1JjZQOpfLtcF7s86UjB4kMJXTPffj-ua128DjnkGt31K4_qAGABOMj3Bgmp1nmINfv6QbKxPQcBdDCM37llrjbr2K10CJa0iP/s1600/V2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgg-huuB9-nfv94dgZB5B77_u5t_WSFm5xNz8EelqfVxpE1JjZQOpfLtcF7s86UjB4kMJXTPffj-ua128DjnkGt31K4_qAGABOMj3Bgmp1nmINfv6QbKxPQcBdDCM37llrjbr2K10CJa0iP/s320/V2.jpg" width="222" /></a></div>
<div style="text-align: justify;">
ഈയടുത്ത ദിവസം അന്തരിച്ച കർണ്ണാടക സംഗീതഞ്ജൻ ബാലമുരളീകൃഷ്ണ വർഷങ്ങൾക്കുമുമ്പേ ഇനി മേലിൽ പൊതുപരിപാടികളിൽ സംഗീതക്കച്ചേരി അവതരിപ്പിക്കില്ല എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താരതമ്യേന യുവനിരയിലുള്ള സംഗീതഞ്ജൻ ടി.എം.കൃഷ്ണ ചെന്നൈയിലെ മാർഗഴി സംഗീതമഹോൽസവത്തിൽ പാടില്ല എന്ന് പറഞ്ഞുകൊണ്ട് ചെന്നൈയിലെ പാവപ്പെട്ട സാധാരണക്കാരുടെ കുട്ടികളെ പഠിപ്പിക്കാൻ തെരുവിലേക്കിറങ്ങിയിട്ടുണ്ട്. ഇത് രണ്ടും അവരുടെ ഒരു തരത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു. കർണ്ണാടകസംഗീതത്തിന്റെ അന്തസ്സ് നഷ്ടപ്പെട്ട് അത് കച്ചവടവും വർഗ്ഗീയവുമായി എന്നാണ് ബാലമുരളീകൃഷ്ണ പറഞ്ഞത്. ചെന്നൈയിൽ കർണ്ണാടസംഗീതരംഗത്ത് നിലനില്‍ക്കുന്ന ബ്രാഹ്മണമേധാവിത്തത്തിനെതിരായ പ്രതിഷേധമായിട്ടാണ് ടി.എം.കൃഷ്ണയുടെ പ്രഖ്യാപനം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbMWFQrDfq9bZqnhtR05BPmZWG6cV1Lg_vn8rlNdjhGyT7-aFYkeZFNUwXe6RJjfsAlVDrph2Tn61N5AK74_twsmybznNBRS4eyRyEKZ9aWUFiqBnFbrpwImuYB3sZepxwiVXsk5guIiPd/s1600/V3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbMWFQrDfq9bZqnhtR05BPmZWG6cV1Lg_vn8rlNdjhGyT7-aFYkeZFNUwXe6RJjfsAlVDrph2Tn61N5AK74_twsmybznNBRS4eyRyEKZ9aWUFiqBnFbrpwImuYB3sZepxwiVXsk5guIiPd/s320/V3.jpg" width="235" /></a>എന്നാൽ സിനിമാരംഗത്തുള്ള ഗായകരൊന്നും ഇതുവരെ ഇങ്ങനെയൊരു തീരുമാനമെടുത്തതായി അറിയില്ല. ഗായകർ മാത്രമല്ല സിനിമാരംഗത്തുള്ളവരാരും തന്നെ വിരമിച്ചതായി അറിയില്ല. അവർ സ്വാഭാവികമായി മറഞ്ഞുപോകാനാണിഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു. കണ്ണഞ്ചിക്കുന്ന പ്രഭാവലയത്തിനകത്ത് നിന്നുകൊണ്ടുതന്നെ ഈ ലോകം വിടുക. എന്നാലിതാ താൻ വ്യത്യസ്തയാണെന്ന് ഒരിക്കൽ കൂടി ജാനകിയമ്മ പ്രഖ്യാപിച്ചിരിക്കുന്നു. മുമ്പ് 2013-ൽ പത്മഭൂഷൺ അവാർഡ് നിരസിച്ചുകൊണ്ട് നമ്മളെയെല്ലാം ഞെട്ടിച്ച പോലെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നാടകത്തെ ജീവനായി കാണുന്ന ഒരു നടൻ അഭിലഷിക്കുന്നത് അഭിനയിച്ചുകൊണ്ടിരിക്കെ തന്നെ സ്റ്റേജിൽ മരിച്ചുവീഴുക എന്നതാണ്. ഭരതന്റെ ‘ചമയം’ എന്ന സിനിമയിൽ അത്തരമൊരു കഥാപാത്രത്തെ നമ്മൾ കണ്ടിട്ടുണ്ട്. സംഗീതം തന്നെ ജീവിതമാക്കിയ ഒരു ഗായകനും ആഗ്രഹിക്കുന്നത് പാടിക്കൊണ്ടിരിക്കെ തന്നെ മറഞ്ഞുപോകുക എന്നതായിരിക്കും. സംഗീതം ശ്വസിച്ച്, സംഗീതം ഭക്ഷിച്ച്, ഓരോ അണുവിലും സംഗീതം മാത്രം നിറഞ്ഞു നിന്ന് ജീവിച്ച്, പാടിക്കൊണ്ടിരിക്കെ മരിച്ചുവീഴുന്ന ശങ്കരാഭരണം ശങ്കരശാസ്ത്രികളെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. സിനിമയിൽ അത്തരം കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമാരംഗത്തുള്ളവർ രംഗം വിട്ടുപോകാതിരിക്കുനതിനുപിന്നിൽ മറ്റു കാരണങ്ങൾ കൂടിയുണ്ട് എന്ന് തോന്നുന്നു. എന്നാൽ ജാനകിയമ്മ എന്നും പൊതുവഴിയിൽ നിന്ന് മാറിനടന്നു, അവരുടെ നിലപാടുകളുടെ കാര്യത്തിൽ. </div>
<div style="text-align: justify;">
</div>
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid8ELxR4DjTRWrSBz-AO3_5f1zw1EDFmkP12wDvoirqxNtRNzeGxk9ZScDKd2_aOuF7KcGxFAhTuJwMKD7c_fMpHApdOgArwuasHIXDZsBPmz5JDyUPQZ4kdVszwovg3-kyws2zr0eRLa4/s1600/V4.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid8ELxR4DjTRWrSBz-AO3_5f1zw1EDFmkP12wDvoirqxNtRNzeGxk9ZScDKd2_aOuF7KcGxFAhTuJwMKD7c_fMpHApdOgArwuasHIXDZsBPmz5JDyUPQZ4kdVszwovg3-kyws2zr0eRLa4/s320/V4.jpg" width="270" /></a><br /><br />
<div style="text-align: justify;">
സിനിമാ പാട്ടുകളിൽ ജാനകിയമ്മ പല കുസൃതികളും ചെയ്തിട്ടുണ്ട്. നന്നേ ചെറിയ കുട്ടികളുടെ ശബ്ദത്തിൽ പാടിയിട്ടുണ്ട്. ഉദാഹരണം ‘ചിരിയോ ചിരി’ എന്ന ചിത്രത്തിൽ രവീന്ദ്രൻ മാഷുടെ സംഗീതത്തിൽ യേശുദാസുമൊത്ത് പാടിയ ‘കൊക്കാമന്ദി കോനാനിറച്ചി’ എന്ന പാട്ട്. പ്രായമേറെയുള്ള ഒരു മുത്തശ്ശി പാടുന്ന ശബ്ദത്തിൽ ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിൽ വിദ്യാസാഗറിന്റെ ശബ്ദത്തിൽ ‘ആഴക്കടലിന്റെ അങ്ങേക്കരയിലെ’ എന്നു തുടങ്ങുന്ന പാട്ട് പാടിയിട്ടുണ്ട്. ഒരു സിനിമയിലും പല വേദികളിലും പുരുഷന്റെ ശബ്ദത്തിൽ പാടി അവർ നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നമ്മുടെ പുരുഷകേന്ദ്രീകൃത ലോകത്തിൽ സ്ത്രീയുടെ ലോകത്തേക്ക് കടന്നുകയറാൻ അവന് സാദ്ധ്യതയും സമ്മതിയുമുണ്ടെങ്കിലും തിരിച്ച് സമൂഹം അനുവദിക്കാറില്ല. സമൂഹം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും സ്ത്രീകൾ അതിന് ഒരുമ്പെട്ടിറങ്ങാറുമില്ല. അതുകൊണ്ട് തന്നെ പുരുഷന്മാർ പലരും സ്ത്രീ ശബ്ദത്തിൽ പാടാറുണ്ടെങ്കിലും ഒരു സ്ത്രീ പുരുഷന്റെ ശബ്ദത്തിൽ പാടിയ അനുഭവം മുമ്പില്ല. അതിന് തയ്യാറായത് ജാനകിയമ്മ മാത്രമായിരിക്കും. ഈ അസാധാരണ പ്രവർത്തി മനപ്പൂർവമോ അല്ലാതെയോ അവരുടെ അസാധാരണ വ്യക്തിത്വത്തിനെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് എന്റെ തോന്നൽ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പത്മഭൂഷൺ നിരസിച്ചുകൊണ്ട് അവർ പറഞ്ഞ കാര്യം വളരെ ശക്തമായിരുന്നു, വ്യക്തമായിരുന്നു. 55 കൊല്ലമായി പാടിക്കൊണ്ടിരിക്കുന്ന എനിക്ക് ഇതുവരെ തരാതിരുന്ന ബഹുമതി ഇപ്പോൾ തരുന്നതിൽ അർത്ഥമില്ല എന്ന് വെട്ടിത്തുറന്നു തന്നെയാണ് അവർ പറഞ്ഞത്. അപ്പോഴും അതിൽ സങ്കടമോ നിരാശയോ ദേഷ്യമോ ഒന്നുമുണ്ടായിരുന്നില്ല. പറഞ്ഞത് ചിരിച്ചുകൊണ്ടായിരുന്നു, താനും. എന്നാൽ വാക്കുകൾ ഉറച്ചതായിരുന്നു. ഒരു പക്ഷേ ഒരു കലാകാരിക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി, ജനങ്ങളുടെ ഇഷ്ടം, ആരാധന തനിക്ക് ആവോളമുണ്ടെന്ന തിരിച്ചറിവ് കൂടി ഈ നിരാസത്തിന് കാരണമായിരിക്കും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
2009-ൽ ഇന്ത്യയിലെ തന്നെ ആദ്യകാല ഗായികയായിരുന്ന ഷംഷാദ് ബേഗത്തിന് പത്മഭൂഷൺ ബഹുമതി കൊടുത്തു. അത് സ്വീകരിക്കാൻ അവർക്ക് സ്റ്റേജിൽ എത്താൻ പോലും വയ്യായിരുന്നു. അവരെ വീൽ ചെയറിൽ കൊണ്ടുവന്ന് സ്റ്റേജിലെത്തിക്കുകയായിരുന്നു. തനിക്ക് രാജ്യത്തെ ഉന്നത ബഹുമതി സമ്മാനിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് പോലുമറിയാതെ അവരുടെ കണ്ണുകൾ ശൂന്യതയിൽ തറഞ്ഞിരിക്കുകയായിരുന്നു. ആ മഹാഗായികയുടെ അവസ്ഥ കണ്ട് അന്ന് ജാനകിയമ്മ ധാർമികരോഷം കൊണ്ടതോർക്കുന്നു. ഇങ്ങനെയൊരവസ്ഥയിൽ അവർക്ക് ആ ബഹുമതി സമ്മാനിക്കുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് അവർ പറഞ്ഞത്. മലയാളത്തിന്റെ സ്വന്തമായ ആദ്യകാല ഗായിക, തെന്നിന്ത്യയിൽ നിറഞ്ഞുനിന്നിരുന്ന പി. ലീലയ്ക്ക് പത്മഭൂഷൺ സമ്മാനിച്ചത് 2006-ൽ മരണാനതര ബഹുമതിയായിട്ടാണ്. അതിന് ശുപാർശ ചെയ്തതാകട്ടെ, തമിഴ്നാട് സർക്കാരും. </div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiAZsCwbiz4YGPxBN38LZXgBXMeOlI1Fn7QLvcq4rkhYC3lBSUQqrJMPQsPkg6C_DAesleNG4-PiR0kbZf7PGSb9lVJem9l05ul2E-CjvZcL_TO3g41wJy-syAdN0ZSTWe2WIkbN6DKYGp/s1600/phb.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiAZsCwbiz4YGPxBN38LZXgBXMeOlI1Fn7QLvcq4rkhYC3lBSUQqrJMPQsPkg6C_DAesleNG4-PiR0kbZf7PGSb9lVJem9l05ul2E-CjvZcL_TO3g41wJy-syAdN0ZSTWe2WIkbN6DKYGp/s320/phb.jpg" width="320" /></a>*</div>
<div style="text-align: justify;">
2013-ൽ എസ്. ജാനകിയ്ക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചപ്പോൾ അത് നിരസിക്കുന്നതിനുമുമ്പ് അവർ തീർച്ചയായും ഷംഷാദ് ബേഗത്തെ, പി. ലീലയെ അതുപോലെ അവസരം നിഷേധിക്കപ്പെട്ട മറ്റു പലരേയും ഓർത്തിരിക്കും തീർച്ച. അവരുടെ വാക്കുകൾക്ക്, നിലപാടുകൾക്ക് ഇത്ര ശക്തി കൈവന്നത് അതുകൊണ്ട് തന്നെയായിരിക്കും. തന്നേക്കാൾ വളരെ ജൂനിയറായ ചിത്രയ്ക്കുപോലും 2005-ൽ പത്മശ്രീ കിട്ടിയെന്ന് നമുക്കറിയാം. സമകാലികനായ യേശുദാസിന് 1975-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും കിട്ടിയെന്നതും ഓർക്കുക. ജാനകിയമ്മയുടെ സമകാലികയായ പി. സുശീലയ്ക്ക് 2008-ൽ തന്നെ പത്മഭൂഷൺ ബഹുമതി സമ്മാനിച്ചിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിക്കിപീഡിയ പറയുന്നത് സുശീലാമ്മയേക്കാൾ കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് ജാനകിയമ്മയാണെന്നാണ്. പാടിയ ഭാഷകളുടെ എണ്ണത്തിലും അവർ തന്നെ മുന്നിൽ. മലയാളത്തിലും സുശീലാമ്മയേക്കാൽ കൂടുതൽ പാട്ടുകൾ പാടിയത് ജാനകിയമ്മയാണ്. സുശീലാമ്മ പാടിയത് 1050 പാട്ടുകളാണെങ്കിൽ ജാനകിയമ്മ ഏറ്റവും ഒടുവിൽ പാടിയതടക്കം 1286 പാട്ടുകൾ പാടിയിരിക്കുന്നു. പാട്ടുകളുടെ എണ്ണം ഒരു അളവുകോൽ ആണെന്നല്ല ഞാൻ പറയുന്നത്. ഏറെക്കുറെ ഒരേ സമയത്ത് സിനിമയിലെത്തുകയും ഒരേ കാലയളവിൽ രംഗത്ത് തിളങ്ങിനില്ക്കുകയും ചെയ്ത രണ്ട് ഗായികമാരെ പരിഗണിക്കുന്നതിൽ നമുക്ക് വീഴ്ച പറ്റിയില്ലേ എന്ന് ആലോചിക്കുക മാത്രം.</div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjP9htXnxrzO2o7t7DflwWNq-T4vw-TgXGA4Gb2CasUxQTW3-gzlgSXT7neltgTsZ8_nw5u6wouS48PkzQEEoHwB8Jv4_NpaQjP00dp7A2J-F11kVTxf0tf-ZJv_XTZ07T8H7rSoGKtBd9T/s1600/phe.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="209" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjP9htXnxrzO2o7t7DflwWNq-T4vw-TgXGA4Gb2CasUxQTW3-gzlgSXT7neltgTsZ8_nw5u6wouS48PkzQEEoHwB8Jv4_NpaQjP00dp7A2J-F11kVTxf0tf-ZJv_XTZ07T8H7rSoGKtBd9T/s320/phe.jpg" width="320" /></a> *</div>
<div style="text-align: justify;">
മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണമിട്ട, ഏറ്റവും വൈവിധ്യങ്ങളായ രാഗങ്ങൾ ഉപയോഗിച്ച് വിജയിപ്പിച്ച ദേവരാജൻ മാഷുടെ ഇഷ്ടഗായിക എന്നും പി. സുശീലയായിരുന്നു. അത് കഴിഞ്ഞാൽ മാധുരിയും. എന്നാൽ ദേവരാജൻ മാഷ് കഴിഞ്ഞാൽ മറ്റ് ഒട്ടുമിക്ക സംഗീതസംവിഹായകരുടെയും മനോഹരങ്ങളായ സൃഷ്ടികൾ നമ്മൾ കേട്ടത് ജാനകിയമ്മയുടെ ശബ്ദത്തിലായിരുന്നു. ബാബുരാജ് (നിരവധി ഗാനങ്ങൾ), രാഘവൻ മാഷ്(മഞ്ഞണിപ്പൂനിലാവ്, ഉണരുണരൂ, കൊന്നപ്പൂവേ), ചിദംബരനാഥ് (പകൽക്കിനാവ്, മുറപ്പെണ്ണ്, കായംകുളം കൊച്ചുണ്ണി എന്നീ സിനിമയിലെ പാട്ടുകൾ), പുകഴേന്തി (വിത്തുകൾ, ഭാഗ്യമുദ്ര, സ്നേഹദീപമേ മിഴിതുറക്കൂ എന്നീ ചിത്രങ്ങളിലെ പാട്ടുകൾ), എം.എസ്.വിശ്വനാഥൻ ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ-ചന്ദ്രകാന്തം), എ.ടി.ഉമ്മർ (ആൽമരം, ആഭിജാത്യം എന്നീ ചിത്രങ്ങളിലെ പാട്ടുകൾ, ആലിംഗനത്തിലെ തുഷാര ബിന്ദുക്കളേ, അംഗീകാരത്തിലെ നീലജലാശയത്തിൽ എന്നീ പാട്ടുകൾ) ജോൺസൺ മാഷുടെ നിരവധി പാട്ടുകൾ ഒക്കെ ഉദാഹരിക്കാം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1957-ൽ ’വിധിയിൽ വിളയാട്ട്‘ എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ട് സിനിമാരംഗത്തുവന്ന എസ്. ജാനകി അതേവർഷം തന്നെ മലയാളത്തിൽ ’മിന്നുന്നതെല്ലാം പൊന്നല്ല‘ എന്ന സിനിമയിൽ പാടിയതായി ചില രേഖകളിൽ കാണുന്നു. എന്നാൽ മറ്റു ചില രേഖകളിൽ കാണുന്നത് ’മിന്നൽ പടയാളി‘ എന്ന ചിത്രത്തിൽ 1959-ൽ പാടിയതായിട്ടാണ്. രണ്ട് സിനിമകളുടെയും സംഗീതം നിർവ്വഹിച്ചിട്ടുള്ളത് എസ്. എൻ. രംഗനാഥൻ ആണ്. 1960-ൽ പി.സുശീല ആദ്യമായി പാടിയ ’സീത‘ എന്ന ചിത്രത്തിൽ വി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു പാട്ട് അവർ പാടിയിട്ടുണ്ട്. ശേഷം രാഘവൻ മാഷുടെ സംഗീതത്തിൽ ഉണ്ണിയാർച്ച എന്ന ചിത്രത്തിലും പാടിയെങ്കിലും ബാബുരാജ് അവരെ കണ്ടുമുട്ടുന്നതാണ് അവർക്കും മലയാളത്തിനും വഴിത്തിരിവാകുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1962-ൽ പുറത്തുവന്ന ’നിണമണിഞ്ഞ കാൽപാടുകൾ എന്ന സിനിമയിൽ ‘മേ തോ ഗുംഘ്രു ബന്ധൂരേ’ എന്ന മീരാ ഭജൻ അതിമനോഹരമായി പാടിക്കൊണ്ടായിരുന്നു, ബാബുരാജുമൊത്തുള്ള അവരുടെ അരങ്ങേറ്റം. അത് അവരുടെയും അതിലുപരി മലയാളത്തിന്റേയും സൗഭാഗ്യമായി മാറുകയായിരുന്നു. എടുത്തുപറയേണ്ടതില്ലാത്ത നിരവധി പാട്ടുകൾ ഭാസ്കരൻ-ബാബുരാജ്-എസ്.ജാനകി കൂട്ടുകെട്ടിൽ നിന്നുണ്ടായി. ഒരിക്കൽ ചെന്നൈയിൽ വെച്ച് നേരിട്ട് കണ്ടപ്പോൾ ബാബുരാജുമായി ചേർന്നുള്ള പാട്ടുകളെക്കുറിച്ച് അവർ പേർത്തും പേർത്തും പറഞ്ഞതോർക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മലയാളത്തോട് അവർക്ക് വല്ലാത്തൊരു സ്നേഹമായിരുന്നു. ഒരിക്കൽ പരപ്പനങ്ങാടിയിലെ അറീനയ്ക്കുവേണ്ടി അവരെ ചെന്നു കണ്ടിരുന്നു. കോഴിക്കോട്ടെ ബാബുരാജ് അക്കാഡമിയുടെ ഒരു പരിപാടിയിൽ അവർ പങ്കെടുക്കുമെന്ന് അറിഞ്ഞപ്പോൾ അതിന്റെ കൂടെ അറീനയുടെ ഒരു ചടങ്ങിൽ കൂടി പങ്കെടുക്കാൻ പറ്റുമോ എന്നറിയാനാണ് അവരുടെ അടുത്ത് പോയത്. ടെലഫോണിൽ സമയം വാങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചു, എന്റെ തമിഴിലുള്ള സംസാരത്തിന് അവർ മറുപടി പറയുന്നത് മലയാളത്തിൽ. മലയാളത്തിന്റെ ഉച്ചാരണം ശരിയല്ലെങ്കിലും മലയാളത്തിൽ തന്നെ സംസാരിക്കാൻ അവർ താല്പര്യം കാണിച്ചു. </div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB-CdX0ZvAp1DiPEEL_xngBFN2fUwM8O0PQIroml8m-tYNOvvL4Fd9YrKJk_Nlav4Fiq0v5uIyC8vZ0p83yl8Gs4af8UTWYqPcAsmC6fqRJrVOKiZXGI9WmU3Z6J_M7ss7hpTc3svhSmb3/s1600/phg.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="233" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB-CdX0ZvAp1DiPEEL_xngBFN2fUwM8O0PQIroml8m-tYNOvvL4Fd9YrKJk_Nlav4Fiq0v5uIyC8vZ0p83yl8Gs4af8UTWYqPcAsmC6fqRJrVOKiZXGI9WmU3Z6J_M7ss7hpTc3svhSmb3/s320/phg.jpg" width="320" /></a></div>
<div style="text-align: justify;">
* അര മണിക്കൂർ അനുവദിച്ചു തന്ന സമയം നീണ്ട് നീണ്ട് മൂന്നു മണിക്കൂറായി. സംസാരവും പാട്ടുകളും നിർത്താൻ അവർ ഒരുക്കമല്ലായിരുന്നു. അന്ന് ഓർമ്മയിൽ നിന്ന് എടുത്തു പറഞ്ഞ ഒരു പാട്ട് ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയിലെ ‘കവിളത്തെ കണ്ണീർ കണ്ട് മണിമുത്താണെന്ന് കരുതി വിലപേശാനോടിയെത്തിയ വഴിയാത്രക്കാരാ‘ എന്ന പാട്ടാണ്. പാട്ടിന്റെ വരികൾ ഓർത്തെടുത്ത് മൂളി ’എന്ത് നല്ല ഭാവന‘ എന്നവർ ആശ്ചര്യം കൊണ്ടു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കുന്നില്ല എന്നും അതിനാൽ അറീനയുടെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നും അവർ പറഞ്ഞു. എങ്കിൽ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശം തരണം എന്ന് പറഞ്ഞപ്പോൾ സ്വയം ഒരു കാസറ്റ് എടുത്ത് അതിൽ അറീനയുടെ പരിപാടിയിൽ വായിക്കാൻ ഒരു സന്ദേശവും അതിനൊപ്പം കുറെ പാട്ടുകളുടെ പല്ലവിയും സ്വയം റെക്കോഡ് ചെയ്ത് തരാൻ അവർ തയ്യാറായി. പാട്ടുകളോട്, മലയാളികളോടുള്ള അകമഴിഞ്ഞ സ്നേഹമാണ് അന്നവർ പ്രകടിപ്പിച്ചത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇപ്പോൾ പിന്നണിഗാന രംഗത്തുനിന്ന് വിരമിയ്ക്കാൻ തീരുമാനിച്ചപ്പോഴും അവർ ഓർത്തത് മലയാളത്തെ. ബാലമുരളീകൃഷ്ണയും ഇനി പൊതുവേദിയിൽ പാടുകയില്ല എന്ന പ്രഖ്യാപനം നടത്തിയത് തിരുവനന്തപുരത്ത് ഒരു കച്ചേരി നടത്താൻ എത്തിയപ്പോഴായിരുന്നു. ജാനകിയമ്മയുടെ അവസാന പിന്നണിഗാനത്തിന്റെ സൃഷ്ടിയിലൂടെ ’പത്തുകല്പനകൾ‘ എന്ന സിനിമയും പാട്ടെഴുതിയ റോയ് പുറമടം, ഈണമിട്ട മിഥുൻ ഈശ്വർ തുടങ്ങിയവരും അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. പ്രായം അനിവാര്യമായി ആ ശബ്ദത്തിന്റെ ഒഴുക്കിലും തടസ്സങ്ങളുണ്ടാക്കും. ആ മധുര ശബ്ദത്തിലും പോറൽ വീഴ്ത്തും. മറ്റു പല ഗായകരും ചെയ്യുന്നതുപോലെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ ശബ്ദത്തിന് കൃത്രിമശ്വാസോഛാസം നല്കി മുന്നോട്ട് പോകാൻ താല്പര്യം കാണിക്കാതിരുന്നതിന് അവരെ അഭിനന്ദിക്കുക. അവർ ഇനി പാടിയാലും ഇല്ലെങ്കിലും കേരളത്തിലെ രണ്ട് തലമുറകളെങ്കിലും അവരുടെ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവസാനത്തെ പാട്ട് മലയാളത്തിൽ പാടി തന്റെ പിന്നണിഗാനജീവിതത്തോട് വിടപറയാൻ തീരുമാനിക്കുമ്പോൾ അവർ നമ്മൾക്ക് തരുന്നത് വലിയൊരു ബഹുമതി തന്നെ. ഒരു പക്ഷേ മലയാളിയല്ലാത്തതിന്റെ പേരിൽ അവരെ ഒരു പത്മാ അവാർഡിന് ശുപാർശ ചെയ്യാൻ നമ്മൾ കാണിച്ച മടിയ്ക്കുള്ള മധുരമായ പ്രതികാരം. അപ്പോഴും ചിരിച്ചുകൊണ്ട് തന്നെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<i><b>*ചിത്രങ്ങൾ ജാനകിയമ്മയുടെ ചെന്നൈ നീലാങ്കരയിലുള്ള വീട്ടിൽ വെച്ച് അവരെ കണ്ട് സംസാരിച്ചപ്പോൾ എടുത്തത്</b></i><br />
<div>
<br /></div>
</div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com2tag:blogger.com,1999:blog-6436896985372203607.post-81415905689208312812016-12-15T21:29:00.001-08:002016-12-15T21:29:17.012-08:00വേറിട്ട് നടന്ന കാലടികൾ നിശ്ചലമാകുമ്പോൾ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeCPlqZrLvl0p_LLQhMpm6FtEBIYsdz3doJzSlm1o6ZEhSILesKmNi4qbicn0aLeAIVxFvvCcdj9jcXqcJGbgRp0RT6lE2ndsVt1Pc7lbdhUpYwi10fvtRxN4m4HhuJ6oXCXANs9RHXFC0/s1600/C1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeCPlqZrLvl0p_LLQhMpm6FtEBIYsdz3doJzSlm1o6ZEhSILesKmNi4qbicn0aLeAIVxFvvCcdj9jcXqcJGbgRp0RT6lE2ndsVt1Pc7lbdhUpYwi10fvtRxN4m4HhuJ6oXCXANs9RHXFC0/s320/C1.jpg" width="230" /></a></div>
<div style="text-align: justify;">
ബാലമുരളീകൃഷ്ണ ഓർമ്മയായിരിക്കുന്നു. 86 വയസ്സ് ഒരു ചെറിയ കാലയളവാണെന്ന് നമുക്ക് തോന്നുന്നത് ബാലമുരളീകൃഷ്ണയെപ്പോലൊരു പ്രതിഭ വിട്ടുപോകുമ്പോഴാണ്. തന്റെ എട്ടാം വയസ്സിൽ സ്വതന്ത്രമായി കർണ്ണാടക സംഗീത കച്ചേരി നടത്തിയ അതുല്യ പ്രതിഭയായിരുന്നു, മുരളീകൃഷ്ണ. പേരെടുത്ത ഹരികഥാ കലാകാരൻ മുസുനുരി സൂര്യനാരായണമൂർത്തി ഭാഗവതരാണ് കുട്ടിയായിരുന്ന മുരളീകൃഷ്ണയുടെ പ്രതിഭ കണ്ട് ബാല എന്ന് ചേർത്ത് വിളിച്ചത്. സാക്ഷാൽ മുരളീകൃഷ്ണന്റെ ചെറുപ്പം എന്ന അർത്ഥത്തിൽ. ആ പേര് അവസാനം വരെ അദ്ദേഹം നിലനിർത്തുകയായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കർണ്ണാടക സംഗീതത്തിൽ അദ്ദേഹം കീഴടക്കാത്ത ഉയരങ്ങളില്ല. 25,000-ൽ പരം കച്ചേരികൾ നടത്തിയിട്ടുണ്ട് അദ്ദേഹം. സ്വന്തമായി കൃതികൾ രചിക്കുക മാത്രമല്ല രാഗങ്ങൾ വരെ അദ്ദേഹം ചിട്ടപ്പെടുത്തി. വായ്പാട്ട് കൂടാതെ വയലിൻ, വയോള, മൃദംഗം, ഗഞ്ചിറ തുടങ്ങിയ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നതിലും അദ്ദേഹം പ്രവീണനായിരുന്നു. സ്വതന്ത്ര വയോള കച്ചേരി നടത്തിയിട്ടുണ്ട്, മറ്റുള്ള ഗായകരുടെ കച്ചേരിക്ക് വയലിനും മൃദംഗവും വായിച്ചിട്ടുണ്ട്. സ്വയം നല്ല അറിയപ്പെടുന്ന വാഗ്ഗേയകരനായിരുന്നിട്ടും മറ്റുള്ളവരുടെ കച്ചേരിക്ക് പക്കമേളത്തിൽ അകമ്പടി ചെയ്യുന്നത് കുറച്ചിലായി അദ്ദേഹത്തിന് തോന്നിയില്ല. ബഹുമതികളിൽ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ ബഹുമതിയായ പത്മവിഭൂഷൺ വരെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കർണ്ണാടക സംഗീതരംഗത്ത് ഒരു വിപ്ലവകാരിയായിരുന്നു, ബാലമുരളീകൃഷ്ണ. ഭൂരിഭാഗം സംഗീതജ്ഞരും കേട്ടുപഠിച്ച കൃതികളും കീർത്തനങ്ങളും ഒട്ടും മാറ്റാം വരുത്താതെ പാടുകയാണ് പതിവ്. ഈ രീതിയെ ചോദ്യം ചെയ്യാനും ഉത്തരം കിട്ടാതിരുന്നപ്പോൾ തന്റേതായ രീതിയിൽ ആലാപനത്തെ മാറ്റാനും അദ്ദേഹം തയ്യാറായി. ഗമക പ്രധാനമായ കർണ്ണാടക സംഗീതത്തിൽ ഗമക പ്രയോഗത്തിൽ തന്റേതായ ശൈലി അദ്ദേഹം പരീക്ഷിച്ച് വിജയിപ്പിച്ചു. ശുദ്ധപാരമ്പര്യവാദികൾ ആദ്യമൊക്കെ അദ്ദേഹത്തെ അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. പക്ഷേ രാഗങ്ങളിലുള്ള അപാരജ്ഞാനവും അതിലുമുപരി അനന്തമായ സംഗീത വിഹായസ്സിൽ പാറിനടക്കാനുള്ള തൃഷ്ണയും കൂടി ചേർന്നപ്പോൾ അദ്ദേഹത്തിന്റെ ആലാപനത്തിന് വ്യത്യസ്തമായൊരു സൗന്ദര്യം വന്നു. വിമർശകർ അടങ്ങി, ആരാധകർ കൂടി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വർഷങ്ങൾക്കുമുമ്പ് ഒരിക്കൽ കോട്ടക്കൽ വിശ്വംഭരക്ഷേത്രത്തിൽ കച്ചേരി നടത്താൻ ബാലമുരളീകൃഷ്ണ എത്തി. കേരളത്തിൽ നിന്നാകെ സംഗീതപ്രേമികൾ ഒഴുകിയെത്തിയിരുന്നു, അന്ന് കോട്ടക്കൽ. ‘ധന്യാസി’ രാഗത്തിലുള്ള ‘സംഗീതജ്ഞാനമേ’ എന്ന കൃതി മദ്ധ്യസ്ഥായിയിൽ പഞ്ചമത്തിൽ തുടങ്ങേണ്ടതിനുപകരം അദ്ദേഹം തുടങ്ങിയത് മേൽസ്ഥായിയിൽ ഗാന്ധാരത്തിൽ. പാടിക്കഴിഞ്ഞതിനുശേഷം അദ്ദേഹം പറഞ്ഞത് നിങ്ങൾ പാരമ്പര്യമായി കേട്ടതിൽ നിന്ന് വ്യത്യസ്തമായി ഞാൻ പാടിയപ്പോൾ നിങ്ങളുടെ നെറ്റി ചുളിഞ്ഞത് ഞാൻ കണ്ടു. പക്ഷേ എനിക്കറിയാം ഈ കൃതി ത്യാഗരാജ സ്വാമികൾ സൃഷ്ടിച്ചത് ഇങ്ങനെയാണെന്ന്. </div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0ZR6bm1ZifRLwlav2-MvssCyG75PVDCM7WLPVbl-weQOV-bQ2tDecWJoYqPbNWjhGHpz1OuiW7d8_5AOJbaHEYPP7xL6rZXavnXP4Z4xO-0Omrj7Ss1RtuL54_a8mdS49t4k4gXxsrKZX/s1600/c3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0ZR6bm1ZifRLwlav2-MvssCyG75PVDCM7WLPVbl-weQOV-bQ2tDecWJoYqPbNWjhGHpz1OuiW7d8_5AOJbaHEYPP7xL6rZXavnXP4Z4xO-0Omrj7Ss1RtuL54_a8mdS49t4k4gXxsrKZX/s320/c3.jpg" width="219" /></a></div>
<div style="text-align: justify;">
താനടക്കം അതുവരെയുള്ള സംഗീതജ്ഞരെല്ലാം ആ കൃതി പാടിയതിൽ വ്യത്യസ്തമായി പാടി എന്ന് മാത്രമല്ല അതാണ് ശരി എന്ന് ബാലമുരളീകൃഷ്ണയുടെ അവകാശവാദവും കൂടി കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന കർണ്ണാടകസംഗീതകാരനായ കെ.ജി.മാരാർക്ക് സഹിച്ചില്ല. അദ്ദേഹം എഴുന്നേറ്റ് നിന്ന് പരസ്യമായി ബാലമുരളീകൃഷ്ണയെ വെല്ലുവിളിച്ചു, എന്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് മുമ്പെ പാടിയ അസംഖ്യം സംഗീതജ്ഞരെ തള്ളി പറഞ്ഞതെന്ന് ചോദിച്ചുകൊണ്ട്. സദസ്സ് സ്തബ്ധരായി നിന്നുപോയി. സംഘാടകർ വന്ന് ശ്രീ.മാരാരെ ശാരീരികമായി ഹാളിന് പുറത്തേക്ക് മാറ്റാൻ ശ്രമം നടത്തി. പക്ഷെ ബാലമുരളീകൃഷ്ണ അതിനനുവദിക്കാതെ ശ്രീ. മാരാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. എന്റെ നിലപാട് ശരിയാണെന്ന് കാണിക്കാൻ തെളിവുകളുണ്ടെന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. അദ്ദേഹം തുടർന്നും തന്റേതായ രീതിയിൽ തന്നെയാണ് ആ കൃതി പാടിക്കൊണ്ടിരുന്നത്. അന്ന് കെ.ജി.മാരാരുടെ കൂടെയുണ്ടായിരുന്ന ശിഷ്യനും കർണ്ണാടക സംഗീതജ്ഞനുമായ കോട്ടക്കൽ ചന്ദ്രശേഖരൻ പറഞ്ഞ കാര്യമാണ് ഞാൻ ഓർമ്മയിൽ നിന്നെടുത്ത് എഴുതിയത്. കർണ്ണാടകസംഗീതത്തിലെ പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും അടിസ്ഥാനമില്ലാതെ തുടരുന്ന സാമ്പ്രദായിക രീതികളെ ചോദ്യം ചെയ്യാൻ എന്നും താല്പര്യമെടുത്ത സംഗീതകാരനായിരുന്നു, ബാലമുരളീകൃഷ്ണ എന്ന് കാണിക്കാൻ നമ്മുടെ നാട്ടിൽ നടന്ന ഒരു സംഭവം ഉദ്ധരിക്കുക മാത്രം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ശാസ്ത്രീയ സംഗീതരംഗത്തുള്ളവർക്ക് ലളിതസംഗീതത്തോട് പൊതുവെ പുഛമാണ്. അതിനൊരപവാദമായിരുന്നു, ബാലമുരളീകൃഷ്ണ. ധാരാളം സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. 1977-ൽ ഇളയരാജയുടെ സംഗീതത്തിൽ ‘കാവ്യകുയിൽ’ എന്ന തമിഴ് സിനിമയിൽ അദ്ദേഹം പാടിയ ‘ചിന്ന കണ്ണൻ അഴൈകിറാൻ’ എന്ന പാട്ട് വളരെ ജനപ്രിയമായതാണ്. ഏറ്റവും നല്ല പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത് 1975-ൽ ‘ഹംസഗീതെ’ എന്ന കന്നഡ ചിത്രത്തിലെ പാട്ടിനാണ്. ‘മാധവാചാര്യ’ എന്ന കന്നഡ സിനിമയിലൂടെ ഏറ്റവും നല്ല സംഗീതസംവിധാനത്തിനുള്ള ദേശീയ ബഹുമതിയ്ക്കും അദ്ദേഹം അർഹനായി. 1967-ൽ പുറത്തുവന്ന ‘ഭക്തപ്രഹ്ളാദ’ എന്ന തെലുഗു ചിത്രത്തിൽ നാരദനായി അഭിനയിച്ചുകൊണ്ട് സിനിമാനടനായും അദ്ദേഹം അരങ്ങേറി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മലയാളത്തിലും കുറെയേറെ പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. പല സിനിമകളിലായി കർണ്ണാടക സംഗീതത്തിലെ പ്രമുഖ വാഗ്ഗേയകാരന്മാരുടെ കൃതികൾ അദ്ദേഹം പാടി. ‘ഗാനം’ എന്ന ശ്രീകുമാരൻ തമ്പി ചിത്രത്തിൽ ത്യാഗരാജസ്വാമികളുടെ ‘എന്തൊരു മഹാനുഭാവലു’ എന്ന കൃതിയും ‘യാരമിത വനമാലിന’ എന്ന ജയദേവർ കൃതിയും ‘അദ്രിസുതാവര’ എന്ന സ്വാതിതിരുനാൾ കൃതിയും (യേശുദാസിനും പി.സുശീലയ്ക്കുമൊപ്പം), ‘ശ്രീമഹാഗണപതിം’ എന്ന മുത്തുസ്വാമിദീക്ഷിതർ കൃതിയും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തിയായിരുന്നു, സംഗീതം. സിനിമയിൽ നായകൻ അങ്ങേയറ്റം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വേളയിലാണ് ‘എന്തൊരു മഹനുഭാവലു’ എന്ന കൃതിയുടെ ആലാപനം. അന്നത് കേട്ട് കണ്ണുകൾ ഈറനണിഞ്ഞത് ഇപ്പോഴും ഓർമ്മയിലുണ്ട്. ‘സ്വാതിതിരുനാൾ’ എന്ന ലെനിൻ രാജേന്ദ്രന്റെ സിനിമയിൽ എം.ബി. ശ്രീനിവാസന്റെ സംഗീതത്തിൽ പല സ്വാതിതിരുനാൾ, ത്യാഗരാജകൃതികളും ആലപിച്ചത് ബാലമുരളീകൃഷ്ണയായിരുന്നു. ‘ജമുനാകിനാരെ’ എന്ന ചാരുകേശി രാഗത്തിലുള്ള സ്വാതിതിരുനാൾ കൃതി ബാലമുരളീകൃഷ്ണ പാടിയപ്പോഴുള്ള ഭാവതീവ്രത എടുത്തുപറയേണ്ടതാണ്. ശാസ്ത്രീയ സംഗീതം ആലപിക്കുമ്പോഴും ലളിതഗാനങ്ങൾ പാടുമ്പോഴും ഭാവത്തിന് കൊടുക്കുന്ന പ്രാധാന്യം അദ്ദേഹത്തിന്റെ ഒരു സവിശേഷത തന്നെയാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മലയാളത്തിലെ ആദ്യത്തെ പിന്നണിഗാനങ്ങൾ പിറന്നത് 1948-ൽ ‘നിർമ്മല’ എന്ന ചിത്രത്തിലാണ്. ഇതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പി.എസ്.ദിവാകർ സംഗീതം കൊടുത്ത ചിത്രമായിരുന്നു, 1965-ൽ പുറത്തുവന്ന ‘ദേവത’. വരികൾ എഴുതിയത് പി.ഭാസ്കരൻ. ഈ ചിത്രത്തിലെ 14 പാട്ടുകളിൽ 4 എണ്ണത്തിൽ ബാലമുരളീകൃഷ്ണയുടെ ശബ്ദമുണ്ട്. എന്നാൽ 1966-ൽ പുറത്തുവന്ന ‘അനാർക്കലി’ എന്ന ചിത്രത്തിൽ ബാബുരാജ് ‘ഹിന്ദോള’രാഗത്തിൽ ചെയ്ത ‘സപ്തസ്വരസുധാസാഗരമേ’ എന്ന പാട്ടാണ് മലയാളികൾ ഓർത്തുവെയ്ക്കുന്ന ബാലമുരളീകൃഷ്ണയുടെ ആദ്യത്തെ പാട്ട്. പി.ബി.ശ്രീനിവാസുമായി ചേർന്ന് പാടിയ പാട്ടിന്റെ രംഗത്ത് അഭിനയിക്കുന്നത് നമ്മുടെ പ്രിയഗായകൻ യേശുദാസും മണ്മറഞ്ഞുപോയ സംഗീതസംവിധായകൻ എൽ.പി.ആർ. വർമ്മയുമാണെന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്.</div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigH5xRptek3WETkWz-FeMAnDAnHPKut57jtwvxUdGUB2ZH2ClHaGf3sqJ7N83i_xGbUbMuC7hJSlYmyqeDjguwLc1Ezfh1kYaOIUIWRhjf_-A1IwU8Jo1pIGfuJ6oyiewwZcnoAehKUNDW/s1600/c4.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigH5xRptek3WETkWz-FeMAnDAnHPKut57jtwvxUdGUB2ZH2ClHaGf3sqJ7N83i_xGbUbMuC7hJSlYmyqeDjguwLc1Ezfh1kYaOIUIWRhjf_-A1IwU8Jo1pIGfuJ6oyiewwZcnoAehKUNDW/s320/c4.jpg" width="223" /></a></div>
<div style="text-align: justify;">
1967-ൽ ‘തളിരുകൾ’ എന്ന ചിത്രത്തിൽ വയലാർ എഴുതി എ.ടി.ഉമ്മർ ഈണമിട്ട ‘പകരൂ ഗാനരസം’ എന്ന പാട്ടാണ് അതിനുശേഷം പുറത്തുവന്ന ബാലമുരളീകൃഷ്ണയുടെ ശ്രദ്ധേയമായ ഒരു പാട്ട്. 1971-ൽ ‘യോഗമുള്ളവൾ’ എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി വരികളെഴുതി ആർ.കെ. ശേഖർ ചിട്ടപ്പെടുത്തിയ ‘ഓമനതാമര പൂത്തതാണോ’ എന്ന മനോഹരമായ ഗാനം പാടിയതും അദ്ദേഹമായിരുന്നു. 1972-ൽ പുറത്തുവന്ന ‘കളിപ്പാവ’ എന്ന ചിത്രത്തിൽ ചിദംബരനാഥ് ഈണമിട്ട സുന്ദരമായ ഒരു പാട്ടുണ്ട്. എസ്. ജാനകിയുമായി ചേർന്ന് ആലപിച്ച ‘നീല നീല വാനമതാ വാരിധി പോലെ അനന്തമായി ചേലെഴുന്നൊരു മേഘമതാ’. വരികൾ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടേതാണെന്നതാണ് ഈ പാട്ടിന്റെ മറ്റൊരു പ്രത്യേകത. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതിനുശേഷം പിന്നീട് ബാലമുരളീകൃഷ്ണ ശബ്ദം കൊടുക്കുന്നത് 1977-ൽ പുറത്തുവന്ന ‘പൂജയ്ക്കെടുക്കാത്ത പൂക്കൾ’ എന്ന ചിത്രത്തിലാണ്. ഒരു കർണ്ണാടക സംഗീതജ്ഞന്റെ കഥ പറഞ്ഞ ഈ സിനിമയിലെ പാട്ടുകൾ എഴുതിയത് ഭാസ്കരൻ മാഷും സംഗീതം കൊടുത്തത് രാഘവൻ മാഷുമാണ്. പല തരം നാടൻ പാട്ടുകളും ഗ്രാമീണ നൈർമ്മല്യം തുളുമ്പുന്ന പാട്ടുകളും ചെയ്തിരുന്ന രാഘവൻ മാഷുടെ വ്യത്യസ്തമായ ഈണങ്ങളായിരുന്നു, ശാസ്ത്രീയാടിസ്ഥാനത്തിൽ ചെയ്ത ഈ സിനിമയിലെ പാട്ടുകൾ. ഈ ചിത്രത്തിന് രാഘവൻ മാഷിന് കേരള സംസ്ഥാന അവാർഡ് കിട്ടുകയും ചെയ്തു. ഹമീർ കല്യാണി രാഗത്തിൽ ആരംഭിക്കുന്ന ‘നഭസ്സിൽ മുകിലിന്റെ പൊന്മണി വില്ല്‘ എന്ന രാഗമാലികയും ’കല്യാണി‘ രാഗത്തിൽ തീർത്ത ’കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ‘ എന്ന പാട്ടും. പിന്നീടാണ് 1982-ൽ ’ഗാന‘വും 1987-ൽ ’സ്വാതി തിരുനാൾ‘ എന്ന ചിത്രവും. ഇതിനൊപ്പം 1984-ൽ പുറത്തുവന്ന ’സന്ധ്യക്കെന്തിന് സിന്ദൂരം‘ എന്ന ചിത്രത്തിൽ പാടുന്നതിനൊപ്പം അഭിനയിക്കുകയും ചെയ്തു, ബാലമുരളീകൃഷ്ണ. മേല്‍പ്പറഞ്ഞ പാട്ടുകളൊക്കെ അർദ്ധശാസ്ത്രീയ ഗാനങ്ങളായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നാൽ ഇത്രയൊന്നും ശാസ്ത്രീയ ചുവയില്ലാത്ത പാട്ടുകളും അദ്ദേഹം പാടിയിട്ടുണ്ട്. ’പുന്നപ്ര വയലാർ‘ എന്ന ചിത്രത്തിൽ ഭാസ്കരൻ മാഷും രാഘവൻ മാഷും ചേർന്നൊരുക്കിയ ’വയലാറിന്നൊരുകൊച്ചു ഗ്രാമമല്ലാർക്കുമേ വിലകാണാനാവാത്ത കാവ്യമത്രേ‘ എന്ന പാട്ട്, സിനിമയുടെ തീം സോങ്ങ്, പാടാൻ രാഘവൻ മാഷ് ഏല്പിച്ചത് ബാലമുരളീകൃഷ്ണയെയാണ്. ’കൊടുങ്ങല്ലൂരമ്മ‘ എന്ന ചിത്രത്തിൽ വയലാർ രാഘവൻ മാഷ് ടീമിന്റെ ’കൊടുങ്ങല്ലൂരമ്മേ‘ എന്ന പാട്ട്, 1969-ൽ പുറത്തുവന്ന ’ജന്മഭൂമി‘ എന്ന ചിത്രത്തിൽ ഭാസ്കരൻ ചിദംബരനാഥ് ടീം ചെയ്ത ’അരയടിമണ്ണിൽ നിന്ന് തുടക്കം ആറടിമണ്ണിൽ നിന്നുറക്കം‘ എന്ന പാട്ട് ഒക്കെ ലളിതഗാനങ്ങൾ തന്നെയാണ്. ഒടുവിൽ പറഞ്ഞ പാട്ടിന് അദ്ദേഹം കൊടുക്കുന്ന ഫീൽ ആലാപനത്തിൽ വരുന്ന ശാസ്ത്രീയഛായയെ മറികടക്കുന്നുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ശാസ്ത്രീയ സംഗീതഞ്ജർ പൊതുവേ പരീക്ഷണ കുതുകികളല്ലെന്ന് മാത്രമല്ല പരീക്ഷണശ്രമങ്ങൾ ആര് നടത്തിയാലും അതിനെ പ്രതിരോധിക്കാനണ് അവർ ശ്രമിക്കാറ്. സംഗീതത്തിൽ പരീക്ഷണം ഒരു നിരോധിത കാര്യമല്ലെന്ന് ബാലമുരളീകൃഷ്ണ സ്വയം ചെയ്തുകാണിച്ചുതന്നു. അദ്ദേഹത്തിന്റെ സിനിമയിലെ സംഭാവനകൾ ഇത്തരം വേറിട്ടനടത്തങ്ങളുടെ ഭാഗം തന്നെയായിരുന്നു. സിനിമാപാട്ടുകളെ നിലവാരം കുറഞ്ഞ കാര്യമായി അദ്ദേഹം കണ്ടില്ലെന്ന് മാത്രമല്ല അവയും വിശാലമായ സംഗീതസാഗരത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കി അർഹിക്കുന്ന പ്രാധാന്യ കൊടുക്കാൻ അദ്ദേഹം തയ്യാറായി. സിനിമാരംഗത്ത് അദ്ദേഹം കൈവരിച്ച വിജയം ഈ നിലപാടിന്റെ വിജയം തന്നെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബാലമുരളീകൃഷ്ണ വിടവാങ്ങുമ്പോൾ സംഭവിക്കുന്നത് ഇത്തരം ധീരമായ ചുവടുവെപ്പുകളുടെ വിരാമമാണ്. ഇതൊരു പൂർണവിരാമമാകില്ലെന്നും അദ്ദേഹം കാണിച്ച വഴിയിലൂടെ സഞ്ചരിക്കാനും പുതുവഴികൾ കണ്ടെത്താനും പ്രാപ്തിയും പ്രാഗല്ഭ്യവുമുള്ളവർ കടന്നുവരുമെന്നും നമുക്ക് പ്രത്യാശിക്കാം. ഹിന്ദു പത്രത്തിലെ ചിത്രാ സ്വാമിനാഥൻ പറഞ്ഞത് ‘അരങ്ങൊഴിഞ്ഞപോലെ തോന്നുന്നു’, എന്നാണ്. ഒരാളുടെ വിയോഗം സൃഷ്ടിച്ച ഒഴിവ് മറ്റൊരാൾക്ക് നികത്താനാവില്ല തന്നെ. എന്നാൽ സംഗീതത്തിന്റെ അനുസ്യൂതമായ ഒഴുക്കിൽ അദ്ദേഹം സൃഷ്ടിച്ച തരംഗങ്ങൾ നിലയ്ക്കാതെ നോക്കുക എന്നതാണ് സംഗീതജ്ഞർക്ക് അദ്ദേഹത്തിന് കൊടുക്കാൻ കഴിയുന്ന വലിയ ബഹുമതി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com2tag:blogger.com,1999:blog-6436896985372203607.post-24197372192819874762016-09-29T23:11:00.000-07:002016-09-29T23:11:02.158-07:00ഒരു വിമാന അപകടം ബാക്കിവെക്കുന്നത്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-oXzPzTjwPg5lozSV8JyipvGElv20scbHDDnsa7hwi6Gasr0BpNkC1JWWQ1wTo51J3haSq0sVyNrM35tFohfeT1F_83qdBoqcKDs_iIftV5f4NSKP0cwwJsktfT6_fc87stE7Rfc9V7hP/s1600/4+%25281%2529.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-oXzPzTjwPg5lozSV8JyipvGElv20scbHDDnsa7hwi6Gasr0BpNkC1JWWQ1wTo51J3haSq0sVyNrM35tFohfeT1F_83qdBoqcKDs_iIftV5f4NSKP0cwwJsktfT6_fc87stE7Rfc9V7hP/s320/4+%25281%2529.jpg" width="239" /></a>ഇൻഡ്യൻ എയർഫോഴ്സിന്റെ എ.എഫ്.330 വിമാനം പോർട്ബ്ലെയറിലേക്കുള്ള യാത്രയിൽ തകർന്നുവീണിട്ട് രണ്ട് മാസമാകാനായിരിക്കുന്നു. ഇതുവരേയും വിമ്മനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായിട്ടില്ല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എ.എഫ് 330 വെറും ഒരു ഫ്ലൈറ്റിന്റെ നമ്പർ മാത്രമായിരുന്നില്ല, എന്നെ സംബന്ധിച്ചേടത്തോളം. വർഷങ്ങളായി ഏറെക്കുറെ നിത്യേനയെന്നോണം കേൾക്കുന്നതിനാൽ ഒരു ഹൃദയബന്ധം ഉണ്ടായിരുന്നു, ഇന്ത്യൻ എയർഫോഴ്സിന്റെ ഒരു പ്രധാന ഫ്ലൈറ്റ് നമ്പരായ അതിനോട്. ചെന്നൈ വിമാനത്താവളത്തിലെ ഉച്ച ആവൃത്തിയിലുള്ള വാർത്താവിനിമയ സംവിധാനത്തിൽ ജോലിചെയ്യുന്ന ഒരാളെ സംബന്ധിച്ചേടത്തോളം ആ നമ്പർ സുപരിചിതം. മിക്കപ്പോഴും താംബരം എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നും പോർട്ബ്ലെയറിലേക്കും തിരിച്ചും ആളുകളെയും മിലിട്ടറിയ്ക്കുള്ള സാമഗ്രികളും വഹിച്ച് പറന്നിരുന്ന ഒരു ഫ്ലൈറ്റ് ആയിരുന്നു, എയർഫോഴ്സ് 330. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ജൂലൈ 22 വെള്ളിയാഴ്ച വരെ. അന്നും രാവിലെ 08:30 മണിക്കാണ് താംബരം എയർഫോഴ്സ് ബേസിൽ നിന്ന് വിമാനം പറന്നുയർന്നത്. 08:45 മണിക്ക് ചെന്നൈ വിമാനത്താവളവുമായി റേഡിയോ ബന്ധം പുലർത്തിയിരുന്നു, 8861 എന്ന ഫ്രീക്വൻസിയിൽ. ഏതാണ്ട് 09:15 മണിയോടെ അടുത്ത സന്ദേശം എത്തേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. ഏറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നിരുന്ന വിമാനം അതിനുമുമ്പ് തന്നെ പൊടുന്നനെ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിമാനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ, വാർത്താവിനിമയ ബന്ധം നഷ്ടപ്പെട്ടാൽ, വിമാനം ആരെങ്കിലും റാഞ്ചിയാൽ ഒക്കെ ഒരു ബട്ടൻ ഉപയോഗത്തിലൂടെ അടുത്ത വിമാനനിലയത്തിൽ അറിയിക്കാനുള്ള സംവിധാനം വിമാനത്തിലുണ്ട്. ഇവിടെ അതുപോലും ഉണ്ടായിട്ടില്ല. വിമാനം അപകടത്തിലാണെന്ന് മനസ്സിലാക്കാൻ പോലും പൈലറ്റിന് സാധിച്ചില്ലെന്ന് വേണം കരുതാൻ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരുവർഷം മുമ്പ് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. 2015 ജൂൺ മാസത്തിന്റെ ആദ്യത്തിലാണ് കോസ്റ്റ് ഗാർഡിന്റെ 791 ഡോർണിയർ വിമാനം പോണ്ടിച്ചേരിക്കടുത്ത് കടലിൽ വീണത്. അന്നും വിമാനത്തിന്റെ അവസാനത്തെ സന്ദേശം സ്വീകരിച്ചത് ചെന്നൈയിലെ റേഡിയോ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു. ഇതേ ഫ്രീക്വൻസിയിൽ. കടലിൽ പെട്രോളിംഗ് നടത്തിക്കൊണ്ടിരിക്കെ അപകടം സംഭവിക്കുകയായിരുന്നു. ഓരോ അര മണിക്കൂറിലും ചെന്നൈ റേഡിയോ കമ്യൂണിക്കേഷൻ വിഭാഗത്തിൽ സന്ദേശം കൊടുക്കേണ്ടതുണ്ടായിരുന്നു. ഒരു സന്ദേശം കൊടുത്ത് അര മണിക്കൂറിനകത്ത് വിമാനം തകർന്നു. അന്ന് ഹോസ്റ്റ് ഗാർഡിനെ സഹായിക്കാൻ ചെന്നൈ വിമാനത്താവളത്തിലെ കമ്യൂണിക്കേഷൻ വിഭാഗത്തിൽ നിന്നുള്ള ടീമിൽ ഞാനുമുണ്ടായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വ്യോമയാന രംഗത്ത് അപകടം സംഭവിച്ചാൽ അത് അറിയിക്കാനും അങ്ങനെ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് വിമാനത്താവളങ്ങളിലെ വാർത്താവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കാനും കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്. അപകടത്തിൽ പെടുന്ന വിമാനം അപ്പോൾ വാർത്താവിനിമയബന്ധത്തിലുള്ള വിമാനത്താവളത്തിലേക്ക് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഫ്രീക്വൻസിയിൽ അപകടസൂചനയായി ‘മെയ് ഡെ; മെയ് ഡെ; മെയ് ഡെ’ എന്ന കോഡും തുടർന്ന് വിമാനത്തിന്റെ നമ്പറും അറിയിക്കണം. ഈ കോഡ് കേട്ടാൽ ബന്ധത്തിലുള്ള വിമാനനിലയം വിമാനം അപകടത്തിലാണെന്ന് മനസ്സിലാക്കി കടുത്ത ജാഗ്രതയിലാവുന്നു. തുടർന്ന് വിമാനത്തിന്റെ സ്ഥാനം, ഉയരം, അപകടത്തിന്റെ സ്വഭാവം, എന്തുചെയ്യാൻ പോകുന്നു എന്ന കാര്യത്തിൽ പൈലറ്റിന്റെ ഉദ്ദേശം ഒക്കെ അടങ്ങുന്ന സന്ദേശം വിമാനത്തിൽ നിന്ന് സ്വീകരിക്കുന്നു. ഈ സന്ദേശം ഉത്തരവാദിത്വപ്പെട്ട എല്ലാ വിഭാഗങ്ങളിലേക്കും അയക്കുന്നു. അവർ ഏത് അത്യാഹിതവും നേരിടാൻ സ്വയം സജ്ജരാകുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതോടൊപ്പം അപകടത്തിൽ പെട്ട വിമാനവുമായിട്ടുള്ള സുഗമമായ വാർത്താവി</div>
<div style="text-align: justify;">
നിമയത്തിന് സഹായിക്കാൻ ആ ഫ്രീക്വൻസിയിലുള്ള മറ്റ് വിമാനത്താവളങ്ങൾക്കും, വിമാനങ്ങൾക്കും വിനിമയ നിരോധനം ഏർപ്പെടുത്തുന്നു. അതനുസരിച്ച് മറ്റ് വിമാനങ്ങളും വിമാനത്താവളങ്ങളും ആ ഫ്രീക്വൻസി വിട്ട് പകരമുള്ള മറ്റ് ഫ്രീക്വൻസിയിലേക്ക് മാറുന്നു. അപ്പോൾ ഈ ഫ്രീക്വൻസിയിൽ അപകടത്തിൽ പെട്ട വിമാനവും ബന്ധപ്പെടുന്ന വിമാനത്താവളവും മാത്രം. അപകടനില തരണം ചെയ്യുന്നതുവരെ ഈ നില തുടരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പറക്കലിനിടെ അപകടത്തിൽ പെടുന്ന വിമാനങ്ങൾക്ക് ഈ രീതിയിലുള്ള വാർത്താവിനിമയം സാദ്ധ്യമാകുന്ന അവസരങ്ങൾ വളരെ വിരളമാണ്. എഞ്ചിൻ പ്രവർത്തനക്ഷമമല്ലാതായാൽ തകർന്ന് വീഴുക എന്നതേ സാദ്ധ്യതയുള്ളൂ. നാല് എഞ്ചിനുകളുള്ള വലിയ വിമാനങ്ങൾ, ഒന്നോ രണ്ടോ എഞ്ചിൻ പ്രവർത്തനം നിലച്ചുപോയാലും ചിലപ്പോൾ രക്ഷപ്പെടും. രണ്ട് എഞ്ചിനുകളുള്ള വിമാനങ്ങൾ അപൂർവമായി ഒരു എഞ്ചിന്റെ സഹായത്തോടെ ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ലാന്റ് ചെയ്ത ചരിത്രമുണ്ട്. തികച്ചും അവിശ്വസനീയമായി പ്രവർത്തനം നിലച്ച എഞ്ചിൻ വീണ്ടും പ്രവർത്തനക്ഷമമായി നിയന്ത്രണം തിരിച്ചുകിട്ടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട അനുഭവവുമുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുറച്ചു വർഷങ്ങൾക്കുമുമ്പ് ശ്രീലങ്കയിലെ കോളംബോ വിമാനത്താവളത്തിൽ നിന്ന് യാംഗൂണിലെക്ക് പറക്കുകയായിരുന്നു, ഹോങ്കോങ്ങ് കാത്തേ പസിഫിക് കമ്പനിയുടെ സി.പി.എ 700 വിമാനം. ബംഗാൾ ഉൾക്കടലിനു മുകളിലൂടെ പോർട്ബ്ലെയർ കടന്നാണ് ഫ്ലൈറ്റിന്റെ റൂട്ട്. വിമാനം ചെന്നൈ വിമാനത്താവളവുമായി 11285 എന്ന ഫ്രീക്വൻസിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പോർട്ബ്ലെയറിനു മുകളിലെത്തുന്നതിനുമുമ്പ് വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി. വിമാനം അപ്പോൾ 36,000 അടി ഉയരത്തിലായിരുന്നു, പറന്നിരുന്നത്. എഞ്ചിന്റെ കുഴപ്പം മനസ്സിലാക്കിയ പൈലറ്റ് വിമാനം അപകടത്തിലാണെന്ന് പ്രഖ്യാപിച്ചു, അപ്പോൾ ബന്ധപ്പെട്ടിരുന്ന ഫ്രീക്വെൻസിയിൽ ‘മെയ് ഡെ’ സന്ദേശം നല്കി. ചെന്നൈ റേഡിയൊ മറ്റുള്ളവർക്ക് ആ ഫ്രീക്വൻസിയിൽ നിരോധനം ഏർപ്പെടുത്തി. ഇതിനകം വിമാനം 36,000 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി പറന്നിരുന്ന വിമാനം ഒരു വലിയ അപകടം മുന്നിൽ കണ്ടു. മനസ്സാന്നിദ്ധ്യം വിടാത്ത പൈലറ്റ് എഞ്ചിൻ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. കുറച്ചു മിനുട്ടുകൾക്കുള്ളിൽ പൈലറ്റിന്റെ ശ്രമം വിജയം കണ്ടു. കടലിൽ പതിക്കുന്നതിനു തൊട്ട് മുമ്പായി വിമാനത്തിന്റെ എഞ്ചിൻ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. പൈലറ്റ് വീണ്ടും പറന്നുയർന്നു, മുഴുവൻ പ്രവർത്തനക്ഷമല്ലാത്ത എഞ്ചിനുമായി യംഗൂണിലേക്ക് പറന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്ന് ആ ഫ്രീക്വൻസിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഞാനായിരുന്നില്ലെങ്കിലും, എന്റെ ഔദ്യോഗിക ജീവിതത്തിൽ നേരിട്ട് സാക്ഷിയാകേണ്ടി വന്ന വിമാനാപകട അനുഭവമായിരുന്നു, അത്. ഇതുപോലെ അപകടം കുറഞ്ഞ അടിയന്തര ഘട്ടത്തിൽ പൈലറ്റ് വിമാനത്താവളങ്ങളെ ബന്ധപ്പെടുന്ന വേറൊരു കോഡാണ്, ‘പാൻ പാൻ’. ഈ കോഡ് മൂന്നുതവണ ആവർത്തിച്ചതിനുശേഷം വിമാനത്തിന്റെ നമ്പർ പറയണം. ആരുടേയെങ്കിലും രോഗവുമായി ബന്ധപ്പെട്ടതാണ് അടിയന്തര അവസ്ഥയെങ്കിൽ കോഡ് ‘പാൻ പാൻ മെഡിക്കൽ’ എന്നായിരിക്കും. ഇത് മിക്കപ്പോഴും ഫ്ലൈറ്റിനുള്ളിലെ ഏതെങ്കിലും ഒരു യാത്രക്കാരന് തീവ്രമായ അസുഖം പിടിപെട്ട് അടിയന്തരമായി നിലത്തിറങ്ങേണ്ടി വരുന്ന ഘട്ടത്തിലാണ്, ഉപയോഗിക്കാറ്. മറ്റ് സന്ദേശങ്ങൾക്കുമേൽ പ്രാധാന്യം ഇവയ്ക്കുണ്ടെങ്കിലും ഫ്രീക്വൻസിയിൽ വാർത്താവിനിമയത്തിന് നിരോധം ഉണ്ടാകാറില്ല, അപകട കാര്യത്തിലെന്ന പോലെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇത്തരം കാര്യങ്ങളൊന്നും എ.എഫ്330 വിമാനത്തിന്റെ കാര്യത്തിൽ ഉണ്ടായില്ല. അപകടത്തെപ്പറ്റി ഒരു സൂചന പോലും നല്കാൻ പൈലറ്റിനായില്ലെന്ന് വേണം കരുതാൻ. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വർഷമുണ്ടായ കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഒരുമാസത്തിനുശേഷമാണ് കണ്ടെത്താനായത്. 2014-ൽ കാണാതായ മലേഷ്യൻ എം.എച്370 ഫ്ലൈറ്റിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല, തുവരെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുറച്ചുമിനുട്ടുകൾക്കുമുമ്പുവരെ താനുമായി ബന്ധപ്പെട്ടിരുന്ന ഒരു വിമാനം അതിലെ യാത്രക്കാരേയും കൊണ്ട് എന്നേന്നേക്കുമായി അപ്രത്യക്ഷമാവുമ്പോൾ അത് ആ ഉദ്യോഗസ്ഥനിലുണ്ടാക്കുന്ന മാനസിക വ്യഥ ചെറുതല്ല. ഓരൊ വിമാന അപകടവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ഇത്തരം തീവ്ര വ്യഥകൾ നിലനിർത്തിക്കൊണ്ടാണ് വിസ്മൃതിയിലേക്ക് മറയുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com4tag:blogger.com,1999:blog-6436896985372203607.post-33656576579701329962016-09-13T23:29:00.000-07:002016-09-13T23:29:00.527-07:00മലയാളികളായ നാം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
മലയാളിയുടെ പൊതു ബോധത്തെ നോക്കി കൊഞ്ഞനം കുത്തുന്ന രണ്ട് കാര്യങ്ങൾ ഈയടുത്ത ദിവസങ്ങളിൽ സംഭവിച്ചു. ഒന്ന് കോടതിയുടെ ഭാഗത്തുനിന്നാണെങ്കിൽ മറ്റൊന്ന് ഇന്ത്യയുടെ ഭാവിയെ മാത്രമല്ല ഭൂതകാലത്തേയും മാറ്റിയെഴുതാൻ തുനിഞ്ഞിറങ്ങിയ രാഷ്ട്രീയ ശക്തിയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
*******</div>
<div style="text-align: justify;">
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ് എന്ന പെൺകുട്ടിയ്ക്ക് ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന് കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്. </div>
<div style="text-align: justify;">
സൗമ്യ വധം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. കേരളത്തിലെ പൊതുവികാരം മുഴുവൻ ആ പാവപ്പെട്ട പെൺകുട്ടിക്ക് സംഭവിച്ച ദുരന്തത്തിൽ തേങ്ങി. ജ്യോതി സിംഗ് എന്ന പെൺകുട്ടിയ്ക്ക് ദില്ലിയിൽ ഏറെക്കുറെ സമാനമായ ഒരു അന്ത്യമുണ്ടായപ്പോൾ ഇന്ത്യ മുഴുവൻ തേങ്ങിയ പോലെ. ദില്ലിയിൽ സംഭവിച്ചതുപോലെ ഒരു പ്രതികരണം സൗമ്യ വധത്തിനുടായില്ലെങ്കിൽ അതിന് കാരണം മലയാളിയുടെ മനശ്ശാസ്ത്രത്തിലെ അന്തരം മാത്രമാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗോവിന്ദച്ചാമി എന്ന ഒറ്റക്കൈയ്യൻ ഒരു പക്ഷേ സമീപകാലത്ത് മലയാളി കണ്ട ഏറ്റവും വലിയ ക്രൂരനായ കൊലയാളിയായ് മലയാളി മനസ്സിൽ ഇടം നേടി. തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റിലുമൊക്കെ ഒറ്റക്കൈയ്യൻ കൊലയാളിയെ മലയാളി കണ്ണുകൾ ഭീതിയോടെ പരതി. ഭിക്ഷക്കാരെ നമ്മൾ അതുവരെ കാണാത്ത കണ്ണുകളോടെ നോക്കിത്തുടങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കേസന്വേഷണം കാര്യമായ ഇടപെടലൊന്നുമില്ലാതെ മുന്നോട്ട് നീങ്ങി എന്ന തോന്നലാണുണ്ടാക്കിയത്. തമിഴ് നാട്ടുകാരനായ ഒരു ഭിക്ഷക്കാരന് കേരളാപോലീസിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തിന് പരിദിഹി ഉണ്ടാവുമല്ലോ.സർക്കാർ സൗജന്യമായി ഏല്‍പ്പിച്ചു കൊടുക്കുന്ന വക്കീൽ ആണ് ഈ കേസിൽ പ്രതിക്കുവേണ്ടി ഉണ്ടാവേണ്ടിയിരുന്നത്. എന്നാൽ ഒരവതാരം പോലെ ഒരു വക്കീൽ കേരളത്തിനുപുറത്തുനിന്ന് പ്രത്യക്ഷപ്പെടുകയാണുണ്ടായത്. ഹൈക്കോടതിയിൽ പ്രതിക്ക് കിട്ടിയത് ഏറ്റവും വലിയ ശിക്ഷ തന്നെ. വന്നത് അവതാരമല്ല പ്രശസ്തി കൊതിച്ച് ആളാവാൻ വന്നവൻ മാത്രമാണ് ആളൂർ എന്ന് നമ്മൾ വിധിച്ചു. ഇപ്പോഴിതാ സുപ്രീം കോടതിയിൽ നിന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന്റെ നേരെ വലിയൊരു ചോദ്യചിഹ്നമായി പരാമർശങ്ങൾ വന്നിരിക്കുന്നു. ആളൂർ വെറും ആളല്ല എന്ന് നമ്മൾ മനസ്സിലാക്കുന്നു. ഗൊവിന്ദച്ചാമി വെറും ഒറ്റക്കൈയൻ ഭിക്ഷക്കാരനല്ല എന്നും ഇപ്പോൾ നമ്മളറിയുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നടന്നത് രാത്രിയിലാണെങ്കിലും പകൽ വെളിച്ചത്തിലെന്ന പോലെ തേളിച്ചമുള്ള ഒരു കേസായിരുന്നു, സൗമ്യ വധക്കേസ്. പ്രതി കുറ്റം സമ്മതിച്ചെന്നും പ്രോസിക്യൂഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോടതി ചോദിച്ചിരിക്കുന്നു, പ്രതി കുറ്റം ചെയ്തതിന് തെളിവെവിടെയെന്ന്. പ്രതി ബലാൽസംഗം ചെയ്തതായി തെളിഞ്ഞിട്ടുമുണ്ട്. ജീവനുള്ള മനുഷ്യരേക്കാൾ അവരുടെ ജീവൻ കൊണ്ട് കൊടുക്കുന്ന തെളിവുകളേക്കാൾ മുന്നിലിരിക്കുന്ന കടലാസിനെയാണോ കോടതി പരിഗണിക്കേണ്ടത് എന്ന കാതലായ ചോദ്യതന്നെയാണ് ഈ കേസ് ഉയർത്തുന്നത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
********</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഓണം മലയാളിയുടെ ഏറ്റവും ജനകീയമായ, ജനസ്സമതിയുള്ള ആഘോഷമാണ്. ഇതര മതങ്ങളിലെ തീവ്രവിശ്വാസികൾ ഒഴികെ എല്ലാവരും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിനു പുറത്ത് വിവിധ സംഘടനകളുടെ ഓണാഘോഷങ്ങൾ ഓണത്തിനു വളരെ മുമ്പേ തുടങ്ങി ഓണം കഴിഞ്ഞ് മാസങ്ങൾക്കുശേഷവും തുടരും. ഞാൻ ഡെീയിലായിരുന്നപ്പോൾ ഓണാഘോഷക്കമ്മറ്റിയുടെ പ്രസിഡന്റ് അവിടത്തെ കൃസ്ത്യൻ പള്ളിയിലെ അച്ചനായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ് ഓണം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരളത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ട്, മഹാബലി എന്ന രാജാവ് ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന് ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്. ഞാൻ കരുതുന്നത് ഒരു സുന്ദരസ്വപ്നം അതാണ് മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന് എന്ന് ആഗ്രഹിക്കാറില്ലേ. എനിക്ക് ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മത ചിഹ്നങ്ങൾ ഏറ്റവും കുറഞ്ഞ ആഘോഷമായിട്ടാണ് ഓണം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഇതിൽ പൂജകൾ കാര്യമായൊന്നും ഇല്ല. തൃക്കാക്കരയപ്പനെ വെക്കുന്നതുപോലും കേരലത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമേ ഉണ്ടാവാറുള്ളൂ. ഓണത്തിന്റെ ഐതിഹ്യത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ വാമനൻ വില്ലൻ വേഷക്കാരനാണ്. മലയാളിയുടെ ജനകീയനായ ഭരണാധികാരിയെ പാതാളത്തിലേക്കയച്ച വില്ലൻ. ഈ ഭരണാധികാരിയാവട്ടേ മനുഷ്യരെല്ലാവരേയും ഒന്നു പോലെ പരിഗണിച്ച, അഴിമതിയും സ്വജനപക്ഷപാതവുമില്ലാത്ത, നീതിമാനായ ഭരണാധിപനായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ ഐതിഹ്യത്തിലെ എത്രമാത്രം സത്യമുണ്ട്, മഹാബലി എന്ന രാജാവ് ജീവിച്ചിരുന്നോ, എന്നതൊക്കെ തർക്കവിഷയങ്ങളായിരിക്കും. മഹാബലി പ്രതിനിധാനം ചെയ്തു എന്ന് ഐതിഹ്യം പറയുന്ന കാര്യങ്ങൾ തീർത്തും പ്രസക്തമാണ്. ഞാൻ കരുതുന്നത് ഒരു സുന്ദരസ്വപ്നം അതാണ് മഹാബലിയെക്കുറിച്ചുള്ള ഐതിഹ്യം എന്നാണ്. ചില സ്വപ്നങ്ങൾ സംഭവിച്ചെങ്കിലെന്ന് എന്ന് ആഗ്രഹിക്കാറില്ലേ. എനിക്ക് ഓണം അത്തരമൊരാഗ്രഹത്തിന്റെ ആഘോഷമാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്നാൽ ഇപ്പോൾ ചിലർ പറയുന്നു, ഓണം വാമനജയന്തി ആണെന്ന്. വാമനജയന്തി ആണെങ്കിൽ നമ്മൾ മലയാളികൾ എന്ന നിലയിൽ ഓണം ആഘോഷിക്കാൻ പാടില്ല. നമ്മളുടെ സ്വന്തം ഉല്‍ക്കൃഷ്ടമായ ഒരു സങ്കലപ്പത്തെ ചവിട്ടി അരച്ചവൻ ആണ് വാമനൻ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മതപരമായ ബിംബങ്ങൾ നിലനില്ക്കുമ്പോൾ തന്നെ ഇത്തരം ആഘോഷങ്ങൾക്ക് പ്രാദേശികമായ ചില മാനങ്ങൾ കൂടി ഉണ്ട്. ഭാരതം നിരവധി ഭാഷകളുള്ള, വ്യത്യസ്ഥമായ കാർഷിക സംസ്കാരമുള്ള, പ്രാദേശികമായ അനവധി ഐതിഹ്യങ്ങളുള്ള രാജ്യമാണ്. അതുകൊണ്ടാണ് കേരളത്തിൽ ഓണവും തമിഴ്നാട്ടിൽ പൊങ്കലും മഹാരാഷ്ട്രയിൽ ഗണേശോൽസവവും ഉത്തരേന്ത്യയിൽ ഹോളിയും ഒക്കെ പ്രധാന ആഘോഷങ്ങളാവുന്നത്. ഗണേശൊൽസവം കേരളത്തിൽ കൊണ്ടാടാൻ തുടങ്ങുന്നതും ഓണത്തിന്റെ ഐതിഹ്യത്തെ തലകുത്തി നിർത്തി അതിനെ വാമനജയന്തി ആക്കുന്നതും ഒരേ താല്പര്യത്തിന്റെ ഭാഗമാണ്. മഹാബലി അസുര ചക്രവർത്തിയായിരുന്നു, എന്നതും അസുരന്മാർ ദേവന്മാരുടെ കാൽ തലയിൽ വാങ്ങിക്കൊണ്ട് അനുഗ്രഹം തേടേണ്ടവാരാണെന്ന ബ്രാഹ്മണീയമായ ഒരു സ്വകാര്യ താല്‍പ്പര്യം കൂടി ഈ പുതിയ നീക്കത്തിന്റെ പിറകിലുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മാറിയ കാലാവസ്ഥയിൽ ഇത് പറയാൂനുള്ള ധൈര്യം ഇവർക്കുണ്ടാവുന്നു എന്നത് ഭാവി ഒട്ടും ശുഭകരമാവില്ല എന്ന സൂചന തന്നെയാണ് തരുന്നത്.</div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com8tag:blogger.com,1999:blog-6436896985372203607.post-25313436689791108302016-08-08T09:51:00.000-07:002016-08-08T09:51:34.345-07:00മറക്കാനാകാത്ത അദ്ധ്യാപകൻ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
മാവുള്ളതിൽ സുകുമാരൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. മലബാറിലെ കൃസ്തുമത വിശ്വാസികളിൽ പലരും അക്കാലത്ത് ഹിന്ദു പേരുകളിൽ തന്നെ അറിയപ്പെട്ടിരുന്നു. ഭാസ്കരനും കരുണാകരനും ജനാർദനനും ഒക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ പേരുകളിൽ പലതും മഹവിഷ്ണുവിന്റെ പര്യായമാണെന്നത് ആ പേരുകളിൽ അറിയപ്പെടാൻ അവർക്ക് തടസ്സമായിരുന്നില്ല. അക്കൂട്ടത്തിലായിരുന്നു, സുകുമാരൻ മാഷും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്റെ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ വരുന്ന പേരും രൂപവുമാണ്, മാഷുടെത്. 1969-ലാണ് ഞാൻ ബി. ഇ. എം എൽ. പി. സ്കൂളിൽനിന്ന് ഹൈസ്കൂളിലെത്തുന്നത്. അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷും കണക്കും മാഷ് പഠിപ്പിച്ചു.എന്നെ കണക്ക് പഠിപ്പിച്ചിരുന്നത് മാഷായിരുന്നു. പഠിപ്പിക്കുന്നത് ഏത് വിഷയമായാലും നന്നായി പഠിക്കണമെന്നത് മറ്റേതൊരു അദ്ധ്യാപകനേയും പോലെ മാഷ്ക്കും നിർബ്ബന്ധമായിരുന്നു. അതിന് വേണ്ടി മാഷ്ക്ക് തന്റേതായൊരു രീതിയുണ്ടായിരുന്നു. മറ്റാർക്കുമില്ലാത്ത രീതി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു ദിവസം എടുത്ത പാഠങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ അടുത്ത ക്ലാസ്സിൽ പ്രതീക്ഷിക്കാം. ഉത്തരം പറയാതിരുന്നാൽ കൈയിന്റെ മടക്കിൽ മരസ്കെയിൽ കൊണ്ട് കൊട്ട്, അതാണ് ശിക്ഷ. നന്നായി വേദനിക്കും. പക്ഷേ കുറച്ചുനേരം കഴിഞ്ഞ് വന്ന് അടിച്ച കുട്ടികളെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുമായിരുന്നു. അടിയുടെ വേദന അതോടെ മാറിക്കിട്ടും. തന്റെ വിദ്യാർത്ഥികളോട് മാഷ്ക്കുണ്ടായിരുന്ന കറകളഞ്ഞ സ്നേഹത്തിന്റെ നിദാനമായിരുന്നു, ഈ പ്രവർത്തി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മോശമില്ലാതെ പഠിക്കുമായിരുന്ന എന്നോട് മാഷ്ക്ക് പ്രത്യേക വാൽസല്യമുണ്ടായിരുന്നു. അഛൻ മാഷുടെ അടുത്ത സുഹൃത്തായിരുന്നു, എന്നത് കൂടി ഈ വാൽസല്യത്തിന് കാരണമായിരുന്നിരിക്കണം. ക്ലാസ്സിൽ ചോദ്യം ചോദിച്ച് ആരും ഉത്തരം പറയാതെ വരുമ്പോൾ എന്റെ നേരെ തിരിഞ്ഞ് ‘എങ്കിൽ തട്ടാൻ വേലായുധന്റെ മോൻ പറയും’ എന്ന് പറയുമായിരുന്നു. മിക്കാപ്പോഴും ഞാൻ അദ്ദേഹത്തെ നിരാശപ്പെടുത്തിയില്ല. ഇത്തരം ഒരു പ്രയോഗം ഇന്നത്തെ സാഹചര്യത്തിൽ നടത്താൻ ഒരു അദ്ധ്യാപകനെന്നല്ല ആർക്കും സാദ്ധ്യമല്ല. എന്നാൽ അന്നതിൽ എനിക്കൊരു കുറവും തോന്നിയിട്ടില്ല. മാഷ് അത് പറഞ്ഞിരുന്നത് തെറ്റായ ഉദ്ദേശത്തോടെയായിരുന്നില്ല. അത് എനിക്കും ബോദ്ധ്യമുണ്ടായിരുന്നു. അല്ലെങ്കിലും ഇന്നത്തെ പോലെ ജാതി ഒരു പ്രശ്നമായിരുന്നില്ല അക്കാലത്ത്. ജാതിക്കെതിരായുള്ള പ്രവർത്തനങ്ങൾ മറ്റൊരു രീതിയിൽ ജാതി ചിന്ത ഊട്ടിൂറപ്പിക്കാനാണ് സഹായിച്ചത് എന്ന് തോന്നുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കണക്ക് പഠിപ്പിക്കുമ്പോൾ പെരുക്കപ്പട്ടിക മന:പാഠമാക്കുക നിർബ്ബന്ധമായിരുന്നു. കുട്ടികൾ ഏറെ ബുദ്ധിമുട്ടിയിരുന്നതും ഈ കാര്യത്തിൽ തന്നെ. പഠിപ്പിച്ചുകഴിഞ്ഞാൽ എപ്പോൾ ചോദിച്ചാലും പറയാൻ കഴിയുന്ന രീതിയിൽ മന:പാഠമാവണമെന്നതായിരുന്നു, മാഷുടെ ആവശ്യം. എവിടെ വെച്ച് കണ്ടാലും ചോദ്യം വരാം. അത് സ്കൂൾ വരാന്തയിലാവാം, മൈതാനത്താവാം, സ്കൂളിന് പുറത്ത് നിരത്തിലോ അങ്ങാടിയിലോ ഒക്കെ ആവാം. അങ്ങിനെ കണ്ടാൽ ഉടനെ ചോദ്യം വരും, ‘പന്തീരെട്ട് എത്രയാ?’. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ രംഗത്ത് ഇന്ത്യക്കാർ തിളങ്ങിനില്ക്കാൻ ഒരു കാരണം മനക്കണക്കിൽ അവർ പ്രഗല്ഭരാണ് എന്നതാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതുപോലെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്ങും അർത്ഥവും മാഷ് എവിടെ വെച്ചും ചോദിക്കുമായിരുന്നു. കുട്ടികൾ മാഷെ ദൂരെ നിന്ന് കണ്ടാൽ തന്നെ മാറിനടക്കും. അന്നത് അലോസരമായി തോന്നിയെങ്കിലും മാഷ് അന്ന് പഠിപ്പിച്ച കാര്യങ്ങൾ ഉള്ളിൽ പതിയാൻ ഈ നിർബ്ബന്ധബുദ്ധി കാരണമായിട്ടുണ്ടെന്ന് ഇപ്പോൾ അറിയുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുട്ടികളെ ശിക്ഷിക്കുന്നതിൽ ചില തമാശരീതികളും മാഷ്ക്കുണ്ടായിരുന്നു. ചിലപ്പോൾ കൈയിലുള്ള വടി കുട്ടിയുടെ തലയിൽ വെച്ച് തന്റെ മേശയ്ക്കടുത്ത് നിർത്തും. വടി വീണുപോകാതെ അനങ്ങാതെ നില്‍ക്കണം. ചിലപ്പോൾ ഇങ്ങനെ വടി തലയിൽ വെച്ച് ക്ലാസ്സിൽ നടക്കാൻ പറയും, വടി നിലത്ത് വീണുപോകാതെ. നിലത്ത് വീണാൽ അടി ഉറപ്പ്. കുട്ടികളെ ശിക്ഷിക്കുന്നത് അവരെ നേർവഴി കാണിക്കാനാണെന്ന് മാഷ്ക്ക് അറിയുമായിരുന്നു. രക്ഷിതാക്കൾക്കും ആ ബോധ്യമുണ്ടായിരുന്നു. ഇന്ന് രണ്ടുകൂട്ടർക്കും ഈ ബോധ്യം കളഞ്ഞുപോയിരിക്കുന്നു, നാട്ടിൻപുറത്തെ മറ്റ് പല നന്മകൾക്കുമൊപ്പം. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സ്കൂളിനോട് ചേർന്നുള്ള സി.എസ്. ഐ പള്ളിയുടെ വികാരിയുമായിരുന്നു, സുകുമാരൻ മാഷ്. ഫറോക് നല്ലൂർ ഇടവകയുടെ ഉപസഭയായിരുന്നു, പരപ്പനങ്ങാടിയിലേത്. അക്കാലത്ത് സൺഡെ സ്കൂളിൽ എല്ലാ മതത്തിലുള്ള കുട്ടികളും പോവുക പതിവായിരുന്നു. ക്ലാസ്സ് നടത്തിയിരുന്നത് മാഷുടെ നേതൃത്വത്തിലും. 1947-48 കാലഘട്ടത്തിൽ പരപ്പനങ്ങാടിയിലെത്തിയ സുകുമാരൻ മാഷ് ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിച്ചത് പരപ്പനങ്ങാടിയിൽ. അദ്ദേഹത്തിന്റെ ശ്രീമതി അച്ചാമ്മ ടീച്ചർ ബി.ഇ.എം. എൽ. പി. സ്കൂളിലായിരുന്നു, ജോലി ചെയ്തിരുന്നത്. </div>
<div style="text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVRZeNrOfuRx0kOqsRpQlxhbrLSjJSN8VL7s7X_ONu1FvslEBHU9DdcWQb5tB9DAdjZgU85t-UPbzHgboFdOs7Fj0_X69AbjgsY43uhX46_T9K2AioscTqGH6KBkWSWHKksv-f2xt_O4F1/s1600/2AB2ECAE.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVRZeNrOfuRx0kOqsRpQlxhbrLSjJSN8VL7s7X_ONu1FvslEBHU9DdcWQb5tB9DAdjZgU85t-UPbzHgboFdOs7Fj0_X69AbjgsY43uhX46_T9K2AioscTqGH6KBkWSWHKksv-f2xt_O4F1/s320/2AB2ECAE.png" width="225" /></a></div>
<div style="text-align: justify;">
അക്കാലത്ത് ഇന്നത്തെ തിരൂരങ്ങാടി താലൂക്കിലെ തന്നെ ഒരേയൊരു ഹൈസ്കൂളായിരുന്നു, ബി. ഇ. എം. ഹൈസ്കൂൾ. വളരെ ദൂരെ നിന്ന് കുട്ടികൾ കാൽനടയായി വന്ന് പഠിച്ചിരുന്നു. വേങ്ങര ചേറൂർ ഭാഗത്തുനിന്നുള്ള ഒരു ബാലകൃഷ്ണനെ സ്വന്തം വീട്ടിൽ തമസിപ്പിച്ച് പഠിപ്പിച്ചിരുന്നതായി മാഷുടെ മകൻ റെജിനോൾഡ് ഓർമ്മിക്കുന്നു. മനുഷ്യസ്നേഹത്തിന് മതത്തിന്റെ വേലികൾ തടസ്സമാകരുതെന്ന് അദ്ദേഹം വിശ്വസിച്ചിരിക്കണം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നാല്പ്പതിൽ കൂടുതൽ വർഷങ്ങൾക്കുശേഷവും സ്കൂൾ ജീവിതത്തെക്കുറിച്ചോർക്കുമ്പോഴെല്ലാം മാഷും മനസ്സിൽ കയറി വരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
</div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com4tag:blogger.com,1999:blog-6436896985372203607.post-38893208795969321702016-07-21T05:41:00.000-07:002016-07-21T05:41:21.221-07:00ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവം<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
നമ്മുടെ നാട്ടിൽ ഏറ്റവും അധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നത് നമ്മുടെ നിരത്തുകളിലാണ്. ഇതിൽ തന്നെ ദേശീയ ശരാശരിയിൽ കൂടുതലാണ് കേരളത്തിന്റേത്. കേരളത്തിൽ ഏറ്റവും കൂടുതൽ നമ്മുടെ മലപ്പുറം ജില്ലയും. ഈ വിഷയത്തിലെ സ്ഥിതിവിവരക്കണക്കിലേക്ക് ഞാൻ കടക്കുന്നില്ല. ചുറ്റും നോക്കിയാൽ നമ്മുടെ അടുത്ത പരിചയത്തിൽ, അയൽപക്കത്ത്, ബന്ധുക്കളിൽ, വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോ ഗുരുതരമായി പരിക്കേറ്റവരോ ആയി കുറച്ചുപേരെങ്കിലും ഉണ്ടാകും, തീർച്ച. ഇത് ഈ പ്രദേശത്തുള്ള ഓരോ വ്യക്തിയുടെ കാര്യത്തിലും ശരിയാവാനാണ് സാദ്ധ്യത. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
സർക്കാർ തലത്തിൽ, പഞ്ചായത്ത്-ജില്ലാ തലത്തിൽ, ഗതാഗത വകുപ്പിന്റേതായി ധാരാളം ശ്രമങ്ങൾ വാഹനാപകടങ്ങൾ കുറയ്ക്കാൻ നടക്കുന്നുണ്ട്. എന്നാൽ ഒന്നും ഫലം കാണുന്നില്ല. നേരത്തേ പറഞ്ഞ പോലെ സമൂഹത്തിലെ ഭൂരിഭാഗം പേരും വാഹാനപകടങ്ങളുടെ ഏതെങ്കിലും രീതിയിലുള്ള തിക്തഫലവുമായി ജീവിക്കുന്നവരായിട്ടും എന്തുകൊണ്ടാണ് മേല്‍പ്പറഞ്ഞ ശ്രമങ്ങൾ ഫലം കാണാതെ പോകുന്നത്?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കഴിഞ്ഞദിവസം ഞാൻ കാറോടിച്ച് പോകുമ്പോൾ ഉണ്ടായ ഒരു അനുഭവം പറയാം. അതിരാവിലെ ആയതുകൊണ്ട് റോഡ് ഏറെക്കുറെ വിജനമായിരുന്നു. മുന്നിൽ ഒരു ബൈക്കിൽ ഒരു പുരുഷനും സ്ത്രീയും കുട്ടിയും പോകുന്നുണ്ട്. ഇയാൾ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി വണ്ടി ഓടിക്കുകയാണ്. എപ്പോഴോ ഇട്ട വലതുവശത്തേക്കുള്ള ഇൻഡികേറ്റർ ഓഫ് ചെയ്യാൻ മറന്നുപോയിരിക്കുന്നു. എനിക്ക് കടന്നുപോകുവാൻ അയാൾ ഇത്തിരി ഇടത്തോട്ട് മാറിയാൽ മതി. ഞാൻ ഹോൺ കൊടുത്തിട്ടും അയാൾ മാറിത്തരുന്നില്ല. ഒടുവിൽ പറ്റിയ ഒരിടത്ത് ഞാൻ അയാളെ കടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചു. പെട്ടെന്ന് വേറൊരു ബൈക്ക് എതിർദിയശയിൽ നിന്ന് വന്നതുകാരണം ഞാൻ ശ്രമമുപേക്ഷിച്ചു. പെട്ടെന്ന് ഇയാൾ എന്റെ മുന്നിൽ കടന്ന് വണ്ടി നിർത്തി എന്നെ തെറി വിളിക്കാൻ തുടങ്ങി. പലതവണ ഞാൻ ‘പൊളിക്കും’, ‘കത്തിക്കും’ എന്നിങ്ങനെ കേട്ടാലറയ്ക്കുന്ന പച്ചത്തെറിയുടെ അകമ്പടിയോടെ അയാൾ ആവർത്തിച്ചു. തനിക്കിഷ്ടമില്ലാത്തത് ചെയ്യുന്നവനെ ഏത് നിമിഷവും കൊല്ലാനും കത്തിക്കാനും തയ്യാറായി നിരവധി പേർ നമ്മുടെ ഇടയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയത് അപ്പോഴാണ്. എന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള പ്രകോപനമുണ്ടാകാതിരുന്നതിനാൽ കൂടുതലൊന്നും സംഭവിച്ചില്ല. ഇതിനടുത്ത ദിവസമാണ് ഒരു കൂട്ടമാളുകൾ കോട്ടക്കൽ ഉള്ള മാതൃഭൂമി ഓഫീസ് അടിച്ചു തകർത്തത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അയാളെ പ്രകോപിപ്പിച്ചതെന്തായിരിക്കും? എന്റെ വണ്ടി അയാളുടെ വണ്ടിയെ ഒന്ന് സ്പർശിക്കുകപോലുമുണ്ടായിട്ടില്ല. എന്തിന് സാമാന്യം നല്ല അകലം വിട്ടിട്ടു തന്നെയാണ്, ഞാൻ അയാളെ കടന്നുപോകാൻ ശ്രമിച്ചത്. എന്റെ വണ്ടി പുതിയതായതുകൊണ്ട് അതിന്മേൽ ഒരു ഉരസൽ പോലും ഉണ്ടാകരുതെന്നുള്ള സ്വാർത്ഥതയുമുണ്ട്. എനിക്ക് സൈഡ് തരാതെ ഓടിക്കാൻ ശ്രമിച്ച അയാളുടെ ഈഗോ വ്രണപ്പെട്ടു എന്നതു തന്നെയാകണം കാരണം എന്ന് ഞാൻ കരുതുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിരത്തിൽ, വാഹനമോടിക്കുമ്പോഴും നടക്കുമ്പോൾ പോലും ഒരിക്കലുംകടന്നുവരാൻ പാടില്ലാത്ത ഒന്നണ് ഞാനോ നീയോ എന്ന ഭാവം. എന്നാൽ ചക്രങ്ങൾ ഘടിപ്പിച്ച ഞാനെന്ന ഭാവമാണ് നമ്മുടെ നാട്ടിലെ നിരത്തുകളെ ഭരിക്കുന്നത്. നീ അങ്ങനെ വലിയവനാകണ്ട എന്നതാണ് പൊതുഭാവം. നടക്കുന്നവൻ ബൈക്കോടിക്കുന്നവനേയും ബൈക്കോടിക്കുന്നവൻ കാറോടിക്കുന്നവനേയും കാറോടിക്കുന്നവൻ ഹെവി വാഹനങ്ങളോടിക്കുന്നവനേയും നോക്കുന്നത് ഇതേ ഭാവത്തോടെ തന്നെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിന്നിൽ വരുന്ന വാഹത്തിന് ഇടം കൊടുക്കുന്നത് ഒരു പോരായ്മയായി മിക്കപേരും കാണുന്നു. ചെറിയ നിരത്തുകളിൽ നിന്ന് കയറിവരുന്നവർ നിരത്തിലേക്ക് ഒന്ന് കയറ്റിയേ നിർത്തൂ (നീ വേഗത കുറച്ച് എന്നെ ബഹുമാനിച്ച് പോയാൽ മതി എന്നാണതിന്റെ അർത്ഥം). അതിനു ശേഷമാണ് ഇടതും വലതും നോക്കുന്നത്. റോഡിൽനിന്ന് പെട്ടെന്ന് വാഹനം തിരിക്കുമ്പോഴും ഇതേ പ്രവണത തന്നെ. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളുമാണ് ഇക്കാര്യത്തിൽ മുമ്പിൽ. ഇടതുവശത്തുകൂടി മറികടക്കുന്നത് ഒരു നിയമം തന്നെ ആയിട്ടുണ്ട്. വളരെ ഇടമില്ലാത്ത അവസരത്തിലും നമ്മൾ ഇടത്തോട്ട് പോകാൻ ഇൻഡികേറ്ററിട്ട് നില്‍ക്കുമ്പോഴും പെട്ടെന്ന് ഒരു സൂചനയുമില്ലാതെ ഒരുവൻ ഇടത്തുനിന്ന് കയറിവന്ന് ശരം വിട്ടപോലെ പോകും. ഇൻഡികേറ്റർ ഇട്ട് അണയ്ക്കാൻ മറന്ന് വണ്ടി ഓടിക്കുന്നത് വളരെ സാധാരണം. രാത്രിയായാൽ ഹെഡ്ലൈറ്റ് ഡിം ചെയ്യുക എന്നൊരു രീതി ഇല്ല എന്ന് തന്നെ പറയാം. നമ്മൾ ഡിം ചെയ്ത് കാണിച്ചുകൊടുത്താലും ഒരു കാര്യവുമില്ല. ഇത്തരം പ്രവർത്തികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ധാരണയില്ലായ്മയല്ല കാരണം. സ്വയം വണ്ടി ഓടിക്കാത്തവരായി നമ്മുടെ നാട്ടിൽ എത്ര ശതമാനം പേരുണ്ട്? </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബസ്സുകൾ നിർത്തുന്നതും മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാൺ. ഒരു ബസ്സ് നിർത്തിയിട്ടിരിക്കുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന ബസ് അതിന്റെ നേരെ റോഡ് മുഴുവൻ അടച്ചുകൊണ്ട് നിർത്തുന്നത് പതിവാണ്. രണ്ടുവശത്തും വാഹനങ്ങളുടെ നിര തന്നെ രൂപപ്പെടുന്നു. ബസ്സുകളുടെ മൽസര ഓട്ടം കളക്ഷൻ കിട്ടാനല്ല ഒരിക്കലും. ഈ പാച്ചിലിൽ സ്റ്റോപ്പിൽ നില്ക്കുന്ന യാത്രക്കാർ തന്നെയാണ് ഇരകൾ. മുന്നിലുള്ളവനെ മറികടക്കാനുള്ള പാച്ചിലിൽ സ്റ്റോപ്പിലെ യാത്രക്കാരെ അവർ മറന്നേ പോകുന്നു. സ്റ്റോപ്പിൽ നിർത്തിയിരിക്കുന്ന ഒരു ബസ്സിന്റെ പിന്നിൽ മറ്റൊന്ന് വന്നാൽ അതേ സ്റ്റോപ്പിൽ നിർത്താനുള്ളതാണെങ്കിൽ പോലും മുന്നിലുള്ളതിനെ മറികടന്നെ അത് നിർത്തൂ. അങ്ങിനെയും ഒന്നിനെ മറികടന്ന് ജയിച്ചതിന്റെ സുഖം അറിയാൻ മാത്രമല്ലാതെ മറ്റൊരു കാരണം അതിനില്ല. മറ്റുള്ളവർക്ക് തന്നാലാവുന്നവിധം ബുദ്ധിമുട്ടുകളുണ്ടാക്കിക്കൊള്ളാം എന്ന് ശപഥം എടുത്തിട്ടാണ് മിക്ക ഡ്രൈവർമാരും രാവിലെ ഇറങ്ങുന്നത് എന്ന് തോന്നിപ്പോയിട്ടുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
റോഡിലെ വളവുകളിൽ ഹോൺ അടിക്കുക എന്നത് സംഭവിക്കുന്നതേ ഇല്ല. നമ്മൾ ഹോൺ കൊടുത്താലും അതിൻ മറുപടിയായി ഹോൺ അടിക്കുന്നതുപോലും അപൂർവം. ട്രാഫിക് സിഗ്നലിൽ മുന്നിൽ നില്ക്കുന്ന വഹനങ്ങളെ ശല്യപ്പെടുത്താൻ മാത്രമാണ് മിക്കവരും ഹോൺ ഉപയോഗിക്കുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
റോഡ് നിയമങ്ങൾ പാലിക്കാതെ വണ്ടി ഓടിക്കുന്നതിൽ ഭൂരിഭാഗവും ഇരുചക്ര മുച്ചക്ര വാഹനങ്ങളാണ്. എന്നെ ഇടിക്കേണ്ടെങ്കിൽ നിങ്ങൾ ബ്രെയ്ക് ചെയ്തൊ എന്ന മനോഭാവത്തിലാണ് പലരും വണ്ടി ഓടിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ ഉൾപ്പെട്ടിട്ടുള്ള അപകടം ഉണ്ടായാൽ നൂറ് ശതമാനം തെറ്റ് അവരുടെ ഭാഗത്തായാലും അടികൊള്ളുന്നത് വലിയ വാഹമോടിക്കുന്നവനായിരിക്കും. അപ്പോൾ സോഷ്യലിസ്റ്റ് ചിന്ത കയറിവരും. ഇരുചക്ര മുച്ചക്ര വാഹനമോടിക്കുന്നവൻ പാവവും വലിയ വണ്ടി ഓടിക്കുന്നവൻ ബൂർഷ്വാ മൂരാച്ചിയുമാവും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പൊതുവേ പറയാറുണ്ട് മലയാളികൾ അവൻ കമ്യൂണിസ്റ്റായാലും കോൺഗ്രസ്സായാലും മുസ്ലീം ലീഗായാലും ബി. ജെ. പി ആയാലും ഉള്ളിൽ ഒരു വിപ്ലവകാരിയുണ്ട് എന്ന്. വിപ്ലവകാരിയുടെ പ്രാഥമികമായ ആയുധം നിഷേധമാണ്. നിയമങ്ങൾ അനുസരിച്ചാൽ ഉള്ളിലെ വിപ്ലവകാരിയ്ക്ക് കുറച്ചിലല്ലേ... ഈ നിഷേധത്തിന് അവർ തെരഞ്ഞെടുക്കുന്നത് നമ്മുടെ നിരത്തുകളാകുന്നതാണ് സങ്കടം.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
നിരത്തുകളിൽ നിന്ന് ഞാനോ നീയോ എന്ന ഭാവം മാറ്റിനിർത്തുമ്പോഴേ അവ സുരക്ഷിതമാവുകയുള്ളൂ എന്ന് എന്റെ തോന്നൽ. അത് സാധിക്കുമോ? ഇല്ലെങ്കിൽ ഇനിയും നമ്മുടെ നിരത്തുകളിൽ ജീവൻ പൊലിഞ്ഞുകൊണ്ടേയിരിക്കും. വീടുകളുടെ, സമൂഹത്തിന്റെ വാഗ്ദാനവും പ്രതീക്ഷയുമായ ജീവനുകൾ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിൻ കുറിപ്പ്: ഈയടുത്ത ഒരു ദിവസം പത്രത്തിൽ വായിച്ച ഒരു വാർത്ത നിലമ്പൂർ കരുളായിയിൽ നിരത്തിലെ തർക്കത്തിൽ ഒരു ചെറുപ്പക്കാരന് ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ചാൺ. നിരത്തിലെ നീയോ ഞാനോ ഭാവത്തിന്റെ ഇരയാണ് ഈ ജീവൻ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com7tag:blogger.com,1999:blog-6436896985372203607.post-40939277562127770542016-07-03T22:10:00.000-07:002016-07-03T22:10:06.896-07:00രാത്രി അവസാനിച്ചു, പക്ഷേ....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzCRwsUYwiumUS46xJEKELL3L6W3D2C6fWGUqHOAg_siWpYIxkcF-DF7WZCTE6R4daMkCorJCV4RuTIO6iATIm5rXjBdT8nP6vc3CgabN_eOcXTiyQdxwoe2n39l5VGaq0JBjBpnpvLCyI/s1600/Elie+Wiesel.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzCRwsUYwiumUS46xJEKELL3L6W3D2C6fWGUqHOAg_siWpYIxkcF-DF7WZCTE6R4daMkCorJCV4RuTIO6iATIm5rXjBdT8nP6vc3CgabN_eOcXTiyQdxwoe2n39l5VGaq0JBjBpnpvLCyI/s1600/Elie+Wiesel.jpg" /></a></div>
<div style="text-align: justify;">
വർഷങ്ങൾക്കുമുമ്പ് എം. കൃഷ്ണൺ നായരുടെ സാഹിത്യവാരഫലത്തിൽ നിങ്ങൾ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നായി അദ്ദേഹം പറഞ്ഞ പുസ്തകമായിരുന്നു, എലീ വീസലിന്റെ ‘നൈറ്റ്’. അന്ന് കുറെ ശ്രമിച്ചെങ്കിലും പുസ്തകം കിട്ടിയില്ല. ചെന്നൈയിലും ഒരിക്കൽ ദില്ലിയിൽ പോയപ്പോൾ അവിടെയും ഈ പുസ്തകം തിരക്കി. അന്ന് സ്റ്റോക്കുണ്ടായിരുന്നില്ല. പിനീട് അത് മറന്നു. പിന്നീടെപ്പോഴൊ പുസ്തകം കൈയിൽ വന്നു. പേജുകളുടെ എണ്ണം കൊണ്ട് ചെറിയ പുസ്തകം. എന്നാൽ ഉള്ളടക്കം കൊണ്ട് ഏറെ വലിയത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പേർ സൂചിക്കുന്നതുപോലെ ഏറെ നീണ്ട, ഒരിക്കലും പുലരുമെന്ന് കരുതാൻ സാദ്ധ്യതയില്ലാത്ത രാത്രിയെ കുറിച്ചാൺ പുസ്തകം. ജർമൻ നാസി കോൻസന്റ്രേഷൻ കാമ്പിൽ കുടുംബത്തോടെ അടയ്ക്കപെട്ട എലീ വീസൽ എന്ന കൗമാരക്കാരനായ കുട്ടി, തന്റെ കുടുംബത്തിന്റെ മുഴുവൻ നാശത്തിനുശേഷം രക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ ഓർമ്മയാൺ ഈ പുസ്തകം. പുസ്തകം ആരംഭിക്കുന്നത് നാസികളാൽ പിടിക്കപ്പെടുന്നതിൻ തൊട്ടുമുമ്പ്. അവസാനിക്കുന്നത് അമേരിക്കൻ പട്ടാളത്താൽ ബുച്ചന്വാൽഡ് മോചിപ്പിക്കപ്പെടുമ്പോൾ. രാത്രിക്കു തൊട്ട് മുമ്പ് തുടങ്ങി രാത്രി അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളിലെ ഓർമ്മകൾ.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfF8x8Ui73fV77w_vFUHR93IXi3KQThgWwhvxDwWoPFebXwQrumOauUaXUpmobTXCAP2oS8aGtbg4UVGzJHBeNJIq-o6XerwnDnPXXpE42ayT5gTlPGOun8kluxta7UkxwPJGuHVi0t4sN/s1600/buchenwald-survivors-P.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="166" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfF8x8Ui73fV77w_vFUHR93IXi3KQThgWwhvxDwWoPFebXwQrumOauUaXUpmobTXCAP2oS8aGtbg4UVGzJHBeNJIq-o6XerwnDnPXXpE42ayT5gTlPGOun8kluxta7UkxwPJGuHVi0t4sN/s320/buchenwald-survivors-P.jpeg" width="320" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ പുസ്തകം എഴുതാൻ വേണ്ടി മാത്രമാൺ താൻ അതിജീവിച്ചതെന്ന് പറയുന്നവരോട് വിയോജിക്കുന്നുണ്ട് എലീ വീസൽ. എങ്ങനെ മരിക്കാതെ രക്ഷപ്പെട്ടതെന്ന് അറിയില്ലെന്ന് പറയുന്ന അദ്ദേഹം ഉറപ്പിച്ചു പറയുന്നത് അത് ദൈവത്തിന്റെ അദ്ഭുതപ്രവർത്തി അല്ലെന്നാൺ. ദൈവം എന്നെ രക്ഷിക്കാൻ അദ്ഭുതങ്ങൾ കാണിക്കുമായിരുന്നെങ്കിൽ എന്നേക്കാൾ അർഹരായവർ അവിടെ വേറെയുണ്ടായിരുന്നു, എന്നാൺ അദ്ദേഹം പറയുന്നത്. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന ഇത്രയും വലിയ ക്രൂരതകൾ കണ്ടതിനുശേഷം ആർക്കാൺ ദൈവത്തിന്റെ അദ്ഭുതങ്ങളിൽ വിശ്വസിക്കാൻ കഴിയുക!</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
1986 ൽ സമാധാനത്തിനുള്ള നോബൽ പ്രൈസ് ക്വീകരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. “മനുഷനോട് മനുഷ്യൻ ഇത്രയും വലിയ ക്രൂരത കാണിക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്തു എന്ന ചോദ്യം എന്റെ നേരെ പുതിയ തലമുറ ഉയർത്തുന്നത് ഞാൻ കേൾക്കുന്നു. ഞാൻ ചെയ്യാനുള്ളത് ചെയ്യാൻ ശ്രമിച്ചു. ഓർമ്മകൾ സജീവമാക്കി നിർത്താൻ, മറക്കുന്നവരോട് പോരാടാൻ ഞാൻ ശ്രമിച്ചു. കാരണം മറക്കുക എന്നാൽ നമ്മളും കുറ്റവാളികളാണെന്നാൺ, കുറ്റത്തിൽ പങ്കാളികളെന്നാണർത്ഥം.” </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1B3HY0VaCiSGgBez_U5KT5R-HeTxRhPvs5YafMavmL_9yGDvf_QAAaaZKH2Iik-UTzGc-MM_YDpaWl64bG2yeP1a8dMzANY6zvbqkzHNkNHV14xxOs8O3DQ1FVbClRGjlFmie1BJy1QWd/s1600/Holocast.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1B3HY0VaCiSGgBez_U5KT5R-HeTxRhPvs5YafMavmL_9yGDvf_QAAaaZKH2Iik-UTzGc-MM_YDpaWl64bG2yeP1a8dMzANY6zvbqkzHNkNHV14xxOs8O3DQ1FVbClRGjlFmie1BJy1QWd/s320/Holocast.jpg" width="259" /></a></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, “സ്നേഹത്തിന്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാൺ. വിശ്വാസത്തിന്റെ വിപരീതം നാസ്തികതയല്ല, നിസ്സംഗതയാൺ. ജീവന്റെ വിപരീതം മരണമല്ല, ജീവനും മരണത്തിനുകിടയിലുള്ള നിസ്സംഗതയാൺ”. തന്റെ ഭൂതകാലം വരും തലമുറകളുടെ ഭാവിയായി മാറരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ആ മനുഷ്യസ്നേഹിയുടെ വിയോഗം ‘രാത്രിയുടെ സാമ്രാജ്യം’ മറവിയിൽ മാഞ്ഞ്പോകരുതെന്ന് തന്നെയാൺ നമ്മോട് പറയുന്നത്. നമ്മുടെ കൂടി ‘ഉത്തരവാദിത്വമായി’ ഇത്തരം വിഷയങ്ങളോടുള്ള ‘പ്രതികരണം’ മനസ്സിലാക്കപ്പേടുമ്പോഴാൺ ഭാവി നമ്മളെ തുറിച്ചുനോക്കുന്ന ‘രാത്രി’ ആയി മാറാതിരിക്കുന്നത്. </div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com6tag:blogger.com,1999:blog-6436896985372203607.post-45401763460142900392016-06-04T06:39:00.000-07:002016-06-04T06:39:37.000-07:00ലോകമെന്ന ബോക്സിംഗ് റിംഗ്<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
<div style="text-align: justify;">
ബോക്സിംഗ് ഒരു കായികവിനോദമായിട്ട് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എതിരാളിയുടെ മൂക്കും താടിയും ഇടിച്ചുപരത്തി അതിൻ സമ്മാനം നേടുന്നത് എങ്ങനെ ഒരു കളിയാകും. ഏറ്റവും നന്നായി എതിരാളിയെ ഈടിക്കുന്നവൻ വിജയിക്കുന്നു. എങ്കിലും മുഹമ്മദലി എന്നപേരും ജോ ഫ്രേസറുമായി നടന്ന ലോകത്തെ ഇളക്കിമറിച്ച മൽസരവും അന്ന് പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. മുഹമ്മദലി എന്ന കാഷ്യസ് ക്ലേയുടെ ജീവിതവും റിംഗിന്റെ അകത്തും പുറത്തും അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങളും മനസ്സിൽ തറഞ്ഞു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തൊണ്ണൂറുകളുടെ മദ്ധ്യത്തിലെപ്പോഴൊ മുഹമ്മദലി ഒരിക്കൽ കോഴിക്കോട് സന്ദർശിച്ചിരുന്നു. ഞാനന്ന് കോഴിക്കോട് വിമാനത്താവളത്തിലായിരുന്നു, ജോലി ചെയ്തിരുനന്ത്. ഔദ്യോഗിക പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വിമാനത്താവളത്തിലെ വി.ഐ.പി മുറിയിൽ കുറെ നേരം കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ജീവനക്കാർ ഒരു പാട് പേർ അദ്ദേഹത്തെ കാണാൻ എത്തി. അന്നേ അദ്ദേഹം പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കൈകൾ വിറച്ചുകൊണ്ടിരുന്നു. വർഷങ്ങളോളം എതിരാളികളുടെ മൂക്കും താടിയെല്ലുകളും ഇടിച്ചു പരത്തിയിരുന്ന ആ കൈകൾ മൂക്കത്ത് വന്നിരിക്കുന്ന ഈച്ചയെ ഓടിക്കാൻ കൂടി പാടുപെടുന്നുണ്ടായിരുന്നു. ഞങ്ങളോട് ചിരിച്ചുകൊണ്ട് സംസാരിച്ചു. തുറന്ന് ചിരിച്ചപ്പോഴും ഓർമ്മയിൽ വന്നത് ബോക്സിംഗ് മൽസരങ്ങൾക്കുമുമ്പ് അന്ന് നടക്കാറുണ്ടായിരുന്ന പത്രസമ്മേളനങ്ങളിൽ എതിരാളികളുടെ നേർക്ക് കാണിച്ചിരുന്ന ‘ഗ്രിൻ’ ഇളിച്ചുകാട്ടൽ. അന്ന് വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചപ്പോഴും കാതിൽ വീണത് യഥാർത്ഥമൽസരത്തിനുമുമ്പേ എതിരാളികളുടെ മനോവീര്യം തകർക്കാൻ പോന്ന അട്ടഹാസങ്ങൾ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വിറയ്ക്കുന്ന കൈകൾ കൊണ്ട് ശൂന്യതയിൽ നിന്ന് ഒരു തൂവാല എടുത്തുകൊണ്ട് ഞങ്ങളെ അമ്പരപ്പിക്കാൻ ശ്രമിച്ചു. അതിനുശേഷം തൂവാല എവിടെയാണൊളിപ്പിച്ചു വെച്ചിരുന്നത് എന്ന് കാണിച്ചുകൊണ്ട് മാജിക്കിനുപിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി. തന്റെ വരുതിയിൽ നില്‍ക്കാത്ത കൈകൾ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുകയായിരുന്നിരിക്കണം, അദ്ദേഹം ഈ മാജിക് പ്രദർശനത്തിലൂടെ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അദ്ദേഹം മരിക്കുമ്പോൾ ബോക്സിംഗ് രംഗത്തെ ഇതിഹാസം തന്നെയാൺ മറഞ്ഞുപോകുന്നത്. ലോകത്തെ തന്നെ ഒരു ബോക്സിംഗ് റിംഗായി കണ്ട് ജീവിതം കൊണ്ട് പോരാടിയ ഒരാൾ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുമ്പിൽ തലകുനിക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com7tag:blogger.com,1999:blog-6436896985372203607.post-52714643998219681162016-04-28T08:35:00.001-07:002016-04-28T08:35:37.050-07:00ഇത് കൊമ്പന്മാരുടെ കാലമാണ്<div dir="ltr" style="text-align: left;" trbidi="on">
<img alt="Leela" src="http://igmedia.blob.core.windows.net/igmedia/malayalam/gallery/movies/leela/main.jpg" /><br />
<br />
<div style="text-align: justify;">
നാടിളക്കി കാടിളക്കി മേഞ്ഞ് നടക്കുന്ന ഒരു കൊമ്പനാണ് കുട്ടിയപ്പൻ. പാരമ്പര്യമായിക്കിട്ടിയ അളവറ്റ സ്വത്ത് ഈ കൊമ്പന്റെ വിനോദങ്ങൾക്ക് വിഭവം നല്കുന്നു. പ്രധാന വിനോദം നാട്ടിലും കാട്ടിലുമുള്ള പിടിയാനകളെ തേടി കണ്ടുപിടിക്കുകയും അവരെ അനുഭവിക്കുകയും ചെയ്യുക. തന്റെ ജീവിതം തന്നെ ഇതിനുവേണ്ടിയുള്ളതാണെന്ന് രീതിയിൽ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തന്റെ മൃഗയാ വിനോദങ്ങൾക്ക് കൂട്ടിന് പോകാൻ സദാ തയ്യാറായി തറവാട്ടിലെ പണ്ടത്തെ കാര്യസ്ഥൻ ഉണ്ട്. ഇയാൾ സ്വയം ഒരു ഭർത്താവും പ്രായപൂർത്തിയായ ഒരു മകളുടെ അഛനുമാണെങ്കിലും കുട്ടിയപ്പൻ വിളിച്ചാൽ എല്ലാം വിട്ട് ഓടിയെത്തും. ജോലിക്കാരിയയ പത്നിയുടെ ശകാരമൊന്നും കുട്ടിയപ്പന്റെ വിളിക്കുമുമ്പിൽ ഒന്നുമല്ല. പിടിയാനകളെ കുട്ടിയപ്പന്റെ വിവിധങ്ങളായ രുചികൾക്കൊത്ത് എത്തിച്ചു കൊടുക്കാൻ സദാ ജാഗരൂകനായി ദാസപ്പാപ്പി എന്ന ദല്ലാൾ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു കാര്യം ഒരേ പോലെ ചെയ്തു മടുക്കാതിരിക്കാൻ കുട്ടിയപ്പൻ ചില സർഗ്ഗാത്മക രീതികളൊക്കെ കണ്ടുപിടിക്കും. വലിയ വീട്ടിലെ തന്റെ കിടപ്പുമുറിയൽ രാവിലത്തെ കട്ടൻ ചായ എത്തിക്കാൻ വീടിനുപുറത്തു ഒരു ഏണി വെച്ച് അതിലൂടെ കയറി എത്തണമെന്ന് പ്രായമായ വേലക്കാരിയോട് നിർബ്ബന്ധിക്കുന്നതിന്റെ പൊരുൾ ഇതാണ്. എന്നും കോണി കയറി ചായ തരുന്നതിലെന്താണൊരു ത്രില്ല്?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇങ്ങനെ കണ്ടുപിടിക്കുന്ന വ്യത്യസ്ഥങ്ങളായ രീതികൾ നടപ്പാക്കാൻ എത്ര പണവും ബുദ്ധിമുട്ടും സഹിക്കാൻ ഇയാൾ തയ്യാറാണ്. കൂടെ പോകാൻ കാര്യഥൻ നായരും. പുതുതായി കിട്ടുന്ന പിടിയാനകളെ മെരുക്കാനും അപ്പപ്പോൾ ചില താപ്പാനകളേയും കുട്ടിയപ്പൻ ഉപയോഗിക്കും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുട്ടിപ്പാപ്പി ഒരിക്കൽ ഒരു സ്വപ്നം കാണുന്നു. ഈ സ്വപ്നം ഒരു ലഹരിയായി കുട്ടിയപ്പനെ പിടികൂടുന്നു. അതിനുപറ്റിയ ഒരാനയേ തേടി ഇറങ്ങുകയാണ് കുട്ടിയപ്പനും നായരും. ആനയെ എന്തിനാണെന്ന് അവസാനം വരെ കുട്ടിയപ്പൻ ആരോടും പറയുന്നില്ല. ആനയെ തേടി ഇറങ്ങിയ കുട്ടിയപ്പനെ ധാരാളം ആനയെ സംരക്ഷിക്കുന്ന ഒരു വലിയ വീട്ടിൽ പോകുന്നുണ്ട്. കാര്യം പറഞ്ഞപ്പോൾ ആന സംരക്ഷകൻ കുട്ടിയപ്പനെ ആട്ടിയിറക്കുന്നുണ്ട്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒടുവിൽ പറ്റിയ ഒരാന വയനാട്ടിൽ ഒരാളുടെ കൈവശം ഉണ്ടെന്ന് പഴയൊരു പാപ്പാൻ വഴി അറിയുന്നു. വയനാട്ടിലേക്കുള്ള യാത്രയിൽ ഒരു കൂട്ടായി ഒരു പെൺകുട്ടിയെ തേടിയാണ് അടുത്ത യാത്ര. സ്വന്തം അഛനാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു കുട്ടിയുടെ കഥ കേൾക്കുമ്പോൾ കൊമ്പന് വീണ്ടും ത്രില്ലടിക്കുന്നു. ഇതുവരെ അനുഭവിക്കാത്ത ഒന്നിന്റെ ത്രിൽ. അപമാനം ഭയന്ന് നാടുവിട്ട ആ കുടുംബത്തെ തേടി കുറ്റിപ്പുറത്തെത്തുന്നു, അഛനെ പറഞ്ഞ് സമ്മതിപ്പിച്ച് അവരെ കൂടെ കൂട്ടി വയനാട്ടിലേക്ക്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വയ്നാട്ടിലെത്തി ആനക്കാരെനെ കണ്ട് പറഞ്ഞ പണം കൊടുത്ത് ആനയെ കണ്ടുപിടിക്കുന്നു. പെൺകുട്ടിയേയും സന്തത സഹ്ചാരിയേയും കൂട്ടി കൊടും കാട്ടിലെത്തുന്നു. തന്റെ സ്വപ്നം നടപ്പാക്കാനെന്ന മട്ടിൽ പെൺകുട്ടിയെ ആനയുടെ മസ്തകത്തിൽ ചേർത്തുനിർത്തി നെറുകയിൽ ഉമ്മവെച്ചുകൊണ്ട് കുട്ടിയപ്പൻ പറയുന്നു, ഞാൻ ഇവളെ വിവാഹം ചെയ്തിരിക്കുന്നു, എന്ന്. സന്തോഷം പങ്കുവെയ്ക്കാൻ നായരുടെ അടുത്തേക്ക് കുട്ടിയപ്പൻ നീങ്ങിയപ്പോൾ, പുതിയ ഒരു കൊമ്പൻ അവതരിക്കുകയാണ്. നിഷ്ക്കളങ്കതയെ നശിപ്പിക്കാൻ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു കൊമ്പൻ മെരുങ്ങുമ്പോൾ പുതിയ കൊമ്പന്മാർ ഉണ്ടാകുന്നു. നിഷ്ക്കളങ്കരായ ലീലകൾക്ക് രക്ഷയില്ല എന്നാണ് സിനിമ പറഞ്ഞുവെയ്ക്കുന്നത്. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ നല്ല വായന ഉണ്ടായ കഥയാണ് ഉണ്ണി. ആർ. എഴുതിയ ലീല എന്ന ചെറുകഥ. ഉണ്ണി. ആർ. തന്നെയാണ് തിർക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ നല്ല ചിത്രത്തിന്റെ എടുത്തുപരയേണ്ടുന്ന ഒരു കാര്യം നടന്മാരുടെ തെരഞ്ഞെടുപ്പാണ്. കുട്ടിയയപ്പനായി ബിജു മേനോൻ തിളങ്ങുന്നുണ്ട്. വിജയരാഘവന്റെ മെയ്ക്കപ്പും ശരീരഭാഷയിൽ പ്രത്യേകിച്ച് നടത്തത്തിൽ വരുത്തിയ മാറ്റവും ഒരു വിനീത വിധേയന്റെ ചിത്രം കൃത്യമായി കാണിക്കുന്നു. മധ്യപനായ സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അഛനിലേക്കുള്ളത് ജഗദീഷിന്റേത് ഒരു പരിണാമം തന്നെയാണ്. കൊമ്പന്മാരുടെ സിനിമയിൽ പിടിയാനകൾക്ക് കാര്യമായ പങ്കൊന്നുമില്ല. കാണെണ്ടുന്ന ഒരു സിനിമയാണ് ലീല. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com2tag:blogger.com,1999:blog-6436896985372203607.post-72419265028409130932016-03-31T06:45:00.000-07:002016-03-31T06:45:01.016-07:00ഒരിക്കലും കേൾക്കാത്ത പാട്ട്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
പാട്ട് എന്നും എപ്പോഴും കൂടെയുണ്ടായിരുന്നു. ചേച്ചിയും വലിയേട്ടനും നവജീവൻ വായനശാലയുടെ ഗ്രാമീണ റേഡിയോവും പാട്ടിലേക്ക് വലിച്ചടുപ്പിച്ചു. പുതിയ പാട്ട് കേട്ടാൽ അതെങ്ങനെയെങ്കിലും പഠിച്ചെടുക്കുന്നതുവരെ അതു മാത്രമായിരിക്കും ഊണിലും ഉറക്കത്തിലും നടത്തത്തിലും. പാട്ടുകൾ കേൾക്കാനുള്ള സൗകര്യം ഒട്ടുമില്ലാതിരുന്നതു കാരണം പലപ്പോഴും പാട്ടുപാടുന്ന സുഹൃത്തുക്കളിൽ നിന്നാവും പഠിച്ചെടുക്കുക. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വീട് റെയിലിന് കിഴക്കുവശത്തായിരുന്നു. റെയിൽ ഒരു മഹാമേരുപോലെ കിടക്കുന്നതുകാരണം ഇവിടത്തെ വീടുകളിൽ കറന്റ് എത്താൻ ഒരു പാട് വൈകി. ഒടുവിൽ വീട്ടിൽ വൈദ്യുത വെളിച്ചം 1989-ലോ 90-ലോ മറ്റോ ആണ്. അടുത്ത അങ്ങാടി പുത്തൻ പീടിക. നവജീവൻ വായനശാലയും അവിടെത്തന്നെ. എന്നുമുള്ള ചുടലപ്പറമ്പ് മൈതാനത്തിലെ ഫുട്ബോൾ കളിയും കഴിഞ്ഞ് എന്തെങ്കിലും വാങ്ങിക്കാനോ വായനശാലയിൽ നിന്ന് പുസ്തകമെടുക്കാനോ ഒക്കെ പുത്തൻപീടിക അങ്ങാടിയിൽ കറങ്ങി വീട്ടിലേക്ക് തിരിക്കുമ്പോൾ ഇരുട്ടും, മിക്കപ്പോഴും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
റെയിൽ കടന്നാൽ പിന്നെ കണ്ണിൽ കുത്തുന്ന ഇരുട്ടാണ്. റെയിൽ ഇറങ്ങുമ്പോഴേ തുടങ്ങും പാട്ട്. നല്ല ഉച്ചത്തിൽ തന്നെ. പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല പാടുന്നത് എന്നത് സ്വകാര്യം. പാട്ടിന് പേടി മാറ്റാനുള്ള വല്ലാത്തൊരു കഴിവുണ്ടെന്നുള്ളത് അനുഭവിച്ചറിഞ്ഞ കാര്യം. ഗന്ധർവന്മാരും യക്ഷികളും പാട്ട് ഇഷ്ടപ്പെട്ടിരുന്നു എന്നത് തലമുറകളിലൂടെ പകർന്നുകിട്ടിയ അറിവായിരുന്നില്ല ഇങ്ങനെ പാടുവാൻ കാരണം. എന്തായാലും ആന വരുന്നതിനുമുമ്പുള്ള ചങ്ങലക്കിലുക്കം പോലെ എന്റെ വരവിനുമുമ്പേ പാട്ടുണ്ടായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പിന്നീടെപ്പോഴൊ യൂണിവേർസിറ്റി കലോൽസവത്തിന് പോയപ്പോൾ രാത്രിയിലെ സുഹൃദ് കൂട്ടായ്മയിൽ നിലമ്പൂരിൽ നിന്നുള്ള വി. പി. ഷൗക്കത്തലി പാടിയ സ്വന്തം കവിതയിൽ ഇങ്ങനെ കേട്ടു, ‘പാട്ടല്ല നാട്ടിന്റെ ചൂട്ടാണ് കേട്ടോളൂ’ എന്ന്. അതിനും ശേഷം ‘പാട്ടുകൊണ്ടൊരു ചൂട്ടുകെട്ടി മോത്തുകുത്തും ഞാൻ’ എന്ന് വേറൊരു കവി പാടി കേട്ടു. പാട്ടിന് ചൂട്ടിന്റെ ധർമം കൂടിയുണ്ടെന്ന് വളരെ മുമ്പ് മനസ്സിലാക്കിയ ആളാണല്ലോ ഞാൻ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബി ഇ. എം. എൽ. പി സ്കൂളിൽ പടിക്കുമ്പോൾ തന്നെ ഞാൻ ക്ലാസ്സിൽ പാടുമായിരുന്നു. മൂന്നാം ക്ലാസ്സിലെ ടീച്ചറായിരുന്ന നല്ല വെളുത്ത ആലീസ് ടീച്ചർ കറുത്ത എന്നെ കൊണ്ട് ഇടക്കിടെ പാടിക്കുമായിരുന്നു. അന്നൊന്നും എൽ. പി. സ്കൂളിലൊന്നും കലോൽസവങ്ങളോ മറ്റു വേദികളൊ ഒന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ബി. എ. എം. എൽ. പി. സ്കൂളിനു മുന്നിലൂടെ വരുമ്പോൾ കണ്ടു സ്റ്റേജിൽ കലാ പരിപാടികൾ നടക്കുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അഞ്ചാം ക്ലാസ്സിലെത്തിയപ്പോൾ കാര്യം മാറി. ബി. എ. എം. ഹൈസ്കൂളിലാണ് അഞ്ചാം ക്ളാസ്സ് മുതൽ. ഓരോ വർഷവും നടക്കുന്ന യുവജനോൽസവം ശരിക്കും ഒരുൽസവമായിരുന്നു. നല്ല വസ്ത്രങ്ങൾ ഒരാഗ്രഹം മാത്രമായിരുന്ന ആ നാളുകളിൽ ഉള്ളതിൽ മികച്ച വസ്ത്രം ധരിച്ച് വരാൻ ഒരവസരമായിരുന്നു, യുവജനോൽസവങ്ങൾ. അച്ചടക്കത്തിന്റെ ചൂരൽ തുമ്പിനെ, ഗോവിന്ദൻ മാഷിന്റെ പൊക്കിളിനെ ചുറ്റിയുള്ള വിരൽ പ്രയോഗത്തിനെ, പെരുക്കപ്പട്ടികയെ കുറിച്ച് എപ്പോഴും വരാവുന്ന സുകുമാരൻ മാഷിന്റെ ചോദ്യത്തിനെ പേടിക്കാതെ കറങ്ങി നടക്കാം. പെൺകുട്ടികൾ പലപ്പോഴും ആദ്യമായി ദാവണി ചുറ്റി വന്നത് ഈ ദിവസങ്ങളിൽ. വളരെ അപൂർവമായി സ്കൂൾ വാർഷികവും കൊണ്ടാടാറുണ്ടായിരുന്നു. യുവജനോൽസവം പകലായിരുന്നു. ഒരിക്കൽ വാർഷികം രാത്രിയിൽ നടന്നതിന്റെ ഓർമ്മ ചെറുതായുണ്ട്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എപ്പോഴും പാട്ടുപാടി നടക്കുന്ന എനിക്ക് ആദ്യത്തെ യുവജനോൽസവത്തിൽ പാട്ടിന് പേര് കൊടുക്കുക എന്നത് വളരെ സ്വാഭാവികമായ കാര്യമായിരുന്നു. ഏത് പാട്ട് പാടും എന്നത് ഒരു പ്രശ്നമായിരുന്നു. പാട്ട് കേൾക്കാനുള്ള അവസരത്തിന്റെ പരിമിതി, പാട്ട് സ്വയം തെരഞ്ഞെടുക്കാനുള്ള മടി ഒക്കെ തന്നെ കാരണം. ഒടുവിൽ വലിയേട്ടനെ ശരണം പ്രാപിച്ചു. ഏട്ടൻ അന്ന് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏട്ടൻ എനിക്കൊരു പാട്ട് പറഞ്ഞുതന്നു. ഞാൻ മുമ്പ് കേട്ടിട്ടില്ലാത്ത ഒരു പാട്ട്. തുടക്കം ‘നീയെന്റെ കരളല്ലേ’ എന്നായിരുന്നു. പാട്ടിലെവിടെയൊ ‘കരളിലുറങ്ങുന്ന മധുവല്ലേ’ എന്ന ഒരു വരി കൂടിയുണ്ടായിരുന്നു. അത്രയേ ഓർമ്മയുള്ളൂ. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏതായാലും പാട്ട് കൃത്യമായി പഠിച്ചു. യുവജനോൽസവത്തിന്റെ ദിവസം വന്നെത്തി. ഞാൻ സ്റ്റേജിൽ കയറി പാടാൻ തുടങ്ങി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
“ നീയെന്റെ കരളല്ലേ ” പിന്നെ കേട്ടത് നല്ല കൂവലായിരുന്നു. പത്തുവയസ്സുകാരന് ജാള്യത തോന്നിയെങ്കിലും പാട്ട് മുഴുവൻ പാടിയേ സ്റ്റേജിൽ നിന്നിറങ്ങിയുള്ളൂ. ഒരു പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ നോക്കുന്നതും മിണ്ടുന്നതും നാടിന്റെ മുഴുവൻ ശ്രദ്ധ ആകർഷിക്കുമായിരുന്ന അക്കാലത്ത് ഒരു ചെറിയ പയ്യൻ സ്റ്റേജിൽ വന്ന് ‘നീയെന്റെ കരളല്ലേ’ എന്ന് പാടിയത് ഒരു സംഭവമായിരുന്ന്, അന്ന്. ദിവസങ്ങളോളം മറ്റുള്ളവരുടെ കളിയാക്കലിന്റെ ഇരയാവാൻ പാട്ട് കാരണമായി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്ന് സദസ്സിലുണ്ടായിരുന്നവർ ആദ്യമായും അവസാനമായും ആയിരുന്നു, ആ പാട്ട് കേട്ടത്. ഞാനാകട്ടെ ഒരിക്കൽ പോലും കേട്ടില്ല. എനിക്കിപ്പോഴും അറിയില്ല ഏട്ടൻ എവിടെ നിന്ന് കണ്ടുപിടിച്ചു തന്നു, ആ പാട്ട് എന്നത്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com3tag:blogger.com,1999:blog-6436896985372203607.post-35546941778761180322015-12-08T07:14:00.000-08:002015-12-08T07:14:08.247-08:00അശുദ്ധമാകുന്ന ജനനവും മരണവും<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഇന്ന് ഒരു മരണവീട്ടിൽ പോയിരുന്നു. പഴയൊരു സുഹൃത്തും സഖാവും ഒക്കെയായ കുഞ്ഞുമോൻ ആണ് മരിച്ചത്. കുറച്ചുനാളായി അസുഖമായി കിടപ്പായിരുന്നു. നല്ലൊരു സഖാവും മനുഷ്യനുമായിരുന്നു, കുഞ്ഞുമോൻ. ഇന്നലെ രാത്രിയാണ് മരിച്ചത്. രാവിലെ ഓഫീസിൽ പോകുന്നതിനുമുമ്പായി മരണവീട്ടിൽ പോയി. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അവിടെ നിന്ന് തിരിച്ചിറങ്ങിയപ്പോൾ വേറൊരു സഖാവിനെ കണ്ടു. ഏറെ നാളായി ഞാൻ നാട്ടിലില്ലാത്തതുകാരണം പഴയ പരിചയക്കാരെ കാണുന്നത് സന്തോഷമാണ്. അവൻ ശബരിമലയ്ക്ക് പോകാൻ വ്രതത്തിലാണ്. കറുപ്പുടുത്തിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറിയും. എന്നെ കണ്ടപ്പോൾ അവൻ പരിചയഭാവത്തോടെ വിവരങ്ങൾ ചോദിച്ചു. ഞാൻ അവന്റെ അടുത്തുചെന്ന് കൈ പിടിക്കാൻ ഒരുങ്ങി. അപ്പോൾ അവൻ പിന്നോട്ട് മാറി. ഒന്ന് പകച്ചെങ്കിലും ഞാൻ വീണ്ടും അവന്റെ കൈ പിടിക്കാൻ ഒരുങ്ങി. അവൻ ഞെട്ടി പുറകോട്ട് മാറി. എന്നിട്ട് പറഞ്ഞു, “ഒരു അമ്പലത്തിന്റെ പണിയിലാണ്. അങ്ങോട്ട് പോവുകയാണ്” </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ മരണവീട്ടിൽ നിന്നാണ് വരുന്നത്. അമ്പലത്തിൽ പണിക്ക് പോകുന്ന അവൻ ഞാൻ തൊട്ടാൽ അശുദ്ധനാവും. അവൻ ശ്രദ്ധാലുവായത് കാരണം രക്ഷപ്പെട്ടു. അല്ലെങ്കിൽ ഞാൻ കാരണമായുണ്ടായ അശുദ്ധിമാറാൻ അവന് വീണ്ടും കുളിച്ചുവരേണ്ടിവരുമായിരുന്നു. അവിശ്വാസിയായ എനിക്കെന്ത് ശുദ്ധവും അശുദ്ധവും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തിരിച്ചു പോരുമ്പോൾ ഞാൻ ആലോചിച്ചത് ഈ വിഷയമാണ്. നമുക്ക് ജനനവും മരണവും ഒക്കെ അശുദ്ധിയുണ്ടാക്കുന്നു. പ്രസവവും സ്ത്രീകളുടെ ആർത്തവവും ഒക്കെ അശുദ്ധമാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മനുഷ്യ ജീവിതത്തിലെ ജൈവപ്രവർത്തനങ്ങളൊക്കെ നമുക്ക് അശുദ്ധിയുണ്ടാക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പണ്ട് അടുത്ത വീട്ടിലെ ചേച്ചിമാർ അവരുടെ ആർത്തവകാലത്ത് എന്റെ വീട്ടിലായിരുന്നു, കഴിഞ്ഞിരുന്നത്. അവരുടെ വീടിനോട് ചേർന്ന് കുടുംബത്തിന്റെ കുലദേവതയായ കാളിയുടെ കാവുണ്ടായിരുന്നു. ദേവത ഒരു സ്ത്രീ ആയിട്ടും അവരോട് ഒരു ദയയും കാണിച്ചില്ല. അതുകൊണ്ടാണ് ഈ ദിവസങ്ങളിൽ അവർക്ക് അവരുടെ വീട്ടിൽ കഴിയാൻ കഴിയാതിരുന്നത്. നന്നെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഇതെന്താണെന്ന് മനസ്സിലായിരുന്നില്ല. അന്നതിന് ‘പുറത്താവുക’, ‘തൊടൻപാടില്ലാതെയാവുക’ എന്നൊക്കെയാണ് പറഞ്ഞിരുന്നത്. കുറച്ചുകൂടി വിവരവും വിദ്യാഭ്യാസവുമുള്ളവർ ‘തീണ്ടാരിയാവുക’ എന്നും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
‘പുറത്താവുക’ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഈ ദിവസങ്ങളിൽ അവർ വീട്ടിൽ നിന്ന് പുറത്തായിരുന്നു. വീട്ടിൽ നിന്ന് പുറത്താവുന്ന അവർ അയല്‍ക്കാരുടെ നല്ല മനസ്സിൽ അവരുടെയൊക്കെ വീടുകളിൽ കഴിഞ്ഞു. മുതിർന്ന പെൺകുട്ടികൾ അയല്‍ക്കാരുടെ വീട്ടിൽ അന്തിയുറങ്ങുന്നതിൽ അന്ന് ആർകും മാനക്കേട് തോന്നിയിരുന്നില്ല. ദൈവങ്ങളുടെ അല്ലെങ്കിൽ ദേവികളുടെ മാനം കാക്കാനായിരുന്നല്ലോ അത്.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്റെ വീട്ടിൽ അടുക്കളയോട് ചേർന്ന് ഒരു മുറി ഇങ്ങനെ ഉണ്ടായിരുന്നു. അവിടെയാണ് പുറത്താകുന്ന വീട്ടിലെ സ്ത്രീകളും അയൽ വീട്ടിലെ ചേച്ചിമാരും കഴിഞ്ഞിരുന്നത്. എന്റെ അമ്മയും ചേച്ചിമാരും ഇങ്ങനെ വീട്ടിനുള്ളിൽ തന്നെ പുറത്താവുമായിരുന്നു, ഈ ദിവസങ്ങളിൽ. അന്ന് മിക്കവാറും വീടുകളിൽ വീടിനോട് ചേർന്ന ചായ്പോ നെടുമ്പുരയോ ഒക്കെ ഉണ്ടാവും. വീടിനോട് ചേർന്ന് ചായ്ച്ച് കെട്ടിയതിനാലാവണം അതിന് ചായ്പ് എന്ന് പേര് വന്നത് എന്ന് തോന്നുന്നു. അവർ അടുക്കളയിൽ കയറുകയോ വീട്ടിലെ മറ്റുജോലികൾ ചെയ്യുകയോ ഇല്ല. ഇങ്ങനെ പുറത്തായി കഴിയുന്നവർക്കുള്ള ഭക്ഷണം അവരെ തൊടാതെ എത്തിച്ചുകൊടുക്കും. അവർ തൊടാൻപാടില്ലാതെ ഇരിപ്പാണല്ലോ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇക്കാര്യത്തിൽ ഇസ്ലാം മതത്തിന്റേയും സമീപനം ഏറെക്കുറെ ഇത് തന്നെ. ആർത്തവദിവസങ്ങളിൽ മുസ്ലീം സ്ത്രീകൾ നിസ്കരിക്കേണ്ടതില്ല. റംസാൻ നോമ്പും ഈ ദിവസങ്ങളിൽ അനുഷ്ഠിക്കേണ്ടതില്ല. ദിവസം അഞ്ചുനേരം നിസ്കരിക്കണമെന്നും റംസാൻ നോമ്പ് കൃത്യമായി പാലിക്കണമെന്നും നിഷ്കർഷിക്കുന്ന ഇസ്ലാം മതം സ്ത്രീകൾക്ക് ഈ ദിവസങ്ങളിൽ ഇളവ് നല്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പല വിഷയങ്ങളിലും കുറച്ചുകൂടി വിശാലമായ നിലപാടുകളുള്ള ക്രിസ്തീയ സമുദായത്തിലും കാര്യങ്ങൾ വ്യത്യസ്തമല്ല തന്നെ. പള്ളിയിൽ കാലുകുത്തുന്നതിനു വിലക്കില്ലെങ്കിലും കുർബാന കൊള്ളുന്നതിനും മറ്റും അലിഖിതമായ വിലക്കുണ്ട്. ഇങ്ങനെയുള്ള വിലക്കുകൾ പലപ്പോഴും തലമുറകളിൽനിന്ന് പകർന്നുകിട്ടി ഒരു ആചാരം പോലെ പാലിക്കപ്പെടുന്നതാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്തുകൊണ്ടാണ് ആർത്തവവും പ്രസവവും മരണവുമൊക്കെ അശുദ്ധിയുണ്ടാക്കുന്നത്? ശുദ്ധിയുടെയും അശുദ്ധിയുടെയും നിർവ്വചനങ്ങൾ എന്താവും? മുൻകാലങ്ങളിൽ സ്ത്രീകൾ ഇന്നത്തെ പോലെ സമൂഹത്തിന്റെ പൊതുധാരയിൽ സജീവമായിരുന്നില്ല. അന്ന് മാസത്തിൽ അഞ്ച് ദിവസങ്ങൾ അവർക്ക് വീട്ടിൽ നിന്നും വീട്ടിലെ എല്ലാ വ്യവഹാരങ്ങളിൽ നിന്ന് മാറി നിൽക്കാൻ കഴിയുമായിരുന്നു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇക്കാലത്ത് അവർക്ക് അങ്ങനെയുള്ള നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല. അവർ അടുക്കളയിൽ കയറുന്നു, വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നു, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നു. ജോലിയുള്ള സ്ത്രീകളാണെങ്കിൽ ജോലിയ്ക്കും പോകുന്നു. ഒട്ടുമിക്ക കാര്യങ്ങളിലും പുരുഷന്മാരെ പ്പൊലെ തന്നെ ഇടപെടുന്ന ഇക്കാലത്തും സ്ത്രീകൾക്ക് ഇത്തരം വിലക്കുകൾ ആവശ്യമുണ്ടോ?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര് മാറ്റും. ഇതുപോലെ മരണവും ജനനവും ഒക്കെ ഒരു ആചാരം കണക്കെ അശുദ്ധമായി കാണേണ്ടതുണ്ടോ? അങ്ങനെയുള്ള അലിഖിത വ്യവസ്ഥകൾ നിലനില്ക്കുന്നുണ്ടെങ്കിൽ അവ മാറേണ്ടതില്ലേ? ആര് മാറ്റും. ആചാരങ്ങളെ മതമായും മതത്തെ ദൈവമായും കണക്കാക്കപ്പെടുന്ന ഇക്കാലത്ത് നിയമങ്ങളെ കാലികമായി പൊളിച്ചെഴുതാൻ ആരെങ്കിലും തയ്യാറാവുമെന്ന് വിശ്വസിക്കുന്നത് തികഞ്ഞ മൗഡ്യമാണ്. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<br /></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com8tag:blogger.com,1999:blog-6436896985372203607.post-27085123065157006902015-11-17T09:02:00.000-08:002015-11-17T09:02:47.108-08:00<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
<span style="font-family: ML-TTKarthika;"><b>Nne skI}cnän Nn´IÄ </b></span></div>
<b><span style="font-family: ML-TTKarthika;"><div style="text-align: justify;">
<br /></div>
<div style="text-align: justify;">
Pqembv H¶mw XobXn Icn¸qÀ hnam\¯mhf¯n Øew amäambn F¯n. \o ]Xnt\gv hÀj¡mew tIcf¯n\v ]pd¯mbnêì, AXn Xs¶ ]Xnaq¶v hÀjw sNss¶bnÂ. 98þ ChnS¶v t]mæt¼mÄ Dmbnê¶ hnam\¯mhfaÃ, Ct¸mgnXv. Gsd amdnbncnçì. ]pXnb sI«nS§Ä, A´mcm{ã sSÀan\Â, AXn Xs¶ Fant{Kj³, IÌwkv lmfpIÄ. (Rm³ ChnS¶v t]mæt¼mÄ A´mcm{ã hnam\§Ä XpS§nbnê¶nÃ.). CXns\ms¡ ]pdsa FÃmbnS¯pw s̳ K¬ ]nSn¨ kn.sF.Fkv.F^v Phm·mÀ. A¡me¯v skI}cnänbpw Fant{Kjësams¡ tIcfmt]meoknsâ Iognembnêì. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
cmgvN ap¼mWv kn.sF.Fkv.F^pambpÅ Hê Ii]nibn km[phmb HcmÄ¡v Poh³ \ãs¸«Xv. AXnsâ `mKambpÅ Ahnizmkw FÃmhcnepapmbnêì. Fsâ hæ¸mb FbÀt]mÀ«v AtXmdnän DtZymKØcnepw kn.sF.Fkv.F^v Phm·mcnepw Cu Ahnizmkw \ne\nì. ]ckv]cw i{Xp¡sf t]mse Insænepw kplr¯p¡fmbn ItXbnÃ. A¶v dnt¸mÀ«v sNbvXXnëtijw Rm³ I¬t{SmÄ ShÀ \nÂç¶ sSIv\n¡Â t»m¡nte¡v t]mbn. BZyIme¯v B sI«nS¯nse Ia}Wnt¡j³ tI{µ¯nembnêì, Fsâ tPmen. ]gb Hm^okpw kplr¯p¡tfbpw ImWm³ thnbmWv Rm³ AhntS¡v \o§nbXv. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
s]s«¶v I®n s]«Xv DbÀ¶ aXnembnêì. AXnë apIfn Cê¼nsâ {KnÂ. Aìmbnê¶ tKäv Øncambn AS¨n«ncnçì. ]Icw sI«nS¯n \n¶v æd¨p CSt¯m«v amdn ]pXnsbmê henb tKäv. AXnsâ ap¶n s̳ K¬ [mcnIfmb kn.sF.Fkv.F^v Phm·mêsS Hê ]S Xs¶. bq\nt^mapw FbÀt]mÀ«v ]mkpw [cn¨n«pw AhÀ Fs¶ kwibt¯msS t\m¡n. CtX sKbvänemWv A¶v kn.sF.Fkv.F^pambn {]iv\§fpmbXv. Rm³ ssIIÄ taÂt¸m«pbÀ¯n icoc]cntim[ímbn \nìsImSp¯p. thymabm\hnjb¯n Gähpw kp{][m\amb IÀ¯hyw \ndthäp¶hÀ Cu sI«nS¯neméÅXv. FbÀ {Sm^nIv I³t{SmtfÀkv AYhm thymabm\ \nb{´W hnZKv[À. BImi¯n ]dçt¼mgpw hnam\¯nsâ \nb{´Ww ChêsS ssIIfnemWv. thymabm\¯nsâ Imcy¯n Chtc¡mÄ IqSpX D¯chmZnXzw ss]eänëam{Xta DÅq. CtX sI«nS¯nemWv hnam\§Ä¡v ]d¡mëw Cd§mëw Bhiyamb AXnk¦oÀWamb D]IcW§Ä ØnXn sN¿p¶Xpw AXnsâ NpaXebpÅ F©n\obÀamÀ tPmen sN¿p¶Xv. AhnsS tPmen sN¿p¶hcmWv C¯cw ]cntim[\ív hnt[bcmt¡nhê¶Xv F¶Xv hntcm[m`mkw Xs¶. HcÀ°¯n \½psS \m«nse skI}cnän kwhn[m\¯n Xs¶ kpc£bpsS t]cn Gähpw IqSpX ]oU\hpw Ahtlf\hpw klnç¶Xv IrXyambn \nbaw ]menç¶ \njvIf¦cmb km[mcW¡cmsW¶XmWv kXyw. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
DÂLmS\w sN¿s¸« Ime¯v ae_mdnse Gähpw henb SqdnÌv tI{µambnêì, Cu hnam\¯mhfw. Hmtcm bm{X¡mctâbpw IqsS ctm aqt¶m hn BfpIfpmæambnêì. t\cs¯ ]dª sSIv\n¡Â t»m¡nsâ aXnenë]pd¯v AhÀ Iq«ambn \nÂçw. aXn C¶s¯ A{X Dbcapmbnê¶nÃ. kmam\y DbcapÅ HcmÄ¡v \n¶m hnam\w \¶mbn ImWmambnêì. bm{X¡mÀ hnam\¯n Ibdp¶Xn\v sXm«p ap¼mbn BÄ¡q«¯nsâ t\sc t\m¡n ssIIÄ hoin. ssIIÄ hoip¶bmÄ¡v BÄ¡q«¯nse hyànIsf a\Ênem¡m³ Ignªmepw Csænepw BÄ¡q«¯n\v hnam\w Ibdp¶ hyànsb a\Ênembmepw Csænepw BÄIq«¯n \n¶v adp]Snbmbn Iq«ambn ssIIÄ hoin. ]ckv]cw a\ÊnemIsXbmsW¦nepw, hÀj§Ä \ot¡mhp¶ hncl¯nëap¼pÅ Cu t\m«w, ssIhoi AXn bm{X t]mæ¶hêw bm{Xbm¡m³ h¶hêw \nÀhrXn sImp. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<span style="font-family: ML-TTKarthika;">IeymWw Ignªv Znhk§Ä am{Xambn«pÅ [mcmfw \hh[p¡Ä A¡q«¯nepmæambnêì. AhÀ Icªv Ie§nb I®pIfpambn hoSpIfnte¡v Xncn¨p t]mbn. IeymWw IgnªpÅ Ht¶m ctm amk¯n AhÀ¡v Hêan¨pIgnbm³ In«nb æd¨p aWn¡qdpItf¡mÄ Xo{hambnêì, ]ckv]cw a\ÊnemIm¯sX¦nepw Cu Ahkm\ bm{X ]d¨nÂ. Bêw ImWmsX H¶v Icbm³ t]mepw CSanÃm¯hcmbnêì, B ³</span><span style="font-family: ML-TTKarthika;">Ahh[p¡fn `qcn`mKhpw. t^m¬ A¡me¯v henb hoSpIfn am{Xamémbnê¶Xv. samss_ t^m¬ F¶ H¶v tI«ptIÄhn t]mepapmbnê¶nÃ. hÃt¸mgpw In«p¶ I¯pIÄ AXn Xs¶ æd¨phcnIfn AhÀ X§fpsS hnImchnNmc§sf ]IÀ¯n sh¡m³ {ian¨p. FgpXs¸« Hêhm¡v ]IÀ¯m\mhm¯, AaÀ¯nsh¨ hnImc§fpsS ]q¯p¼nIsf hmbnç¶ BfpsS DÅn ]d¯nbncn¡Ww, XoÀ¨. </span></div>
</span><span style="font-family: ML-TTKarthika;"><div style="text-align: justify;">
<br /></div>
<div style="text-align: justify;">
\m«pImc\mb Fs¶ tXSn kµÀiIÀ F¯p¶Xv ]Xnhmbnêì. A¶v Icn¸qcn \n¶v t_mwt_ív am{Xta hnam\apmbnêìÅq. sSIv\n¡Â t»m¡nsâ Xpd¶ sSdÊn Ibän Rm³ Ahsc hnam\w ]dìbê¶Xpw Cd§p¶Xpw ImWn¨p. sI«nS¯nsâ Xmsgbpmbnê¶ skI}cnän Poh\¡mÀ kµÀiIsc Fsâ Hm^oknte¡v Ibän hnSpambnêì. hê¶ Cu \njvIf¦cmb {KmaoWÀ hnam\¯n t_mw_v shím³ hê¶hcsöv skI}cnän Poh\¡mÀ¡v Adnbmambnêì. AhnsS tPmen sN¿p¶ Hmtcmê¯tcbpw hyàn]cambn AhÀ¡v \¶mbn Adnbmambnêì, F¶Xpw t\cv. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
Hcn¡Â Fsâ hoSn\Sp¯pÅ HcmÄ KÄ^nte¡v t]mIm³ hêt¼mÄ IqsS ]Xnhpt]mse cv hnçÅ BfpIÄ hì. skI}cnän Poh\¡mÀ Ahsc Fsâ Hm^oknte¡v Ibän hn«p. Hm^okn s]s«¶v HcmÄ¡q«w. AXv ]XnhpÅXmbXpsImv Rm³ s]s«¶v Xs¶ Ahsc sSdÊnte¡v \bn¨p. At¸mgmWv Rm³ {i²n¨Xv, Iq«¯n HcmÄ. AbmÄ jÀ«n«n«pmbnê¶nÃ. Acbn apjnª tXmÀ¯v DSp¯ncnçì. AXnëtase s_eväv t]mse NqSn sImsmê sI«v. B sI«n \n¶v Xq§n¡nSçì, hensbmê sh«pI¯n. hoSn\Sp¯pÅ BZw æ«n F¶t]êÅ Cbmsf F\n¡dnbmambnêì. bm{Xbm¡m³ BfpIÄ ]pds¸Spt¼mÄ CbmÄ GtXm Hê ]d¼n ]Wnbmbnêì. hnam\¯mhfw ImWmëÅ B{Klw ImcWw Cbmfpw IqsS IqSpIbmbnêì. hkv{Xw amdm³ \n¶m hn t]mæw. AXn\m AtX thj¯n {S¡dn Ibdn CcnçIbmbnêì. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRCJdVzJPcByeMAHwt2B5VlhxkpWZIBPFhLUOtA8p_wGe3SokoTxJ5cuJusPx0OlzMXNjEY8GjcM9IVwq3i1D9v0C8NgLCWHAS1udRoFDIyV7vuY1V7Tdr5izHQLVLP5V3Kwg6lyKtHgGf/s1600/Security.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRCJdVzJPcByeMAHwt2B5VlhxkpWZIBPFhLUOtA8p_wGe3SokoTxJ5cuJusPx0OlzMXNjEY8GjcM9IVwq3i1D9v0C8NgLCWHAS1udRoFDIyV7vuY1V7Tdr5izHQLVLP5V3Kwg6lyKtHgGf/s320/Security.jpg" width="202" /></a>C¶msW¦n hnam\¯mhf¯n t]mbn«v AXnsâ Ggbe¯v hcm³ AbmÄ¡mhnÃ. FÃmhÀçw `bamWv. Hmtcm A]cëw Xsâ i{Xp Bhmsa¶mWv C¡mes¯ kpc£mkwhn[m\w \t½mSv ]dbp¶Xv. AXpsImv Xs¶ hnam\¯mhf¯nse Poh\¡mÀ AbmÄ F{X kp{][m\ tPmen sN¿p¶ Bfmbmepw skI}cnän Poh\¡mcsâ I®n A]c³ am{XamWv. kpc£mkwhn[m\§fpsS B[nIyw \½psS `bw ædím³ H«pw klmbnç¶nÃ, F¶XmWv kXyw. kpc£nXXzw F¶Xv aqÀ¯amb Hê Imcyaà Xs¶. AsXmê tXm¶Â am{XamWv. B tXm¶Â Hmtcm Znhkhpw Hmtcm \nanjhpw ZpÀ_eambns¡mncnçì. DbÀ¯nsI«nb aXntem tKänse ]mdmhpImtcm Hìw CXns\ iàns¸Sp¯m³ ]cym]vXhpaÃ. aqÀ¯cq]¯nepÅXsænepw AaqÀ¯ambsX¦nepamb Hê i{Xp \s½ A]mbs¸Sp¯m³ kZm {ian¨psImncnçì, F¶XmWv C¡me¯v \ap¡v \nc´cw In«p¶ ap¶dnbn¸v. AXpsImv Xs¶ \ap¡nãs¸«mepw Csænepw C\nbpw Cu kwhn[m\§Ä IqSpX iànbmbn \ne\nÂçI Xs¶ sN¿pw. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
F¦nepw aëjysc klmbn¡m³ Dt±in¨pÅ kpc£m {IaoIcW§Ä AtX aëjysc Xs¶ i{Xp¡fmçì, F¶Xv Cu hnjb¯nse Gähpw {Iqcamb Xamibmbn amdp¶ AhØbpv. CXv C´ybn am{Xaà temIs¯ÃmbnS¯pw Gsdçsd hyXymkanÃmsX Xs¶ \ne\nÂçì, F¶XmWv kXyw. Asæn C¯cw Hê ImÀ«q¬ F§s\ hcm³? </div>
</span></b></div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com1tag:blogger.com,1999:blog-6436896985372203607.post-65556240412401848932015-10-18T10:13:00.003-07:002015-10-18T10:13:50.262-07:00കെ. രാഘവന്: മലയാളസിനിമാസംഗീതത്തിണ്റ്റെ പിതാവ് <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><span style="text-align: left;">രാ</span><span style="text-align: start;">ഘവന് മാസ്റ്റര്‍ നമ്മെ വിട്ടുപോയിട്ട് ഒക്ടോബര്‍ 19-ന് ഒരു വര്‍ഷം കൂടി പിന്നിടുന്നു. പാട്ടുകള്‍ എപ്പോഴും നമ്മോടൊപ്പമുണ്ടെങ്കിലും അവയുടെ സൃഷ്ടാക്കളെ പറ്റി നമ്മള് ഓര്‍ക്കാറില്ലെന്നതാണ് സത്യം. കൂടിവന്നാല്‍ പാട്ടുകാരെ കുറിച്ചോര്ത്തേക്കാം. രാഘവന്മാഷുടെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. </span></b></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXkzDEe-VbtGDhZgRHzRGZ8fi1lGvzPSsuj71KCbxxcFNKrldTwOkIOPA2nH-0fawzuG4O3csgtnHhk-f7giYpGVmOiUPT-HP78RmkEC2IN8Ui340PqmpMvMNuRFSqTJ4RJxYNMcPdBSFC/s1600/Raghavan+Master.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXkzDEe-VbtGDhZgRHzRGZ8fi1lGvzPSsuj71KCbxxcFNKrldTwOkIOPA2nH-0fawzuG4O3csgtnHhk-f7giYpGVmOiUPT-HP78RmkEC2IN8Ui340PqmpMvMNuRFSqTJ4RJxYNMcPdBSFC/s1600/Raghavan+Master.jpg" /></a><span style="text-align: start;"><b>ഞാന്‍ രാഘവന്മാഷെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എങ്കിലും അദ്ദേഹം എനിക്ക് ചിരപരിചിതനാണ്. തുറന്ന, കലര്‍പ്പില്ലാത്ത ആ ചിരി എണ്റ്റെ നേര്‍ക്കാണ്. ആ ചിരി കാണുന്ന ആര്‍ക്കും അദ്ദേഹം അന്യനല്ല. രാഘവന് മാഷുടെ ഹൃദ്യമായ, ഒട്ടും കലര്‍പ്പില്ലാത്ത ചിരി പോലെ തന്നെയായിരുന്നൂ, അദ്ദേഹത്തിണ്റ്റെ പാട്ടുകളും. ലളിതം ഹൃദ്യം. ഒരിക്കല്‍ കണ്ടാല്‍ മറക്കാനാവാത്തതായിരുന്നു, ആചിരി. മാഷിണ്റ്റെ പാട്ടുകളും ഒരിക്കല്‍ കേട്ടാല്‍ മനസ്സില്‍ നിന്ന് മാഞ്ഞ് പോകില്ല. 1954-ല്‍ ഇറങ്ങിയ നീലക്കുയില്‍ എന്ന സിനിമയിലെ പാട്ടുകള്‍ എല്ലാം ഇന്നും നമ്മള് മൂളിനടക്കുന്നുണ്ടല്ലോ. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>മലയാള സിനിമ നീലക്കുയിലിന് മുമ്പും അതിനുശേഷവും എന്ന് വ്യവഛേദിക്കുന്ന രീതിയില്‍ ആണ് ആ സിനിമയുടെ നില്പ്, മലയാള സിനിമാചരിത്രത്തില്‍. തമിഴിണ്റ്റെ സ്വാധീനത്തില്‍ തീര്‍ത്തും അയഥാര്‍ത്ഥമായ ഒരു തലത്തിലാണ് അന്നുവരെ സിനിമ നിലനിന്നിരുന്നത്. അങ്ങനെയൊരു അയഥാര്‍ത്ഥതലത്തില്‍ നിന്ന് സിനിമയെ മണ്ണിലേക്ക് ഇറക്കിക്കൊണ്ടുവരുകയാണ് നീലക്കുയില്‍ ചെയ്തത്. ഐതിഹ്യകഥകളും കഥാപാത്രങ്ങളും അടക്കിവാണിരുന്ന മലയാള സിനിമയില്‍ കേരളത്തിണ്റ്റെ സ്വന്തം കഥ പറഞ്ഞുകൊണ്ട് നീലക്കുയില്‍ സൃഷ്ടിച്ചത് ശരിക്കും ഒരു വിപ്ളവമാണ്. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>അങ്ങനെ കേരളീയ സമൂഹത്തിണ്റ്റെ അടിത്തട്ടിലുള്ള പച്ച മനുഷ്യരുടെ കഥ പറഞ്ഞ ആ സിനിമയില്‍ പാട്ടുകളും അതിനുയോജിച്ചവിധമായിരിക്കണമെന്നത് ഒരു സ്വാഭാവിക കാര്യമായിരുന്നു. ഭാസ്കരന് മാഷും രാഘവന് മാഷും ചേര്‍ന്ന് ഏറ്റെടുത്ത ആ വെല്ലുവിളി ഒരു പക്ഷേ അവര്‍ പോലും പ്രതീക്ഷിച്ചിരിക്കാത്ത വിധത്തില്‍ വിജയം കണ്ടു. ആ വിജയത്തിന് കാരണം ആ പാട്ടുകളുടെ മൌലികത തന്നെയായിരുന്നു. ഒരു സിനിമയ്ക്കുവേണ്ടി അവര്‍ ചെയ്ത പാട്ടുകള്‍ മലയാള സിനിമാസംഗീതത്തിന് സ്വന്തം അസ്തിത്വം ഉണ്ടാക്കിക്കൊടുത്തു. മലയാളത്തിണ്റ്റെ സ്വന്തം പാട്ടുകള്‍ ഉണ്ടാക്കി അവര്‍ പിന്നാലെ വരുന്നവര്‍ക്കായി വഴിയൊരുക്കുകയാണ് ചെയ്തത്. ആ വഴിയിലൂടെയാണ് പിന്നീട് വയലാറും ശ്രീകുമാരന്‍ തമ്പിയും ദേവരാജന്‍ മാഷും, ബാബുരാജും ദക്ഷിണാമൂര്‍ത്തിയും അര്ജുനന് മാഷും ഒക്കെ സഞ്ചരിച്ചത്. ഓരോരുത്തരും സഞ്ചരിച്ചത് അവരുടേതായ രീതിയിലായിരുന്നു, എന്ന് പറയുമ്പോഴും പാത അവര്‍ക്ക് മുന്നില്‍ തെളിഞ്ഞുകിടപ്പുണ്ടായിരുന്നു.</b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>പാട്ടുകളുടെ സന്ദര്‍ഭത്തിന് യോജിച്ചവിധത്തില്‍ സംഗീത ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട്, ആവശ്യമുള്ളവ മാത്രം ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം പാട്ടുകള്‍ തീര്‍ത്തത്. പാട്ടുകാരുടെ ശബ്ദവും അദ്ദേഹം ഉപയോഗിച്ചത് ഇതെ നിഷ്കര്‍ഷ പുലര്‍ത്തി കൊണ്ടാണ്. 'നാഴിയൂരി പാലുകൊണ്ട്' എന്ന പാട്ടുപാടാന്‍ എ.പി.കോമളയേയും അന്ന് കുട്ടിയായിരുന്ന ഗായത്രീ ശ്രീകൃഷ്ണനേയും ഉപയോഗിച്ചതില്‍ ഈ നിഷ്കര്‍ഷ കാണാന്‍ കഴിയും. 'തുമ്പീ തുമ്പീ വാ വാ' എന്ന പാട്ടില്‍ ശാന്താ.പി.നായരും 'എല്ലാരും ചൊല്ലണ്', 'കുയിലിനെ തേടി' എന്നീ പാട്ടുകളില്‍ ജാനമ്മ ഡേവിഡും ഈ തെരഞ്ഞെടുപ്പിണ്റ്റെ കൃത്യതയ്ക്കുള്ള ഉദാഹരണമായി ഇന്നും നിലനില്ക്കുന്നു. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>ആലാപനത്തിന് ഗാംഭീര്യവും ശബ്ദത്തിന് ഘനവും ആവശ്യമുള്ളപ്പോള്‍ യേശുദാസിണ്റ്റെ ശബ്ദം വളരെ നന്നായി തന്നെ ഉപയോഗിച്ചു. 'നഗരം നഗരം', 'മഞ്ചുഭാഷിണീ', 'ശ്യാമസുന്ദരപുഷ്പമെ' 'ആറ്റിനക്കരെ ആരാരോ' 'പാര്വണേന്ദുവിന് ദേഹമടക്കി' തുടങ്ങിയ പാട്ടുകളില്‍ അദ്ദേഹം യേശുദാസിണ്റ്റെ ശബ്ദമാധുര്യം വളരെ നന്നായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ യേശുദാസിണ്റ്റെ ശബ്ദത്തിലെ കാല്പനികത ആവശ്യമുള്ള അളവില്‍, ആവശ്യമുള്ളപ്പോഴേ ഉപയോഗിച്ചുള്ളൂ എന്നും കാണാന്‍ കഴിയും. ഉത്തരായനത്തിലെ 'ഹൃദയത്തിന് രോമാഞ്ചം' എന്ന പാട്ടില്‍ പതിവ് യേശുദാസിനെ നമുക്ക് കേള്‍ക്കാന്‍ കഴിയാത്തത് രാഘവന് മാഷുടെ ഇടപെടല്‍ കൊണ്ടാവാനേ തരമുള്ളൂ. ആ പാട്ട് ആവശ്യപ്പെട്ട മൂഡ് ഒരു തരം മരവിപ്പിണ്റ്റെ, നിര്വ്വികാരതയുടേതായിരുന്നു. ആ വികാരമില്ലായ്മയെ ഒട്ടൊക്കെ നന്നായി ആ പാട്ടില്‍ കേള്‍ക്കാം. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>എന്നാല്‍ ഉമ്മാച്ചു എന്ന സിനിമയിലെ 'ആറ്റിനക്കരെ' എന്ന ഗാനം കുറച്ചു കൂടി മിനുസം കുറഞ്ഞ ശബ്ദത്തില്‍ കേട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുണ്ട്. ആ പാട്ട് ആവശ്യപ്പെടുന്ന ഫോക് സ്പര്‍ശം യേശുദാസിണ്റ്റെ ശബ്ദത്തില്‍ ഇല്ല എന്ന് എണ്റ്റെ കേള്‍വി പറയുന്നു. അതുപോലെ ഇതേ സിനിമയിലെ തന്നെ 'കല്പകത്തോപ്പന്യനൊരുവന് പതിച്ചു നല്കി' എന്ന പാട്ടും വ്യത്യസ്ഥമായൊരു ശബ്ദത്തില്‍ കേട്ടിരുന്നെങ്കിലെന്ന് ആഗ്രഹം തോന്നുന്നുണ്ട്. യേശുദാസ് മനോഹരമായി പാടിയെങ്കിലും കുറച്ചുകൂടി റോ ആയ മറ്റൊരു ശബ്ദത്തിണ്റ്റെ സാദ്ധ്യത പാട്ട് തുറന്നിടുന്നുണ്ടെന്ന് എണ്റ്റെ പക്ഷം. പ്രത്യേകിച്ചും സുബൈദ എന്ന സിനിമയില്‍ ബാബുക്ക ഈണമിട്ട് സ്വയം പാടിയ 'പൊട്ടിത്തകര്‍ന്ന കിനാവിണ്റ്റെ മയ്യത്ത്' പോലൊരു തീവ്ര വിഷാദഗാനം കേള്‍ക്കുമ്പോള്‍. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>രാഘവന് മാഷുടെ പാട്ടുകളിലെ ഏറ്റവും വലിയ പ്രത്യേകത അതില്‍ മുറ്റി നില്ക്കുന്ന കേരളീയത ആണെന്ന് പറയാം. നീലക്കുയിലിലെ എല്ലാ പാട്ടുകളിലും ഈ മലയാളിത്തം നിറഞ്ഞുനില്ക്കുന്നു. 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന പാട്ടിലെ മാപ്പിളത്തനിമ പോലെ തന്നെ 'കുയിലിനെത്തേടി' യിലും 'എല്ലാരും ചൊല്ലണ്' -ലും ഒരു അടിയാള പെണ്‍കൊടിയുടെ നിഷ്കളങ്കതയുണ്ട്. 'മഞ്ഞണി പൂനിലാവ്' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന കേരളത്തനിമ പോലെ തന്നെയാണ് 'പതിവായി പൌര്‍ണമി തോറും' എന്ന പാട്ടു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തോന്നുന്നത്. 'അമ്മയെ കാണാന്‍' എന്ന സിനിമയിലെ 'ഉണരുണരൂ ഉണ്ണിപ്പൂവേ..' എന്ന ഗാനവും 'കൊന്നപ്പൂവേ' എന്ന ഗാനവും ഇതുപോലെ അടിമുടി മലയാളിത്തം നിറഞ്ഞതാണ്. ഈ പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെട്ടുപോയ ഗ്രാമങ്ങളും നിഷ്കളങ്കതയും നൈര്‍മല്യം തുളുമ്പുന്ന പെണ്‍കുട്ടികളും മനക്കണ്ണില്‍ നിറഞ്ഞുനില്ക്കും തീര്‍ച്ച. </b></span></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqb4jhErutuTl1Wnpz_G81szkAFBHY-dxaCxqUOtvYeecJn10avTJ1nAc__MIVZ8QPQt2uSOkAgG-xxYkSabUYrutHY2K0TuF73YIl4Mz3AA3lZVD6BA-kCHxB17JW09miNLPushG1Hd4P/s1600/Raghavan+Master1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="260" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqb4jhErutuTl1Wnpz_G81szkAFBHY-dxaCxqUOtvYeecJn10avTJ1nAc__MIVZ8QPQt2uSOkAgG-xxYkSabUYrutHY2K0TuF73YIl4Mz3AA3lZVD6BA-kCHxB17JW09miNLPushG1Hd4P/s320/Raghavan+Master1.jpg" width="320" /></a><span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>ഞാന്‍ ആരെപ്പറ്റിയാണ് എഴുതുന്നത്? രാഘവന് മാഷെ പറ്റിയോ അതോ ഭാസ്കരന് മാഷെപ്പറ്റിയോ? ഞാന്‍ എടുത്തുപറഞ്ഞ പാട്ടുകളിലെ മലയാളിത്തം വരികളിലാണോ അതോ ഈണത്തിലാണോ കൂടുതല്‍? അന്ന് വരികളെഴുതി ഈണമിടുന്ന രീതിയായിരുന്നൂ, നിലനിന്നിരുന്നത് എന്ന് നമുക്കറിയാം. ഭാസ്കരന് മാഷുടെ വരികളിലെ മലയാളിത്തം കൃത്യമായി ഒപ്പിയെടുത്തു കൊണ്ടാണ് ഈണങ്ങള്‍ തീര്‍ത്തിട്ടുള്ളത്. തികച്ചും പരസ്പര പൂരകമായിരുന്നൂ ആ കൂട്ടുകെട്ട്. അതുകൊണ്ട് തന്നെ രാഘവന് മാഷുടെ പാട്ടുകളെക്കുറിച്ചുള്ള എഴുത്തുകള്‍ ഭാസ്കരന് മാഷെക്കുറിച്ചുള്ളതുകൂടിയാവുന്നു. അല്ലെങ്കില്‍ കര്‍ണാട്ടിക് സംഗീതവും കച്ചേരിയുമായി കഴിഞ്ഞിരുന്ന മാഷുടെ സംഗീതജീവിതം കായലരികത്ത് വലയെറിയാനും ഓത്തുപള്ളിയില്‍ പോകാനും തുടങ്ങിയതെങ്ങനെ? ഭാസ്കരന് മാഷുടെ വരികളിലെ കേരളത്തനിമ രാഘവന് മാഷെക്കൊണ്ട് അത് ചെയ്യിക്കുകയായിരുന്നു, എന്ന് വേണം അനുമാനിക്കാന്‍. രാഘവന് മാഷ് പറഞ്ഞിട്ടുമുണ്ട്, 'ഭാസ്കരന് ഇല്ലെങ്കില്‍ ഞാനില്ല' എന്ന്. വയലാറിണ്റ്റെ വരികള്‍ക്ക് ഈണമിട്ട് 'തുമ്പീ തുമ്പീ വാ വാ' എന്ന ലളിതസുന്ദരമായ പാട്ട് തീര്‍ത്തെങ്കിലും രാഘവന് മാഷും ഭാസ്കരന്‍മാഷും മലയാളിയുടെ സൌഭാഗ്യമായി അനിവാര്യമായ് കൂട്ടുകെട്ടായി മാറുകയായിരുന്നു. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>തേന്‍തുള്ളി എന്ന സിനിമയിലെ 'ഓത്തുപള്ളിയിലന്നു നമ്മള്' എന്ന പാട്ട് ഓരോ തവണയും കേള്‍ക്കുമ്പോള്‍ ഓത്തുപള്ളിയില്‍ പോകാന്‍ കഴിയാതിരുന്നതിണ്റ്റെ നഷ്ടബോധം ഉള്ളില്‍ നിറയുന്നത് ഞാനറിയുന്നു. വി.ടി.കുമാരന് മാസ്റ്ററെഷുതിയ ആ പാട്ടിണ്റ്റെ ഈണം രാഘവന് മാഷ് ചെയ്തതിണ്റ്റെ ലാളിത്യവും സുഖവും അതിണ്റ്റെ ആദ്യ ഈണത്തിലില്ല എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. കൂടുതല്‍ റിഫൈന്ഡല്ലാത്ത വി.ടി. മുരളിയുടെ ശബ്ദം ആ പാട്ടിനുകൊടുക്കുന്ന നാടന്‍ ചുവ എടുത്തുപറയേണ്ടതായിട്ടുണ്ട്. ഷഹബാസ് അമന് ആ പാട്ടുപാടുന്നത് അതിണ്റ്റെ ആദ്യ ഈണത്തിലാണ്. രാഘവന് മാഷുടെ ഈണമാണ് കൂടുതല്‍ മാപ്പിളത്തനിമ ആ പാട്ടിനുകൊടുക്കുന്നത് എന്ന് എണ്റ്റെ പക്ഷം. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>'അസുരവിത്ത്' എന്ന സിനിമയിലെ 'പകലവനിന്ന് മറയുമ്പോള്‍' എന്ന പാട്ട് മറ്റൊരുദാഹരണം. ഏറനാടന്‍ മാപ്പിളയായ പാട്ടുകാരന് കാളവണ്ടി ഓടിച്ചുകൊണ്ട് പാടുന്ന പാട്ടാണിത്. ഏറനാടന്‍ മാപ്പിള പശ്ചാത്തലത്തിലിറങ്ങിയ 'അഗ്നി' എന്ന സി.രാധാകൃഷ്ണന് സിനിമയില്‍ ഇതിനുസമാനമായൊരു സന്ദര്‍ഭത്തില്‍ ഒരു പാട്ടുണ്ട്. അതും കാളവണ്ടി ഓടിച്ചുകൊണ്ടാണ് പാടുന്നത്. ആദ്യത്തെ പാട്ട് പ്രണയികളെ കാളവണ്ടിയിലിരുത്തി ഓടിച്ചുപോകുമ്പോള്‍ വണ്ടിക്കാരന് പാടുന്നുവെങ്കില്‍ അഗ്നിയിലെ പാട്ട് പ്രണയിനിയെ കാണാന്‍ വെമ്പുന്ന കാമുകനാണ് പാട്ടുകാരന് എന്ന വ്യത്യാസം മാത്രം. 'കാറ്റ് പറഞ്ഞ് മയേം പറഞ്ഞ്' എന്ന പാട്ട്. 'മഴയെ' 'മയ'യാക്കിയാല്‍ 'പുഴയെ' 'പൊയ'യാക്കിയാല്‍ 'പെയ്യലിനെ' 'പെജ്ജലാക്കിയാല്' മാപ്പിളത്തം കിട്ടുമെന്ന് ധരിച്ചുവശായപോലെയാണ് ആ പാട്ട്. ഈ സിനിമ വന്നപ്പോഴേക്കും ഏത് പാട്ടും യേശുദാസ് പാടിയാലേ നന്നാവുകയുള്ളൂ എന്ന ഒരു ശാഠ്യം മലയാളസിനിമയില്‍ തല പൊക്കിത്തുടങ്ങിയിരിക്കണം. വരികള്‍ മോശമല്ലാതിരുന്നിട്ടും മോശമല്ലാത്ത ട്യൂണ്‍ ഉണ്ടായിട്ടും അതൊരു മാപ്പിള പാട്ടായില്ല. ഏറനാടന്‍ തനിമയെ കളിയാക്കിയ പോലെയായിപ്പോയി ആ പാട്ട്. എന്നാല്‍ അസുരവിത്തിലെ പാട്ട് രാഘവന്മാഷിണ്റ്റെ സ്വന്തം ശബ്ദത്തില്‍ യഥാര്‍ത്ഥ മാപ്പിളപ്പാട്ടായിത്തന്നെ ഇന്നും നിലനില്ക്കുന്നു. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>അസുരവിത്ത് എന്ന സിനിമ രാഘവന്മാഷ് നിറഞ്ഞുനിന്ന സിനിമ ആയിരുന്നു. മാപ്പിളപ്പാട്ടിനൊപ്പം 'കുന്നത്തൊരു കാവുണ്ട്' എന്ന പുള്ളുവന്‍ പാട്ടും ആ സിനിമയിലുണ്ട്. ആ പാട്ടില്‍ സി.ഓ. ആണ്റ്റോവിണ്റ്റേയും പി.ലീലയുടേയും ശബ്ദം എത്ര കൃത്യമാണെന്ന് നോക്കുക. ഇതില്‍ നിന്ന് വ്യത്യസ്തമായി 'ഞാനിതാ തിരിച്ചെത്തി' എന്ന പാട്ടില്‍ ജയചന്ദ്രണ്റ്റെ ശബ്ദത്തിലെ കാല്പനികത സുന്ദരമായി അലിഞ്ഞിരിക്കുന്നു. ഇതുപോലെ തികച്ചും വ്യത്യസ്തമായ നാടന്‍ ചുവയുള്ള നല്ല പാട്ടുകള്‍ മാഷ് നിര്‍മ്മാല്യം എന്ന സിനിമയ്ക്കുവേണ്ടിയും ചെയ്തു. ആ സിനിമയുടെ മൂഡിന് കൃത്യമായി ചേരുന്ന ഈണങ്ങള്‍. നിര്‍മ്മാല്യത്തിലെ പാട്ടുകള്‍ക്ക് മാഷ് ഉപയോഗിച്ച ശബ്ദവൈവിധ്യം ആ പാട്ടുകളുടെ ഈണങ്ങള്‍ പോലെതതന്നെ എടുത്തുപറയേണ്ടതായിട്ടുണ്ട്. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>രാഘവന് മാഷ് തീര്‍ത്ത പാട്ടുകളിലെ ലാളിത്യം ഇത്ര നന്നായി അനുഭവപ്പെടുത്തുന്നത് ഓര്‍ക്കസ്ട്രേഷനിലെ മിതത്വമാണ് എന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. മാഷ് ചെയ്ത എല്ലാ പാട്ടുകളിലും ഇത് കേള്‍ക്കാന്‍ കഴിയും. 'കായലരികത്ത്' എന്ന പാട്ടിലെ മാന്ഡലിണ്റ്റെ ഉപയോഗം, രമണനിലെ 'കാനനഛായയില്‍' എന്ന പാട്ടിലെ ബുള്ബുളിണ്റ്റെ പ്രയോഗം, നിര്‍മാല്യത്തിലെ പുള്ളുവന്‍പാട്ടിലെ പുള്ളുവന്കുടത്തിണ്റ്റെ ശബ്ദം ഒക്കെ മാഷ് ഓര്‍ക്കസ്ട്രേഷനില്‍ പുലര്‍ത്തിയ മിതത്വത്തിണ്റ്റേയും ഔചിത്വത്തിണ്റ്റേയും നശിക്കാത്ത സാക്ഷ്യങ്ങളാണ്. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>ഗാനങ്ങളില്‍ ഓര്ക്കസ്ട്രേഷണ്റ്റെ പ്രാധാന്യം ഞാന്‍ ഒരിക്കലും കുറച്ചുകാണാന്‍ തയ്യാറല്ല. ഗാനങ്ങള്‍ക്ക് പൂര്‍ണ്ണത കൊടുക്കുന്നത് സംഗീത ഉപകരണങ്ങളുടെ കൃത്യമായ ഉപയോഗമാണെന്ന് നിസ്സംശയം പറയാം. 'ഗന്ധര്‍വക്ഷേത്രം' എന്ന സിനിമയില്‍ വയലാര്‍ എഴുതി ദേവരാജന്‍മാഷ് ഈണമിട്ട 'വസുമതീ ഋതുമതീ' എന്ന പാട്ടിണ്റ്റെ ഓര്ക്കസ്ട്രേഷന് ആണ് ആ പാട്ടിന് ഒരു അഭൌമമായ അന്തരീക്ഷം കൊടുക്കുന്നതെന്ന് നിസ്സംശയം പറയാം. ബാബുരാജിണ്റ്റെ പല പാട്ടുകളിലേയും സിത്താറിണ്റ്റേയും ഫ്ളൂട്ടിണ്റ്റേയും ചില ശീലുകള്‍ പറഞ്ഞറിയിക്കാനാകാത്ത ഫീല്‍ ആ പാട്ടുകള്‍ക്ക് കൊടുക്കുന്നുണ്ടെന്ന് നമുക്കറിയാം. പക്ഷേ പാട്ടുകളുടെ സന്ദര്‍ഭം, വരികള്‍, ഈണം ഒക്കെ മനസ്സിലാക്കി അതിന് ചേര്‍ന്നതായിരിക്കണം ഓര്ക്കസ്ട്രേഷന്. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന പാട്ട് ശസ്ത്രീയസംഗീതത്തില് അടിസ്ഥാനമാക്കി ചെയ്തതല്ലെങ്കിലും അതിണ്റ്റെ ഒരു പ്രത്യേകത അതില്‍ മൂന്ന് സ്വരം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നുള്ളതാണ്. മൂന്ന് സ്വരം കൊണ്ട് ഒരു പാട്ടെന്നത് അത്ര എളുപ്പമല്ല തന്നെ. അതായിരുന്നൂ രാഘവന് മാഷ്. ഏറ്റവും ഒടുവില്‍ ചെയ്ത 'ബാല്യകാലസഖി' എന്ന സിനിമയിലെ 'കാലം പറക്കണ് മാരി പിറക്കണ്' എന്ന ഗാനം പോലും ഈ ലാളിത്യത്തിണ്റ്റെ ഉദാഹരണമാണ്. സ്വയം ഒരു കര്ണ്ണാടകസംഗീതകാരനായിരുന്നിട്ടും തണ്റ്റെ പാട്ടുകളില്‍ ശാസ്ത്രീയസംഗീതത്തിണ്റ്റെ ചുവ വരാതെ നോക്കാന്‍ മാഷ് എന്നും ശ്രദ്ധിച്ചു. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>എന്നാല്‍ 1977-ല്‍ ഇറങ്ങിയ 'പൂജക്കെടുക്കാത്ത പൂക്കള്‍' എന്ന സിനിമയില്‍ സുന്ദരമായ സെമി ക്ളാസ്സിക്കല്‍ പാട്ടുകളും മാഷ് ചെയ്തിട്ടുണ്ട്. ഒരു കര്‍ണ്ണാടക സംഗീതകാരണ്റ്റെ കഥ പറഞ്ഞ ആ സിനിമ ശാസ്ത്രീയ ചുവയുള്ള ഗാനങ്ങള്‍ ആവശ്യമായിരുന്നു. 'ഹമീര്‍ കല്യാണിയിലും' 'മോഹനം' അടിസ്ഥാനമാക്കിയും ചെയ്ത പാട്ടുകളില്‍ ബാലമുരളീകൃഷ്ണയെ കൊണ്ട് പാടിക്കുകയും ചെയ്തു. ഒന്നല്ല രണ്ട് പാട്ടുകള്‍. പക്ഷേ അദ്ദേഹത്തിണ്റ്റെ ഇഷ്ട രംഗം നാടന്‍ ശീലുകള്‍ തന്നെ. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നാടന്‍ പാട്ടുകള്‍ ചെയ്തതും മാഷ് തന്നെയായിരിക്കും. മാപ്പിളപ്പാട്ടുകളും പുള്ളുവന്‍ പാട്ടുകളും പള്ളിപ്പാട്ടുകളും ഒക്കെയായി. നാടന്‍ എന്നത് ശുദ്ധന്‍ എന്നതിണ്റ്റെ മറ്റൊരു വാക്കാണ് മലയാളത്തില്‍. ശുദ്ധം എന്നാല്‍ കലര്‍പ്പില്ലാത്തത് എന്നര്‍ത്ഥം. മലയാളസിനിമയിലെ ഏറ്റവും ശുദ്ധമായ മാപ്പിളപ്പാട്ടും പുള്ളുവന്‍പാട്ടും കൃസ്തീയ ഗാനങ്ങളും വഴി ശാസ്ത്രീയതയുടെ കലര്‍പ്പില്ലാത്ത നാടന്‍ സംഗീതമാണ് മാഷ് നമുക്ക് തന്നത്. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>ഇത്രയും കേരളത്തനിമയുള്ള പാട്ടുകള്‍ നമുക്ക് തന്നിട്ടും മലയാള സിനിമാസംഗീതത്രയത്തിനൊപ്പം ഒരു സ്ഥാനം എന്തേ മലയാളികള്‍ രാഘവന് മാഷ്ക്ക് കൊടുത്തില്ല എന്നത് സവിശേഷമായ ആലോചന അര്‍ഹിക്കുന്നു. ഗായകന് അല്ലെങ്കില്‍ ഗായികാ സെണ്റ്റ്രിക് ആയി മാറിയിരുന്ന മലയാള സിനിമാരംഗത്തെ അതേരീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നോ അതിനൊരു കാരണം എന്ന് ന്യായമായും സംശയിക്കാം. ദേവരാജന്‍ മാഷ്, ബാബുക്ക, ദക്ഷിണാമൂര്‍ത്തി സ്വാമി തുടങ്ങിയവരും അതിനുശേഷം അര്ജുനന് മാഷും തുടര്‍ന്ന് വന്നവരും പുരുഷശബ്ദത്തില് യേശുദാസിനേയും സ്ത്രീ ശബ്ദത്തില്‍ സുശീല, ജാനകി, മാധുരി തുടങ്ങിയവരേയും തന്നെ മാറി മാറി ഉപയോഗിക്കുകയായിരുന്നു. ബാബുക്ക ആദ്യകാലത്ത് മെഹ്ബൂബിനേയും ഉദയഭാനുവിനേയും കൂടാതെ പുതിയ ശബ്ദങ്ങളും പരീക്ഷിച്ചെങ്കിലും പിന്നീട് പതിവുകളില്‍ തന്നെ തളച്ചിടപ്പെട്ടു. ഇതില്‍ നിന്ന് വ്യത്യസ്ഥമായി രാഘവന് മാസ്റ്റര്‍ എന്നും പാട്ടിണ്റ്റെ മൂഡ്, ഫീല്‍ ആവശ്യപ്പെടുന്ന പാട്ടുകാരെ ഉപയോഗിച്ചു. 'പതിനാലാം രാവ്' എന്ന സിനിമയില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച ഒരു മാപിള ഭക്തിഗാനമുണ്ട്. 'അഹാദൊണ്റ്റെ തിരുനാമം' എന്ന് തുടങ്ങുന്ന ഗാനം. ആ പാട്ട് പാടിയത് നിലമ്പൂറ് ഷാജി എന്ന അത്രയൊന്നും അറിയപ്പെടാത്ത ഗായകനാണ്. പക്ഷേ ഇന്നും മലയാളത്തിലിറങ്ങിയ ഏറ്റവും നല്ല മുസ്ളീം ഭക്തിഗാനമായി ആ പാട്ട് നിലനില്ക്കുന്നു. ആ ഗാനത്തിണ്റ്റെ വിജയത്തിനൊരു കാരണം നിലമ്പൂറ് ഷാജിയുടെ ശബ്ദവും കൂടിയാണെന്ന് നിസ്സംശയം പറയാം. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>സിനിമാസംഗീതം മറ്റുലളിത സംഗീതശാഖയെപ്പോലെ ഒരു സ്വതന്ത്ര സംഗീതരൂപമല്ല, ഒരിക്കലും. സിനിമയിലെ ഒരു സന്ദര്‍ഭം, ഒന്നൊ അതിലധികമോ കഥാപാത്രങ്ങള്‍ ഇവയുമായി ബന്ധപ്പെടുത്തിയാണ് ഒരു പാട്ട് സിനിമയില്‍ ഉപയോഗിക്കുന്നത്. ഈ സന്ദര്‍ഭം, കഥാപാത്രങ്ങള്‍ ചിലപ്പോള്‍ തനി ഗ്രാമീണപശ്ചാത്തലത്തിലുള്ളതായിരിക്കും. മറ്റു ചിലപ്പോള്‍ കേരളീയ സന്ദര്‍ഭത്തിന് പുറത്തായിരിക്കും, അവയുടെ നില്പ്. ഇങ്ങനെ തമിഴ് ബ്രാഹ്മണ പശ്ചാത്തലം, ആംഗ്ളോ ഇന്ത്യന്‍ പശ്ചാത്തലം ഒക്കെ നമ്മുടെ സിനിമാപാട്ടുകള്‍ക്ക് ഭൂമികയായിട്ടുണ്ട്. കേരളത്തില്‍ തന്നെ മുസ്ളീം, കൃസ്ത്യന്‍, അടിയാള, ജീവിതങ്ങള്‍ നമുക്ക് സിനിമയ്ക്ക് വിഷയമായിട്ടുണ്ട്. ഇങ്ങനെ ഏത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും അതിണ്റ്റെ സ്വഭാവത്തിനനുസരിച്ച് പാട്ടുകള്‍ തീര്‍ക്കാന്‍ ഒരു സിനിമാസംഗീതസംവിധായകന് കഴിയണം. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>രാഘവന്മാഷ് ചെയ്ത പാട്ടുകളില്‍ ഇങ്ങനെ വ്യത്യസ്തരീതിയില്‍ ചെയ്ത പാട്ടുകള്‍ കുറവാണെന്ന് പറയാം. സിനിമയില്‍ വാര്‍പ്പുമാതൃകകള്‍ പതിവാണ്. രാഘവന്മാഷ് ചെയ്ത് വിജയിപ്പിച്ച കേരളത്തനിമയുള്ള പാട്ടുകള്‍ അദ്ദേഹത്തെ ഈ രംഗത്ത് തളച്ചിടാന്‍ കാരണമായോ? ഇങ്ങനെയുള്ള സിനിമകള്‍ മാത്രം മാഷ് ചെയ്താല്‍ മതി എന്ന് സിനിമാരംഗം തീരുമാനിച്ചോ? കോഴിക്കൊട് അബ്ദുല്‍ഖാദറിനേയും കെ.എസ്.ജോര്‍ജിനേയും കെ.പി.എ.സി സുലോചനയേയും തള്ളിക്കളഞ്ഞ മലയാളസിനിമ രാഘവന്-മാഷെ ഒരു കള്ളിക്കുള്ളില്‍ ഒതുക്കിയോ? പക്ഷേ കേരളത്തനിമയുള്ള പാട്ടുകള്‍ അത് നാടന്പാട്ടുകളായാലും, മാപ്പിളപ്പാട്ടുകളായാലും പള്ളിപ്പാട്ടുകളായാലും പുള്ളുവന്പാട്ടുകളായാലും അതില്‍ മാഷുടെ പ്രാഗത്ഭ്യം മറ്റൊരു സംഗീതസംവിധായകനും അവകാശപ്പെടാനാവില്ല എന്ന് തീര്‍ച്ച. 'അപ്പോളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്' പോലൊരു നാടന്‍പാട്ട് മലയാളസിനിമയില്‍ ഇതുവരെ കേട്ടിട്ടില്ല, ഇനിയൊരിക്കലും കേള്‍ക്കാന്‍ സാദ്ധ്യതയുമില്ല. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>മലയാളചലച്ചിത്ര ഗാനശാഖയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാം, രാഘവന്മാഷെത്തുന്നതിന് മുമ്പ് തന്നെ ദക്ഷിണാമൂര്‍ത്തി സാമി രംഗത്തുണ്ട്. വയസ്സുകൊണ്ട് ഇളപ്പമാണെങ്കിലും സിനിമാസംഗീതരംഗത്ത് സാമി രാഘവന്മാസ്റ്ററുടെ സീനിയറാണ്. ദക്ഷിണാമൂര്‍ത്തിയുടെ ആദ്യസിനിമ 'നല്ലതങ്ക' പുറത്തുവരുന്നത് 1950-ലാണ്. അതേ വര്‍ഷം തന്നെ ജീവിതനൌകയും ചെയ്തു സാമി. രാഘവന്മാഷ് 'പുള്ളിമാന്‍' ചെയ്യുന്നത് 1951-ലും. നല്ലതങ്കയിലും അതിനുശേഷം ജീവിതനൌകയിലും സാമി ചെയ്ത പാട്ടുകള്‍ മറ്റുഭാഷാചിത്രങ്ങളിലെ പാട്ടുകള്‍ കാര്യമായ മാറ്റമില്ലാതെ മലയാളത്തിലെഴുതിയ വരികളില്‍ മാറ്റി ചെയ്യുകയായിരുന്നു. എന്നാല്‍ പുള്ളിമാനോടുകൂടി രാഘവന് മാഷ് അതില്‍ നിന്ന് വ്യത്യസ്തമായി പാട്ടുകള്‍ക്ക് സാധ്യതയുണ്ടെന്ന് തെളിയിച്ചു. നീലക്കുയിലിനോടുകൂടി ആ സാദ്ധ്യത തള്ളിക്കളയാനാകാത്തവിധം യാഥാര്‍ത്ഥ്യമായി. ദക്ഷിണാമൂര്ത്തിസാമിയും രാഘവന്മാഷ് കാണിച്ച വഴിയിലൂടെ മുന്നോട്ട് നടന്ന് അതിസുന്ദരങ്ങളായ പാട്ടുകള്‍ നമുക്ക് തന്നു. </b></span></div>
<div style="text-align: justify;">
<span style="text-align: start;"><b><br /></b></span></div>
<div style="text-align: justify;">
<span style="text-align: start;"><b>മലയാളഭാഷയുടെ പിതാവ് എന്ന് തുഞ്ചത്തെഴുത്തഛനെ നമ്മള് കണക്കാക്കുന്നു. അതിനുള്ള അടിസ്ഥാനം സംസ്കൃതഭാഷയില്‍ നിന്ന് വേര്‍പെടുത്തി ശുദ്ധമായ മലയാളത്തില്‍ കൃതികള്‍ രചിച്ചുകൊണ്ട് മലയാളത്തിന് സ്വന്തം അസ്തിത്വമുണ്ടാക്കി എന്നതാണ്. ഇതുപോലെ ആലോചിച്ചാല്‍ മലയാള സിനിമാസംഗീതത്തിണ്റ്റെ പിതാവ് എന്ന വിശേഷണത്തിനര്ഹനാകാന് യോഗ്യതയുള്ള സംഗീതകാരന് തീര്‍ച്ചയായും രാഘവന് മാഷ് ആയിരിക്കും. അങ്ങനെയൊരു പരിഗണന നമ്മളൊരിക്കലും രാഘവന്‍മാഷ്ക്ക് കൊടുത്തിട്ടില്ലെങ്കിലും.</b></span></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com5tag:blogger.com,1999:blog-6436896985372203607.post-68664493527245507312015-09-24T08:10:00.003-07:002015-09-24T08:11:34.914-07:00പണത്തിനു മേലെ പറക്കാത്ത പരുന്തുകള്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>മാഗി വിഷയം മറ്റുപല വിഷയങ്ങള്‍ പോലെ തന്നെ
ആളുകള്‍ മറന്നിരിക്കുന്നു. വിഷയത്തിണ്റ്റെ പുതുമ അത് നല്കുന്ന കാഴ്ചക്കാരിലെ
എണ്ണത്തിലെ വര്‍ദ്ധനവ് ഇനി തരില്ല എന്ന് ദൃശ്യമാധ്യമങ്ങള്‍
മനസ്സിലാക്കിയിരിക്കുന്നു. പത്രങ്ങളും ഏറെക്കുറെ ഈ വിഷയത്തിണ്റ്റെ വായനാസാദ്ധ്യത
കുറഞ്ഞത് അറിയുന്നു. മാഗി നൂഡിത്സിലെ ഈയത്തിണ്റ്റേയും മോണോസോഡിയം ഗ്ളൂടമേറ്റ്
എന്ന രാസവസ്തുവിണ്റ്റേയും സാന്നിദ്ധ്യം ഇതിനകം കുറഞ്ഞിരിക്കണം. ഈ രണ്ട്
വസ്തുക്കളും ഒരു വിധം എല്ലാ പാക്ക്ഡ് ജ്യൂസുകളിലും പാക്ക്ഡ് ഭക്ഷണങ്ങളിലും
ഉണ്ട്. ഇതിണ്റ്റെ അളവ് വര്‍ദ്ധിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാവാമെന്ന്
ഗൂഗിള്‍സ് അന്വേഷണം പറയുന്നു. ഈ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എങ്കില്‍ തന്നെ
എത്രകാലം എന്നതൊരു വിഷയം. അതുപോലെ നിരോധനങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ടറിയേണ്ട
കാര്യമാണു താനും. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>എണ്റ്റെ വിഷയം അതല്ല. ഇതുപോലെ നമ്മള് ദിവസവും കഴിക്കുന്ന
ഏതെങ്കിലും സാധനം വിഷാംശമില്ലാതെ ഉണ്ടോ? സംശയമാണ്. നമുക്കറിയാം പച്ചക്കറികളിലും
പഴവര്‍ഗ്ഗങ്ങളിലും ഒരു വിധത്തിലും മനുഷ്യണ്റ്റെ വയറ്റില്‍ എത്താന്‍ പാടില്ലാത്ത പല
കീടനാശിനികള്‍ അടങ്ങിയിട്ടുണ്ടെന്ന്. ഒരു വര്‍ഷം കൊണ്ട് വലുതാവേണ്ടുന്ന കോഴി
ഒന്നോ രണ്ടൊ മാസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുവാന്‍ പാകത്തില്‍ ഹോര്‍മോണുകള്‍
നിറച്ച തീറ്റ കൊടുക്കുന്നു എന്ന്. അടുത്ത കാലത്തെ വിവരം കോഴികള്‍ക്ക് അസുഖം
വരാതെയിരിക്കാനും ചത്തുപോകാതെയിരിക്കാനും വലിയ തോതില്‍ ആണ്റ്റി ബയോട്ടിക്കുകള്‍
കുത്തിവെക്കുന്നു എന്നാണ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മാഗിക്കെതിരെ കേസെടുത്തതുപോലെ മുകളില്‍ പറഞ്ഞ
കാര്യങ്ങള്‍ക്കെതിരേയും കേസെടുക്കേണ്ടതല്ലേ? മാഗിയുടെ നിര്‍മ്മാതാക്കള്‍ നെസ്ലെ
എന്ന അന്താരാഷ്ട്രഭീമന്‍ ആണെന്നതും പിന്നീട് പറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നത്
നമ്മുടെ തന്നെ നാട്ടുകാര്‍ ആണെന്നതും ഒരേ കുറ്റത്തിനെതിരെയുള്ള സമീപനത്തില്‍
വ്യത്യസ്ഥത ഉണ്ടാവാന്‍ കാരണമായിക്കൂട. ഇനി അതിനുമപ്പുറം വെറും പണം മാത്രം മുന്നില്‍
കണ്ട് ഇവയുടെ പരസ്യത്തിന് മോഡലാകാന്‍ തയ്യാറാകുന്ന സെലിബ്രിറ്റികള്‍ വിചാരണ
ചെയ്യപ്പെടേണ്ടതുതന്നെ. അതുപോലെ ഇത്തരം സാധനങ്ങളുടെ പരസ്യം കൊടുക്കുന്ന
മാധ്യമങ്ങള്‍ ശിക്ഷ അര്‍ഹിക്കുന്നില്ലേ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>വിക്സ് ആക്ഷന്‍ 500 ലോകത്തിലുള്ള നല്ലൊരു
ശതമാനം വികസിത രാഷ്ട്രങ്ങളും നിരോധിച്ച മരുന്നാണ്. ഇന്ത്യയില്‍ ഇതിണ്റ്റെ വില്പന
ഇപ്പോഴും നിര്‍ബ്ബാധം തുടരുന്നുണ്ട്. മാത്രമല്ല, അതിണ്റ്റെ പരസ്യത്തില്‍
പ്രത്യക്ഷപ്പെടുന്നത് ഇന്ത്യന്‍ യുവത്വത്തിണ്റ്റെ രോമാഞ്ചമായ ക്രിക്കറ്റര്‍
വിരാട് കോഹ്ലി. ജലദോഷം കൊണ്ട് പരിശീലനം ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന കോഹ്ലി
ഒരു വിക്സ് ആക്ഷന്‍ 500 കഴിക്കുന്നതോടെ ഊര്‍ജസ്വലനായി പരിശീലനം തുടരുവാനെത്തുന്നു.
മാഗി വിഷയത്തില്‍ ഇത്ര ശക്തമായ തീരുമാനമെടുത്ത സംസ്ഥാനങ്ങള്‍ ഈ മരുന്നിനെതിരെ നടപടി
എടുക്കുമോ? ഈ പരസ്യത്തില്‍ മോഡല്‍ ചെയ്ത കോഹ്ലിക്കെതിരെ നടപടി എടുക്കുമോ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b> കുട്ടികള്‍ എളുപ്പം വളരാന്‍ കോംപ്ളാന്‍ കൊടുക്കൂ എന്ന് പരസ്യത്തിലെ അമ്മമാര്‍
പറയുന്നു. മറ്റ് കുട്ടികളെ അപേക്ഷിച്ച് കൊംപ്ളാന് കഴിക്കുന്ന കുട്ടികള്‍ എളുപ്പം
വളരുന്നു, എന്നും പരസ്യം. കുട്ടികള്‍ക്കാവശ്യമായ മൂന്ന് ഗുണങ്ങള്‍ ഹോര്‍ലിക്സില്‍
അടങ്ങിയിരിക്കുന്നെന്ന് പരസ്യം. പരീക്ഷ നാളെയല്ലേ ഹോര്‍ലിക്സ് നാളെ കൊടുക്കാം
എന്നും പ്രാതലും ഉച്ചഭക്ഷണവും കഴിച്ച കുട്ടിക്ക് ഹോര്‍ലിക്സ് കൊടുക്കേണ്ട എന്നും
പറയുന്ന അമ്മമാരെ പരസ്യം കളിയാക്കുന്നു. ക്രിക്കറ്റ് ക്യാപ്റ്റന്‍ എം. എസ്.
ധോനിയും വിരാട് കോഹ്ലിയും ചേര്‍ന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു, 'ഞങ്ങളുടെ
ഊര്‍ജത്തിണ്റ്റെ രഹസ്യം ബൂസ്റ്റ് ആണെന്ന്'. ഇന്ത്യയിലെ സ്ത്രീകളില്‍ പകുതി
പേര്‍ക്കും ബോണ്‍ ഡെന്‍സിറ്റി കുറവാണെന്നും അത് കൂട്ടാന്‍ വിമന്‍സ് ഹോര്‍ലിക്സ്
കഴിക്കൂ എന്നും പരസ്യം. സ്ത്രീകളുടെ എല്ലിനെ മാത്രം ബലപ്പെടുത്തുന്ന എന്ത്
ശക്തിയാണ് വിമന്‍സ് ഹോര്‍ലിക്സില്‍ അടങ്ങിയിരിക്കുന്നതെന്ന് ഇതിനുള്ള വകുപ്പ്
അന്വേഷിക്കുമോ? അതുപോലെ കുട്ടികളുടെ വളര്ച്ചാക്കശ്യമായ എന്തൊക്കെ മൂലകങ്ങളാണ്
കുട്ടികള്‍ക്കുള്ള ഹോര്‍ലിക്സിലും കോംപ്ളാനിലും അടങ്ങിയതെന്നും ഒന്ന് കണ്ടെത്തി
പറയാമോ? കളിക്കാരുടെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനുള്ള എന്തൊക്കെ മൂലകങ്ങളാണ്
ബൂസ്റ്റില്‍ അടങ്ങിയിരിക്കുന്നതെന്ന് പൊതുജനങ്ങളോട് പറയേണ്ട ബാധ്യത
കമ്പനിയ്ക്കില്ലേ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ചില സോപ്പ് തേച്ചാല്‍ തൊലിയ്ക്ക് പ്രായം ബാധിക്കുകയേ ഇല്ല
എന്ന് ഒരു പരസ്യം. ചില ക്രീം പുരട്ടിയാല്‍ ഏത് കറുത്ത തൊലിയും വെളുക്കും എന്ന്
മറ്റൊന്ന്. (തൊലിപ്പുറമെ തേക്കുന്ന എല്ലാ ക്രീമുകളുടേയും പരസ്യങ്ങള്‍
വര്ണവിവേചനത്തിലൂന്നിയതാണെന്ന് കാണാന്‍ കഴിയും.) കഷണ്ടിയില്‍ പോലും മുടി വളരും
എന്ന് തലയില്‍ തേക്കുന്ന എണ്ണയുടെ പരസ്യം. മുടി കൊഴിയുകയില്ലെന്ന് മാത്രമല്ല,
വെളുത്ത മുടി കറക്കുമെന്ന് ഇനിയൊരു പരസ്യം. ഈ പരസ്യത്തിനൊക്ക്ക്കെ മോഡലായി
വരുന്നത് നമ്മുടെ ആദര്ശധീരായ സൂപ്പര്‍ താരങ്ങള്‍. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ആക്സ് എന്ന
സുഗന്ധദ്രവ്യത്തിണ്റ്റെ പരസ്യത്തില്‍ അതുപയോഗിക്കുന്ന പുരുഷണ്റ്റെ പിന്നാലെ
സ്ത്രീകള്‍ കാമവെറി പിടിച്ച് ഓടുകയാണ്. ഇത്ര അനിയന്ത്രിതമായ ലൈംഗിക
തൃഷ്ണയുള്ളവരാണോ സ്ത്രീകള്‍? അങ്ങേയാറ്റം സ്ത്രീവിരുദ്ധമാണ് ഈ പരസ്യം എന്ന്
പറയേണ്ടിവരുന്നു. അതുപോലെ തികച്ചും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ് ചില
സോപ്പുകളുടേയും ക്ളീനിംഗ് ഏജണ്റ്റുകളുടേയും പരസ്യങ്ങള്‍. വീട്ടില്‍
നിലത്തിറങ്ങിയാല്‍, വീട്ടിന് പുറത്തിറങ്ങിയാല്‍ ഒക്കെ അണുബാധ, വെള്ളത്തില്‍ മൊത്തം
അണുക്കള്‍. മറ്റൊരു മനുഷ്യനെ തൊട്ടുപോയാല്‍ അണുബാധ. ഇത്രമാത്രം വാസ്തവവിരുദ്ധമായ
പരസ്യങ്ങള്‍ നിത്യവും നമ്മുടെ മുന്നിലെത്തുന്നു. കോള്‍ഗേറ്റ് പറയുന്നത്
പല്ലുകള്‍ക്കിടയില്‍ പോടുകള്‍ ഉണ്ടാകാതെയിരിക്കാന്‍ അവരുടെ ടൂത്പേസ്റ്റ്
സഹായിക്കുമെന്നാണ്. അതെങ്ങനെയെന്നുകൂടി കമ്പനി പറയേണ്ടതല്ലേ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കേരളത്തില്‍ മൊത്തം
ഷോ റൂമുകളുള്ള ഒരു ജൌളി ശൃംഘലയുടെ പരസ്യം പറയുന്നത് അതിണ്റ്റെ ഉടമസ്ഥന്
ലോകത്തിണ്റ്റെ ഏതുകോണിലും പോയി ഏറ്റവും നല്ല പട്ട് തിരഞ്ഞെടുക്കുന്നു. (പട്ട് കൈ
കൊണ്ട് തൊട്ട് സാക്ഷ്യപ്പെടുത്തുന്നതിണ്റ്റെ വിഷ്വല്‍). എന്നിട്ട് സ്വന്തം
നെയ്ത്തുശാലയില്‍ അത് നെയ്ത് സാരിയാക്കുന്നു. ഈ നെയ്ത്തു ശാലകള്‍ എവിടെയാണാവോ?
കേരളത്തിലോ അതോ പുറത്തോ? അത് നേരിട്ട് പോയി നോക്കാനുള്ള സൌകര്യം അദ്ദേഹം ചെയ്തു
തരുമോ ആവോ? ഇത് പറയുന്നത് നമ്മുടെ വളര്‍ന്നുവരുന്ന സൂപര്‍ സ്റ്റാര്‍. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ജ്വല്ലറി
പരസ്യങ്ങള്‍ കോടികളുടെ കാര്യമാണ്. മലയാളത്തിലെ താരങ്ങള്‍ക്ക് ഇതില്‍ വലിയ
കാര്യമില്ല. ഉണ്ടെങ്കില്‍ തന്നെ ബോളിവുഡിലേയും കോളിവുഡിലേയും താരങ്ങള്‍ക്ക് ഒപ്പം
നില്‍ക്കുകയോ അവരുടെ ഉപഗ്രഹങ്ങളാവുകയോ ആണ് അവരുടെ ദൌത്യം. ചില പരസ്യങ്ങളില്‍ അര
ഡസന്‍ താരങ്ങള്‍ ഒന്നിച്ച് പങ്കെടുക്കുന്നു. കേരളത്തിലെ ജ്വല്ലറി ഗ്രൂപ്പുകളൊക്കെ
ഇപ്പോള്‍ മള്‍ട്ടി സ്റ്റേറ്റ് കമ്പനികളായതുകൊണ്ട് ഒരു പാന്‍ ഇന്ത്യന്‍
കാഴ്ചയ്ക്ക് സഹായിക്കാനാണ്, ബോളിവുഡ്, കോളിവുഡ് മുഖങ്ങള്‍. ഇവര്‍ പറയുന്നത്
പണിക്കൂലിയും പണിക്കുറവും ഇല്ലാതെയാണ് അവരവരുടെ ജ്വല്ലറികള്‍ ആഭരണങ്ങള്‍
നല്‍കുന്നതെന്നാണ്. (അകത്തുകയറി നോക്കിയാല്‍ പരസ്യത്തിലുള്ളതെല്ലാം ശരിയല്ലെന്ന്
ബോധ്യപ്പെടും എന്നത് വേറെ കാര്യം.) അപ്പോള്‍ ന്യായമായും ഒരു ചോദ്യം
ആവശ്യമായിവരുന്നു. അപ്പോള്‍ പിന്നെ ഇവര്‍ നഷ്ടം സഹിച്ചാണോ ഇത്രയും വലിയ കച്ചവടം
നടത്തുന്നത്? ഇത്രയും നഷ്ടം സഹിച്ച് കച്ചവടം നടത്തിയിട്ടും കുറഞ്ഞ കാലം കൊണ്ട്
ഇത്രയും വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പൊക്കാന്‍ ഇവര്‍ക്കെങ്ങിനെ സാധിച്ചു?
കേരളത്തില്‍ സ്വന്തമായി വിമാനം ഉള്ള രണ്ടോ മൂന്നോ ബിസിനസ്സുകാരേ ഉല്ലൂ, അതില്‍
രണ്ടും ജ്വല്ലറി ഉടമകളാണ്. കൊല്ലങ്ങളായി ഈ രംഗത്തുണ്ടെങ്കിലും കഴിഞ്ഞ ഒരു
പത്തുവര്‍ഷം കൊണ്ടാണ് ഇവരുടെ വളര്‍ച്ച ഇത്ര ദ്രുതഗതിയിലായതെന്ന് കാണാന്‍ കഴിയും.
തട്ടാന്മാരുടെ കുലത്തൊഴില്‍ നിശ്ശേഷം ഇല്ലാതാക്കിക്കൊണ്ടാണ് വന്‍കിട
ജ്വല്ലറിക്കാര് ഈ രംഗം കയ്യടക്കിയത്. ഒരു കാലത്ത് പ്രതാപശാലികളായിരുന്ന
തട്ടാന്മാര് കോണ്‍ക്രീറ്റ് പണിയും പെയിണ്റ്റിംഗ് പണിയും ചെയ്ത് കുടുംബം
പോറ്റുന്നു. പണ്ട് തട്ടാന്മാര് ആഭരണങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് പണിതിരുന്ന
കാലത്ത് 8 ഗ്രാം സ്വര്‍ണത്തിന് ഏറ്റവും കൂടിയ പണിക്കുറവ് 400 മി.ഗ്രാം
ആയിരുന്നു. എന്ന് പറഞ്ഞാല്‍ 5%. എണ്റ്റെ നാടായ പരപ്പനങ്ങാടിയില്‍ ഇത് 200 മി.
ഗ്രാം ആയിരുന്നു. എന്ന് പറഞ്ഞാല്‍ 2.5%. ഇന്നിപ്പോള്‍ 13 മുതല്‍ 19 ശതമാനം വരെ
കൂടുതല്‍ എടുക്കുന്നുണ്ട് ജ്വല്ലറിക്കാര്. നേരിട്ടല്ലാത്ത പിടുത്തം വേറെയും.</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇപ്പോള്‍ മലയാളം ടി.വി. ചാനലുകളിലെ പുതിയ താരങ്ങള്‍ കറിപൌഡറുകളാണ്. മഞ്ഞളിലെ
കുര്കുമിണ്റ്റെ അളവ് എത്രയാണെന്ന് ചോദിച്ചുകൊണ്ടാണ് ഒരു സൂപര്‍ സ്റ്റാറിണ്റ്റെ
വരവ്. ഒടുവില്‍ പറയുന്നത് അദ്ദേഹം പറയുന്ന കറിപൌഡറില് മാത്രമേ ഇത്
കൃത്യമായുള്ളൂ എന്നാണ്. മറ്റൊരു കറി പൌഡര്‍ നിത്യവും സ്വീകരണമുറിയിലെത്തുന്ന
ചാനല്‍ താരങ്ങളെ വെച്ചാണ് കളിക്കുന്നത്. അവരും പറയുന്നത് അവരുടെ ഉല്‍പ്പന്നമാണ്
ഏറ്റവും മികച്ചതെന്ന്. അണുകുടുംബങ്ങളും ജോലിക്ക് ഓടേണ്ടുന്ന സ്ത്രീകളും എന്ന
സാമൂഹ്യയാഥര്ത്ഥ്യത്തിണ്റ്റെ മര്‍മ്മത്തില്‍ ചവുട്ടിയാണ് കറിപൌഡറുകളുടെ പടയോട്ടം.
ഏറ്റവും കൂടുതല്‍ മായം കലര്‍ന്ന സാധനങ്ങളില്‍ ഒന്ന് കറിപൌഡറുകളാണെന്നാണ്
പറയപ്പെടുന്നത്. (ഈയടുത്ത കാലത്ത് കേരളത്തില്‍ നന്നായി വിറ്റഴിക്കപ്പെടുന്ന ഒരു
കറിപൌഡര്‍ നിരോധിക്കാന്‍ ഓര്‍ഡര്‍ ഇറങ്ങി.) ഇനിയൊരു സൂപര്‍ സ്റ്റാര്‍ പറയുന്നത്
മലനിരകള്‍ക്ക് ഉയരം കൂടുന്തോറും ചായക്ക് രുചി കൂടുമെന്നാണ്. നമ്മുടെ ഇഷ്ടതാരം
പറയുന്നതല്ലേ നമുക്ക് വിശ്വസിക്കാം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഈ പരസ്യങ്ങളില്‍ വന്ന് നമ്മോട് ഇതൊക്കെ
പറയുന്നവരോട് നമുക്കൊന്ന് ചോദിച്ചുകൂടെ? വിരട് കോഹ്ലിക്ക് ജലദോഷം വന്നാല്‍
അദ്ദേഹം വിക്സ് ആക്ഷന്‍ 500 കഴിക്കുന്നുണ്ടോ എന്ന്. തങ്ങളുടെ ഊര്‍ജത്തിണ്റ്റെ
ഉറവിടം ബൂസ്റ്റ് ആണെന്ന് പറയുന്നവരില്‍ എത്ര പേര് ബൂസ്റ്റ് കഴിക്കുന്നുണ്ട്?
എത്ര പേര് അവരുടെ കുഞ്ഞുങ്ങള്‍ക്ക് ഹോര്‍ലിക്സ് വാങ്ങി കൊടുക്കുന്നുണ്ട്?
മമ്മൂട്ടിയുടെ വീട്ടില്‍ സാറാസ് കറി പൊടികള്‍ ഉപയോഗിക്കുന്നുണ്ടോ?
മോഹന്‍ലാലിണ്റ്റെ വീട്ടില്‍ കണ്ണന് ദേവന് ചായയാണോ കുടിക്കുന്നത്? മമ്മൂട്ടി
തണ്റ്റെ നിറം നിലനിര്‍ത്തുന്നത് ഇന്ദുലേഖ ക്രീം ഉപയോഗിക്കുന്നതുകൊണ്ടാണോ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഒരു
അന്വേഷണവും നടത്താതെ തന്നെ മുകളില്‍ പറഞ്ഞതൊക്കെ തെറ്റാണെന്ന് നമുക്ക് പറയാന്‍
കഴിയും. അപ്പോള്‍ പിന്നെ ഇവര്‍ നമ്മെ പറ്റിക്കുകയല്ലേ? മാത്രമോ പൊതുജനങ്ങളെ
പറഞ്ഞുപറ്റിക്കുന്നതിന് കോടികള്‍ കണക്ക് പറഞ്ഞ് വാങ്ങുകയും ചെയ്യുന്നു.
അറിഞ്ഞുകൊണ്ട് മറ്റൊരാളെ പറ്റിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച്
കുറ്റമാണ്. മാഗി വിഷയത്തില്‍ മോഡലുകള്‍ക്കെതിരെ കേസെടുത്തതുപോലെ ഇവര്‍ക്കൊക്കെ
എതിരെ കേസെടുക്കേണ്ടതല്ലെ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇനി പരസ്യത്തില്‍ മോഡലായി വരുന്നതിനുമുമ്പായി
ഉല്പന്നങ്ങളുടെ ഗുണമേന്മയെക്കുറിച്ച് അന്വേഷിക്കാന്‍ അവര്‍ക്ക് ബാധ്യതയില്ലേ?
പ്രത്യേകിച്ച് അവരുടെ വാക്കുകള്‍ക്ക് പൊതുജനം വിലകല്‍പ്പിക്കുമ്പോള്‍
ഉത്തരവാദിത്വത്തോടെ, ഔചിത്വത്തോടെയുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ അവര്‍
ശ്രദ്ധിക്കേണ്ടതല്ലെ? പണം കിട്ടുന്നതുകൊണ്ട് തങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക്
തയ്യാറാവുന്നെന്ന് പറഞ്ഞൊഴിയാന്‍ അവര്‍ക്കാകുമോ? കുറച്ച് പണം തരാമെന്ന്
പറഞ്ഞാല്‍ നമ്മള് സാധാരണക്കാര്‍ നമുക്ക് സ്വയം ബോദ്ധ്യമില്ലാത്ത ഒരു സാധനം
നല്ലതാണെന്ന് പറയുമോ? പൊതുജനങ്ങളോടെന്നല്ല അയല്‍വാസിയോട് പോലും പറയാന്‍
തയ്യാറാവില്ലെന്നാണ് എണ്റ്റെ തോന്നല്‍. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhv_x9WYs9vdfklRz8i1cJUrHKsjH-3E6f9ZZOUSR4FG9_8I0XGOTDzEYHmkPa3awepStFjAr4sJrfvrLz7d3abZYzsnL7dow3enBFM5mAN-E6tEHHno8oYhxuX99PnSLgfZf4TTTczC4Xj/s1600/Ad0002-001.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhv_x9WYs9vdfklRz8i1cJUrHKsjH-3E6f9ZZOUSR4FG9_8I0XGOTDzEYHmkPa3awepStFjAr4sJrfvrLz7d3abZYzsnL7dow3enBFM5mAN-E6tEHHno8oYhxuX99PnSLgfZf4TTTczC4Xj/s640/Ad0002-001.jpg" width="193" /></a><b>ഒരു പക്ഷേ പരസ്യവ്യവസായത്തില്‍ മറിയുന്ന
ശതകോടികളെക്കുറിച്ചുള്ള അജ്ഞതയായിരിക്കും എണ്റ്റെ തോന്നലിന് കാരണം. എല്ലാ
മാധ്യമങ്ങളേയും നിലനിര്‍ത്തുന്നത് പരസ്യങ്ങളാണെന്ന് നമുക്കറിയാം. എന്നാല്‍
പരസ്യങ്ങള്‍ക്ക് വേണ്ടി, പരസ്യങ്ങള്‍ തരുന്ന സ്ഥാപനങ്ങള്‍ക്കുവേണ്ടി ചില
വാര്‍ത്തകള്‍ പൊലിപ്പിക്കാനും മറ്റുചിലവ എന്നെന്നേക്കുമായി ബ്ളാക് അട്ട്
ചെയ്യാനും വരെ മാധ്യമങ്ങള്‍ തയ്യാറാവുന്നു. ഈയടുത്ത കാലത്ത് രക്തദാനസന്ദേശവുമായി
കേരളം മുഴുവന്‍ ഓടിയ ഒരു മുതലാളിയുടെ ജ്വല്ലറിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ
ഒരാള്‍ സ്വയം തീ കൊളുത്തിമരിച്ചത് ഒരു മാധ്യമങ്ങളിലും വാര്ത്തയാവാതിരുന്നതിന്
കാരണം വേറെ എന്തിന് തേടണം. ഹിന്ദു പത്രത്തില്‍ ഇപ്പോള്‍ മിക്കവാറും എല്ലാദിവസവും
ആദ്യപേജ് പരസ്യത്തിനുള്ളതാണ്. പരസ്യം കടന്നുമാത്രമേ വാര്‍ത്തയിലെത്താന്‍ കഴിയൂ.
പണത്തിണ്റ്റെ ശക്തി അത്ര വലുതാണ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മാഗി വിഷയം കാരണം ഇന്ത്യന്‍
പൊതുബോധത്തിലുണ്ടായിട്ടുള്ള ഒരു മാറ്റം ഈ വിഷയത്തില്‍ ഒരു നിലപാട് മറ്റത്തിലേക്ക്
സമൂഹത്തെ എത്തിക്കുമോ? അതൊ മറ്റുപല വിഷയത്തിലുമെന്നപോലെ നനഞ്ഞ പടക്കത്തില്‍ പിടിച്ച
തീ മാത്രമായി ഇതും മാറുമോ? കാത്തിരുന്ന് കാണാം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പണത്തിനുവേണ്ടിമാത്രം ഒരു
തത്വദീക്ഷയുമില്ലാതെ പരസ്യപ്പലകയാവാന് സ്വയം നിന്നുകൊടുക്കുന്ന താരങ്ങളില്‍ ഒരു
വിചിന്തനം ഉണ്ടാവാന്‍ ഇത് കാരണമാകുമോ? സംശയമാണ്. കാരണം ടാപ്
ചെയ്യപ്പെട്ടിട്ടില്ലാത്ത ഇന്ത്യ എന്ന വലിയ കമ്പോളം തന്നെ കാരണം. ഈ കമ്പോളത്തില്‍
കടന്നുകയറാനും ഇരകളെ പിടിക്കാനും കമ്പനികള്‍ ഉപയോഗിക്കുന്ന അസംഖ്യം ചൂണ്ടകളില്‍
ഒന്ന് മാത്രമാണ് താരങ്ങളും മോഡലുകളും. അവര്‍ക്കാകട്ടെ തള്ളിക്കളയാവുന്നതല്ല
പരസ്യം തരുന്ന പണവും മറ്റ് പ്രലോഭനങ്ങളും. പരസ്യത്തില്‍ നിന്ന് ഇന്ത്യയിലെ
താരങ്ങള്‍ വാങ്ങുന്ന പണത്തിണ്റ്റെ ഒരു പട്ടിക ഇതിണ്റ്റെ കൂടെ ചേര്‍ത്തിരിക്കുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പിന്കുറിപ്പ്: ഈ അടുത്ത ദിവസങ്ങളില്‍ ഒരു വാര്‍ത്ത വായിച്ചതോര്‍മ്മവരുന്നു.
വയനാട്ടിലെ ചാത്തു എന്ന ശില്പി ഇന്ദുലേഖ എന്ന ക്രീമിനെതിരായും അതിണ്റ്റെ മോഡലായ
മമ്മൂട്ടിക്കെതിരായും ഉപഭോക്തൃകോടതിയില്‍ കേസ് കൊടുത്തിരിക്കുന്നു. ഒരു വര്‍ഷം
ഉപയോഗിച്ചിട്ടും കറുത്ത തണ്റ്റെ തൊലി വെളുത്തിട്ടില്ല എന്നും അതിനാല്‍ കമ്പനിയും
മോഡലായ മമ്മൂട്ടിയും നഷ്ടപരിഹാരം നലകണമെന്നുമാണ് കേസ്. കേസിണ്റ്റെ ഗതിയെന്തായാലും
ഇതൊരു കൌതുകമുളവാക്കുന്ന കാര്യം തന്നെ. വെറും കൌതുകം എന്ന നിലയ്ക്ക്
തള്ളിക്കളയേണ്ടുന്ന ഒന്നല്ല ഈ കേസെന്നത് എണ്റ്റെ മതം.</b></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com3tag:blogger.com,1999:blog-6436896985372203607.post-67928605023953016862015-09-20T07:36:00.000-07:002015-09-20T07:36:02.227-07:00കാഞ്ചനമാലയുടെ പ്രണയകാലങ്ങള്‍ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>കാഞ്ചനമാലയുടെ കഥ (അത് മൊയ്തീണ്റ്റെ കഥ എന്ന്
പറയുന്നതിനേക്കാള്‍ എന്തുകൊണ്ടും യുക്തം കാഞ്ചനമാലയുടെ കഥ എന്ന് പറയുന്നതാവും
എന്ന് എനിക്ക് തോന്നുന്നു) ഒരു സിനിമക്ക് ധാരാളം സാധ്യത തരുന്ന ഒന്നാണ്.
കോഴിക്കോട് ജില്ലയിലെ മുക്കം എന്ന മുസ്ളീം ഭൂരിപക്ഷപ്രദേശത്തുനിന്നുള്ള ഒരു
മുസ്ളീം യുവാവ് അവിടെ തന്നെയുള്ള ഒരു നായര്‍ ജന്മികുടുംബത്തിലെ സുന്ദരിയായ
പെണ്‍കുട്ടിയെ പ്രേമിക്കുന്നു. അതി തീവ്രമായ പ്രണയം. രണ്ട് വീട്ടുകാരുടേയും
എതിര്‍പ്പ് രൂക്ഷമാണ്. അവര്‍ പല തവണ ഒളിച്ചോടാന്‍ ശ്രമിക്കുന്നു, പക്ഷേ ദയനീയമായി
പരാജയപ്പെടുന്നു. ഒടുവില്‍ ഒരവസാനത്തെ ശ്രമമെന്ന നിലക്ക് പാസ്പോര്‍ട്ടേടുത്ത്
ഇന്ത്യക്ക് പുറത്തേക്ക് കടക്കാന്‍ അവര്‍ പദ്ധതിയിടുന്നു. വീട്ടുതടങ്കലില്‍
കഴിയുന്ന കാഞ്ചനയെ ഹാജരാക്കാതെ തന്നെ പാസ്പോര്‍ട്ട് ഓഫീസില്‍ ജോലിചെയ്യുന്ന
സുഹൃത്തിണ്റ്റെ സഹായത്തോടെ പാസ്പോര്‍ട്ട് വാങ്ങുന്നു. രണ്ടുപേരുടെയും
പാസ്പോര്‍ട്ട് വാങ്ങിവരുന്ന വഴിക്ക് ഇലവഞ്ഞിപ്പുഴയില്‍ തോണി മുങ്ങുന്നു.
കൂടെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൊയ്തീന് മുങ്ങിമരിക്കുന്നു.
മൊയ്തീണ്റ്റെ വിധവയായി വര്‍ഷങ്ങള്‍ക്കുശേഷവും കഞ്ചനമാല ജീവിക്കുന്നു. ജീവിതം
കഥയേക്കാള്‍ വിചിത്രം തന്നെ യാണ് കാഞ്ചനമാലയുടേയും മൊയ്തീണ്റ്റേയും കാര്യത്തില്‍.
വിധിവിശ്വാസികള്‍ക്ക് അവരുടെ പ്രണയം ഈശ്വരഹിതത്തിനെതിരാണെന്ന് വിധിയെഴുതാവുന്ന
തരത്തിലാണ് ഇവരുടെ കഥ. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മൊയ്തീണ്റ്റെ ബാപ്പ കോണ്‍ഗ്രസ്സ് നേതാവും മുഹമ്മദ്
അബ്ദുറഹിമാന് സാഹിബിണ്റ്റെ കൂടെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിട്ടുള്ള ആളുമായ
മുസ്ളീം പ്രമാണി, ഇദ്ദേഹം ദീര്‍ഘനാളായി മുക്കം പഞ്ചായത്ത് പ്രസിഡണ്റ്റ്
കൂടിയാണ്. ഹിന്ദുക്കളുടെ അമ്പലത്തില്‍ ഉത്സവത്തിന് കൂടാന്‍ മാത്രമല്ല
വെളിച്ചപ്പാടിണ്റ്റെ അനുഗ്രഹം വാങ്ങാനും അത് ഐശ്വര്യമാണെന്ന് പറയാനും
മടിയില്ലാത്ത ആളാണ്. ഇതിണ്റ്റെ പേരില്‍ തണ്റ്റെ സമുദായത്തില്‍ നിന്ന് എതിര്‍പ്പ്
നേടാനും അദ്ദേഹം തയ്യാറാണ്. വിശ്വാസത്തില്‍ മാത്രമല്ല, വേഷത്തിലും ഭാഷയിലും
ഭക്ഷണത്തില്‍ പോലും മതം കടന്നുവരുന്ന ഇന്നത്തെ കാലമായിരുന്നില്ല, അത്. ഇത്രയും
ഉല്‍പ്പതിഷ്ണുവായ, മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ഹാജിയാര്‍ക്ക് മകണ്റ്റെ പ്രണയം
അംഗീഗരിക്കാന്‍ കഴിയുന്നില്ല. തണ്റ്റെ മകണ്റ്റെ വിവാഹം രണ്ട് കുടുംബങ്ങള്‍
തമ്മൈലും ഒരു ദേശത്തെ രണ്ട് സമുദായങ്ങള്‍ തമ്മിലുമുള്ള സ്പര്ദ്ധയായി വളരാന്‍
അദ്ദേഹം ആഗ്രഹിക്കുന്നില്ല. അതിനുവേണ്ടി സ്വന്തം മകനെ കൊല്ലാനും കൂടി
ഹാജിയാര്‍ക്ക് മടിയില്ല. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മറുവശത്ത് നായര്‍ കുടുംബത്തില്‍ ഇത് ഗുരുതരമായ
സംഭവങ്ങള്‍ക്ക് ഇടയാക്കുന്നു. ഡോക്ടര്‍ വിഭാഗത്തിന് പഠിച്ചിരുന്ന മുടുക്കിയായ
കാഞ്ചനയുടെ പഠിപ്പ് നിര്‍ത്തുന്നു, അവള് വീട്ടുതടങ്കലിലാകുന്നു. അമ്മാവണ്റ്റേയും
ഏട്ടന്മാരുടെയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാകുന്നു. തികഞ്ഞ പുരോഗ്മനവാദിയായ,
ഹാജിയാരുടെ ഉറ്റസുഹൃത്തായ കാഞ്ചനയുടെ അഛന് ഈ വിഷയത്തില്‍ രംഗത്തേ വരുന്നില്ല.
ഇത്രയും ശക്തമായ മരുമക്കത്തായം മലബാറില്‍ അതും കോഴിക്കോട് ജില്ലയില്‍ എഴുപതുകളില്‍
നിലനിന്നിരുന്നോ? എണ്റ്റെ അനുഭവത്തില്‍ ഇല്ല. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇത് ചരിത്രമാണോ, അതല്ല
ചരിത്രസംഭവങ്ങളുടെ സിനിമാഭാഷ്യം ആണോ എന്നറിയില്ല. യഥാര്‍ത്ഥചരിത്രം ആണെങ്കില്‍
ഹാജിയാരുടേയും കാഞ്ചനയുടെ അഛണ്റ്റേയും കഥാപത്രങ്ങളിലെ അസ്വാഭാവികത
പരാമര്ശിക്കുന്നതില് കാര്യമില്ല. അത് അവരുടെ ജീവിതത്തില്‍ തന്നെയുള്ള
അസ്വാഭാവികതയാണ്. അതല്ല സിനിമാ ഭാഷ്യം മാത്രമാണെങ്കില്‍ ഈ കഥാപാത്രസൃഷ്ടിയില്‍
പോരായ്മയുണ്ട് എന്ന് പറയേണ്ടിവരുന്നു. മൊയ്തീണ്റ്റെ കഴിവുകളെ കാഞ്ചനയുടെ അഛന്
അംഗീകരിച്ചിരുന്നു, എന്ന് സിനിമയില്‍ പറയുന്നുണ്ട്. എന്നാല്‍ പ്രണയത്തിണ്റ്റെ
പേരില്‍ സ്വന്തം മകള്‍ ഇത്രയും ക്രൂരമായ പീഡനത്തിനിരയായിട്ടും, സ്വജീവിതം
ഇരുട്ടറയില്‍ ഹോമിക്കാന്‍ തയ്യാറായിട്ടും, അഛണ്റ്റെ ഭാഗത്തുനിന്ന് ഒരന്വേഷണം പോലും
ഉണ്ടായതായി സിനിമ പറയുന്നില്ല. സ്വയം ഒരു പുരോഗമനവാദിയായിട്ടും ഒന്നും മിണ്ടാന്‍
കഴിയാത്ത ഒരു നിര്‍ഗുണനന്‍ ആയിരുന്നോ കാഞ്ചനയുടെ അഛന്? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പരസ്പരമുള്ള
സന്ദേശകൈമാറ്റത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന പ്രണയികള്‍ പല നൂതന മാര്‍ഗങ്ങളും
ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്. എഴുത്തുകള്‍ പിടിക്കപ്പെടുമ്പോള്‍
മറ്റുവഴികള്‍ തേടുന്നു. സ്വയം ഒരു ഭാഷ പോലും കണ്ടെത്തുന്നു. ഇത് അങ്ങേയറ്റം
നൂതനവും വിപ്ളവകരവുമായ ഒരു കാര്യമാണ് തീര്‍ച്ചയായും. ഒരുപക്ഷേ കേരളചരിത്രത്തില്‍
തന്നെ ഇത്തരം ഒരു കാര്യം ആദ്യമായും അവസാനമായും ഉണ്ടായത് ഈ പ്രണയകഥയിലായിരിക്കും. ഈ
വിഷയം കുറച്ചുകൂടി വിശദമായി സിനിമയില്‍ പ്രതിപാദിക്കാമായിരുന്നു, എന്ന്
തോന്നുന്നു. സിനിമയില്‍ ഒരു നാടകം അവതരിപ്പിക്കുന്നുണ്ട്. നാടകത്തെ തണ്റ്റെ
പ്രണയവിഷയത്തില്‍ സമൂഹത്തോട്, വിശിഷ്യാ കാഞ്ചനയുടെ വീട്ടുകാരോട്, പറയാനുള്ള
കാര്യം പറയാന്‍ ഒരു മാധ്യമമായി മൊയ്തീന് ഉപയോഗിക്കുന്നുണ്ട്. പക്ഷെ നാടകത്തെ
വെറും കോമാളികളിയായി മാറ്റിയത് ശരിയായില്ല. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കലാസംവിധായകന്‍ ആ കാലത്തെ തറവാടുകളേയും
പരിസരങ്ങളേയും വളരെ നന്നായി പുനസൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ വേഷവിതാനങ്ങളും
ചമയങ്ങളും ചിലപ്പോഴെങ്കിലും തെറ്റിപ്പോയി. അറുപതുകളില്‍ കേരളത്തില്‍ ആരും
ചുരീദാറിട്ട് നടന്നിരുന്നതായി ഓര്‍മ്മയില്ല. സംഭാഷണത്തിലും വേണ്ടത്ര ജാഗ്രത
പുലര്‍ത്തിയിട്ടില്ല. മുസ്ളീമിണ്റ്റെ സംസാരരീതി ചിലപ്പോഴെങ്കിലും നായര്‍
സ്ത്രീകളില്‍ നിന്നുണ്ടാവുന്നുണ്ട്. ഗോപീസുന്ദറിണ്റ്റെ പശ്ചാത്തലസംഗീതം സംഗീതമായി
തന്നെ കേള്‍ക്കുന്നുണ്ട്. നല്ല പശ്ചാത്തലസംഗീതം നമ്മള് അറിയുകയേ ഇല്ല, അറിയാന്‍
പാടില്ല. അത്രമേല്‍ സിനിമയില്‍ ഇഴുകിച്ചേരണം. ഇവിടെ അത് വേറിട്ട് നില്ക്കുന്നു,
ചിലപ്പോഴെങ്കിലും അനാവശ്യമായി ഉച്ചസ്ഥായിയിലെത്തുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇതൊക്കെയാണെങ്കിലും
അതിതീവ്രമായ, തികച്ചും കാല്‍പ്പനികതലത്തില്‍ മാത്രം നിലനില്ക്കാന് സാധ്യതയുള്ള
ഒരു യാഥാര്‍ത്ഥസംഭവത്തെ മോശമല്ലാത്ത ഒരു സിനിമയാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതില്‍
അഭിമാനിക്കാന്‍ വകയുണ്ട്. അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍ ഏറെക്കുറേ
കൃത്യതയുണ്ട്. കാഞ്ചനയായി വന്ന പാര്‍വതിയുടെ ഉന്മേഷദായകമായ സൌന്ദര്യം കാഞ്ചനയുടെ
പ്രണയത്തിണ്റ്റെ ശക്തി മനസ്സിലേക്കെത്തിക്കാന്‍ കുറച്ചൊന്നുമല്ല
സഹായിച്ചിട്ടുള്ളത്. ഈ സിനിമ തീര്‍ച്ചയായും കാണേണ്ടതാണെന്ന് എണ്റ്റെ തോ</b><b>ന്ന</b><b>ല്‍.</b></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com5tag:blogger.com,1999:blog-6436896985372203607.post-19387865395363038502015-05-26T07:27:00.000-07:002015-05-26T07:27:13.282-07:00കുട്ടിമോനേട്ടണ്റ്റെ യാത്രകള്‍ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>യാത്രകള്‍ എന്നും ലക്ഷ്യത്തിലെത്താനുള്ളതാണ്.
നമ്മള് കല്യാണം കൂടാന്‍ പോകുന്നു, മരണവീട്ടില്‍ പോകുന്നു, സിനിമ കാണാന്‍ പോകുന്നു
അങ്ങനെ അങ്ങനെ പല പല ലക്ഷ്യങ്ങള്‍ എപ്പോഴും യാത്രകള്‍ക്കുണ്ട്. ചരിത്രത്തിലെ വലിയ
യാത്രകളൊക്കെ ജീവിതം തേടിയുള്ളവയായിരുന്നു. ജീവിതം തേടിയുള്ള യാത്രകളില്‍
മലയാളികള്‍ എന്നും മുന്നിലായിരുന്നു. ആദ്യകാലത്ത് മലേഷ്യയിലും സിങ്കപ്പൂരിലും
കൊളംബിലുമൊക്കെ (ശ്രീലങ്ക) അവരെത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊക്കെ
പ്രത്യേകിച്ചും മുംബൈയിലും ചെന്നൈയിലും കാര്യമായ വിദ്യാഭ്യാസയോഗ്യതകളൊന്നുമില്ലാതെ
ഇവര്‍ ചെന്നെത്തി. കേരളത്തിലെ പല ജില്ലകളില്‍ നിന്നും നഴ്സുമാര്‍ അമേരിക്കയിലേക്കും
യൂറോപ്പിലേക്കുമൊക്കെ യാത്രകള്‍ നടത്തി. ഇന്ത്യയിലെ ഏത് ഗ്രാമപ്രദേശത്തും
ആശുപത്രികളില്‍ മലയാളി നഴ്സുമാരെ കാണാം. ഇതൊക്കെ ഒരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള
യാത്രകളുടെ ഫലമായിരുന്നു. ഒടുവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ നീണ്ട
യാത്രക്കളിലാണവ ചെന്നെത്തിയത്. ഇതാകട്ടെ കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും
തുടരുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>എന്നാല്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്ഥമായി യാത്ര തന്നെ
ലക്ഷ്യമാക്കുന്നവരുമുണ്ട്, അവര്‍ ചെറുന്യൂനപക്ഷമാണെങ്കിലും. കോഴിക്കോട് നിന്ന്
യാത്ര തുടങ്ങി, ലോകം മുഴുവന്‍ സഞ്ചരിച്ച എസ്. കെ. പൊറ്റെക്കാട് തന്നെ
ഇക്കാര്യത്തില്‍ മലയാളികളില്‍ മുമ്പന്‍. ഈയടുത്ത കാലത്ത് നിരവധി പേര് ഇങ്ങനെ
യാത്ര തന്നെ ലക്ഷ്യമാക്കി നടന്നവരുണ്ട്. എന്നാല്‍ ഇവരൊക്കെ എഴുത്തുകാരും
ബൌദ്ധികലോകത്തില്‍ വിഹരിച്ചവരുമായിരുന്നു. അവരുടെയൊക്കെ യാത്രകള്‍ നമ്മള്‍ക്ക്
വിജ്ഞാനം പകരുന്ന, നമ്മളെ വിസ്മയഭരിതരാക്കുന്ന തരത്തില്‍ അവര്‍ നമുക്കായി
എഴുത്തിലൂടെ പകര്ന്നുനല്കി. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇവരെപ്പോലെയൊന്നുമല്ലാതെ യാത്ര ചെയ്ത, ഇപ്പോഴും യാത്ര
ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്ന ഒരാളെ പറ്റിയാണ് ഈ കുറിപ്പ്. പരപ്പനങ്ങാടിയിലെ ഒരു
സാധാരണ ആശാരിപ്പണിക്കാരനായ കുട്ടിമോനേട്ടന്. ഭാഷ അറിയാത്തത് തണ്റ്റെ
യാത്രകള്‍ക്ക് പരിമിതികള്‍ നിശ്ചയിച്ചത് ഒരു വേദനയായി കൊണ്ടുനടക്കുന്ന
പഞ്ചാരയില്‍ കുട്ടിമോനേട്ടന്. ഇന്ത്യയില്‍ ഒരുപാട് പ്രദേശങ്ങളിലും കുറച്ചു
വിദേശരാജ്യങ്ങളിലും യാത്ര പൂര്‍ത്തിയാക്കി, അതിണ്റ്റെ ഓര്‍മ്മകള്‍ അയവിറക്കി
കഴിയുന്ന കുട്ടിമോനേട്ടന്. ഇപ്പോഴും ശ്രീലങ്കയിലേക്കുള്ള ഒരു യാത്ര സ്വപ്നത്തില്‍
കൊണ്ടുനടക്കുന്ന കുട്ടിമോനേട്ടന്. കണ്ട നാടുകള്‍ അവിടത്തെ കൌതുകക്കാഴ്ചകള്‍
നമുക്ക് പകര്ന്നുതരാന് പാകത്തില്‍ എഴുതിവെക്കാനുള്ള കഴിവൊന്നുമില്ലെന്ന്
കുട്ടിമോനേട്ടന് വിനയപൂര്‍വ്വം തലതാഴ്ത്തുന്നു. എങ്കിലും ഒന്ന് അദ്ദേഹം
ഉറപ്പിച്ച് പറയുന്നു, കേരളം സ്വര്‍ഗ്ഗമാണെന്നറിയണമെങ്കില്‍ കേരളത്തിന് പുറത്ത്
യാത്രചെയ്യണമെന്ന്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഞാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന
കാലത്താണ് കുട്ടിമോനേട്ടനെ പരിചയപ്പെടുന്നത്. ഒരിക്കല്‍ ഓഫീസില്‍ നിന്ന്
തിരിച്ചുവരുമ്പോള്‍ എന്നെ കാണാന്‍ ഏട്ടണ്റ്റെ കടയില്‍ കാത്തിരിക്കുകയായിരുന്നു,
ഇദ്ദേഹം. ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കാണാന്‍ പോകണം. അതിന് ആവശ്യമുള്ള
കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയണം. അതിനാണ് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടത്.
എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അന്വേഷിച്ചപ്പോള്‍ എല്ലാവര്കും
പറയാനുള്ളത് ഒരേ കാര്യമായിരുന്നു, നേരിയ വട്ടുണ്ട്. യാത്ര ചെയ്യുക എന്നതാണ്
സ്ഥിരം പരിപാടി. കൈയിലുള്ള കാശും മുടക്കി വെറുതെ യാത്ര ചെയ്യുക എന്നത് വട്ടല്ലാതെ
മറ്റെന്താണ്. ലോകത്തിണ്റ്റെ ഏത് കോണിലേക്കും ജീവിതം തേടി യാത്ര ചെയ്യാന്‍ എന്നും
തയ്യാറായിരുന്ന മലയാളികള്‍ നാടുകാണാനുള്ള യാത്രകളില്‍ അത്ര തല്പരരായിരുന്നില്ല
ഒരിക്കലും. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പക്ഷേ ഈ മനുഷ്യന് എണ്റ്റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയതേ ഇല്ല.
ചിലപ്പാഴെല്ലാം നാട്ടില്‍ വെച്ച് കാണുമ്പോള്‍ ചെറിയ കൌതുകത്തോടെ
നോക്കാറുണ്ടായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ യാദൃശ്ചികമായി
കുട്ടിമോനേട്ടനെ കണ്ടു. വെറുതെ സംസാരിച്ചു. സംസാരിച്ചപ്പോള്‍ കൌതുകം കൂടി.
അങ്ങനെയാണ് ഒരു ദിവസം വീട്ടില്‍ പോയി വിശദമായി സംസാരിക്കാന്‍ തോന്നിയത്.
എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന, ആവശ്യമുണ്ടായാലും
ഇല്ലെങ്കിലും ഉപഭോഗവസ്തുക്കള്‍ ധാരാളം വാങ്ങിക്കൂട്ടാന്‍ മടികാണിക്കാത്ത ഇന്നത്തെ
മലയാളികള്‍ക്കിടയില്‍ ഒരു സാധാരണ ആശാരിപ്പണിക്കാരന് തണ്റ്റെ കൈയിലുള്ള പണം
കൊടുത്ത് നിരന്തരം യാത്ര ചെയ്യാന്‍ തയ്യാറാകുന്നു. ഇക്കാലത്ത് ഇദ്ദേഹത്തെ
വട്ടനെന്നല്ലാതെ എന്തുവിളിക്കാന്‍! </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>എന്നാല്‍ അതിന് അദ്ദേഹത്തിന് തണ്റ്റേതായ
യുക്തിയുണ്ട്. ഇന്ന് മലയാളികള്‍ മദ്യപാനത്തിനും മറ്റ് ആര്ഭാടത്തിനും
ചിലവാക്കുന്ന തുക ചേര്‍ത്തുവെച്ചാല്‍ ഞാന്‍ യാത്രയ്ക്ക് ചിലവാക്കുന്നതിനേക്കാല്‍
വളരെ കൂടുതലാവുമെന്ന് കുട്ടിമോനേട്ടന് പറയുന്നു. യാത്രകളില്‍ വല്ലാതെ ആര്‍ഭാടം
കാണിക്കാതെ ചിലവ് കുറച്ചാണ് എന്നും യാത്ര ചെയ്യാറ് എന്നും ഇദ്ദേഹം.
</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കുട്ടിമോനേട്ടണ്റ്റെ യാത്രകള്‍ തുടങ്ങുന്നത് അമ്പലങ്ങള്‍ കാണാനായിട്ടാണ്. ഇങ്ങനെ
തിരുപ്പതി, ശൃംഗേരി, കുടജാദ്രി, മൂകാംബിക, ഗോകര്‍ണ്ണം, ധര്‍മ്മസ്ഥല ഒക്കെ കണ്ടു.
പിന്നീടാണ് യാത്രകള്‍ തന്നെയാണ് തണ്റ്റെ ലക്ഷ്യം എന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്.
അതില്‍ പിന്നെ യാത്രകള്‍ക്ക് ലക്ഷ്യസ്ഥാനമുണ്ടാവുമെങ്കിലും ലക്ഷ്യം ഇല്ലാതായി.
അതില്‍ പിന്നീടാണ് യാത്രകള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ അദ്ദേഹം തുടങ്ങുന്നത്.
ആദ്യത്തെ നീണ്ട യാത്ര ഇന്ത്യയുടെ കിഴക്കന്‍ തീരത്തുകൂടിയായിരുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ശാരദാശ്രമത്തിലെ
അംബികാനന്ദസ്വാമികള്‍ ഭക്തര്‍ക്കുവേണ്ടി കുറഞ്ഞ ചിലവില്‍ നടത്തുന്ന
യാത്രാപദ്ധതിയുടെ ഭാഗമായിട്ടായിരുന്നൂ, ആ യാത്ര. ൩൧ ദിവസം നീണ്ടുനിന്ന യാത്ര. പേര്
കൊടുത്തതനുസരിച്ച് ടിക്കറ്റ് അവര്‍ ബുക് ചെയ്തിരുന്നു. കുട്ടിമോനേട്ടനും രണ്ട്
സുഹൃത്തുക്കളും, തൃവേണി ഹോട്ടല്‍ നടത്തിയിരുന്ന നാരായണേട്ടനും പോക്കാട്
കുട്ടിമോന്‍ എന്നയാളും പാലക്കാട് നിന്ന് തീവണ്ടി കയറുന്നു. മറ്റുള്ളവര്‍
തിരുവനന്തപുരത്തുനിന്നും മറ്റുമായി നേരത്തേ കയറിയിരുന്നു. മൊത്തം ൧൧൨ പേര്.
കൂട്ടത്തില്‍ മൂന്ന് ഭാഷകളറിയാവുന്ന ഒരാളും ഒരു ഡോക്ടറും ഒരു പാചകക്കാരനും
ഉണ്ടായിരുന്നു. മൂന്നാം ദിവസം ഭുവനേശ്വറില്‍ വണ്ടിയിറങ്ങി. കൊണാര്‍ക്കിലെ
സൂര്യക്ഷേത്രം കണ്ടു. തേരില്‍ ഉയര്‍ന്നുവരുന്ന സൂര്യഭഗവാന് ആണ് ഇവിടത്തെ പ്രതിഷ്ഠ
എന്ന് കുട്ടിമോനേട്ടന്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>തുടര്‍ന്ന് ദില്ലി, മഥുര, ആഗ്ര, അയോദ്ധ്യ, അലഹാബാദ് വഴി
കാശിയിലെത്തി (വാരാണസി). മഥുരയില്‍ ഒരു തുളസീ വനമുണ്ട്. അവിടെ ശ്രീകൃഷ്ണനും
ഗോപികമാരും രാസലീലകളാടിയിരുന്നെന്ന് വിശ്വാസം. എന്നാല്‍ ഇവിടത്തെ തുളസിക്ക്
ശവഗന്ധമാണെന്ന് കുട്ടിമോനേട്ടന്. അതുപോലെ കാളിന്ദിയില്‍ കുളിച്ചാല്‍ കുഷ്ഠരോഗം
വരുമെന്നും ഒരു വിശ്വാസിയായ കുട്ടിമോനേട്ടന് പറഞ്ഞു. മഹാഭാരതത്തിലെ
ആദിപര്‍വത്തില്‍ പറയുന്നത് കാളിന്ദിയില്‍ കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും
മുക്തമാകാമെന്നാണ്. ഒരിക്കല്‍ വാരാണസിയില്‍ വെച്ച് ഗംഗയില്‍ മുങ്ങിയതിണ്റ്റെ
ഓര്‍മ്മ എനിക്കും ഉണ്ട്. അന്ന് നിശ്ചയിച്ചു ഏത് സ്വര്‍ഗം കിട്ടിയാലും ഇനി
ഒരിക്കല്‍ അവിടെ മുങ്ങുകയില്ല എന്ന്. മഥുര എന്ന ഈ ചെറുപട്ടണം കുരങ്ങന്മാരുടെ
കൈയിലാണെന്ന് അദ്ദേഹം പറഞ്ഞു. കൈയിലുള്ള സാധനങ്ങള്‍ അവര്‍
തട്ടിപ്പറിച്ചെടുത്തോടും. ഇത് കുരങ്ങന്മാരുടെ പൊതുസ്വഭാവമാണെങ്കിലും ഇവിടത്തെ
കുരങ്ങന്മാര്ക്ക് വിചിത്രമായ ഒരു ഇഷ്ടം ഉണ്ട്. കണ്ണട വെച്ച് ആര്
നടന്നുപോയാലും കണ്ണട അവരുടെ കൈയിലെത്തും. ഇത് ഞാന്‍ നേരിട്ട്
അനുഭവിച്ചറിഞ്ഞതാണ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഒരിക്കല്‍ എണ്റ്റെ ഒരു ദില്ലി യാത്രക്കിടെ
സഹപ്രവര്‍ത്തകരുമൊത്ത് മഥുരയില്‍ പോയി. ഞങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ തന്നെ
മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു, കണ്ണട ഊരിമാറ്റാന്‍. ഞങ്ങളുടെ കൂടെയുള്ള തോമസ്
ജോണിന് കണ്ണട കൂടാതെ ഒരടി നടക്കാന്‍ വയ്യ. കൈ മറച്ചുപിടിച്ചും തൂവാല തലയില്‍
കെട്ടിയും ഒക്കെ രക്ഷപ്പെടാമെന്ന് അവന് കണക്കുകൂട്ടി. രണ്ടു വശങ്ങളില്
കെട്ടിടങ്ങളുള്ള ഒരു തെരുവിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ഒരു വിളക്കുകാലില്‍
തൂങ്ങിപ്പിടിച്ച് ഒരു കുരങ്ങന് തോമസിണ്റ്റെ കണ്ണട കൈക്കലാക്കി. ഞങ്ങള്‍ കുറെ
പിറകെ ഓടി നോക്കി. ഒരു കെട്ടിടത്തിണ്റ്റെ മുകളില്‍ നിന്ന് കണ്ണട
കിട്ടിയപ്പോഴേക്കും അത് ഒടിച്ചുമടക്കി ഒന്നിനും കൊള്ളാതാക്കിയിരുന്നു. അപ്പോല്‍
പരിസരവാസികള്‍ പറഞ്ഞു, എന്തെങ്കിലും തിന്നാനുള്ളത് എറിഞ്ഞുകൊടുത്തിരുന്നെങ്കില്‍
കണ്ണട അവന് തിരിച്ചെറിയുമായിരുന്നു, എന്ന്. ഏതോ ഒരു ഘട്ടത്തില്‍ അവരുടെ
പൂര്‍വീകര്‍ കണ്ണട എടുത്തപ്പോള്‍ പകരം ഭക്ഷണം കിട്ടിയിരിക്കും. തലമുറകളിലൂടെ കണ്ണട
സമം ഭക്ഷണം എന്ന സമവാക്യം ഇവര്‍ പഠിച്ചിരിക്കുന്നു. അതിജീവനത്തിണ്റ്റെ പുതിയൊരു
പാഠം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>അലഹാബാദില്‍ തൃവേണീ സംഗമവും, ജവഹര്‍ലാല്‍ നെഹ്രുവിണ്റ്റെ ആനന്ദഭവനവും ഒക്കെ
കണ്ടു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം കണ്ടതിനുശേഷം കുട്ടിമോനേട്ടനും മൂന്ന്
കൂട്ടുകാരും കൂട്ടത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് നേപ്പാളിലേക്ക് പോയി.
വാരാണസിയില്‍ നിന്ന് ഇന്ത്യാ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് റോഡ് മാര്‍ഗം 400-ല്‍
താഴെ കിലോമീറ്റര്‍ ദൂരമേയുള്ളൂ. നേപ്പാളിലെ പ്രസിദ്ധമായ പശുപതി ക്ഷേത്രം ഒരു
സ്റ്റേഡിയം പോലെയാണെന്ന് കുട്ടിമോനേട്ടന് പറയുന്നു. അവിടത്തെ സ്ത്രീകള്‍ വളരെ
സുന്ദരികളാണെന്നും അദ്ദേഹം. തിരിച്ച് വാരാണസിയിലെത്തി കൂട്ടത്തില്‍ ചേര്‍ന്ന്
യാത്ര തുടര്‍ന്നു. യാത്ര അവസാനിച്ചത് കേദാര്‍നാഥിലെ ശ്രീ ശങ്കരസമാധിയിലായിരുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>രണ്ടാമത്തെ ദീര്‍ഘയാത്ര പടിഞ്ഞാറേ തീരത്തുകൂടിയായിരുന്നു. അത്
അംബികാനന്ദസ്വാമിയുടെ 35-ആമത്തെ യാത്രയായിരുന്നു. ബോംബെ, ഉജ്ജയിനി, അജ്മീര്‍,
ജയ്പൂറ്‍, അജന്താ എല്ലോറാ ഗുഹകള്‍, ദ്വാരക, ഒരിക്കല്‍ കൂടി ദില്ലിയില്‍. ഇത്തവണ
ദില്ലിയിലെ പ്രസിദ്ധമായ അക്ഷര്‍ധാം അമ്പലവും കണ്ടു. ബോംബെയില്‍ നിന്ന് ബോട്ട്
മാര്‍ഗം യാത്ര ചെയ്ത് എലെഫണ്റ്റാ ഗുഹകള്‍ കണ്ടു. ദ്വാരകയിലെ കൊട്ടാരത്തിന് ഒറ്റ
വാതിലാണെന്ന് കുട്ടിമോനേട്ടന്. ഇത് വാസ്തുശില്‍പത്തിണ്റ്റെ
അപൂര്‍വമാതൃകയാണെന്നും അദ്ദേഹം. തിരിച്ചുവരുമ്പോള്‍ ദില്ലി നിസാമുദ്ദീന്‍
സ്റ്റേഷനില്‍ നിന്ന് തീവണ്ടി കയറി കോഴിക്കോട് വന്നിറങ്ങി. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ആന്തമാന്‍ നികോബാര്‍
ദ്വീപുകള്‍, ലക്ഷദ്വീപുകള്‍ ഒക്കെ സന്ദര്‍ശിച്ചു. ആന്തമാനിലേക്ക് പോയത്
ചെന്നൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗം. പോര്‍ട്ബ്ളെയര്‍ ദ്വീപിലെ സെല്ലുലാര്‍
ജെയില്‍ ഇപ്പോള്‍ ഒരു മ്യൂസിയമാണ്. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ സ്വാതന്ത്യ്ര
സമരസേനാനികളെ മറ്റ് തടവുകാരുടെ കൂടെ ഈ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. പ്രമുഖന്
വീര സവര്‍ക്കര്‍ എന്നറിയപ്പെടുന്ന വി. ഡി. സവര്‍ക്കര്‍. ഇദ്ദേഹത്തെ
പാര്‍പ്പിച്ചിരുന്ന ജയില്‍ മുറി വേറിട്ട് കാണാം. ആളുകളെ പീഡിപ്പിക്കാന്‍
ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. ആളുകളെ
ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന ചക്ക്, തൂക്കുമേട ഒക്കെ.
തൂക്കിക്കൊന്നതിനുശേഷം ശരീരം നേരിട്ട് കടലില്‍ ഒഴുക്കിക്കളയാവുന്ന തരത്തിലാണ്
ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഈ സ്വാതന്ത്രസമരസേനാനികളുടെ ജീവിതം
ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോ ഉണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ലക്ഷദ്വീപില്‍
കവരത്തി ദ്വീപിനടുത്ത് നങ്കൂരമിട്ട കപ്പലില്‍ നിന്ന് നോക്കിയാല്‍ ദ്വീപിലെ
മണ്തരികള് സ്വര്‍ണപ്പൊടികള്‍ പോലെ തിളങ്ങുമെന്ന് പറഞ്ഞപ്പോള്‍
കുട്ടിമോനേട്ടണ്റ്റെ കണ്ണുകള്‍ ആ കാഴ്ച ആസ്വദിക്കുന്നതുപോലെ തിളങ്ങി. കടലിലെ ജലം
കുറച്ച് ഉയര്‍ന്നാല്‍ ഈ ദ്വീപുകള്‍ ഒക്കെ എന്നെന്നേക്കുമായി കടലില്‍
താഴ്ന്നുപോകുമെന്ന അറിവ് അദ്ദേഹത്തിനുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനുമുമ്പ് ഈ
സ്ഥലങ്ങള്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചുവെന്ന് അദ്ദേഹം. 2004-ല്‍ ആഞ്ഞടിച്ച സുനാമി തിരമാലകള്‍ ആന്തമാന്‍ നികോബാര്‍ ദ്വീപുകളിലെ ചിലതിനെ
കടലില്‍ മുക്കിയത് ചരിത്രം. ഇങ്ങനെ മുങ്ങിയവയില്‍ ആന്തമാനിലെ വിനോദസഞ്ചാര
കേന്ദ്രമായിരുന്ന ജോളി ബോയ് ദ്വീപുമുണ്ടായിരുന്നു. ആന്തമാനിലെ പല സ്ഥലങ്ങള്‍ക്കും
നമ്മുടെ മലപ്പുറം ജില്ലയിലെ സ്ഥലങ്ങളുടെ പേരാണെന്ന് കുട്ടിമോനേട്ടന്. ഇതില്‍
തിരൂരും, മഞ്ചേരിയും കൊടിഞ്ഞിയും ഒക്കെ ഉണ്ട്. പണ്ട് നാടുകടത്തപ്പെട്ട് ഇവിടെ
എത്തിയവര്‍ അവരുടെ നാടിണ്റ്റെ പേരുകള്‍ ഓര്‍മ്മിക്കാനായി കൊടുത്തതാണെന്ന് ഇദ്ദേഹം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി യാത്രകള്‍ തുടങ്ങിവെച്ച കുട്ടിമോനേട്ടന് ഏറെ
യാത്രകള്‍ക്കുശേഷം ഭക്തിയും ഈശ്വരനെക്കുറിച്ചുള്ള നിലപാടുകളും മാറിയത് അറിയുന്നു.
ഇതിന് യാത്രകള്‍ കാരണമായിട്ടുണ്ടോ എന്ന് പറയാന്‍ അദ്ദേഹത്തിനാവുന്നില്ല. നമ്മുടെ
പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളായിരുന്നെന്ന് ഇന്നദ്ദേഹം തിരിച്ചറിയുന്നു. ഈ
തിരിച്ചറിവ് തണ്റ്റെ കുലത്തൊഴിലായ ആശാരിപ്പണിയില്‍ വാസ്തുശാസ്ത്രം എന്ന പേരില്‍
നടക്കുന്ന അനാചാരങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം കുട്ടിമോനേട്ടന്
നല്കുന്നു. വര്‍ഷങ്ങളായി കുട്ടിമോനേട്ടന് ആശാരിപ്പണി ചെയ്യാറില്ല. വീടിന് സ്ഥാനം
നോക്കുന്ന ഒരു പാരമ്പര്യ വിദഗ്ദ്ധനാണ് കുട്ടിമോനേട്ടന്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കന്നിമൂലയില്‍ കക്കൂസ്
പാടില്ല എന്ന നിലപാടിനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. വീടിണ്റ്റെ ഉമ്മറവാതില്‍
തെക്കോട്ട് തുറക്കരുതെന്ന് പറയുന്നവരോട് അദ്ദേഹം ചോദിക്കുന്നു,
മറ്റുദിശകളിലേക്ക് വാതില്‍ തുറന്നുനടക്കുന്നവര്‍ മരിക്കാറില്ലേ എന്ന്.
വാസ്തുശാസ്ത്രത്തിണ്റ്റെ പേര് പറഞ്ഞ് ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഭൂരിഭാഗം
പേര്‍ക്കും ഒരു ടീസ്പൂണ്‍ അറിവ് മാത്രമേയുള്ളൂ എന്ന് കുട്ടിമോനേട്ടന്.
വാസ്തുശാസ്ത്രം കൃത്യമായി പാലിച്ചുകൊണ്ട് കെട്ടിടം പണിയാന്‍ വളരെ
ബുദ്ധിമുട്ടുണ്ട്. വീടിനുനടുവില്‍ തൂണ് പാടില്ല എന്നത് വാസ്തുശാസ്ത്രത്തിണ്റ്റെ
പ്രാഥമിക നിയമമാണ്. അങ്ങിനെ തൂണുണ്ടായാല്‍ പോലും അതിന് പരിഹാരമുണ്ടെന്ന്
അദ്ദേഹം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>"മദ്ധ്യത്തില്‍ തൂണുനാട്ടി </b></div>
<div style="text-align: justify;">
<b>പുരയുടെ പണിയും തീര്‍ന്നുപോയെന്നിരിക്കിലും </b></div>
<div style="text-align: justify;">
<b>സ്വര്‍ണം കൊണ്ട് കപാലത്തെ (തലയോട്ടി) </b></div>
<div style="text-align: justify;">
<b>പണിതീര്‍പ്പിച്ചു ബുദ്ധിമാന് </b></div>
<div style="text-align: justify;">
<b>താഴത്ത്
സ്ഥാപനം ചെയ്ക </b></div>
<div style="text-align: justify;">
<b>പൂര്‍വദ്വാരേ വലത്തതില്‍" </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ആമ, പന്നി, ഗജം, പോത്ത്, കാള ഇങ്ങനെ
പഞ്ചശിരസ്സുകള്‍ സ്വര്‍ണം കൊണ്ട് പണിതീര്‍പ്പിച്ച് കിഴക്കോട്ടുള്ള വാതിലിണ്റ്റെ
വലത്തുഭാഗത്തായി കുഴിച്ചിട്ടാല്‍ മദ്ധ്യത്തിലെ തൂണിണ്റ്റെ ദോഷം പോലും
മാറിക്കിട്ടുമെന്ന് കുട്ടിമോനേട്ടന് പറയുന്നു. ഇതറിയാതെയാണ്
വാസ്തുശാസ്ത്രക്കാരെന്ന് പറയുന്നവര്‍ പാവങ്ങളെ ദ്രോഹിക്കുന്നത് എന്ന് അദ്ദേഹം
പറയുന്നു. ശില്‍പിബാലപ്രബൊധിനി, മനുഷ്യാലയ മഹാചന്ദ്രിക, മനുഷ്യാലയചന്ദ്രിക,
ഗൃഹചിത്രാവലി, ശില്പിരത്നം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇക്കാര്യത്തില്‍ തനിക്ക്
മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കുട്ടിമോനേട്ടന് പറഞ്ഞു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇന്ത്യയ്ക്ക്
പുറത്ത് ദുബായ്, സിംഗപ്പൂറ്, മലേഷ്യ, തായ്ലണ്റ്റ്, ബാംഗോക്ക് എന്നീ
രാജ്യങ്ങള്‍ കുട്ടിമോനേട്ടന് സന്ദര്‍ശിച്ചു. ചിലത് 'സഫലമീ യാത്ര' എന്ന
പരിപാടിയുടെ ഭാഗമായും, ചിലത് പാക്കേജ് ടൂറിണ്റ്റെ ഭാഗമായും. ഇനി ശ്രീലങ്ക കൂടി
കാണണമെന്നുണ്ട്, കുട്ടിമോനേട്ടന്. മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യവും മങ്ങുന്ന
ഓര്‍മ്മയും ഒന്നും ഈ ആഗ്രഹത്തിന് തടസ്സമാവുന്നില്ല. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഭക്തിമാര്‍ഗത്തില്‍ തുടങ്ങി,
യാത്രകളിലൂടെ ഏറെ ദൂരം താണ്ടി കുട്ടിമോനേട്ടന് എത്തി നില്‍ക്കുന്നത് വടകര
സിദ്ധാശ്രമത്തിണ്റ്റെ വാതിലില്‍. വിശ്വാസത്തിണ്റ്റെ പേരില്‍ നടക്കുന്ന
ആചാരങ്ങളിലൊന്നും വിശ്വാസമില്ലാതെ സിദ്ധവിദ്യ സ്വീകരിച്ചു. അന്ന് സംസാരം
അവസാനിപ്പിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, ഇത്രയും ബുദ്ധിമുട്ടി ഒരു പാട് പൈസയും
ചെലവാക്കി ഈ പ്രദേശങ്ങളെല്ലാം കണ്ടതുകൊണ്ട് കുട്ടിമോനേട്ടന് എന്ത് കിട്ടി.
കാണാന്‍ ഒരു സാദ്ധ്യതയുമില്ലാതിരുന്ന പ്രദേശങ്ങളിലെ മണ്ണില്‍ ചവുട്ടി നിന്നതിണ്റ്റെ
സന്തോഷം, നിര്‍വൃതി. അതിന് പകരം വെക്കാന്‍ ഒന്നുമില്ല എന്ന് പറഞ്ഞ്
കുട്ടിമോനേട്ടന് അവസാനിപ്പിച്ചു.</b></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com6tag:blogger.com,1999:blog-6436896985372203607.post-64704125813783920172015-03-09T10:12:00.000-07:002015-03-09T10:12:02.719-07:00ഡെല്‍ഹിയില്‍ ഒരു പരപ്പനങ്ങാടിക്കാരന് <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>അവര്‍ അയാളെ കണ്ടത് ന്യൂ ഡെല്‍ഹിയിലെ
ജന്തര്‍ മന്തര്‍ റോഡിലായിരുന്നു. മലയാളമനോരമയിലെ ഫിറോസ് അലിയുടെ ഒരു ഫോണ്‍ സന്ദേശം
കിട്ടിയിട്ടാണ് അവര്‍ അവിടെ പോയത്. എന്നും സമരങ്ങളൂം ധര്‍ണകളും പ്രകടനങ്ങളും
നടക്കുന്ന ജന്തര്‍ മന്തര്‍ റോഡില്‍ അന്ന് പതിവിലധികം തിരക്കുണ്ടായിരുന്നു. കാരണം
നാലുവര്‍ഷം മുമ്പ് ഇതേ ദിവസമാണ് മുംബൈയില്‍ നൂറുകണക്കിന് സാധാരണമനുഷ്യര്‍
തീവ്രവാദികളുടെ തോക്കിനിരയായത്. പ്രകടനക്കാരുടെ തിരക്കുള്ള കാലടികള്‍
കടന്നുപോകുന്ന തെരുവിണ്റ്റെ ഓരത്ത് അയാള്‍ കിടപ്പായിരുന്നു. വലിച്ചുകെട്ടിയ
പ്ളാസ്റ്റിക് ഷീറ്റിനുതാഴെ മുഷിഞ്ഞുനാറിയ പുതപ്പിനുള്ളില്‍ വെറും എല്ലും തോലുമായ
ഒരു ശരീരം. മുടി നരച്ചിരുന്നതുകൊണ്ട് വൃദ്ധനാണെന്ന് മനസ്സിലായി. രണ്ട്
കൈകളിലേയും പുണ്ണുകളില്‍ പുഴുക്കള്‍ പുളഞ്ഞു. പ്രകടനക്കാരെ തടയാനുയര്‍ത്തിയ
ബാരിക്കേഡുകളും പോലീസുകാരുടെ കൂട്ടവും ഒന്നും ഠാക്കൂറ് ദാസിനെ
അലോസരപ്പെടുത്തിയില്ല. പാര്‍ലിമെണ്റ്റ് ഹൌസില്‍ നിന്നും ഒരു കിലോകീറ്റര്‍ മാത്രം
അകലെ അയാള്‍ കിടപ്പുതുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. കോണാട്ട് പ്ളേസില്‍
നിന്ന് പാര്‍ലിമണ്റ്റ് ഹൌസ് വരെ നീളുന്ന ഈ റോഡാണ് ഡെല്‍ഹിയിലെ എല്ലാ
പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത്. എന്നത്തേയും പോലെ അന്നും
ചുറ്റും നടക്കുന്നതൊന്നും അറിയാതെ പുഴുക്കള്‍ തിന്നുതീര്‍ക്കുന്ന തണ്റ്റെ
ശരീരത്തെക്കുറിച്ചുപോലും അറിയാതെ അയാള്‍ കിടന്നു. ആശുപത്രിയിലേക്ക് മാറ്റാന്‍
അവര്‍ തയ്യാറായി വന്നപ്പോള്‍ പോലീസും സഹായത്തിനെത്തി. അവര്‍ അയാളെ റാം മനോഹര്‍
ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. പുഴുക്കളെ കളഞ്ഞ് വ്രണങ്ങള്‍ വൃത്തിയാക്കി
മരുന്നു വെച്ച് കെട്ടി. ആശുപത്രിയില്‍ ചേര്‍ത്തതിനുശേഷമാണ് അവരെല്ലാം
വീട്ടിലേക്ക് തിരിച്ചുപോയത്. പക്ഷേ പിറ്റേദിവസം രാവിലെ പതിനൊന്ന് മണിയോടെ
ഠാക്കൂറ് ദാസ് ഈ ലോകം വിട്ടുപോയി. ആരുമറിയാതെ നിരത്തുവക്കില്‍ കിടന്ന്
പുഴുവരിച്ച് മരിക്കാന്‍ അനുവദിക്കാതെ അയാള്‍ക്കൊരു നല്ല മരണം കൊടുക്കാന്‍
അവര്‍ക്കായി. ആരെന്നറിയില്ലെങ്കിലും അവരോടുള്ള കൃതജ്ഞത തീര്‍ച്ചയായും മരണവേളയില്‍
അയാളുടെ ഉള്ള് നിറച്ചിരിക്കും, തീര്‍ച്ച. </b></div>
<div style="text-align: justify;">
<b>***** </b></div>
<div style="text-align: justify;">
<b>ഇനിയൊരു ദിവസം ഇവരുടെ സേവനരംഗമായ
കാന്‍സര്‍ രോഗിക്കളുടെ സാന്ത്വനചികിത്സയുടെ ഭാഗമായി All India Institure of Medical Science-AIIMS-ല്‍ ആയിരുന്നു.
കൂട്ടത്തിലാരൊ ആണ് അത് കണ്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍
ആശുപത്രിയുടെ മതില്‍ക്കെട്ടിനുള്ളില്‍ പ്രധാന കവാടത്തിനരികില്‍ ഒരാള്‍
ഇരിക്കുന്നുണ്ട്. ആശുപത്രിയിലുള്ള നിരവധി രോഗികളുടെ കൂടെ വന്നവര്‍, ബന്ധുക്കള്‍
ഒക്കെ ചുറ്റുപാടും നില്പുണ്ട്. ഗേറ്റിലെ പാറാവുകാരനും കാണാനാവുന്ന വിധത്തിലാണ് ഈ
മനുഷ്യണ്റ്റെ ഇരിപ്പ്. രണ്ട് കാലിണ്റ്റേയും മടമ്പുകള്‍ പുഴുക്കള്‍ തിന്നു
തീര്‍ത്തിരിക്കുന്നു. ശരീരത്തെ ഈച്ചകളില്‍ നിന്ന് രക്ഷിക്കാന്‍ അയാള്‍
പാടുപെടുകയാണ്. ഒരാഴ്ചയായി ഇതേ സ്ഥലത്തിരിക്കുന്ന ഇയാളെ പറ്റി എല്ലാവരും
സംസാരിച്ചിരുന്നെങ്കിലും ആരും ഒന്നും ചെയ്യാന്‍ തയ്യാറായില്ല. യഥാര്‍ത്ഥ ആതുരസേവനം
ഏറ്റെടുത്തിരിക്കുന്ന അവര്‍ ഗ്ളൌസും മാസ്കും ധരിച്ച് അയാളെ വൃത്തിയാക്കാന്‍
തുടങ്ങി. മരുന്നുകളും അണുനാശിനികളും ഉപയോഗിച്ച് പുഴുക്കളെ കളഞ്ഞ് അയാളെ തൊടാന്‍
കഴിയുന്ന അവസ്ഥയിലാക്കി. ആശുപത്രിയില്‍ വിവരമറിയിച്ചതനുസരിച്ച് അപ്പോഴേക്കും
ജീവനക്കാര്‍ എത്തി അയാളെ അത്യാഹിതവിഭാഗത്തിലാക്കി. </b></div>
<div style="text-align: justify;">
<b>***** </b></div>
<div style="text-align: justify;">
<b>AIIMS-ണ്റ്റെ അത്യാഹിത
വിഭാഗത്തില്‍ അജ്ഞാതനായി കിടക്കുകയായിരുന്നു, അയാള്‍. മലയാളിയാണെന്നറിഞ്ഞ് അവര്‍
അയാളുമായി ബന്ധപ്പെടുകയായിരുന്നു. അജ്ഞാതനായ രോഗി അങ്ങനെ തൃശ്ശൂരിലുള്ള
കുമാരേട്ടനായി മാറി. സ്വന്തം വീടും വീട്ടുകാരുമുണ്ടായി. അയാളില്‍ നിന്ന് കിട്ടിയ
വിവരമനുസരിച്ച് കേരളത്തിലുള്ള വീട്ടില്‍ ബന്ധപ്പെടുകയും വീട്ടുകാര്‍
ഡെല്‍ഹിയിലെത്തി കുമാരേട്ടനെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. യാത്ര പറയുമ്പോള്‍
കുമാരേട്ടന് വികാരാധീനനായി പറഞ്ഞത് അജ്ഞാതനായ തനിക്ക് നാടും വീടും വീട്ടുകാരും
തിരിച്ചുകിട്ടാന്‍ സഹായിച്ച അവരെ ഒരിക്കലും മറക്കാനാവില്ലെന്നായിരുന്നു. നിറഞ്ഞ
ഓര്‍മ്മകളുമായി നാട്ടിലേക്ക് യാത്ര തിരിച്ച കുമാരേട്ടന് ആ നല്ല ഓര്‍മ്മകളുമായി ആ
യാത്ര അവസാനയാത്രയാക്കി. നാട്ടിലെത്തുന്നതിനുമുമ്പ് ഡൊറൊന്തോ എക്സ്പ്രസ്സില്‍
വെച്ച് തന്നെ കുമാരേട്ടന് മരിച്ചു. </b></div>
<div style="text-align: justify;">
<b>***** </b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeG-kMSFVnUJ61kGtPeN5BYlOS4QKeMNwKXN5hTnFQbQp-hnhTlIAsX3SeFJ3hevFlUBGe9iyvy17By-feRbhkUa9jpyDPaDBkh-aJbv3XyJD8twVTaOoADscQHOVqCTWJQ2SypEkwU4cV/s1600/DNIPCare1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeG-kMSFVnUJ61kGtPeN5BYlOS4QKeMNwKXN5hTnFQbQp-hnhTlIAsX3SeFJ3hevFlUBGe9iyvy17By-feRbhkUa9jpyDPaDBkh-aJbv3XyJD8twVTaOoADscQHOVqCTWJQ2SypEkwU4cV/s1600/DNIPCare1.jpg" height="192" width="320" /></a></div>
<div style="text-align: justify;">
<b>ഡെല്‍ഹിയിലെ പെയിന്‍ ആന്‍ഡ്
പാലിയേറ്റിവ് കെയര്‍ യൂനിട്ട് പ്രവര്‍ത്തകരാണ് ഈ മൂന്ന് സംഭവങ്ങളിലും
പരാമര്‍ശിക്കപ്പെട്ട അവര്‍. സുരേഷ് തലിയാരില്‍, അനില്‍ മഹേന്ദ്രു, ഹാരിസ്
ബീരാന്, അജിത് കുമാര്‍ നിയാശ്, ഫിറോസ് അലി, ജയന് കെ. ഉണ്ണുണ്ണി ഈ
വളണ്ടിയര്‍മാര്‍ക്കൊപ്പം ജനറല്‍ സെക്രട്ടറി കെ. വി. ഹംസ. 2008-ലാണ് Delhiites National Initiative in Palliative Care DNIPCare എന്ന ഈ സംഘടന രൂപീകൃതമാവുന്നത്. ഡെല്‍ഹിയില്‍ അതുവരെ
നിലനിന്നിരുന്ന കാന്‍സര്‍ പലിയേറ്റീവ് കെയര്‍ സംഘടനകളില്‍ നിന്ന് വ്യത്യസ്ഥമായി
എല്ലാതരം മാറാരോഗികള്‍ക്കുമുള്ള സാന്ത്വന പരിചരണം ആണ് സംഘടന ചെയ്യുന്നത്. ഡെല്‍ഹി
സഫ്ദര്‍ജംഗ് ആശുപത്രിയിലെ പുരുഷ നഴ്സും നാഷണല്‍ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാര
ജേതാവുമായ സുരേഷ് തലിയാരില്‍ ആണ് സംഘടനയുടെ സെക്രട്ടറി. ബിസിനസ്സുകാരനായ എ. ടി.
സൈനുദ്ദീന്‍ പ്രസിഡണ്റ്റും ഫൈനന്‍സ് മിന്‍സിട്രിയിലെ അഡീഷണല്‍ എക്കണോമിക്
അഡ്വൈസറായ ആണ്റ്റണി സിറിയക് ട്രഷറര്‍ ആയും സേവനമനുഷ്ടിക്കുന്നു. ഇപ്പോള്‍
പാവപ്പെട്ട രോഗികള്‍ക്കായി ഒരു ക്ളിനിക്കും ഇവര്‍ നടത്തുന്നുണ്ട്. ഞായറാഴ്ചകളില്‍
ഇവിടെ ഡോക്ക്ടര്‍മാരുടെയും മറ്റും സേവനം ലഭ്യമാക്കുന്നുണ്ട്. അത്യാവശ്യം വേണ്ട
മരുന്നുകള്‍ സൌജന്യമായി കൊടുക്കാനും ഇവര്‍ തയ്യാറാവുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimnzY6_7Te0jZ1FRnKOJdrUpGM4EnqpNFUoPzW29qD141Y3LTUfEjUHY26EcT0nur0AivZZoIPSgpbBFA0Xk02LYBJ_th2SOfrNwNJl6PXHV80vYeg134drha3ZCW79xJPJXLl0rUUJJ7b/s1600/Dnipcare2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimnzY6_7Te0jZ1FRnKOJdrUpGM4EnqpNFUoPzW29qD141Y3LTUfEjUHY26EcT0nur0AivZZoIPSgpbBFA0Xk02LYBJ_th2SOfrNwNJl6PXHV80vYeg134drha3ZCW79xJPJXLl0rUUJJ7b/s1600/Dnipcare2.jpg" height="240" width="320" /></a></div>
<div style="text-align: justify;">
<b>ഇതിന് സാന്ത്വന ചികിത്സ
എന്ന് പറയുന്നത് തെറ്റാണ്. ഇവര്‍ ഒരു ചികിത്സയും ചെയ്യുന്നില്ല. മാറാരോഗങ്ങള്‍
കൊണ്ട് പൊറുതിമുട്ടുന്ന ആളുകള്‍ക്ക് രോഗം കൊണ്ടുള്ള ദുരിതവും വേദനയും
കുറക്കാനുള്ള പരിചരണം അതോടൊപ്പം ഈ പരിചരണത്തില്‍ വീട്ടുകാര്‍ക്കുള്ള
ഉപദേശനിര്‍ദ്ദേശങ്ങള്‍ കൊടുക്കുക എന്നതാണ് ഇവര്‍ ചെയ്യുന്നത്. മുകളില്‍ പറഞ്ഞ
സംഭവങ്ങളില്‍ ഇവരുടെ സേവനം സാന്ത്വന പരിചരണമെന്ന നിര്‍വ്വചനത്തില്‍
പെടുന്നതല്ലെങ്കിലും മാനുഷിക പരിഗണന വെച്ച് ഇവര്‍ ഇടപെടുകയായിരുന്നു. അതിരുകള്‍
നിശ്ചയിച്ച് നടത്തുന്ന സേവനമല്ല യഥാര്‍ത്ഥ സേവനം എന്ന കാര്യം ഇവര്‍
മനസ്സിലാക്കിയിരിക്കുന്നു. ഈ തിരിച്ചറിവ് അതാണ് ഈ വളണ്ടിയര്‍മാരെ
യഥാര്‍ത്ഥസേവകരാക്കുന്നത്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മാറാരോഗികളെ സന്ദര്‍ശിക്കുന്ന വളണ്ടിയര്‍മാര്‍ക്ക്
കൃത്യമായ പരിശീലനം ആവശ്യമാണ്. രോഗികള്‍ക്ക് അമിതമായ പ്രതീക്ഷയ്ക്ക് വക
കൊടുക്കാതിരിക്കുകയും എന്നാല്‍ തളര്‍ന്നുപോകുന്ന മനസ്സുകള്‍ക്ക് ഊര്‍ജം പകരാനും
ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് കഴിയണം. പ്രവര്‍ത്തകര്‍ ഒരിക്കലും അമിതമായ വൈകാരിക
പ്രതികരണത്തിന് മുതിരരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്.
നടക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കാതെ കട്ടിലില്‍ തന്നെ കഴിയുന്ന രോഗിയുടെ
കട്ടിലിനുതാഴെ ഒരു ജോഡി ചെരുപ്പ് വെയ്ക്കുമ്പോള്‍ അയാളില്‍ നടക്കാനുള്ള ആഗ്രഹം
വളരുമെന്നും അത് തളരുന്ന മനസ്സിനെ കൂടുതല്‍ തളര്‍ച്ചയിലേക്ക് വീഴാതെ
താങ്ങിനിര്‍ത്തുമെന്നും ഇവര്‍ മനസ്സിലാക്കുന്നു. ഇതാണ് സാന്ത്വനപരിചരണത്തിണ്റ്റെ
മനശ്ശാസ്ത്രസമീപനം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZjhr6-vX9HBlNuRJ_7iK0CGYhXreZBeEaanC2u6bQPaTBG7mo98bl-xj0jZ7piZvpamBjzHrL_pI-Oh3uzlLkp5rt2bdrpcPQv-8Ejk_I16SrKYsfrGhPT6qnnmFvtTstru52owehumNj/s1600/Dnipcare3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZjhr6-vX9HBlNuRJ_7iK0CGYhXreZBeEaanC2u6bQPaTBG7mo98bl-xj0jZ7piZvpamBjzHrL_pI-Oh3uzlLkp5rt2bdrpcPQv-8Ejk_I16SrKYsfrGhPT6qnnmFvtTstru52owehumNj/s1600/Dnipcare3.jpg" height="320" width="240" /></a></div>
<div style="text-align: justify;">
<b>ഡെല്‍ഹിയിലെ ഈ സാന്ത്വനപരിചരണ സംഘത്തിണ്റ്റെ സാരഥി
പരപ്പനങ്ങാടിക്കാരനായ കെ. വി. ഹംസയാണ്. പരപ്പനങ്ങാടി ജയകേരള റോഡിലുള്ള കാപ്പാട്
വലിയ പീടികക്കല്‍ ഹംസ. ൧൯൮൩-ല്‍ സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷ ജയിച്ച്
ഡെല്‍ഹിയിലെത്തി. കൃഷി വകുപ്പില്‍ ക്ളാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. ഇപ്പോള്‍
ധനകാര്യവകുപ്പില്‍ സീനിയര്‍ അക്കൌന്‍ഡ്സ് ഓഫീസര്‍. പഞ്ചാബില്‍ നിന്നുള്ള റൂബിയെ
പ്രണയവിവാഹം ചെയ്തു. ഒരു മകന് ഡാനിഷ് കൊച്ചിന് ലോ അക്കഡമിയില്‍ പഠിക്കുന്നു.
ഹംസയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായി ഭാര്യയും മകനുമുണ്ട്.
സംഘടനയ്ക്കുവേണ്ടി പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാനും പരിശോധിക്കാനും കഴിയുന്ന
കാഷ് ബുക് ഡിസൈന്‍ ചെയ്തത് മകനാണെന്ന് ഹംസ പറയുന്നു. തങ്ങള്‍ക്കു ലഭിക്കേണ്ട
ഹംസയുടെ സമയവും ഊര്‍ജവും പാവപ്പെട്ട രോഗികള്‍ക്കായി പകുത്തുനല്‍കാന്‍ സന്തോഷത്തോടെ
തയ്യാറായിക്കൊണ്ട് ഈ കുടുംബം ജീവിക്കുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>2008 ഏപ്രില്‍ മാസം 29-അം തിയതി മലയാള
മനോരമയില്‍ സാന്ത്വന ചികിത്സയെക്കുറിച്ച് വന്ന ഒരു ഫീച്ചറാണ് ഡെല്‍ഹിയില്‍
ഇങ്ങനെയൊരു സംരംഭം തുടങ്ങാന്‍ നിമിത്തമായതെന്ന് ഹംസ ഓര്‍ക്കുന്നു. 2008 ആഗസ്റ്റ് 15-ന് ഉല്‍ഘാടനം ചെയ്യപ്പെട്ട ഈ സംഘടന 2009-ല്‍ ഒരു സന്നദ്ധസംഘടനായി റജിസ്റ്റര്‍
ചെയ്തു. ആദ്യ ഘട്ട ആലോചനകളില്‍ പങ്കെടുത്തത് 6 പേര്. ഇപ്പോള്‍ 200 വളണ്ടിയര്‍മാരും 15-20 മാനേജര്‍മാരും സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
പണത്തിണ്റ്റേയും പ്രതാപത്തിണ്റ്റേയും അധികാരത്തിണ്റ്റേയും പ്രദര്‍ശനനഗരിയായ
ഡെല്‍ഹിയില്‍ ഇത്തരമൊരു നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന് ആളുകളെ കിട്ടാന്‍
അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് ഹംസ. എന്നാല്‍ ഡെല്‍ഹി എന്ന മനോഹരനഗരത്തിണ്റ്റെ
പുറം പകിട്ടില്‍ കാണാതെ പോകുന്ന തീര്‍ത്തും നിരാശ്രയവും നിരാലംബവുമായ ഒരു
ലോകമുണ്ടെന്നും അവിടെ ഇത്തരം സേവനം അത്യാവശ്യമുള്ള ദരിദ്രരോഗികളുണ്ടെന്നും
അനുഭവത്തില്‍ നിന്ന് ഹംസ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ സാന്ത്വനപരിചരണ
പദ്ധതിക്ക് പ്രസക്തി ഏറെയുണ്ടെന്നും. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പ്രവര്‍ത്തകരെല്ലാം ജോലിക്കാരായതിനാല്‍
ഒഴിവുദിവസങ്ങളില്‍ മാത്രമേ രോഗികളെ സന്ദര്‍ശിക്കാന്‍ കഴിയാറുള്ളൂ എന്ന് ഹംസയുടെ
പരിദേവനം. ഡെല്‍ഹി സര്‍വ്വകലാശാല, ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല, ജാമിയ മിലിയ,
ഡെല്‍ഹി ഐ. ഐ. ടി എന്നിവിടങ്ങളിലെ എന്‍.എസ്.എസ് ശാഖയുമായി ചേര്‍ന്നുകൊണ്ടാണ്
പ്രവര്‍ത്തനം. വളരെ പരിമിതമായ സാദ്ധ്യതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മെച്ചപ്പെട്ട
പ്രവര്‍ത്തനം സാധിക്കുന്നുണ്ടെന്ന് ഹംസ. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>സ്കൂള്‍ പഠനകാലത്ത് ചെറുകഥകള്‍
എഴുതുമായിരുന്നു, ഹംസ. ഡെല്‍ഹിയിലെത്തി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോള്‍ ധാരാളം
സമയം കിട്ടി തുടങ്ങി. ഡെല്‍ഹി കേരള ക്ളബിലെ സാഹിത്യവേദിയില്‍ സ്ഥിരം
സന്ദര്‍ശകനായിരുന്നു, ഹംസ അക്കാലത്ത്. എന്നാല്‍ മുടങ്ങിപ്പോയ എഴുത്ത്
പുനരാരംഭിക്കാന്‍ ഹംസ തയ്യാറായില്ല. ഒറ്റപ്പെടലില്‍ നിന്ന് രക്ഷ തേടാന്‍ കേരള
മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷന് എന്ന സംഘടന രൂപീകരിച്ചുകൊണ്ടാണ് സാമൂഹ്യസേവനം
തുടങ്ങുന്നത്. ബി.ഇ.എം ഹൈസ്കൂളില്‍ എന്‍.സി.സി കാഡറ്റ് ആയിരിക്കുമ്പോള്‍ ജോണ്‍
മാഷിണ്റ്റെ നേതൃത്വത്തില്‍ നെടുമ്പറമ്പ് ഇടവഴി റോഡാക്കാന്‍ നടത്തിയ സേവനം
മനസ്സിണ്റ്റെ അടിത്തട്ടില്‍ ഇപ്പോഴുമുണ്ട്. സാമൂഹ്യസേവനത്തില്‍ ഹംസയുടെ ആദ്യ പാഠം
ഇതായിരിക്കുമെന്ന് തോന്നുന്നു. അതുപോലെ ചെറമഗലത്തെ കുഷ്ഠരോഗികളുടെ
കോളനിനിവാസികള്‍ക്ക് വസ്ത്രവിതരണം നടത്തിയതും ഹംസ ഓര്‍മ്മിക്കുന്നു. കുഷ്ഠരോഗികളെ
അറപ്പോടെ അകറ്റിനിര്‍ത്തിയ കാലമായിരുന്നൂ, അത്. അന്ന് വെട്ടിയ റോഡ് ഇന്നും എന്‍.
സി. സി. റോഡ് എന്ന പേരില്‍ പരപ്പനങ്ങാടിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. അന്നത്തെ
കുട്ടികള്‍ക്ക് സാമൂഹ്യസേവനത്തിണ്റ്റെ ആദ്യപാഠങ്ങള്‍ക്കൊപ്പം ജോണ്‍ മാഷെന്ന എന്‍.
സി. സി. ഓഫീസറേയും ഓര്‍മ്മിക്കാനുള്ള അവസരം നല്‍കിക്കൊണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikaJ7cwMyTnhQZuZf5LbtR5PSPUiUVcu2M0Bp-uooTAlyrIwOdMTZgaDgkoyoMl77VyKYYSBSefzW0FbX6Z1049112XRMVZJdiJsB9G4nb4rgts1UnJIKhId_XOELA2PUu8NdkfE0KzGgM/s1600/Dnipcare4.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikaJ7cwMyTnhQZuZf5LbtR5PSPUiUVcu2M0Bp-uooTAlyrIwOdMTZgaDgkoyoMl77VyKYYSBSefzW0FbX6Z1049112XRMVZJdiJsB9G4nb4rgts1UnJIKhId_XOELA2PUu8NdkfE0KzGgM/s1600/Dnipcare4.jpg" height="307" width="320" /></a></div>
<div style="text-align: justify;">
<b>അക്കാലത്ത് പുരാതന
ഡെല്‍ഹിയിലെ മദ്രസ്സകളില്‍ ഖുറാന് ഒഴികെ മറ്റൊന്നും പഠിപ്പിക്കാറുണ്ടായിരുന്നില്ല.
കുട്ടികളില്‍ ഭൂരിഭാഗവും വന്നിരുന്നത് കിട്ടുന്ന ഭക്ഷണം ഓര്‍ത്തുമാത്രമായിരുന്നു,
താനും. ചേരുന്ന 50 പേരില്‍ 10 പേര് ഏതെങ്കിലും പള്ളികളില്‍ ഇമാം ആയി പോകുന്നു.
ബാക്കി നാല്പതുപേരും പഠനം കൊണ്ട് ഒരു ഒരുകാര്യമില്ലാതെ ചെറിയ ജോലികള്‍ ചെയ്തു
ജീവിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ആദ്യ പ്രവര്‍ത്തനം
മദ്രസ്സകളിലെ ഈ കുട്ടികള്‍ക്ക് ഇംഗ്ളീഷും കണക്കും പഠിപ്പിക്കുക എന്നതായിരുന്നു.
ഞായറാഴ്ചകളില്‍ കോളേജ് വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുകൊണ്ടാണ് ഈ ക്ളാസ്സുകള്‍
നടത്തിയത്. ഇത്തരം ക്ളാസ്സുകള്‍ക്കൊപ്പം ഡെല്‍ഹിയിലെത്തിപ്പെടുന്ന മലയാളികള്‍ക്ക്
ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സദാ സന്നദ്ധരായിക്കൊണ്ട് ഈ സംഘടന ഇപ്പോഴും
പ്രവര്‍ത്തനനിരതമാണ്. ഇപ്പോള്‍ ഈ സംഘടനയുടെ ഭാരവാഹിത്വമില്ലെങ്കിലും ഇവരുടെ
പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം ക്ഷണിതാവാണ് ഹംസ. സാന്ത്വനപരിചരണത്തിനായൂള്ള സംഘടന
തുടങ്ങിയത് മുസ്ളീം വെല്‍ഫെയര്‍ അസോസിയേഷണ്റ്റെ ഭാഗമായിട്ടായിരുന്നു. പിന്നീട്
ജാതിയുടേയും മതത്വത്തിണ്റ്റേയും തണലില്ലാതെ നിലനില്‍ക്കണമെന്നുള്ളതുകൊണ്ട്
സ്വതന്ത്രമായി നില്ക്കാന് തീരുമാനിക്കുകയായിരുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഡെല്ഹിയിലായിരുന്നപ്പോള്
ചിലപ്പോള്‍ ഡി.നിപ് കെയറിണ്റ്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.
ഞാന്‍ ഐ.എന്‍.എ കോളനിയില്‍ താമസിക്കുമ്പോള്‍ അതിനടുത്തുള്ള കോഠ്ളയില്‍ അജയ് ഭക്ത
എന്ന രോഗിയെ കാണാന്‍ പല തവണ പോയിട്ടുണ്ട്. വെറും പതിനെട്ടുവയസ്സുണ്ടായിരുന്ന അവന്
താമസിയാതെ അനിവാര്യമായ മരണത്തിന് കീഴടങ്ങി. ഹംസയുടേയും കൂട്ടുകാരുടേയും സമര്‍പ്പണം
പരിപൂര്‍ണമായിരുന്നെന്ന് നേരില്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. എഴുതുമ്പോള്‍ അത്
കൂടുതലാളുകള്‍ക്ക് ഈ വിഷയത്തില്‍ താല്പര്യം തോന്നി മുന്നോട്ട് വരാന്‍ പ്രചോദനം
തരുന്ന തരത്തിലാവണമെന്നാണ് ഹംസ എന്നോട് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ തെക്കേ
അറ്റത്തുള്ള കേരളത്തിലെ പിന്നോക്ക ജില്ലയായ മലപ്പുറത്തെ പരപ്പനങ്ങാടിയില്‍ നിന്ന്
ഡെല്‍ഹിയിലെത്തി കുടുംബത്തിണ്റ്റെ സുഖവും സൌകര്യങ്ങളും ത്യജിച്ചുകൊണ്ട് നിര്‍ദ്ധന
രോഗികള്‍ക്കായി നിസ്വാര്‍ത്ഥസേവനം നടത്തുന്ന ഈ പരപ്പനങ്ങാടിക്കാരന് എനിക്കും
അഭിമാനം തരുന്നു. ഞാനും ഹംസയുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്നുള്ള അഭിമാനം.</b></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com5tag:blogger.com,1999:blog-6436896985372203607.post-64092605166540950352015-02-18T07:00:00.000-08:002015-02-18T07:00:26.426-08:00ക്യൂ നില്ക്കുമ്പോള് അറിയാതെ പോകുന്നത്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>പല രംഗങ്ങളിലും ഒരുപാട് അഭിവൃദ്ധി
കൈവരിച്ചിട്ടുള്ള നമ്മുടെ രാജ്യത്തെ പുറകോട്ട് വലിക്കുന്ന ഏറ്റവും പ്രധാനമായ ഒറ്റ
വിഷയം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം അഴിമതി എന്നായിരിക്കും. അതും ഭരണത്തിലെ
ഉന്നതരംഗത്തുള്ള അഴിമതി. നമ്മള് മുന്നോട്ട് പോകുന്നതനുസരിച്ച് അഴിമതിയുടെ തോത്
വര്‍ദ്ധിച്ചുവരുന്നതായി നമുക്കറിയാം. എണ്‍പതുകളില്‍ നമ്മുടെ രാഷ്ട്രീയരംഗം കണ്ട
ഏറ്റവും വലിയ അഴിമതിക്കേസ് ബോഫോര്സ് ആയിരുന്നു. അത് ഏതാണ്ട് 64 കോടി
രൂപയുടേതായിരുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിണ്റ്റെ കാലത്തുണ്ടായ അഴിമതികളെല്ലാം
ലക്ഷക്കണക്കിന് കോടികളുടേതായിരുന്നു. നാണ്യപ്പെരുപ്പം അഴിമതിയേയും ബാധിക്കാതെ
വരില്ലല്ലോ. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇംഗ്ളീഷില്‍ പറയുന്ന 'കറപ്ഷന്‍' എന്ന് വാക്കിണ്റ്റെ മലയാള വാക്കായാണ്
അഴിമതി എന്ന് നമ്മള് ഉപയോഗിക്കുന്നത്. കറപ്ഷന്‍ എന്ന വാക്കിന് ട്രാന്‍സപാരന്‍സി
ഇണ്റ്റര്‍നാഷണല്‍ നല്കുന്ന നിര്‍വ്വചനം 'തങ്ങളില്‍ നിയുക്തമായ അധികാരം സ്വകാര്യമായ
നേട്ടത്തിനുവേണ്ടി ദുരുപയോഗം ചെയ്യുക' എന്നതാണ്. ഈ നിര്‍വ്വചനം
രാഷ്ട്രീയപശ്ചാത്തലത്തില്‍ ശരിയാണ്. എന്നാല്‍ ആ വാക്കിനെ കുറച്ചുകൂടി വിശാലമായ
അര്‍ത്ഥത്തില്‍ കാണേണ്ടതുണ്ട് എന്ന് തോന്നുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>'കറപ്ഷന്‍' എന്ന വാക്ക്
'കറപ്റ്റ്' എന്ന വാക്കില്‍ നിന്നുരുത്തിരിഞ്ഞതാണ്. കറപ്റ്റ് എന്ന വാക്കിന്
മാതൃകയില്‍ നിന്നുള്ള വ്യതിയാനം, ആത്മീയമായതില്‍ അല്ലെങ്കില്‍ ആദര്‍ശപരമായതില്‍
വരുന്ന കളങ്കം എന്ന് അര്‍ത്ഥം കാണാന്‍ കഴിയും. എയര്‍പോര്‍ട്ട് കമ്യൂണിക്കേഷന്‍
വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഞാന്‍ നിരന്തരം ഉപയോഗിച്ചിരുന്ന ഒരു വാക്കായിരുന്നു,
'കറപ്റ്റ്'. അന്ന് ടെലെപ്രിണ്റ്റര്‍ ആയിരുന്നൂ, എയര്‍പോര്‍ട്ടില്‍
വാര്‍ത്താവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. കമ്യൂണിക്കേഷന്‍ ലൈനില്‍
തകരാറുണ്ടാകുമ്പോഴും, വോള്‍ട്ടേജില്‍ വ്യത്യാസങ്ങള്‍ സംഭവിക്കുമ്പോഴും അക്ഷരങ്ങള്‍
തെറ്റായി പതിയുകയോ അക്ഷരങ്ങള്‍ക്കുപകരം മറ്റെന്തെങ്കിലുമൊക്കെ കടലാസില്‍ പതിഞ്ഞ്
മെസ്സേജ് വായിക്കാന്‍ കഴിയാതാകുകയോ ചെയ്യുമായിരുന്നു. ഞങ്ങള്‍ അതിന്
പറഞ്ഞിരുന്നത് 'മെസ്സേജ് കറപ്റ്റ്' എന്നായിരുന്നു. അപ്പോള്‍ ഞങ്ങള്‍ ഒരു സന്ദേശം
മുന്‍സ്റ്റേഷനിലേക്ക് അയക്കും. 'മെസ്സേജ് കറപ്റ്റ്. വീണ്ടുമയക്കുക', എന്ന്.
</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കറപ്ഷന്‍ എന്ന വാക്കിണ്റ്റെ മുന്‍ചൊന്ന നിര്‍വ്വചനത്തില്‍ നിന്ന് പുറത്തുവന്ന്
അതിനെ നമ്മുടെ ദൈനംദൈന ജീവിതപരിസരത്തില്‍ നിന്ന് നോക്കുമ്പോള്‍ ആ വാക്കിന് വേറെ
നിര്‍വ്വചനങ്ങള്‍ കൂടി കണ്ടെത്താന്‍ കഴിയുമെന്ന് തോന്നുന്നു. അങ്ങനെ നോക്കുമ്പോള്‍
നമ്മളൊക്കെ ചെറിയ തോതിലെങ്കിലും ഈ അവസ്ഥയെ സഹായിക്കുന്നുണ്ടെന്ന് മനസ്സിലാകും.</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>നമ്മള് നിത്യേനയെന്നോണം അനുഭവിക്കേണ്ടിവരുന്ന ഒരു കാര്യമാണ് ക്യൂവില്‍ നില്ക്കുക
എന്നത്. റേഷന്‍ കടയില്‍, വിവിധ ടിക്കറ്റ് കൌണ്ടറില്‍, ഡോക്ടറെ കാണാന്‍
പോകുമ്പോള്‍, ഗ്യാസ് കിട്ടാനായി ഒക്കെ നമ്മള് ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു.
ഇപ്പോഴത്തെ ഇണ്റ്റര്‍നെറ്റ് യുഗത്തില്‍ പലതര സര്‍വീസുകള്‍ക്കായി സമീപിക്കുമ്പോള്‍
ഓണ്‍ലൈന്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത് ഏറ്റവും പുതിയ കാര്യം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ക്യൂ എന്ന
പ്രതിഭാസത്തെ ഒരു സമൂഹം ആരോഗ്യകരമായി നിലനില്ക്കാന് അവശ്യം വേണ്ട ഒരു വ്യവസ്ഥയായി
കാണാന്‍ ശ്രമിക്കുകയാണ്, ഇവിടെ. ജനാധിപത്യവ്യവസ്ഥ നിലവില്‍ വന്നതോടുകൂടിയാണ്
ഇങ്ങനെ ഒരു വ്യവസ്ഥയ്ക്ക് അര്‍ത്ഥവും പ്രസക്തിയുമുണ്ടായത്. അതിനുമുമ്പ്
കൈയൂക്കുള്ളവനായിരുന്നൂ, കാര്യക്കാരന്‍. ക്യൂവില്‍ ഒരാളുടെ സ്ഥാനം
ആപേക്ഷികമായതെങ്കിലും സ്ഥിരമാണ്. ഈ ആപേക്ഷികസ്ഥിരതയെ ലംഘിക്കുന്നത്, അതിന്
ശ്രമിക്കുന്നത് കറപ്ഷണ്റ്റെ ഏറ്റവും താഴേത്തട്ടിലുള്ള രൂപമാണ് എണ്റ്റെ
നോട്ടത്തില്‍. അവിടെ നമ്മുടേതല്ലാത്ത അല്ലെങ്കില്‍ നമുക്കര്‍ഹതയില്ലാത്ത ഒന്ന്
സ്വന്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6W3OsnRm6gxr2BOxfjVKH_5CY1Fxxdqa5-Racb_muJlulGpMG19a3bXaU3cDPXLOwXJiD7nGee5kA3oW_UtB1_MJVqkZ-CT9sOW5U4k6PiY6KIfX9oLaX82-uWkIO8OH1jniCpyrW9kKt/s1600/que+jumping2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6W3OsnRm6gxr2BOxfjVKH_5CY1Fxxdqa5-Racb_muJlulGpMG19a3bXaU3cDPXLOwXJiD7nGee5kA3oW_UtB1_MJVqkZ-CT9sOW5U4k6PiY6KIfX9oLaX82-uWkIO8OH1jniCpyrW9kKt/s1600/que+jumping2.jpg" /></a></div>
<div style="text-align: justify;">
<b>ക്യൂ നില്ക്കാന് മടിയുള്ളവരാണ്
നമ്മളില്‍ ഭൂരിഭാഗവും. ക്യൂ എന്ന രൂപകത്തിണ്റ്റെ വ്യാപ്തി വിശാലമാക്കിയാല്‍
കറപ്ഷണ്റ്റെ ഏത് രൂപത്തിനേയും അതിനുള്ളില്‍ കൊണ്ടുവരാന്‍ കഴിയും.
നമുക്കര്‍ഹതയില്ലാത്ത കരാര്‍ കിട്ടാന്‍, ഔദ്യോഗികമായ കാര്യക്രമം പാലിക്കാതെ
കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിച്ചെടുക്കാന്‍ ഒക്കെയുള്ള ശ്രമം കറപ്ഷണ്റ്റെ
വ്യാപനത്തിന് വഴിവെക്കുന്നുണ്ട് എന്ന് നമ്മള്‍ക്കറിയാം. ഇതൊക്കെ ഒരര്‍ത്ഥത്തില്‍
ക്യൂ മറികടക്കല്‍ തന്നെയല്ലേ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ചെന്നൈയില്‍ താമസിക്കുന്ന ഞാന്‍ വണ്ടിയുമായി സിഗ്നല്‍
കാത്തുനില്ക്കുമ്പോള് അനുഭവിക്കുന്ന ഒരു സ്ഥിരം കാഴ്ചയില്‍ ഈ ക്യൂവിനുള്ള
വൈമനസ്യം കാണാന്‍ കഴിയും. ഒന്നിനുപിറകെ ഒന്നായി നില്‍ക്കുന്നതിനുപകരം വരുന്ന
വാഹനങ്ങളൊക്കെ ഇടതുവശത്തായി വന്നുനില്ക്കും. സീരിയല്‍ ക്യൂവിനുപകരം പാരലല്‍ ക്യൂ.
ഒടുവില്‍ സിഗ്നല്‍ കിട്ടുമ്പോള്‍ എല്ലാവാഹനങ്ങളും കൂടി ഒരു മരണപ്പാച്ചില്‍. ഈ
പാച്ചിലില്‍ പലപ്പോഴും മൊത്തം ട്രാഫിക് ജാം ആവുന്നു. ക്യൂ നില്‍ക്കാനുള്ള മടി
തന്നെയാണ് ഈ അവസ്ഥയ്ക്കുകാരണം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>റൈറ്റ് ഹാണ്റ്റ് ഡ്രൈവ് നിയമം നിലനില്‍ക്കുന്ന
നമ്മുടെ നാട്ടില്‍ ഇടതുവശത്തുകൂടിയുള്ള മറികടക്കല്‍ അനുവദിക്കുന്നില്ല. ചെന്നൈയില്‍
ഈ നിയമത്തിന് ഇത്തിരി പോലും ബഹുമാനം കൊടുക്കാതെ രണ്ടുവശത്തുകൂടിയും മറികടക്കല്‍
വ്യാപകം. വാഹനം ഓടിക്കാന്‍ ഈ അവസ്ഥയില്‍ അസാമാന്യ പാടവം വേണം, അപകടം ഒഴിവാക്കാന്‍
നല്ല ഭാഗ്യവും. ക്യൂ നില്ക്കാന് ക്ഷമയില്ലായ്മ തന്നെയാണ് ഇതിന് കാരണം. ഓഫീസില്‍
പോകാന്‍ ഞാന്‍ എന്നും പോകുന്ന വഴിയില്‍ ജി.എസ്.ടി റോഡില്‍ കയറുന്നിടത്ത്
വലതുവശത്തേക്ക് പോകുന്ന വാഹനങ്ങള്‍ റോഡ് മുഴുവന്‍ മുന്‍പ് പറഞ്ഞപോലെ പാരല്‍
ക്യൂവായി നിന്ന് ഇടതുവശത്തേക്ക് പോകുന്നവര്‍ക്ക് തടസ്സം ഉണ്ടാക്കുന്നതും
ഇക്കാരണം കൊണ്ട് തന്നെ. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഒരു ഓഫീസില്‍ എന്തെങ്കിലും കാര്യത്തിനായി ചെന്നാല്‍ പരിചയം
കാരണമോ അല്ലെങ്കില്‍ സ്വാധീനം കാരണമോ പെട്ടെന്ന് ഉള്ളില്‍ കടക്കാന്‍
ശ്രമിക്കാത്തവര്‍ ആരുണ്ട്. ഡോക്ടറെ കാണാന്‍ ക്യൂ നില്ക്കുമ്പോള് നേരിട്ടുള്ള
പരിചയം കാണിച്ച് ഡോക്ടറെ മുഖം കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ഏറെയാണ്. വരി
തെറ്റിച്ച് ഡോക്ടര്‍ വിളിച്ചാല്‍ ഒരു വി.ഐ.പി. പരിവേഷത്തോടെ നമ്മള്
അകത്തുകയറുന്നു. ക്യൂവില്‍ നില്ക്കുന്ന മറ്റുള്ളവരെ പുഛത്തോടെ, കുറഞ്ഞപക്ഷം
സഹതാപത്തോടെയെങ്കിലും നോക്കിക്കൊണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് താനൂരിലുള്ള
ആനന്ദന് മാഷ്ക്കുണ്ടായ ഒരനുഭവം പറയാം. മാഷ് അന്ന് അദ്ധ്യാപകനാണ്,
ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനാണ്, നാടകസംവിധായകനാണ്, നല്ല വയലിനിസ്റ്റും.
പിന്നീട് ഇംഗ്ളീഷിനോടുള്ള താല്പര്യം മൂത്ത് ജോലിയുപേക്ഷിച്ച് ഹൈദരാബാദിലുള്ള
ഇഫ്ളുവില്‍ ചേര്‍ന്നു. മാഷ് ഒരിക്കല്‍ ഡോക്ടറെ കാണാന്‍ ക്യൂവില്‍
നില്‍ക്കുകയായിരുന്നു. മാന്യനായ ഒരാള്‍ ക്യൂ നോക്കാതെ അകത്തുകയറാന്‍
ശ്രമിച്ചപ്പോള്‍ മാഷ് തടഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ പോലീസ് വന്ന് മാഷെ
പിടിച്ചുകൊണ്ടുപോയി ശരിക്കും മര്‍ദ്ദിച്ചവശനാക്കി. സ്ഥലത്തെ മജിസ്ട്രേട്ട്
ആയിരുന്നു, അകത്തുകയറാന്‍ ശ്രമിച്ചത്. ഇത് പറഞ്ഞത് ക്യൂ ലംഘിക്കുന്ന
കാര്യത്തില്‍ സാധാരണക്കാരേക്കാള്‍ ഒരു പടി മുന്നിലാണ് ഉയരത്തിലിരിക്കുന്നവര്‍
എന്ന് കാണിക്കാന്‍ മാത്രം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മുന്നില്‍ കടക്കാന്‍ താല്പര്യമുള്ളവര് കൂടി
വരുമ്പോള്‍ അതിന് സഹായം ചെയ്യാന്‍ സാദ്ധ്യതയുള്ള ആളുകള്‍, ശക്തികള്‍ ഒക്കെ
തയ്യാറായി വരുന്നു. അത് ഉദ്യോഗസ്ഥരംഗത്തുനിന്നാവാം, രാഷ്ട്രീയരംഗത്തുനിന്നാവാം.
അനുഭവിക്കുന്ന വ്യക്തിക്ക് നേട്ടമുണ്ടാവുമ്പോള്‍ അതിന് പാരിതോഷികം നല്കാന്
അയാള്‍ തയ്യാറാകുന്നു. താഴേക്കിടയില്‍ ചെറിയ തോതില്‍ നിന്നാരംഭിക്കുന്ന ഈ പ്രതിഭാസം
ക്രമേണ ഭീമാകാരം പൂണ്ട് നമ്മുടെ രാജ്യത്തിണ്റ്റെ നിലനില്പിനെത്തന്നെ
അപകടത്തില്‍പെടുത്തുന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നു, ഇന്ന്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇങ്ങനെ ശരിയല്ലാത്ത
രീതിയില്‍ കാര്യങ്ങള്‍ നേടുന്നതിനെ നമ്മള് സാമര്‍ത്ഥ്യം (സ്മാര്‍ട്നെസ്സ്) എന്ന്
വിളിക്കുന്ന അവസ്ഥയാണ്. നിയമം അനുസരിക്കുന്നവന് വിഡ്ഡിയും അനുസരിക്കാത്തവന്
സമര്‍ത്ഥനുമാവുന്ന അവസ്ഥ. അതിന് സഹായകമായ രീതിയില്‍ ബന്ധങ്ങളും സ്വാധീനവും
ഇല്ലാത്തതിനെ ഒരു കുറവായി മനസ്സിലാക്കാന്‍ നമ്മള് നിര്‍ബ്ബന്ധിതരായിരിക്കുന്നു.
ഉന്നതങ്ങളില്‍ നിന്ന് ഇത്തരം ലംഘനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് കണ്ടില്ലെന്ന്
നടിക്കാനാണ് നമ്മളെല്ലാം ശ്രമിക്കുന്നത്. അല്ലെങ്കില്‍ അത് നിലനില്‍ക്കുന്ന
വ്യവസ്ഥയുടെ ഭാഗമായി കാണാന്‍ ശീലിച്ചിരിക്കുന്നു. ഈ സമര്ത്ഥന്മാരുടെ ഇടയില്‍
ജീവിച്ചുപോകണമെങ്കില്‍ നമ്മളും കുറച്ചെങ്കിലും സ്മാര്‍ട് ആയല്ലേ പറ്റൂ. അങ്ങനെ
ക്രമേണ നമ്മളും ഇതിന് ശ്രമിക്കുന്നു. സാധാരണക്കാരില്‍ ഭൂരിഭാഗവും ഇത് മനപ്പൂര്‍വം
ചെയ്യുന്നതല്ല. എല്ലാവരും ചെയ്യുന്ന ഒരു കാര്യം എന്ന നിലയില്‍ നമ്മളും
ചെയ്യുന്നെന്നേ ഉള്ളൂ. ഔദ്യോഗിക കാര്യക്രമങ്ങളിലെ അനാവശ്യ നൂലാമാലകള്‍ അതിന്
നമ്മളെയൊക്കെ പ്രേരിപ്പിക്കുന്നുണ്ടെന്നത് സത്യമാണ്. അതുപോലെ ഇത്തരം
പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഭൂരിഭാഗവും അഴിമതി ചെയ്യാന്‍
താല്‍പര്യമുള്ളവരല്ലെന്നുള്ളതും സത്യമാണ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>നിയമത്തിനെതിരായി നില്‍ക്കാനുള്ള
മനോഭാവം നമ്മുടെ ഉള്ളില്‍ രൂഢമൂലമ്മയതുകൊണ്ടാണോ ഇത്തരം പെരുമാറ്റം? നമ്മുടെ രാജ്യം
നിലവില്‍ വന്നത് തന്നെ നിയമലംഘനം ഒരു സമരമുറയായി സ്വീകരിച്ച് ബ്രിട്ടീഷുകാരെ
എതിരിട്ടതുകൊണ്ടാണെന്ന് നമുക്കറിയാം. നിയമലംഘനത്തില്‍ കലാപത്തിണ്റ്റെ അംശം
തീര്‍ച്ചയായും ഉണ്ട്. വീട്ടില്‍ പാലിക്കേണ്ടുന്ന ചെറിയ നിയമങ്ങള്‍ ലംഘിക്കാനുള്ള
ത്വര കുട്ടികളില്‍, പ്രത്യേകിച്ചും സ്വാതന്ത്യ്രബോധം വളര്‍ന്നുതുടങ്ങുന്ന
കൌമാരപ്രായത്തില്‍, സഹജമാണ്. പക്ഷേ സമൂഹത്തിണ്റ്റെ നിലനില്പ്പിനാവശ്യമായ
നിയമങ്ങള്‍ ലംഘിക്കാനുള്ള പ്രവണത കാട്ടുന്ന കലാപകാരി കണ്മുന്നില് നടക്കുന്ന
അനീതിയെ, അന്യായത്തെ ചെറുക്കാന്‍, അതിനെതിരെ പ്രതികരിക്കാന്‍ പോലും ശ്രമിക്കാറില്ല
എന്നത് കലാപത്തെ അര്‍ത്ഥശൂന്യമാക്കുന്നുണ്ടെന്ന് എണ്റ്റെ പക്ഷം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഭാരതത്തില്‍
കറപ്ഷനെതിരായ ഒരു മുന്നേറ്റം ആദ്യമായുണ്ടായത് 1974-ല്‍ ജെ.പി.യുടെ നേതൃത്തിലാണ്.
അത് പിന്നീട് ഇന്ദിരാഗാന്ധിയ്ക്കെതിരായ സമരമായി മാറി ആദ്യത്തെ കോണ്ഗ്രസ്സേതര
സര്‍ക്കാരില്‍ എത്തി. പിന്നീട് ബോഫോര്സ് കുംഭകോണവിഷയത്തില്‍ വി.പി.സിംഗിണ്റ്റെ
നേതൃത്വത്തില്‍ ഒരു നീക്കം ഉണ്ടായി. അതും താല്‍ക്കാലിക വിജയം മാത്രമേ തന്നുള്ളൂ.
അതിനുശേഷം കറപ്ഷന്‍ എന്ന വിഷയത്തില്‍ ഒരു മുന്നേറ്റം ഉണ്ടായത് ഇന്ത്യ
എഗെന്‍സ്റ്റ് കറപ്ഷന്‍ എന്ന ഗ്രൂപ് വഴി 2011-ലാണ്. ഈ മുന്നേറ്റത്തിണ്റ്റെ
നേതൃത്വം 2012-ല്‍ അണ്ണാ ഹസാരെയുടെ കൈകളിലെത്തി. അരവിന്ദ് കേജ്രിവാള്, ബാബാ
രാംദേവ്, കിരണ്‍ ബേദി തുടങ്ങിയവരൊക്കെ ഇതിണ്റ്റെ നേതൃത്വത്തിലെത്തി. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>തുടക്കത്തില്‍
നല്ല ബഹുജനപങ്കാളിത്തം, പ്രത്യേകിച്ച് വിദ്യാസമ്പന്നരായ മധ്യവര്‍ഗത്തിണ്റ്റെ നല്ല
പിന്തുണ ഈ മുന്നേറ്റത്തിനുണ്ടായിരുന്നു. എന്നാല്‍ ഏതൊരു ബഹുജനമുന്നേറ്റത്തില്‍
ചേരുന്നവരെല്ലാം ഒരേ ലക്ഷ്യമുള്ളവരായിരിക്കണമെന്നില്ലല്ലോ. അത് തന്നെ ഇവിടേയും
സംഭവിച്ചു. പലര്‍ക്കും പല താല്‍പര്യങ്ങളാണുണ്ടായിരുന്നത്. ഒടുവില്‍ ആ മുന്നേറ്റം
അകാലചരമമടഞ്ഞു. വഴിപിരിഞ്ഞ കേജ്രിവാളിന് ദെല്‍ഹി തെരഞ്ഞെടുപ്പില്‍ ദേശീയ
പാര്‍ട്ടികള്‍ക്ക് ഒരു ഉള്‍ക്കിടിലം സമ്മാനിക്കാനായി എന്നത് നേട്ടമായി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷത്തോടെ കെജ്രിവാളും കൂട്ടരും അധികാരത്തില്‍
എത്തിയിരിക്കുന്നു. വാഗ്ദാനങ്ങളില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും
അഴിമതിക്കെതിരായി ഫലപ്രദമായി ഇടപെടുമെന്നും ആഗ്രഹിക്കാം.
</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>അഴിമതിക്കെതിരായ ആ സമരത്തിണ്റ്റെ പ്രത്യക്ഷത്തിലുള്ള ആവശ്യം അഴിമതിയെ ഫലപ്രദമായി
ചെറുക്കാന്‍ പറ്റിയ ജനലോക്പാല്‍ പാസ്സാക്കി എടുക്കുക എന്നതായിരുന്നു.
ഇന്ത്യയിലെമ്പാടുമുള്ള അഴിമതിയില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ പിന്തുണ ജനലോക്പാല്‍
എന്ന അവരുടെ ആവശ്യത്തിനുണ്ടായിരുന്നു. മുന്നണിയില്‍ ദെല്‍ഹിയിലെ വിദ്യാസമ്പന്നരായ
മദ്ധ്യവര്‍ഗമായിരുന്നെങ്കിലും അതിണ്റ്റെ വിജയം ആഗ്രഹിക്കാത്തവരായി
ആരുമുണ്ടായിരുന്നിരിക്കില്ല. ജനങ്ങളുടെ മൂഡ് മനസ്സിലാക്കിയ മുഖ്യധാരാ രാഷ്ട്രീയ
പാര്‍ട്ടികള്‍ക്കാര്‍ക്കും അതിന് ചെവി കൊടുക്കാതിരിക്കാനാവുമായിരുന്നില്ല. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള കസര്‍ത്തുകള്‍ നമ്മുടെ
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്ല വശമുണ്ട്. വനിതാസംവരണബില്ലടക്കമുള്ള പല
കാര്യങ്ങളിലും നമ്മള് കണ്ടിട്ടുണ്ട്. ലോക്പാല്‍ നിയമം കൊണ്ടുവരണം എന്നാല്‍ അതിന്
ഫലപ്രദമായി ഒന്നും ചെയ്യാനാവരുത്. അങ്ങനെ ഒരു ലോക്പാല്‍ പാസ്സാക്കി അവര്‍ തടിയൂരി.
അന്ന് വിമര്‍ശിച്ച പാര്‍ട്ടിയാണ് ഇന്ന് ഭരിക്കുന്നത്. അവരില്‍നിന്നും
വ്യത്യസ്ഥമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാത് വളരെ കുറഞ്ഞ സമയം കൊണ്ട്
തന്നെ നമ്മള് കണ്ടുകഴിഞ്ഞു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>എണ്റ്റെ വിഷയം അതല്ല. അഴിമതിയില്‍ ഇത്രയും
പൊറുതിമുട്ടുന്ന അവസ്ഥയുണ്ടായിട്ടും അതിനെതിരെ</b></div>
<div class="separator" style="clear: both; text-align: center;">
<b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji_Ws1VvFawrSnGiJptewuicHt1UJMnLsGidp8ftnLzkXlRYkL7WZEd3B-vQ9F7QgNTtnKU6t6VVyX-cuHAh_dsG-W9vaveYmcYvGKSAhPFbFVt8R5ieFfRSqB7h88RYae0UznvFeBhl54/s1600/que+jumping.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji_Ws1VvFawrSnGiJptewuicHt1UJMnLsGidp8ftnLzkXlRYkL7WZEd3B-vQ9F7QgNTtnKU6t6VVyX-cuHAh_dsG-W9vaveYmcYvGKSAhPFbFVt8R5ieFfRSqB7h88RYae0UznvFeBhl54/s1600/que+jumping.jpg" height="207" width="320" /></a></b></div>
<b> പൊതുവികാരം രൂപപ്പെടാന്‍ ഇന്ത്യയില്‍
സാധ്യമാവുന്നില്ല. അതിനെന്താണ് കാരണം എന്ന ഒരാലോചന നടത്തുമ്പോഴാണ് നേരത്തെ പറഞ്ഞ
നമ്മുടെ ചെറിയ ചെറിയ കറപ്ഷന്‍ മനസ്സിലെത്തുന്നത്. ഇങ്ങനെ നമ്മളെല്ലാം ഇത്തരം
എല്ലാവരും ചെയ്യുന്ന ഇത്തരം കറപ്ഷന്‍ ഉള്ളിലുള്ളപ്പോള്‍, അത് ജീവിതത്തിണ്റ്റെ ഒരു
രീതിയായി മനസ്സിലാക്കപ്പെടുമ്പോള്‍ അതിനെതിരായ സ്ഥായിയായ പൊതുവികാരം രൂപപ്പെടാതെ
പോകുന്നു. കറപ്ഷണ്റ്റെ നീരാളിക്കൈകള്‍ സമൂഹത്തിലെ ഓരൊരുത്തരേയും
വരിഞ്ഞുമുറുക്കുമ്പോഴും അതിനെതിരായ മുന്നേറ്റം നമ്മുടെ രാജ്യത്ത് സാധ്യമല്ലാതെ
പോകുന്നതിന് വേറെന്ത് കാരണം? </b><br />
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>എല്ലാവരും ക്യൂ നില്ക്കുന്ന ഒരു കാലം, അങ്ങനെ
നില്ക്കുമ്പോള് ആരും മുന്നില്‍ കടക്കാന്‍ ശ്രമിക്കാതിരിക്കുന്ന ഒരു കാലം വരണം
എന്നത് നമ്മുടെ ആഗ്രഹം. അപ്പോള്‍ അഴിമതിയ്ക്കെതിരെ പൊതുബോധം ജനങ്ങളില്‍
രൂപപ്പെടും. നമ്മുടെ സമൂഹം അഴിമതിരഹിതമായി മാറും. വരുമോ അങ്ങനെ ഒരു കാലം?</b></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com2tag:blogger.com,1999:blog-6436896985372203607.post-75181871728445121392014-12-26T18:49:00.002-08:002014-12-26T19:10:07.806-08:00ചരിത്രത്തില്‍ ഇടം നഷ്ടപ്പെട്ടവര്‍<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>"ഭൂകമ്പം...ഭൂകമ്പം..." ആരാണ് അയക്കുന്നതെന്നോ
ആര്‍ക്കാണെന്നോ വ്യക്തമാക്കാത്ത വളരെ നേരിയ ശബ്ദത്തിലുള്ള ഈ സന്ദേശം ചെന്നൈ
വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ കിട്ടുന്നത് 2004 ഡിസംബര്‍ 26-ന്
രാവിലെ ഏഴുമണി കഴിഞ്ഞ് മൂന്നുമിനുട്ട് പിന്നിട്ടപ്പോഴാണ്. ഈ സന്ദേശം കിട്ടിയ
ഉദ്യോഗസ്ഥന് തണ്റ്റെ ഡ്യൂട്ടിയില്‍ അപ്പോള്‍ ചേര്‍ന്നതേ ഉണ്ടായിരുനുള്ളൂ.
സന്ദേശത്തിണ്റ്റെ ഉറവിടം അറിയുന്നതിനുവേണ്ടി അദ്ദേഹം ആ ഫ്രീക്വന്‍സിയില്‍ ഉള്ള
മറ്റെല്ലാ വിമാനത്താവളങ്ങളിലേക്കും വിളിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ഒരു മറുപടി
സന്ദേശവും ലഭിക്കുകയുണ്ടായില്ല. കൃത്യം 7-13-ന് അതേ ഫ്രീക്വന്‍സിയില്‍
കമ്യൂണിക്കേഷന്‍ നടാത്തുന്ന കാര്‍ നിക്കോബാര്‍ ദ്വീപിലെ എയര്‍ഫോഴ്സ്
വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചു.
അതിങ്ങനെയായിരുന്നു. "കാര്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂകമ്പം. ദ്വീപില്‍
വെള്ളപ്പൊക്കം. ഞങ്ങള്‍ മുങ്ങിത്താഴുകയാണ്. അടിയന്തരസഹായം ആവശ്യം. " </b></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyuUGEkNA7IURVyMlncwa9_ipVESJ4zadw27ihYCXIXcnQIhnvDQC2M9UVqb5dVeo0wXW2oyt01tEvu-cepCNHSrx-DrieLQrhET0VbWsjMksu8E6qo6A2xEujWe5vdFIOGuNelv_iRDvo/s1600/123802_thump.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyuUGEkNA7IURVyMlncwa9_ipVESJ4zadw27ihYCXIXcnQIhnvDQC2M9UVqb5dVeo0wXW2oyt01tEvu-cepCNHSrx-DrieLQrhET0VbWsjMksu8E6qo6A2xEujWe5vdFIOGuNelv_iRDvo/s1600/123802_thump.jpg" height="422" width="640" /></a></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>വളരെ
അപൂര്‍വമായി സംഭവിക്കുന്നതെങ്കിലും ഇത്തരം ആപല്‍ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട
നടപടികളില്‍ പരിശീലനം സിദ്ധിച്ച ആ ഉദ്യോഗസ്ഥന് കമ്പ്യൂട്ടര്‍ ശൃംഘല വഴി ആ സന്ദേശം
വിമാനത്താവളത്തിലെ മറ്റുവിഭാങ്ങളിലേക്കും എയര്‍പോര്‍ട്ടിലെ എയര്‍ഫോഴ്സ്
യൂനിറ്റിലേക്കും അയച്ചു. അതോടൊപ്പം അപകടത്തെക്കുറിച്ചുള്ള കൂടുതല്‍
വിവരങ്ങള്‍ക്കായി കാര്‍ നിക്കോബാര്‍ ദ്വീപുമായി ബന്ധപ്പെടാന്‍
ശ്രമിച്ചുകൊണ്ടിരുന്നു. അദ്ദേഹം അപ്പോള്‍ അറിഞ്ഞിരുന്നില്ല ലോകത്തെ നടുക്കിയ
വലിയൊരു പ്രകൃതി ദുരന്തത്തെക്കുറിച്ചുള്ള ആദ്യ വിവരമാണ് താന്‍ അപ്പോള്‍
സ്വീകരിച്ചതെന്ന്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>700 കി. മീ. ചുറ്റളവില്‍ നീണ്ടുപരന്നുകിടക്കുന്ന ആന്തമാന്‍
നിക്കോബാര്‍ ദ്വീപസമൂഹത്തിലെ നിക്കോബാര്‍ സ്വീപുകളില്‍ പ്രധാനപ്പെട്ടതാണ് കാര്‍
നിക്കോബാര്‍ ദ്വീപ്. പോര്‍ട്ട് ബ്ളെയറില്‍ നിന്ന് 275 കി. മീ. തെക്കുമാറി
സ്ഥിതിചെയ്യുന്ന ദ്വീപിലെത്താന്‍ എയര്‍ ഫോഴ്സ് വിമ്മാനത്തില്‍ 45 മിനിറ്റ്
പറക്കണം. ദ്വീപിണ്റ്റെ ആകെ വിസ്തീര്‍ണ്ണം 49 ച.</b><b>കി. മീ</b><b>. ഉള്ളിലെ നിബിഡവനത്തിലും
ചുറ്റിലും മറ്റുമരങ്ങള്‍ക്കൊപ്പം ധാരാളം തെങ്ങുകള്‍. ആന്തമാന്‍ ദ്വീപ്
സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഇളനീരിണ്റ്റെ വലിപ്പവും ഉള്ളിലെ നീരിണ്റ്റെ അളവും
കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. കടല്‍ തീരത്ത് വീട് കെട്ടി താമസിക്കുമ്പോള്‍
മറ്റ് പ്രദേശങ്ങളില്‍ ധനാഡ്യരുടെ മാത്രം സൌഭാഗ്യമായ സുന്ദര സായഹ്നങ്ങളെ
സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സാധാരണക്കാരില്‍ സാധാരണക്കാരായ ഇവിടത്തുകാര്‍
ആഹ്ളാദിച്ചിരിക്കണം, ആ അഭിശപ്തദിനത്തിനുമുമ്പ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഭൂഗര്‍ഭശാസ്ത്രജ്ഞരുടെ
പഠനവിവരമനുസരിച്ച് കാര്‍ നിക്കോബാര്‍ ദ്വീപിണ്റ്റെ കിടപ്പ് തികച്ചും
വിചിത്രമാണ്. കടലിന്നടിയിലുള്ള ഒരു മലയുടെ മുനമ്പില്‍ ഏറെക്കുറെ ഒരു കൂണ്
വിരിഞ്ഞുനില്‍ക്കുന്നതുപോലെയാണത്. ദ്വീപിണ്റ്റെ മുകള്‍ ഭാഗം കൂണിണ്റ്റെ ഉപരിതലം
പോലെ തന്നെ പരന്നതാണ്. ഭൂമികുലുക്കം പോലുള്ള പ്രതിഭാസങ്ങള്‍ സംഭവിക്കുമ്പോള്‍
അപകടസാദ്ധ്യത ഏറെ നിലനില്‍ക്കുന്നതാണ് ദ്വീപിണ്റ്റെ ഈ കിടപ്പ്. ദ്വീപാകെത്തന്നെ
മലമുകളില്‍ നിന്ന് തെന്നിമാറി കടലില്‍ ആണ്ടുപോകാന്‍ കൂടി സാദ്ധ്യത ഏറെയാണ്. </b></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjl9-GkPjWsr7YPM3yl-LvhDIcYHazcS7s6VNLwN7qmmXjuN6C2BUcWgOzsMZIse3SR0EWZLL2-8zuI6VKu4GfPSkn3n8O60Ti69HpoxlYjiG4mKfanzE5x8gLchWgjFzPgZns3x8nrblDx/s1600/tsunami06-nicobar-island-damage_21852_600x450.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjl9-GkPjWsr7YPM3yl-LvhDIcYHazcS7s6VNLwN7qmmXjuN6C2BUcWgOzsMZIse3SR0EWZLL2-8zuI6VKu4GfPSkn3n8O60Ti69HpoxlYjiG4mKfanzE5x8gLchWgjFzPgZns3x8nrblDx/s1600/tsunami06-nicobar-island-damage_21852_600x450.jpg" height="240" width="320" /></a><b><br /></b></div>
<div style="text-align: justify;">
<b>ഹുല്‍ചൂസ് എന്ന് വിളിക്കുന്ന മംഗോളിയന്‍ വംശജരാണ് ദ്വീപിലെ ആദ്യകാല നിവാസികള്‍.
പിന്നീട് കുടിയേറിപാര്‍ത്ത ചെറിയ ശതമാനം തമിഴ് വംശജരുമുണ്ട്. നാഗരിക
ജീവിതത്തിണ്റ്റേതായി നിലനിന്നിരുന്നത് ദ്വീപ് ഭരണത്തിണ്റ്റേതായ ചില ഓഫീസുകളും
എയര്‍ഫോഴ്സ് കേന്ദ്രവും ഒരു കേന്ദ്രീയ വിദ്യാലയവും. എല്ലാം ചേര്‍ന്ന് ദ്വീപിലെ
മൊത്തം ജനസംഖ്യ 10000-ല്‍ താഴെ മാത്രം. ഓഫീസ് കെട്ടിടങ്ങളും കേന്ദ്രീയ
വിദ്യാലയക്കെട്ടിടവും ക്വാട്ടേസ്ഴ്സുകളും എല്ലാം ഇന്ന് ഓര്‍മ്മ മാത്രം. ഭൂമി
കുലുങ്ങുന്നതറിഞ്ഞ് വീടിനു പുറത്തുവന്നു നിന്നവരെയാണ് തിരകള്‍ നക്കിക്കൊണ്ട്
പോയത്. കൂട്ടം കൂടിനിന്നവരില്‍ ചിലര്‍ കടലിലെ അസാധാരണമായ ചലനം കണ്ട് എയര്‍ഫോഴ്സ്
വിമാനങ്ങളുടെ റണ്‍വേയിലേക്ക് ഓടിക്കയറിയതുകാരണം പകുതി പേരെങ്കിലും രക്ഷപ്പെട്ടു.
അല്ലായിരുന്നെങ്കില്‍ തിരമാലകളുടെ സംഹാരയാത്രയുടെ നിനവ് പോലുമില്ലാതെ അവരെല്ലാം
കടലിണ്റ്റെ ആഴങ്ങളിലേക്ക് വലിച്ചെടുക്കപ്പെടുമായിരുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>അസാമാന്യശക്തിയുള്ള ആ
വലിച്ചെടുക്കലിനെ പറ്റി രക്ഷപ്പെട്ട ചിലരെങ്കിലും ഓര്‍ക്കുന്നു. സുനാമി തിരമാലകളുടെ
വേഗത് മണിക്കൂറില്‍ 900 കി. മീ. എന്ന് രേഖപ്പെടുത്തപ്പെട്ടപ്പോള്‍ തിരകള്‍
തിരിച്ചിറങ്ങിയപ്പോഴുണ്ടായ വലിവിണ്റ്റെ ശക്തിതിരകള്‍ പിന്നോട്ട് വലിഞ്ഞപ്പോള്‍
തീരത്ത് അനേകം ചുഴികള്‍ രൂപപ്പെട്ടതിണ്റ്റേയും ചുഴിഞ്ഞിറങ്ങുന്ന ചതുപ്പില്‍
ആളുകള്‍ ക്രമേണ അപ്രത്യക്ഷ്രായതിണ്റ്റേയും ഓര്‍മ്മകള്‍ അവരെ ഇപ്പോഴും നടുക്കുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മരിച്ചുപോയ ബന്ധുവിണ്റ്റേയോ സുഹൃത്തിണ്റ്റേയോ പേര്, അവരുടേ ആത്മാവ് പേരിലൂടെ
ആകര്‍ഷിക്കപ്പെട്ടേക്കുമോ എന്ന ഭയം കാരണം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്
നല്‍കാറില്ല ഇവിടെ നിക്കോബാരികളുടെ വിശ്വാസപ്രകാരം. ജനസംഖ്യയില്‍ പകുതിയോളം
മരിച്ചുകഴിഞ്ഞ സുനാമി ദുരന്തത്തിനുശേഷം അടുത്ത തലമുറയില്‍പെട്ട കുഞ്ഞുങ്ങള്‍ക്ക്
നല്കാന് പുതിയ പേരുകള്‍ കണ്ടുപിടിക്കേണ്ടിവരുമെന്ന് ക്രൂരമായ ഒരു
കുസൃതിചിന്തയായി ഉള്ളിലെത്തുന്നു.</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പ്രശസ്ത ഇന്ത്യന്‍-ഇംഗ്ളീഷ് നോവലിസ്റ്റ്
അമിതാവ് ഘോഷ് ഇങ്ങനെ നിരീക്ഷിക്കുന്നുട്. "മദ്ധ്യവര്‍ഗത്തില്‍ ആയിരിക്കുക
എന്നാല്‍ കടലാസുകളാല്‍ തീര്‍ത്ത ചങ്ങാടത്തില്‍ നിരന്തര്മായി യാത്ര ചെയ്യുക
എന്നാണ്.തിരിച്ചറിയല്‍ രേക്ഷകള്‍, ലൈസന്‍സുകള്‍, റേഷന്‍ കാര്‍ഡുകള്‍, സ്കൂള്‍
സര്‍ട്ടിഫിക്കറ്റുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, സ്ഥിരനിക്ഷേപരേഖകള്‍ അങ്ങനെ...
അങ്ങനെ. ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് നിവാസികളെ ഇവയില്‍ പലതും അവര്‍ ഈ ഭൂമിയില്‍
ജീവിച്ചിരുന്നു എന്നതിണ്റ്റെ അടയാളങ്ങള്‍ കൂടിയായിരുന്നു. ദ്വീപിലെ ആദ്യകാല വാസികളെ
ജീവിതത്തിണ്റ്റെ പൊിതുധാരയിലെത്തിക്കുന്നതിണ്റ്റെ ഭാഗമായി അവര്‍ക്ക് ഭൂമി
പതിച്ചുകൊടുക്കുകയും അതിണ്റ്റെ രേഖകള്‍ തിരിച്ചറിയല്‍ രേഖകള്‍ തുടാങ്ങിയവ
നല്‍കുകയും ചെയ്തിരുന്നു. ആഞ്ഞടിച്ച സുനാമിത്തിരമാലകള്‍ നക്കിത്തുടച്ചുമാറ്റിയത്
അവരുടേ വീടുകളും ആളുകളേയും മാത്രമല്ല. അവര്‍ക്ക് അവര്‍ ഇവിടെ ജീവിച്ചിരുന്നു
എന്ന് കാണിക്കുന്ന അടയാളങ്ങള്‍ കൂടിയാണ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhw65QAPJDoIMP7C49zzKm6Q9FEgPvBbEa1woCdkRN7G3ALvhCuNXfu8phF1AzfhVDH9cjOLvGoiRcCZrE3UpturGsWL1YV_Rw22AArkU-ttUbg2t6wtk_21aW-QDdeg507kDzayK4wYl8T/s1600/_41025933_damage203.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhw65QAPJDoIMP7C49zzKm6Q9FEgPvBbEa1woCdkRN7G3ALvhCuNXfu8phF1AzfhVDH9cjOLvGoiRcCZrE3UpturGsWL1YV_Rw22AArkU-ttUbg2t6wtk_21aW-QDdeg507kDzayK4wYl8T/s1600/_41025933_damage203.jpg" /></a><b>സുനാമിത്തിരമാലകള്‍ ഈ ദ്വീപില്‍ നടത്തിയ
നശീകരണയജ്ഞത്തിനൊരു പ്രത്യേകതയുണ്ട്. മനുഷ്യനിര്‍മ്മിതമായ എല്ലാറ്റിനേയും നിശ്ശേഷം
തുടച്ചുമാറ്റിയപ്പോള്‍ പ്രകൃതിദത്തമായവയെ ഏറെക്കുറേ നിലനിര്‍ത്തിയിരിക്കുന്നു.
കെട്ടിടങ്ങളെ ഏതോ മൂര്‍ച്ചയുള, ശക്ത്യേറിയ ആയുധം കൊണ്ട് കടയോടെ
അറുത്തുമാറ്റിയതുപോലെ. ഇങ്ങനെ തുടച്ചുനീക്കപ്പെട്ട കെട്ടിടങ്ങളുടെ
അവശിഷ്ടങ്ങള്‍ക്കപ്പുറത്ത് കാടിണ്റ്റെ മേലാപ്പ് ഒരു നാശവും ഏല്ക്കാതെ. ഇടയില്‍
നിസ്സംഗമായ തലയെടുപ്പോടെ നിലകൊള്ളുന്ന തെങ്ങുകള്‍ നമ്മളോടെന്തോ പറയാന്‍
ശ്രമിക്കുന്നില്ലേ.. ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കാര്‍ നിക്കോബാര്‍ ദ്വീപുവാസികള്‍ ഇന്നൊരുകാര്യം
മനസ്സിലാക്കിയിരിക്കുന്നു. ദ്വീപിണ്റ്റെ ഭൂമിശാസ്ത്രപരമായ കിടപ്പുപോലെത്തന്നെ
ഏതുനിമിഷവും തെന്നി നഷ്ടപ്പെടാവുന്നതാണ് തങ്ങളുടെ നിലനില്‍പ്പുപോലും എന്ന്.
ഇതുകൊണ്ടുതന്നെയാവണം പേനയും കടലാസുമായെത്തുന്ന ആരുടെ മുന്നിലും
അവരാവശ്യപ്പെടുന്നത് തങ്ങളുടെ പേരും വിവരങ്ങളും രേഖപ്പെടുത്താനാണ്. ഇങ്ങനെ
ആരെങ്കിലും എവിടെയെങ്കിലും രേഖപ്പെടുത്തുന്നതിലൂടെ ചരിത്രത്തില്‍ തങ്ങള്‍ക്ക്
നഷ്ടപ്പെട്ടുപോയിരിക്കാവുന്ന ഇടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയോടെ...</b></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com6tag:blogger.com,1999:blog-6436896985372203607.post-78661743859767366502014-12-01T07:27:00.000-08:002014-12-01T07:27:39.039-08:00ഇടതുപക്ഷ സമസ്യ: അടവുനയങ്ങള്‍ പറയാത്തത്<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b>ഇന്ത്യയിലെ ഇടതുപക്ഷം അതിണ്റ്റെ
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്ന്.
ഇത് സി.പി.എം എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിണ്റ്റെ അമ്പതാം
വാര്‍ഷികാഘോഷവേളയിലാണെന്നത് ചരിത്രത്തിണ്റ്റെ ഒരു കുസൃതിയായി വേണം കാണാന്‍.
അമ്പതാം വര്‍ഷം ആഘോഷിക്കണമെന്ന് പാര്‍ട്ടിയും അതില്‍ ആഘോഷിക്കാനൊന്നുമില്ലെന്ന്
സി.പി.ഐയും തര്‍ക്കത്തിലുമാണ്. തര്‍ക്കിക്കേണ്ട ഒരു വിഷയമാണോ ഇത് എന്ന
കാര്യത്തില്‍ സംശയമുണ്ട്. അല്ലെങ്കിലും എവിടെയുമെത്താത്ത തര്‍ക്കത്തിലായിരുന്നൂ,
രണ്ട് പാര്‍ട്ടികളും എപ്പോഴും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാലിന്നടിയിലെ മണ്ണ് ഏറെ
ഒലിച്ചുപോയെന്ന് തിരിച്ചറിഞ്ഞ രണ്ട് പാര്‍ട്ടികളും </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കൂടുതല്‍ സഹകരണത്തിണ്റ്റെ
ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയതായിരുന്നു. സി.പി.ഐ കുറേക്കാലമായി ഇത്
പറയുന്നുണ്ട്. പക്ഷേ സി.പി.ഐ(എം)-ണ്റ്റെ ഭാഗത്തുനിന്ന് ആദ്യമായിട്ടാണ് ചെറിയ
തോതില്‍ ഒരു അനുകൂലപരാമര്ശം വന്നത്. ഇന്ത്യയിലേയും കേരളത്തിലേയും, പാര്‍ട്ടി
സംഘടാനാരൂപത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് അനുയായികള്‍ കുറച്ചെങ്കിലും
സന്തോഷിച്ചിരിക്കും, തീര്‍ച്ച. പക്ഷേ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ആ വിഷയം
നനഞ്ഞ പടക്കം പോലെ തൂറ്റിപ്പോയി. കടുത്ത തോല്‍വി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന്
അപ്പോഴേക്കും രണ്ട് പാര്‍ട്ടികളുടേയും നേതൃത്വം പുറത്തു വന്നുകഴിഞ്ഞിരുന്നു,
എന്ന് വേണം കരുതാന്‍. ആ വിഷയം വീണ്ടും ഉയര്‍ന്ന് വരാതിരിക്കാന്‍ രണ്ട് പാര്‍ട്ടി
നേതാക്കളും ശ്രദ്ധിച്ചു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>അപ്പോഴാണ് അമ്പതാം വാര്‍ഷികം കൊണ്ടാടാന്‍ സി.പി.ഐ(എം)
നേതൃത്വം തീരുമാനിക്കുന്നത്. തര്‍ക്കത്തിന് ഒരു കാരണം കിട്ടാതെ
വിഷമിക്കുകയായിരുന്നൂ, രണ്ട് പാര്‍ട്ടികളും എന്ന രീതിയില്‍ അവര്‍ ഈ വിഷയം
ഏറ്റെടുത്തു. ദൃശ്യ മാധ്യമങ്ങള്‍ക്ക് ചാകര തന്നെ. എന്നും എന്തെങ്കിലുമൊരു
വിഷയത്തിലൊരു തര്‍ക്കം ഇല്ലാതിരുന്നാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ ഒന്നും
കാണിക്കാനില്ലാതെ അവര്‍ വിഷമിച്ചുപോകുമല്ലോ. കുരുക്ഷേത്രയുദ്ധത്തില്‍ അമ്പുകളെന്ന
പോലെ വാക്ശരങ്ങള്‍ തലങ്ങും വിലങ്ങും പറന്നു. തൊട്ടുകൂട്ടാന്‍ ഒരു
വിവാദമെങ്കിലുമില്ലാതെ ഭക്ഷണമിറങ്ങാന്‍ വയ്യാത്ത മലയാളിക്ക് ഒരാഴ്ചക്ക് കുശാല്‍. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇടതുപക്ഷത്തിനും സി.പി.എം-നുമേറ്റ തിരിച്ചടിക്ക് കാരണം കണ്ടുപിടിക്കാന്‍ സി.പി.എം
പോളിറ്റ്ബ്യൂറോവും കേന്ദ്രകമ്മിറ്റിയും പലതവണ യോഗം ചേര്‍ന്നിരിക്കുന്നു. പി.ബിയുടെ
ആദ്യരേഖയ്ക്ക് ബദല്‍ രേഖകള്‍ തയ്യാറായി. ഒടുവില്‍ കൃത്യമായ വിശകലനം നടത്താനും
കാരണം കണ്ടുപിടിക്കാനും കഴിയാതെ വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുന്നു.
ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പറയുന്നതുപോലെ ഇതൊരു പ്രതിസന്ധിയൊന്നുമല്ല. എന്നാല്‍ അത്ര
എളുപ്പത്തില്‍ വിശകലനം നടത്തി കാരണം കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു കാര്യവുമല്ല.
ആലോചിക്കട്ടെ, വീണ്ടും വീണ്ടും ആലോചിക്കട്ടെ. അങ്ങനെയെങ്കിലും
ഇടതുപക്ഷപാര്‍ട്ടികള്‍ അകപ്പെട്ടിട്ടുള്ള കുഴിയില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക്
കഴിയട്ടേ എന്ന് നമുക്ക് ആഗ്രഹിക്കാം. തുടക്കത്തില്‍ പറഞ്ഞ ലക്ഷക്കണക്കായ
സാധാരണക്കാര്‍ അതാഗ്രഹിക്കുന്നു. പക്ഷേ ഈ ആഗ്രഹത്തിണ്റ്റെ തീവ്രത മനസ്സിലാക്കാന്‍
പാര്‍ട്ടിനേതൃത്വങ്ങള്‍ക്ക് കഴിയുന്നുണ്ടോ എന്ന് സംശയമുണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പി.ബിയില്‍ വന്ന
രേഖകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളത് രണ്ട് കാരണങ്ങളിലാണെന്ന് ഇതിനകം നമുക്ക്
മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അടവുനയത്തിണ്റ്റെ പേരില്‍ ബൂര്‍ഷ്വാ
ജനാധിപത്യപാര്‍ട്ടികളുമായി കൂട്ടുകൂടാനുള്ള തീരുമാനം ശരിയായിരുന്നോ എന്നുള്ളതാണാ
തര്‍ക്കവിഷയം. അത് തെറ്റാണെന്ന് ഒരഭിപ്രായം. അതല്ല ആ നയമല്ല അത് നടപ്പിലാക്കിയ
രീതിയിലായിരുന്നൂ തെറ്റെന്ന് മറ്റൊരഭിപ്രായം. ഇതിലേതാണ് ശരിയെന്ന് പറയാന്‍ ഞാന്‍
ഒരു പ്രത്യയശാസ്ത്ര വിശാരദനല്ല. എന്നാല്‍ ഒരു സാധാരണ പൌരനെന്ന നിലക്ക്,
ഇടതുപക്ഷത്തിന് ഇന്ത്യന്‍ സമൂഹത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയണം എന്ന്
ഇനിയും വിശ്വാസമുള്ള ഒരാളെന്ന നിലക്ക് എണ്റ്റെ അഭിപ്രായം പറയണം എന്ന് ഞാന്‍
കരുതുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>വെറും സാധാരണക്കാരനായ ഒരാള്‍ക്ക് അതും മാര്‍ക്സിയന്‍
രീതികളെക്കുറിച്ച് അജ്ഞനായ ഒരാള്‍ക്ക് ഇത് പറയാന്‍ എന്തര്‍ഹത എന്നൊരു ചോദ്യം
പാര്‍ട്ടി സംഘടനയുടെ വിവിധ തലങ്ങളില്‍ നിന്ന് ഉയരുന്നത് ഞാനറിയുന്നു. ഏറെ കാലമായി
സംഘടനാ ചട്ടക്കൂടിന് പുറത്തുള്ള ഒരാള്‍ക്ക് പാര്‍ട്ടിയുടെ കാര്യങ്ങളില്‍
അഭിപ്രായം പറയാന്‍ അര്‍ഹതയില്ല, പറയാന്‍ പാടില്ല എന്നൊരു അലിഖിതനിയം നിലവിലുള്ളതായി
തോന്നിയിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാടുകളില്‍ തെറ്റെന്ന് തോന്നിയിട്ടുള്ള ചില
കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതനായിട്ടുള്ള ചില അവസരങ്ങളില്‍
അങ്ങനെയൊരു വിമര്‍ശനം എനിക്ക് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഒരു സാധാരണ
മനുഷ്യനെന്ന നിലക്ക്, ഇപ്പോഴും കമ്യൂണിസ്റ്റ് അനുഭാവി എന്ന നിലക്ക് എനിക്ക്
ഇതുപറയാന്‍ അവകാശമുണ്ടെന്നാണ് അതിനുള്ള എണ്റ്റെ ഉത്തരം. ഇങ്ങനെയൊരു വിമര്‍ശനം
എന്നെപ്പോലൊരാള്‍ക്ക് കേള്‍ക്കേണ്ടിവരുന്നതുപോലും പാര്‍ട്ടികള്‍ ഇന്ന്
വന്നുപെട്ടിട്ടുള്ള പ്രതിസന്ധി കാരണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>സി.പി.ഐ
(എം)-ല്‍ ഉടലെടുത്തിട്ടുള്ള രണ്ട് അഭിപ്രായങ്ങളില്‍ ഏതെങ്കിലും ഇന്നത്തെ
പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടാകാം. പക്ഷേ അതിനേക്കാള്‍ പ്രധാനമായ കാരണങ്ങള്‍ ഈ
രേഖകള്‍ക്ക് പുറത്താണെന്നാണ് എണ്റ്റെ തോന്നല്‍. ഈ രണ്ട് കാര്യങ്ങളും
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര വേരോട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന
മേഖലകളില്‍ കടന്നുകയറുന്നതില്‍ നിന്ന് വിഘാതമായിട്ടുണ്ടാകാം. എന്നാല്‍
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് സാമാന്യം ശക്തിയുള്ള, അല്ലെങ്കില്‍ ഉണ്ടായിരുന്ന
പ്രദേശങ്ങളില്‍ പാര്‍ട്ടികള്‍ ദുര്‍ബലമാകാന്‍ ഈ കാരണങ്ങള്‍ നിരത്തിയാല്‍ അത്
എത്രമാത്രം ശരിയാകും? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പശ്ചിമബംഗാളില്‍ ഇടതുപക്ഷം ശോഷിക്കാന്‍ കാരണം മേല്പറഞ്ഞ
കാരണങ്ങളാണോ? അതോ നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ മാത്രമാണോ? ഇത്രകാലം ചെയ്തത്
ശരിയായിരുന്നെങ്കില്‍ നന്ദിഗ്രാം എന്ന ഒരു തെറ്റിന് ഇത്രയും വലിയ ശിക്ഷ
അര്‍ഹിക്കുന്നുണ്ടോ? അത്ര അറിവില്ലാത്തവരാണോ അവിടത്തെ ജനങ്ങള്‍? പിന്നെന്താണ്
കാരണം? കാരണം കണ്ടെത്താനാവശ്യമായ ഒരു ആത്മപരിശോധന പാര്‍ട്ടിക്കുള്ളില്‍
നടന്നിട്ടുണ്ടോ അല്ലെങ്കില്‍ നടക്കുന്നുണ്ടോ എന്ന് അറിയില്ല. ഒരു പക്ഷേ പാര്‍ട്ടി
സംഘടനയ്ക്ക് പുറത്തുനില്‍ക്കുന്ന ഒരാള്‍ക്ക് അറിയാന്‍ കഴിയാത്തതായിരിക്കും. പി.ബി
അടക്കമുള്ള ഓരോ കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ചര്‍ച്ചകളുടെ
വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ടെങ്കിലും അവയുടെ ആധികാരികത
സംശയാതീതമല്ല. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇടതുപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ ശോച്യാവസ്ഥ കേവലം സീറ്റുകളുടെ
എണ്ണത്തില്‍ വന്ന കുറവ് മാത്രമല്ല എന്നാണെണ്റ്റെ അഭിപ്രായം. ആഴത്തിലുള്ള
പ്രതിസന്ധിയുടെ പ്രതിഫലനം മാത്രമാണ് സീറ്റുകളുടെ എണ്ണത്തില്‍ വന്ന കുറവ്. ശക്തി
കുറഞ്ഞ മറ്റ് സംസ്ഥാനങ്ങളില്‍ ഈ കുറവിന് കാരണം കൂട്ടുകെട്ടുകളുടെ ദൌര്‍ബല്യം
തുടങ്ങി മറ്റുപലതുമാണ്. പക്ഷേ ബംഗാളില്‍ അതങ്ങനെയല്ല. ഇടതുപക്ഷത്തിന് വിശിഷ്യാ
സി.പി,എം-ന് സ്വന്തമായി ശക്തിയുള്ള ബംഗാളില്‍ ഇത്തരം എന്ത് കാരണങ്ങല്‍
നിരത്തിയാലും അത് സത്യത്തെ പുറത്തുകാണിക്കുന്നില്ല. തൃണമൂല്‍ ഒരു രാഷ്ട്രീയ
പാര്‍ട്ടി എന്ന നിലയ്ക്ക് ഉറച്ച അസ്തിത്വമില്ലാത്ത ഒരു കൂട്ടം മാത്രമാണ്. അതിന്
ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്താന്‍ ഏറെക്കാലം കഴിയില്ല എന്ന് ഉറപ്പാണ്. അതിണ്റ്റെ
സൂചനകള്‍ കണ്ടുതുടങ്ങിയിട്ടുമുണ്ട്. പക്ഷെ അതുപോലും ഇടതുപക്ഷത്തിന് ആശ്വാസത്തിന്
വക നല്‍കുന്നില്ല. കാരണം തൃണമൂല്‍ ക്ഷയിക്കുന്നിടത്ത് ഉയര്‍ന്ന് വരുന്നത്
ബി.ജെ.പി-യാണ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇത്രകാലമായി ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള ഒരിടത്ത്,
പഞ്ചായത്തീരാജും മറ്റും വളരെ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ഒരു സംസ്ഥാനത്തില്‍,
ഹിന്ദുമുസ്ളീം ലഹളകള്‍ കാരണം മതപരമായ ധ്രുവീകരണം നടന്നിട്ടില്ലാത്ത മതനിരപേക്ഷ
സമൂഹത്തില്‍ ബി.ജെ.പിയ്ക്ക് ഇടതുപക്ഷത്തെ കടന്നുമുന്നേറാന്‍ കഴിയുന്നുണ്ടെങ്കില്‍
കാര്യങ്ങള്‍ പറയുന്നത്ര ലളിതമല്ലെന്ന് നമുക്ക് സംശയിക്കേണ്ടിവരുന്നുണ്ട്. വിഷയം
തൃണമൂലും, നന്ദിഗ്രാമും ഒന്നും അല്ലെന്നും അതിലും പിറകോട്ട് അന്വേഷണം
സഞ്ചരിക്കേണ്ടതുണ്ടെന്നും തോന്നുന്നത് അതുകൊണ്ടാണ്. നീണ്ടകാലത്തെ
ഇടതുപക്ഷഭരണത്തിന് ബദലായിട്ടാണ് തൃണമൂല്‍ ഉയര്‍ന്നുവന്നത്. വളരെ ചെറിയ കാലം
കൊണ്ട് തന്നെ അവിടത്തെ ജനങ്ങള്‍ തൃണമൂലിന് ബദല്‍ തേടാന്‍ തുടങ്ങിയിരിക്കുന്നു.
സ്വാഭാവികമയും ഈ അവസ്ഥ ഇടതുപക്ഷത്തിന് അനുകൂലമായി വരേണ്ടതാണ്. എന്നാല്‍ ഒരു
ബദലായിപ്പോലും ഇടതുപക്ഷത്തെ കാണാന്‍ ബംഗാളിലെ ജനങ്ങള്‍ തയ്യാറാകുന്നില്ല എന്നത്
സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ദീര്‍ഘകാലം സി.പി.എം-ണ്റ്റെ മന്ത്രിയായിരുന്ന,
സാമ്പത്തികവിദഗ്ദ്ധന്‍ സ:അശോക് മിത്ര പറഞ്ഞത് പാര്‍ട്ടിക്ക് വിശ്വാസ്യത
നഷ്ടപ്പെട്ടു എന്നാണ്. തൃണമൂല്‍ ജനങ്ങള്‍ക്ക് നല്കിയ വ്യാമോഹം വളരെ പെട്ടെന്ന്
തന്നെ നഷ്ടപ്പെട്ടുതുടങ്ങിയിട്ടും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ ബംഗാളിലെ
ജനങ്ങള്‍ തയ്യാറാകുന്നില്ല. ഇത് അടവുനയത്തിണ്റ്റേയോ അത് നടപ്പാക്കുന്നതില്‍ വന്ന
വീഴ്ചയോ ആണോ കാണിക്കുന്നത്? കറകളഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ഒരു സ്വതന്ത്ര
ചിന്ത നടത്തിയാല്‍ ഈ വിലയിരുത്തലിലെ വിഡ്ഡിത്തം ബോദ്ധ്യപ്പെടും എന്ന് എനിക്ക്
ഉറപ്പുണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനകീയ അടിത്തറ
വിശാലമാക്കിയതില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടേയും ദാസ് കാപ്പിറ്റലിണ്റ്റേയും
പങ്കെന്താണ്? കാലാകാലങ്ങളില്‍ പാര്‍ട്ടി എടുത്തിട്ടുള്ള നയങ്ങളുടേയും അത്
നടപ്പാക്കാന്‍ പ്രയോഗിച്ചിട്ടുള്ള അടവുകളുടേയും പങ്കെന്താണ്? ലെനിണ്റ്റെ
സംഘടനാതത്വങ്ങള്‍ വായിച്ച് മനസ്സിലാക്കി അതനുസരിച്ച് സംഘടനാപ്രവര്‍ത്തനം
നടത്തുന്ന എത്ര സഖാക്കള്‍ നമ്മുടെ നാട്ടിന് പുറങ്ങളിലുണ്ട്? കമ്യൂണിസ്റ്റ്
പാര്‍ട്ടികളുടെ ശക്തി പ്ര്‍കടമാകുന്നത് എണ്ണത്തില്‍ തുലോം കുറഞ്ഞ അതിണ്റ്റെ
അംഗങ്ങളിലാണോ? നാട്ടിന്‍പുറങ്ങളിലെ ധാരാളം പാര്‍ട്ടി സഖാക്കള്‍ അവരുടെ മക്കള്‍ക്ക്
ലെനിനെന്നും സ്റ്റാലിനെന്നും ഹോചിമിനെന്നും ജ്യോതി ബാസുവെന്നും പേരിട്ട്
വിളിച്ചതുപോലും ഇവരാരാണെന്ന് മനസ്സിലാക്കിയിട്ടല്ല. ഈ പേരുകള്‍ക്ക് പിന്നിലെ വലിയ
സഖാക്കളെ അവര്‍ കണ്ടത് തങ്ങളുടെ മുന്നിലുള്ള, അല്ല കൂടെയുള്ള സഖാക്കളുടെ വലിയ
ആള്‍രൂപങ്ങളായിട്ടാണ്. ഈ സഖാക്കള്‍ ഉള്ളില്‍ ഇത്രമാത്രം നന്മയും
സ്നേഹവുമുള്ളവരാണെങ്കില്‍ ഇവരുടെ നേതാക്കളായവര്‍ തീര്‍ച്ചയായും ദൈവത്തിണ്റ്റെ
പ്രതിരൂപങ്ങളായിരിക്കുമെന്നവര്‍ നിനച്ചു. അങ്ങനെ ദൈവത്തിണ്റ്റെ പേരുകളായ രാമന്,
കൃഷ്ണന്, സുബ്രഹ്മണ്യന് തുടങ്ങിയവ പോലെ മുദ്രാവാക്യങ്ങളിലൂടെയും സഖാക്കളുടെ
സംസാരത്തിലൂടെയും കേട്ടറിഞ്ഞ ഈ നേതാക്കളുടെ പേരുകളും അവര്‍ മക്കള്‍ക്ക്
സമ്മാനിച്ചു. അങ്ങനെ പാര്‍ട്ടിയോടുള്ള സ്നേഹം അവര്‍ പ്രകടിപ്പിച്ചു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇത്
പറയുന്നത് പ്രത്യയശാസ്ത്രങ്ങളെ തള്ളിപ്പ്രറയാനോ അതിനുള്ള പ്രാധാന്യം കുറച്ചുകാണാനോ
അല്ല. പ്രത്യയശാസ്ത്രം ഒരു മതഗ്രന്ഥം പോലെ കാണേണ്ടതുണ്ടോ എന്ന ഒരു സംശയം
പങ്കുവെക്കാന്‍ വേണ്ടി മാത്രം. സമകാലിക സമൂഹത്തില്‍, ഇനിയും ശൈശവം
താണ്ടിയിട്ടില്ലാത്ത ജനാധിപത്യം പുലരുന്ന ഇന്ത്യന്‍ സമൂഹത്തില്‍
താത്വികാചാര്യന്മാര് പറഞ്ഞ അടവുനയങ്ങള്‍ക്കാളേറെ ജനങ്ങള്‍ക്കുപകരിക്കുക
സംശുദ്ധമായ പ്രായോഗികരാഷ്ട്രീയമാണ്. അവര്‍ക്ക് മനസ്സിലാവുന്നത് ജാര്‍ഗണുകളുടെ
അകമ്പടിയില്ലാത്ത ഭാഷയാണ്. ജനകീയ ജനാധിപത്യവിപ്ളവവും അതിലൂടെ സമ്പൂര്‍ണവിപ്ളവവും
സ്വപ്നം കാണുന്ന, അതിണ്റ്റെ അനിവാര്യമായ വരവില്‍ വിശ്വസിക്കുന്ന, എത്ര
പാര്‍ട്ടിപ്രവര്‍ത്തകരുണ്ട് ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍? ഉറച്ച
പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കില്ലാത്ത ഈ വിശ്വാസം പൊതുജനങ്ങള്‍ക്കുണ്ടാവണമെന്ന്
ശഠിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍
പ്രത്യയശാസ്ത്രം ഒരു അമ്മിക്കല്ലുപോലെ കഴുത്തില്‍ കെട്ടിത്തൂക്കിയിട്ടുള്ള
പ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണ് ഇടതുപക്ഷത്തിണ്റ്റെ പരാജയത്തിണ്റ്റെ
കാരണം. പരാജയം എന്നതുകൊണ്ട് ഈ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്നല്ല
ഞാനുദ്ദേശിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കൂടിയാലും ഈ
പരാജയം നിലനില്ക്കുകതന്നെ ചെയ്യും എന്നെണ്റ്റെ വിചാരം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>മറ്റൊരു പ്രധാനകാരണം ഇതിനകം
ഈ പാര്‍ട്ടികള്‍ മനസ്സിലാക്കിയിട്ടുണ്ട്. പാര്‍ട്ടികള്‍ ജനങ്ങളില്‍
നിന്നകന്നുപോകുന്നു എന്ന കാര്യം പാര്‍ട്ടി വേദികളില്‍ നിന്നുയര്‍ന്ന് കേള്‍ക്കാന്‍
തുടങ്ങിയിട്ട് കാലം കുറച്ചായി. സംഘടനാപരമായ ദൌര്‍ബല്യം ചര്‍ച്ച ചെയ്യാനും
പരിഹരിക്കാനും ഉദ്ദേശിച്ചുകൊണ്ട് സി.പി.എം സംസ്ഥാനപ്ളീനം തന്നെ നടത്തുകയുണ്ടായി
എന്നതു കാണിക്കുന്നത് വിഷയം ഗൌരവമായി എടുക്കുന്നു എന്നുള്ളതാണ്. അതിണ്റ്റെ
വിജയപരാജയങ്ങളെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ഒരു ശരാശരി
പാര്ട്ടിപ്രവര്ത്തകന് ദിവസത്തിണ്റ്റെ ഭൂരിഭാഗം സമയവും ജനങ്ങള്‍ക്കൊപ്പമാണ്
എന്നത്തെയും പോലെ ഇന്നും. ആരാണീ ജനങ്ങള്‍ എന്നതു മാത്രമാണ് സംശയം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പാര്‍ട്ടിയുടെ
ഏരിയാതലത്തിലുള്ള ഒരു നേതാവിണ്റ്റെ ജീവിതം യോഗങ്ങളും ഒരു യോഗത്തില്‍ നിന്ന്
മറ്റൊന്നിലേക്കുള്ള യാത്രയുമാണ്. കൃത്യമായി ചേരുന്ന അദ്ദേഹത്തിണ്റ്റെ ഏരിയാ
കമ്മിറ്റി, അതുപോലെത്തന്നെ കൃത്യമായി ചേരുന്ന മേല്‍ക്കമ്മിറ്റി, തനിക്ക്
ചാര്‍ജുള്ള ലോക്കല്‍ കമ്മിറ്റികള്‍ ഒക്കെ അദ്ദേഹം കൃത്യമായി പങ്കെടുക്കേണ്ടതാണ്.
ഇതിനുപുറമെ അദ്ദേഹം ഒരേ സമയം പല പോഷക സംഘടനകളുടെ ഭാരവാഹിയായിരിക്കും. ഈ
പോഷകസംഘടനകള്‍ പാര്‍ട്ടി ലൈനില്‍ നിന്ന് വ്യതിചലിക്കാതെ നോക്കേണ്ടത്
ഇദ്ദേഹത്തിണ്റ്റെ ഉത്തരവാദിത്വമാണ്. ഈ സംഘടനകളുടെ ഭാരം വഹിച്ചുകൊണ്ടാണ്
അദ്ദേഹത്തിണ്റ്റെ നടപ്പ് എന്നും എപ്പോഴും. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇദ്ദേഹം ഒരു നല്ല സംഘാടകനും നല്ല
വ്യക്തിത്വത്തിനുടമയുമാണെങ്കില്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കലാസമിതികള്‍,
വായനശാലകള്‍ എല്ലാത്തിണ്റ്റെ കമ്മിറ്റിയിലും ഇദ്ദേഹമുണ്ടാകും. അഴിമതിയുടെ
കറപുരളാത്തയാളുമാണെങ്കില്‍ നേരത്തെ പറഞ്ഞവയുടെ പുറമെ പാര്‍ട്ടിയുടെ
നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങള്‍, അവ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍,
ആശുപത്രികള്‍ ഇവയുടെയൊക്കെ ഭരണസമിതിയില്‍ ഇദ്ദേഹം ഒഴിച്ചുകൂടാന്‍
വയ്യാത്തയാളായിരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ അംഗത്വം, അതിലെ ഭാരവാഹിത്വം
ഇവ തരം പോലെയുണ്ടാകും. ഇത്രയും ജനങ്ങളുടെയിടയില്‍ ഓടിക്കളിക്കുന്ന ഒരാളോട്
നിങ്ങള്‍ ജനങ്ങളില്‍ നിന്നകന്നുപോകുന്നു എന്ന് പറഞ്ഞാല്‍ അതിണ്റ്റെ അര്‍ത്ഥം
എന്താണ്? </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഒരാള്‍ക്ക് താങ്ങാവുത്തിലധികം ഭാരം വഹിക്കാന്‍
നിര്‍ബ്ബന്ധിതനാവുന്ന ഒരാള്‍ ഇവയോട് എങ്ങനെ പൊരുത്തപ്പെട്ടുപോകുന്നതെങ്ങനെ.
വാര്‍ഡ് മെംബറും പഞ്ചായത്ത് പ്രസിഡണ്റ്റും ഒക്കെ ആയ പാര്‍ട്ടി നേതാക്കള്‍
ഭരണതലത്തിലുള്ള ഉത്തരവാദിത്വത്തിനോട് നീതിപുലര്‍ത്താനാവാതെ പില്ക്കാല
തെരഞ്ഞെടുപ്പുകളില്‍ തോറ്റുപോയ ധാരാളം അനുഭവങ്ങള്‍ നേരിട്ടറിഞ്ഞിട്ടുണ്ട്.
പാര്‍ട്ടിയാണ് വലുത് എന്നത് ഒരു മന്ത്രം പോലെ കൊണ്ട് നടക്കുന്ന ഒരാള്‍
പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും മറ്റ്
ഉത്തരവാദിത്വങ്ങള്‍ പിന്നിലേക്ക് പോകുകയും ചെയ്യുന്നു. വ്യക്തിയേക്കാള്‍ വലുത്
പാര്‍ട്ടിയാനെന്ന് സമ്മതിക്കുമ്പോഴും പാര്‍ട്ടിയ്ക്കും മീതെയാണ് ജനങ്ങള്‍ എന്ന
സത്യം പലപ്പോഴും മറന്നുപോകുന്നു. ഫലത്തില്‍ അദ്ദേഹം ഒരു നല്ല
പാര്‍ട്ടിക്കാരനാവുമ്പോഴും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാളെന്നനിലക്ക് അവരുടെ
പ്രശ്നങ്ങളില്‍ കൂടെനില്‍ക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. നമ്മുടെ
നാട്ടിന്‍പുറങ്ങളില്‍ ഇങ്ങനെ പരാജയപ്പെട്ടുപോയ ധാരാളം പേരെ കാണാന്‍ കഴിയും. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>തൊണ്ണൂറുകളില്‍ മുന്‍കാല നക്സലൈറ്റ് ആയ കെ. വേണു സി.പി.എം-നെക്കുറിച്ച് നടത്തിയ
ഒരു പാരാമര്‍ശം ഓര്‍മ്മ വരുന്നു. 'ജനാധിപത്യം എന്ന ആശയം ഒരു വിശ്വാസപ്രമാണമായി
അംഗീകരിക്കാതിരിക്കുകയും എന്നാല്‍ ജനാധിപത്യത്തില്‍ ആണ്ടിറങ്ങുകയും ചെയ്യുന്ന
വൈരുദ്ധ്യമാണ് പാര്‍ട്ടി അനുഭവിക്കുന്നത് എന്നായിരുന്നു, അത്. ഇതിനാല്‍
ജനാധിപത്യത്തിണ്റ്റെ നല്ല വശങ്ങള് സ്വായത്തമാക്കാതിരിക്കുകയും ചീത്ത കാര്യങ്ങള്‍
പാര്‍ട്ടിയെ ഗ്രസിക്കുകയും ചെയ്യുന്നു, എന്നും അദ്ദേഹം പറഞ്ഞു (ഓര്‍മയില്‍
നിന്നെടുത്ത് എഴുതുന്നത്). ശ്രീ വേണുവിണ്റ്റെ പില്ക്കാല രാഷ്ട്രീയത്തോട്
അനുഭാവമില്ലാതിരിക്കുമ്പോഴും ആ പരാമര്‍ശം സത്യമാണെന്ന് എന്നും തോന്നിയിട്ടുണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ച് ദിവസങ്ങളും ഓട്ടത്തിലായ ഒരാള്‍ക്ക്
വിശ്രമിക്കാന്‍ സമയമെവിടെ? വായിക്കാന്‍ സമയമെവിടെ? സ്വസ്ഥമായൊന്ന് ആലോചിക്കാന്‍
സമയമെവിടെ? ഒരു പാട്ട് കേള്‍ക്കാന്‍, ഏതെങ്കിലും രീതിയിലുള്ള കലകള്‍ ആസ്വദിക്കാന്‍
സ്മയമെവിടെ? ഇതൊന്നുമില്ലാതെ ഒരാള്‍ക്ക് പൂര്‍ണനായ ഒരു മനുഷ്യനാവാന്‍ കഴിയുമോ?
മനുഷ്യരൂപമുള്ള യന്ത്രങ്ങളായി മാറുകയാണ് ഇക്കാലത്ത് ഇടതുപക്ഷ പാര്‍ട്ടികളുടെ താഴേ
തട്ടിലുള്ള പ്രവര്‍ത്തകര്‍. മാനവികതയിലൂന്നിയ ഒരു പ്രത്യശാസ്ത്രം
പ്രാവര്‍ത്തികമാക്കാന്‍ ഓടിനടക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്ക് മാനവികതയുടെ
അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നില്ലേ എന്ന സംശയമാണ് എന്നെ കൊണ്ട്
ഇങ്ങനെ ചിന്തിപ്പിക്കുന്നത്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ബംഗാളില്‍ നീണ്ടകാലത്തെ ഭരണകാലത്ത് സര്‍ക്കാരിണ്റ്റെ
പുറത്ത് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമാന്തര സര്‍ക്കാര്‍
പ്രവര്‍ത്തിച്ചിരുന്നതായി അവിടെ നിന്നുള്ള സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്.
സര്‍ക്കാരിണ്റ്റെ പരിപാടികള്‍, സഹായങ്ങള്‍ ഒക്കെ ജനങ്ങളിലെത്തിയിരുന്നത്
പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളിലൂടെയായിരുന്നു. നീണ്ടകാലത്തെ ഈ അവസ്ഥ ഒരു തരം
അപ്രമാദിത്വം താഴേക്കിടയിലുള്ള നേതാക്കളിലുണ്ടാക്കിയിരിക്കാം. പഞ്ചായത്തീരാജ് വഴി
വികേന്ദ്രീകരിച്ച അധികാരങ്ങളും ഫണ്ടുകളും വഴി അഴിമതിയുടെ വികേന്ദ്രീകരണവും
നടന്നിട്ടുണ്ട് എന്നും ബംഗാളികള്‍ പറഞ്ഞറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ അഴിമതിയുടെ
വൈപുല്യവും വലിപ്പവും വെച്ചുനോക്കിയാല്‍ ഇത് വളരെ ചെറുതാണെന്നത് ശരി. പക്ഷേ ഇത്
നടക്കുന്നത് സാധാരണജനങ്ങളുടെ കണ്‍മുന്നിലാണെന്നത് കൊണ്ട് തന്നെ ഒരു പ്രചാരണവും
ആവശ്യമില്ലാതെ തന്നെ അവര്‍ക്കത് മനസ്സിലാകും. ബംഗാളിലെ ഗ്രാമങ്ങള്‍ എത്ര
ദരിദ്രമാണെന്നും അവിടത്തെ ജനങ്ങള്‍ എത്ര പാവങ്ങളാണെന്നും കേരളത്തില്‍
അങ്ങോളമിങ്ങോളം സാധാരണ തൊഴിലെടുക്കാനെത്തുന്ന ബംഗാളികള്‍
സാക്ഷ്യപ്പെടുത്തുന്നുണ്ട്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>കേരളീയ സമൂഹത്തില്‍ നിരന്തരം ഉണ്ടാകുന്ന ചെറിയ ചെറിയ
പ്രശ്നങ്ങളേറ്റെടുത്തുകൊണ്ട് പ്രാദേശിക പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ഇടതുപക്ഷ
പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയാറില്ല. കൊണ്ടാടപ്പെടുന്ന വലിയ വലിയ സമരങ്ങള്‍
മാത്രമാണ് നടക്കുന്നത്. അതുപോലും സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ
തീരുമാനത്തിണ്റ്റെ ഭാഗമായി മാത്രം നടക്കുന്നവ. പരപ്പനങ്ങാടിയില്‍ ഏറെ നാള് നടന്ന
ടോള്‍ വിരുദ്ധസമരത്തിണ്റ്റെ ആദ്യഘട്ടത്തിലൊന്നും പാര്‍ട്ടിയുടെ പിന്തുണ
ഉണ്ടായിരുന്നില്ല എന്ന മനസ്സിലായിട്ടുണ്ട്. പിന്നീട് പ്രാദേശിക പാര്‍ട്ടി
ഘടകത്തിണ്റ്റെ നിര്‍ബ്ബന്ധത്തിന് ജില്ലാ ഘടകം വഴങ്ങുകയായിരുന്നൂ, എന്നാണറിയാന്‍
കഴിഞ്ഞത്. ഇതുപോലത്തെ അനുഭവങ്ങള്‍ കേരളത്തിണ്റ്റെ മറ്റുഭാഗങ്ങളിലും
നുണ്ടായിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആഗോളീകരണം ജീവിതത്തിണ്റ്റെ
സമസ്തമേഖലകളിലും പിടിമുറുക്കുന്ന ഈ കാലഘട്ടത്തില്‍ പ്രാദേശികചെറുത്തുനില്‍പുകളുടെ
പ്രാധാന്യം എന്താണ് പാര്‍ട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്?
</b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പാര്‍ലിമെണ്റ്ററി പ്രവര്‍ത്തനം പാര്‍ട്ടിയുടെ അടവുനയത്തിണ്റ്റെ ഭാഗം മാത്രമാണെന്നും
അനിവാര്യമായ വിപ്ളവത്തിണ്റ്റെ പാതയിലെ വഴിയമ്പലങ്ങള്‍ മാത്രമാണെന്നും
ഇടതുപക്ഷപാര്‍ട്ടികള്‍ ആണയിടുന്നുണ്ട്. പക്ഷേ കേരളത്തിലെയെങ്കിലും രീതികള്‍
പരിശോധിച്ചാല്‍ ഇത് ശരിയല്ലെന്ന് ബോദ്ധ്യപ്പെടും. കാലാകാലങ്ങളായി
ന്യൂനപക്ഷസമുദായങ്ങളോടെടുത്തിട്ടുള്ള നിലപാടുകളില്‍ ഒരു തെരഞ്ഞെടുപ്പിനപ്പുറം
കാണാന്‍ കഴിയാത്ത രീതികള്‍ അവലംബിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ലീഗിനെ
എതിര്‍ക്കാനെന്ന രീതിയില്‍ മുസ്ളീം സമുദ്ദായത്തിലെ ഏറ്റവും യാഥാസ്ഥിതികരായ
കാന്തപുരം സുന്നിയെ എതിര്‍ക്കാതിരിക്കാന്‍ സി.പി.എം എന്നും ശ്രമിച്ചിട്ടുണ്ട്.
ഹിന്ദുസമുദായങ്ങളിലെ അനീതിക്കെതിരെ പോരാടിക്കൊണ്ടാണ് ആദ്യകാല കമ്യൂണിസ്റ്റ്
നേതക്കളൊക്കെ ഉയര്‍ന്നുവന്നത് എന്ന കാര്യം മുസ്ളീം സമുദായത്തിണ്റ്റെ കാര്യത്തില്‍
പാര്‍ട്ടി മറന്നുപോയി. മുസ്ളീം സമുദായത്തില്‍ നിന്നുയര്‍ന്നുവന്നിട്ടുള്ള ചെറിയ
ചെറിയ പര്‍ക്ഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രത്യക്ഷമായി എതിര്‍ത്തിട്ടില്ലെങ്കിലും
കണ്ടില്ലെന്ന് നടിക്കുകയെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ട്. ഈ നിഷ്ക്രിയതയ്ക്ക്
ഒറ്റ കാരണമേ ഉള്ളൂ, വോട്ട് നഷ്ടപ്പെടുമോ എന്നുള്ള ഭയം. ഉറച്ച കമ്യൂണിസ്റ്റ്
കുടുംബങ്ങളൂടെ ഇടനാഴികളില്‍ പോലും പഴമയുടെ, യാഥസ്ഥിതികത്വത്തിണ്റ്റെ, കനത്ത
ഇരുട്ടാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് മലപ്പുറം ജില്ലക്കാരനായ എനിക്ക് നേരിട്ട്
ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഗാഡ്ഗില്‍ റിപ്പൊര്‍ട്ടിനെതിരെ നിലപാടെടുക്കാന്‍
പാര്‍ട്ടിയെ പ്രേരിപ്പിച്ചതും മലയോരമേഖലയിലെ വോട്ടുകളെക്കുറിച്ചുള്ള പേടി
മാത്രമായിരുന്നില്ലേ? ഒരു തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് നീളുന്ന ആലോചനകളും
നിലപാടുകളും പാര്‍ട്ടിക്ക് എടുക്കാന്‍ കഴിയാതിരിക്കുന്നു, എന്നുള്ളതല്ലേ സത്യം?
നാട്ടിലാണെങ്കില്‍ തെരഞ്ഞെടുപ്പൊഴിഞ്ഞുള്ള നേരവുമില്ല. പാര്‍ലമണ്റ്റ്, തുടര്‍ന്ന്
നിയമസഭ, പഞ്ചായത്ത്, ജില്ല ഭരണസമിതികള്‍ അങ്ങനെ അങ്ങനെ എന്നും എപ്പോഴും
തെരഞ്ഞെടുപ്പു തന്നെ. ഇതിനിടയില്‍ പ്രാദേശിക സഹകരണസംഘങ്ങളിലേക്കുള്ളവ വേറേയും.
തെരഞ്ഞെടുപ്പൊഴിഞ്ഞിട്ടു വേണ്ടേ കാതലായ വിഷയങ്ങളില്‍ ശക്തമായ നിലപാടുകളെടുക്കാന്‍! </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇത്തരം വാക്കുകളിലും പ്രവര്‍ത്തികളിലും വൈരുദ്ധ്യം കാണുന്നവരില്‍ പാര്‍ട്ടി
അനുഭാവികള്‍ക്കൊപ്പം അംഗങ്ങളുമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോള്‍ അവയില്‍
നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ ശ്രമിക്കുന്നത് ഉറച്ച ബോദ്ധ്യത്തിണ്റ്റെ
കുറവുകൊണ്ട് തന്നെയാണെന്നാണ് എണ്റ്റെ തോന്നല്‍. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്
പാര്‍ട്ടികളുടെ വിശ്വാസ്യത തകരുന്നത്. അത് കണ്ടുനില്‍ക്കേണ്ട ഗതികേടിലാണ്
നമ്മള് സാധാരണക്കാരായ ഇടതുപക്ഷ അനുഭാവികള്‍. നഷ്ടപ്പെട്ട ഈ വിശ്വാസ്യത
വീണ്ടെടുക്കാന്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളോ സംവാദങ്ങളോ ഒന്നും (അങ്ങനെ
നടക്കുന്നുണ്ടെങ്കില്‍) പര്യാപ്തമല്ലതന്നെ. അതിന് സമഗ്രമായ പൊളിച്ചെഴുത്ത് തന്നെ
വേണ്ടിവരും എന്ന് എണ്റ്റെ ഉറച്ച വിശ്വാസം. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>അതിന് അടിസ്ഥാനപരമായി വേണ്ടത്
ജനങ്ങള്‍ ഇടതുപക്ഷത്തില്‍ ഇപ്പോഴും അര്‍പ്പിക്കുന്ന വിശ്വാസത്തെക്കുറിച്ചുള്ള ബോധം
നേതൃത്വത്തിനുണ്ടാവുക എന്നതാണ്. അതുണ്ടായാല്‍ ഇപ്പോഴുണ്ടാകുന്നതുപോലെ അണ്ടിയോ
മാങ്ങയോ മൂത്തത് എന്നരീതിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇല്ലാതെവരും. കൂടുതല്‍
ആഴത്തിലുള്ള പരസ്പരവിശ്വാസം ഇടതുപക്ഷകക്ഷികള്‍ക്കിടയില്‍ ഉരുത്തിരിയും. കൂടുതല്‍
സ്ത്രീപക്ഷപാതിത്വമുള്ള, പരിസ്ഥിതി പക്ഷപാതിത്വമുള്ള, ദലിത് അനുകൂല നിലപാടുകള്‍
എടുക്കാന്‍ ധൈര്യവും ഇഛാശക്തിയുമുള്ള സംശുദ്ധ പ്രായോഗികരാഷ്ട്രീയം ഇടതുപക്ഷത്തില്‍
നിന്ന് ഉണ്ടായിവരും. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഇങ്ങനെയൊരു സഹകരണം ഉണ്ടാവാത്തതിണ്റ്റെ പ്രധാനകാരണം
പരസ്പരമുള്ള സംശയമാണ്. ഒരിക്കലെങ്കിലും ഏതെങ്കിലും തരത്തിലുള്ള
അഭിപ്രായവ്യത്യാസമുണ്ടായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനിന്ന ഒരാളെ,
അല്ലെങ്കില്‍ പുറത്താക്കിയ ഒരാളെ എന്നും വര്‍ഗശത്രു ആയിട്ടാണ് കമ്യൂണിസ്റ്റ്
പാര്‍ട്ടികള്‍ കണ്ടിട്ടുള്ളത്. ഇങ്ങനെ വര്‍ഗശത്രുക്കള്‍ ആയവരില്‍ ഗൌരി അമ്മ,
എം.വി.ആര് തുടങ്ങിയ വലിയ നേതാക്കള്‍ക്കൊപ്പം കേരളത്തിലങ്ങോളമിങ്ങോളം ധാരാളം
സാധാരണപ്രവര്‍ത്തകരുമുണ്ട്. അവരാരും വര്‍ഗവഞ്ചകരായിരുന്നില്ല. വര്‍ഗവും
പാര്‍ട്ടിയും പരസ്പരം മാറിപ്പോകുന്നതിണ്റ്റെ പ്രശ്നം മാത്രമാണിത്. സി.പി.എം-ഉം
സി.പി.ഐ-യും തമ്മിലുള്ള വിശ്വാസമില്ലായ്മയും ഇതിനോട് ചേര്‍ത്ത്
വായിക്കാവുന്നതാണ്. ഈ വിശ്വാസരാഹിത്യം വെടിഞ്ഞ് രണ്ട് പാര്‍ട്ടികളും
ഒന്നിക്കാന്‍ തയ്യാറായാല്‍ ഇപ്പോള്‍ പുറത്തുനില്‍ക്കുന്ന ആയിരക്കണക്കിന്
പ്രവര്‍ത്തകര്‍ പുതിയൊരു ഊര്‍ജത്തോടെ അതിനെ സ്വാഗതം ചെയ്യും തീര്‍ച്ച. ഇന്ത്യയിലെ
ഇടതുപക്ഷത്തിന് പുത്തനുണര്‍വുണ്ടാക്കാന്‍ അതിന് കഴിയും. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>ഈ എഴുത്തിണ്റ്റെ പേരില്‍
എന്നെ ചിലപ്പോള്‍ പാര്‍ട്ടി വിരുദ്ധനായി കണ്ടേക്കാം. ഏറെ നാളായി മനസ്സില്‍ നീറി
നില്ക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരെങ്കിലും
ഇതൊക്കെ എഴുതും എന്ന് കരുതിയിരുന്നു. പക്ഷെ എഴുതുന്നത് ഒന്നുകില്‍ ഭത്സനങ്ങള്‍
അല്ലെങ്കില്‍ സ്തുതിഗീതങ്ങള്‍. സത്യം ഇതിണ്റ്റെ രണ്ടിണ്റ്റേയും ഇടയിലെവിടെയോ
ആണെന്ന് എണ്റ്റെ വിശ്വാസം. ഒരു സാധാരണക്കാരണ്റ്റെ തോന്നലുകള്‍ മാത്രമാണ് ഇവ.
ഇതില്‍ ശരിയുണ്ടായിരിക്കും, ശരികേടുകളും ഉണ്ടായിരിക്കാം. അത് കാലം തെളിയിക്കട്ടെ.
ഇപ്പോഴും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന വലിയ വിഭാഗം
ജനങ്ങള്‍ക്കുമുമ്പില്‍ ഇത് ഞാന്‍ സമര്‍പ്പിക്കുന്നു. </b></div>
<div style="text-align: justify;">
<b><br /></b></div>
<div style="text-align: justify;">
<b>പിന്കുറിപ്പ്:
ചുംബനസമരത്തോട് കേരളത്തിലെ ഇടാതുപക്ഷ പാര്‍ട്ടികള്‍ എടുത്ത നിലപാട് ഏറെ സന്തോഷം
തരുന്നുണ്ട്. കുറേ കാലമായുള്ള അനുഭവം വെച്ച് നോക്കിയാല്‍ ഇത്തരം നിലപാടിന് ഒരു
സാധ്യതയുമുണ്ടായിരുന്നില്ല. ഇതൊരു മാറ്റത്തിണ്റ്റെ സൂചനയായിരുന്നെങ്കില്‍ എന്ന്
ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോകുന്നു.</b></div>
</div>
Vinodkumar Thallasserihttp://www.blogger.com/profile/13342285968546642431noreply@blogger.com8